ആകെയുള്ളത് 130 ജോലിക്കാർ; എട്ടുമാസം കൊണ്ട് ലഭിച്ചത് 11,000 പരാതികൾ; കേസ് എടുക്കേണ്ട എന്ന് പറഞ്ഞാൽ അപ്പോൾ കോടതി വിളിപ്പിക്കും; കോടതികളിൽ പോയി ക്യൂ നിൽക്കാൻ അല്ലാതെ കേസ് അന്വേഷിക്കാൻ ഉദ്യോഗസ്ഥർക്ക് നേരമില്ല; കേസ് എടുക്കുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ് ജേക്കബ് തോമസിനെ തെറി വിളിക്കുന്നവർക്ക് അറിയാമോ ഈ കണക്കുകൾ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിജിലൻസിനെതിരെ ഹൈക്കോടതിയിൽ നിന്നും രാഷ്ട്രീയ രംഗത്തുനിന്നും കടുത്ത വിമർശനങ്ങളാണ് ഉയരുമ്പോൾ ആകെ മനോനില തകർന്ന് സ്വതന്ത്രമായി ജോലിചെയ്യാൻപോലും കഴിയാത്തവിധം പ്രതിസന്ധിയിലായിരിക്കുകയാണ് സംസ്ഥാനത്ത് വിജിലൻസ് ഉദ്യോഗസ്ഥർ. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്ന പ്രഖ്യാപനവുമായി ആണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയത്. ഇതിനായി ശക്തമായ നടപടിയെടുക്കാൻ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുമെന്ന് ഉറപ്പുള്ള ജേക്കബ് തോമസിനെ പുതിയ സർക്കാർ വിജിലൻസ് ഡയറക്ടറുമാക്കി.
അദ്ദേഹം അധികാരമേറ്റതിന് പിന്നാലെ ശക്തമായ നടപടികളുമായാണ് ലഭിച്ച ഓരോ പരാതികളിലും വിജിലൻസ് കടുത്ത നടപടികളുമായി മുന്നോട്ടു നീങ്ങിയത്. ചുവപ്പുകാർഡുമായി അഴിമതിക്കെതിരെ സന്ധിയില്ലാ സമരം ജേക്കബ് തോമസ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ അഴിമതിക്കാർക്കെല്ലാം പണികിട്ടുമെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ബാർ കോഴ കേസിൽ മുന്മന്ത്രിമാരായ കെ ബാബുവിനും കെഎം മാണിക്കുമെതിരെ ശക്തമായി നീങ്ങുന്ന നിലയുണ്ടായി.
പക്ഷേ, ഇപ്പോൾ സാധാരണക്കാർ പോലും വിജിലൻസിന്റെ കേസുകൾക്ക് വേഗംപോരെന്ന പരാതിയുമായി എത്തുകയും നിരന്തരം ഹൈക്കോടതിയിൽ നിന്നുൾപ്പെടെ വിമർശനം നേരിടുകയും ചെയ്യുമ്പോൾ മാനസികമായി ആകെ തകർന്ന നിലയിലേക്ക് നീങ്ങുകയാണ് വിജിലൻസ് ഉദ്യോഗസ്ഥർ ഒന്നടങ്കമെന്നാണ് ലഭിക്കുന്ന വിവരം.
ലഭിക്കുന്ന ആയിരക്കണക്കിന് പരാതികളിൽ ഒന്നു കണ്ണോടിച്ച് നോക്കാൻപോലും വേണ്ടത്ര സ്റ്റാഫില്ലെന്നതു തന്നെയാണ് പ്രധാനമായും വിജിലൻസിന് ചീത്തപ്പേരുണ്ടാക്കുന്നതെന്ന വിവരമാണ് അഴിമതിക്കെതിരെ കാവലാളായി നിൽക്കുമെന്ന് പ്രതിജ്ഞയെടുത്ത് പ്രവർത്തിക്കുന്ന വിജിലൻസിന് എന്തുപറ്റിയെന്ന അന്വേഷിച്ച മറുനാടന് ലഭിച്ചത്. ജേക്കബ് തോമസ് അധികാരമേറ്റതിന് പിന്നാലെ ജനങ്ങൾക്ക് വിജിലൻസിൽ വിശ്വാസം വർ്ധിച്ചുവെന്നതിന്റെ തെളിവെന്നോണം കഴിഞ്ഞ എട്ടുമാസത്തിനിടെ 11,000 പരാതികളാണ് വിജിലൻസിന് ലഭിച്ചത്.
ഇവയിലെല്ലാം ഒന്ന് ക്വിക്ക് വെരിഫിക്കേഷൻ നടത്തി കേസെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻപോലും സാവകാശമില്ലാത്ത രീതിയിലാണ് വിജിലൻസിന് പ്രവർത്തിക്കേണ്ടി വരുന്നത്. കാരണം സംസ്ഥാനത്താകെ വിജിലൻസിൽ പ്രവർത്തിക്കുന്നത് 130 ജോലിക്കാർ മാത്രമാണ്.
പുതിയതായി വന്ന കേസുകൾ മാത്രമാണ് ഇത്രയും. അന്വേഷണം തുടരുന്ന പഴയ കേസുകളും കോടതിയിൽ ലഭിക്കുന്ന പരാതികളിൽ അന്വേഷണത്തിനായി വിജിലൻസിന് കൈമാറുന്നവയും ചേരുമ്പോൾ കേസുകൾ പിന്നെയും കൂടും. അതിനാൽ തന്നെ ഇവയിൽ പെട്ടെന്ന് അന്വേഷണം നടത്താൻപോലും പറ്റാത്ത സാഹചര്യമാണെന്ന് വിജിലൻസിലെ മുതിർന്ന ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നു.
വിജിൻസുമായി ബന്ധപ്പെട്ട് നൂറുകണക്കിന് കേസുകളാണ് സംസ്ഥാനത്തെ കോടതികളിലുള്ളത്. വിചാരണയിലുള്ളതും ക്വിക് വെരിഫിക്കേഷൻ സമർപ്പിക്കേണ്ടതും അന്വേഷണം ആവശ്യപ്പെട്ടുള്ളതുമായ കേസുകളെല്ലാം ഇതിൽപ്പെടും. ഇവയിലെല്ലാം കോടതി ആവശ്യപ്പെടുമ്പോൾ ഹാജരാകാൻപോലും സ്റ്റാഫില്ലാത്ത സ്ഥിതിയാണിപ്പോൾ. മാത്രമല്ല, പല കേസുകളിലും അന്വേഷണ ഉദ്യോഗസ്ഥർ തുടർച്ചയായി ഹാജരാകേണ്ടിയും വരുന്നു. ഇത്തരത്തിൽ അന്വേഷണത്തിനല്ലാതെ മിക്ക ദിവസങ്ങളും കോർട്ട് ഡ്യൂട്ടിയായി മാറുന്നതോടെ ഓഫീസ് സ്റ്റാഫ് മാത്രമാണ് മിക്ക വിജിലൻസ് ഓഫീസുകളിലും ഉണ്ടാകാറുള്ളൂ എന്നതാണ് സ്ഥിതി. എന്നാലും ലഭിക്കുന്ന പരാതികൾ കേൾക്കാനെങ്കിലും കഷ്ടപ്പെട്ട് സമയം കണ്ടെത്തുകയാണ് ഉദ്യോഗസ്ഥർ.
ഈ ദുരവസ്ഥ കാണാതെ വിമർശനം ഉണ്ടായപ്പോൾ ഉണ്ടായ സ്വാഭാവിക പ്രതികരണമാണ് കഴിഞ്ഞ ദിവസം ഹെഡ് ഓഫീസിലുണ്ടായത്. വൻകിട പരാതികൾ സ്വീകരിക്കില്ലെന്ന് കാട്ടി വിജിലൻസ് ആസ്ഥാനത്ത് നോട്ടീസ് പതിച്ച സംഭവം അളമുട്ടിയപ്പോൾ ചേരകടിച്ചുവെന്ന് പറയുന്നതുപോലെ ഉണ്ടായ പ്രതികരണം മാത്രമായിരുന്നു. എന്നാൽ പ്രശ്നങ്ങൾ താമസിയാതെ സർക്കാർ പരിഹരിക്കുമെന്ന ഉറപ്പുലഭിച്ചതോടെയാണ് ഈ സ്ഥിതിക്ക് അയവുവന്നത്.
തിരുവനന്തപുരം കോട്ടയം, മൂവാറ്റുപുഴ, തൃശൂർ, തലശ്ശേരി എന്നിവിടങ്ങളിലെ വിജിലൻസ് കോടതികളിൽ 1370 കേസുകളാണ് ഇപ്പോൾ വിചാരണയിലുള്ളത്. അതിനാൽതന്നെ കോടതി ഡ്യൂട്ടിയിലാണ് മിക്ക ഉദ്യോഗസ്ഥരും കൂടുതൽ സമയവുമെന്ന് വ്യക്തം. ഇതിന് പുറമെയാണ് ഹൈക്കോടതിയിലുൾപ്പെടെയുള്ള കേസുകൾ.
പലപ്പോഴും കോടതി ഡ്യൂട്ടിയുമായി പോകാനുള്ള സാവകാശം മാത്രമേ ഡിവൈഎസ്പിമാർക്കും മറ്റും ലഭിക്കുന്നുള്ളൂ. അതിനാലാണ് പല കേസുകളിലും അന്വേഷണത്തിൽ താമസം വരുന്നതും പലതിലും കോടതിയുടെ വിമർശനം ഏറ്റുവാങ്ങേണ്ടിവരുന്നതും. ജീവനക്കാരുടെ കുറവ് പരിഹരിക്കാനും സേനയുടെ അംഗസംഖ്യ അടിയന്തിരമായി കൂട്ടാനും സർക്കാർ നടപടിയെടുത്തില്ലെങ്കിൽ അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച സർക്കാരിന്റെ മുഖമുദ്രയായി മാറേണ്ട വകുപ്പ് ഇനിയും നാണംകെടേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്.
ഇപ്പോൾ കോടതികളിൽ നിന്നും പ്രതിപക്ഷ സംഘടനാ നേതാക്കളിൽ നിന്നും എന്തിന് സർക്കാരിന്റെ തന്നെ ഭാഗമായുള്ള ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ കൂടിയായ വിഎസിൽ നിന്നുപോലും രൂക്ഷ വിമർശനമാണ് വിജിലൻസിന് നേരിടേണ്ടിവരുന്നത്. ഇതോടെ കടുത്ത മാനസിക സംഘർഷത്തിലാണ് വിജിലൻസിലെ ജീവനക്കാരിൽ ഭൂരിഭാഗവും.
ഹെഡ് ഓഫീസിൽ ഐപിഎസ് ഓഫീസർമാരുടെ മൂന്ന് ഒഴിവുകൾ അടിയന്തിരമായി നികത്തണമെന്ന് ആവശ്യപ്പെട്ടിട്ട് ഏറെക്കാലമായിട്ടും സർക്കാർ നടപടിയെടുത്തിട്ടില്ല. സിഐമാരുടെ 12 ഒഴിവുകൾ നികത്തിയിട്ടില്ല. ഡിവൈഎസ്പിമാരുടെ ഒഴിവുകളും നിരവധി. ഇത്തരത്തിൽ അതീവ ഗുരുതരമായി ലഭിക്കുന്ന ഒരു പരാതിയിൽ കഴമ്പുണ്ടോ എന്നുപോലും അന്വേഷിക്കാൻ പറ്റാത്തവിധത്തിലാണ് കാര്യങ്ങൾ എത്തിനിൽക്കുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ തന്നെ മറുനാടനോട് പറഞ്ഞു. ഇതിനിടയിലാണ് കോടതിയുടെ വിമർശനങ്ങളും നിരന്തരം ഉണ്ടാവുന്നതും ഈ അവസ്ഥ ശരിക്കറിയാവുന്ന പ്രതിപക്ഷ നേതാവും വിഎസും ഉൾപ്പെടെയുള്ളവർ വിജിലൻസിനെതിരെ നിലപാടെടുക്കുന്നതും.
ഇതിനെല്ലാം പുറമെയാണ് മുതിർന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരായ പരാതികളിൽ വിജിലൻസ് കടുത്ത നിലപാടിലേക്ക് നീങ്ങിയതോടെ സിവിൽ സർവീസ് ലോബിതന്നെ വിജിലൻസിനെതിരെ തിരിയുന്ന സ്ഥിതി ഉണ്ടായതും. ഇതോടെ കൂട്ടിലടച്ച തത്തയാവില്ലെന്ന് ഉറപ്പിച്ച വിജിലൻസ് അക്ഷരാർത്ഥത്തിൽ കൂട്ടിനുള്ളിൽ ചിറകൊടിഞ്ഞു കിടക്കുന്ന തത്തയെപ്പോലെയായിക്കഴിഞ്ഞു.
കേസുകളുടെ എണ്ണത്തിലുണ്ടായ വർധനവിന് ആനുപാതികമായി അടിയന്തിരമായി സർക്കാർ ഇടപെട്ട് കൂടുതൽ പേരെ വിജിലൻസിൽ നിയമിക്കുകയോ പൊലീസിൽ നിന്ന് ഡെപ്യൂട്ടേഷനിലെങ്കിലും കുറേ സമർത്ഥരായ ഉദ്യോഗസ്ഥരെ വിജിലൻസിലെത്തിക്കുകയോ ചെയ്തില്ലെങ്കിൽ സർക്കാരിന് തന്നെയാകും ചീത്തപ്പേരുണ്ടാവുക എന്ന നിലയിൽ അത്യന്തം ഗുരുതരമാണ് കാര്യങ്ങൾ.
മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡിയുടെ ഡിജിപി നിയമനത്തിനെതിരായ ഹർജി പരിഗണിക്കവേ സംസ്ഥാനത്ത് വിജിലൻസ് രാജാണോ എന്ന ചോദ്യമാണ് ഹൈക്കോടതി ഉയർത്തിയത്. ഇതിനു പിന്നാലെ വിജിലൻസിന് രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതിയെന്ന് കെഎം മാണിയുൾപ്പെട്ട ബാർ കോഴ കേസിലും കോടതിയുടെ വിമർശനമുയർന്നു. തൊട്ടുപിന്നാലെ മുന്മന്ത്രി ഇ പി ജയരാജൻ ഉൾപ്പെട്ട ബന്ധുനിയമനക്കേസ് ഒരാഴ്ചത്തേക്ക് സ്റ്റേചെയ്തുകൊണ്ട് കോടതി വിജിലൻസിന് മാർഗരേഖ നിർദ്ദേശിക്കുകയും ചെയ്തു.
സർവീസ്, ജോലിയിലെ സ്ഥാനക്കയറ്റം എന്നിവയ്ക്ക് വിജിലൻസിന്റെ റിപ്പോർട്ട് ആവശ്യമില്ലെന്നും അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം വിജിലൻസ് അന്വേഷിച്ചാൽ മതിയെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഇതെല്ലാം ഉദ്ധരിച്ച് മുഖ്യധാരാ മാദ്ധ്യമങ്ങൾതന്നെ വിജിലൻസിനെ പ്രതിക്കൂട്ടിൽ നിർത്തുന്നവിധം കോടതിയുടെ നിരീക്ഷണങ്ങൾ 'ആഘോഷിക്കുകയും' ചെയ്തു.
ഇത്തരത്തിൽ തുടർച്ചയായി കോടതി വിമർശനങ്ങൾ കഴിഞ്ഞദിവസങ്ങളിൽ വന്നതോടെ വിജിലൻസിലെ വലിയൊരു വിഭാഗം ഉദ്യോഗസ്ഥരും മനംമടുത്ത അവസ്ഥയിലായിക്കഴിഞ്ഞു. ഇതു മനസ്സിലാക്കിയാണ് വിജിലൻസിന്റെ പ്രവർത്തനം സംബന്ധിച്ച് ചീഫ് ജസ്റ്റീസുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വ്യക്തമാക്കിയത്. ഉന്നതരുൾപ്പെട്ട കേസുകളുടെ ഭാവി ഈ ചർച്ചയ്ക്കുശേഷമേ തീരുമാനിക്കൂ എന്ന് വിജിലൻസ് ഡയറക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായാണ് വിവരം. മാത്രമല്ല, വീർപ്പുമുട്ടലില്ലാതെ പ്രവർത്തിക്കാൻ അടിയന്തിരമായി സ്റ്റാഫിനെ അനുവദിക്കുന്ന കാര്യത്തിലും സർക്കാർ ഉടൻ ഇടപെട്ടേക്കുമെന്നാണ് സൂചനകൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്