വിഷമില്ലാത്ത പച്ചക്കറികൾ വീടുകളിലെത്തിക്കുന്ന പുതിയ കമ്പനി രംഗത്ത്; വിതരണക്കാരെ തേടി പരസ്യമിറങ്ങി; വിഷമില്ലെന്ന് ഉറപ്പിക്കുന്നതു കമ്പനിതന്നെ, കഴിക്കുന്നവർക്ക് യാതൊരു ഉറപ്പുമില്ല
തൃശൂർ: മാർക്കറ്റിൽനിന്നു ലഭ്യമാകുന്ന വിഷമടങ്ങിയ പച്ചക്കറികൾ നിത്യവും കഴിക്കുന്നത് മാരകമായ അസുഖങ്ങൾക്ക് ഇടയാക്കുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അന്യസംസ്ഥാനങ്ങളിൽനിന്നെത്തുന്നതും കേരളത്തിൽ ലഭ്യമാകുന്നതുമായ പച്ചക്കറികളിൽ ലോകാരോഗ്യ സംഘടന അനുവദിച്ചിരിക്കുന്നതിനെക്കാൾ 400 മുതൽ 1500 വരെ ഇരട്ടി വിഷാംശമടങ്ങിയിട്ടുണ്ട്. തമിഴ്നാട്ടിൽനിന്നെത്തുന്ന മുന്തിരിയിലും ചില പച്ചക്കറികളിലുമൊക്കെ പറിക്കുന്നതിനു തൊട്ടുമുമ്പു വരെ കീടനാശിനി അടിച്ചിട്ടുണ്ടാവും. അവ ഒരു പരിധിവരെയെങ്കിലും നമ്മുടെ ഉള്ളിൽ കടക്കുന്നുണ്ടെന്നതാണു സത്യം. എന്നു വച്ചു നമുക്കതു വാങ്ങി ഉപയോഗിക്കാതിരിക്കാനാവില്ല. കടകളിൽനിന്ന് ലഭിക്കുന്ന പച്ചക്കറി വാങ്ങി ഉപയോഗിച്ചില്ലെങ്കിൽ മലയാളിക്ക് പിന്നെ പച്ചക്കറി ഉണ്ടാവില്ല. ഏതു വിഷം നിറഞ്ഞ പച്ചക്കറിയായാലും കിട്ടിയ വിലയ്ക്ക് വാങ്ങി ഉപയോഗിക്കാൻ വിധിക്കപ്പെട്ടവരാണ് മലയാളികൾ. ഈ വിധി സ്വയം വരുത്തിവച്ചതാണെന്നതും സത്യം.
മലയാളിയുടെ ഈ ദുര്യോഗത്തേയും അതിസമർത്ഥമായി കച്ചവടമാക്കാൻ ഒരുങ്ങുകയാണ് ഒരു കമ്പനി. ഒറ്റനോട്ടത്തിൽ വളരെ നല്ലതെന്ന തോന്നിക്കുന്ന പത്രപരസ്യങ്ങളുമായി അവർ രംഗത്തിറങ്ങിക്കഴിഞ്ഞു. വിഷാംശം നിറഞ്ഞ പച്ചക്കറി കഴിക്കുന്നതിൽ കൂടുതൽ വിഷമം അനുഭവിക്കുന്നത് ഇംഗ്ലീഷ് പത്രം വായിക്കുന്നവരായതു കൊണ്ടാണോ എന്നറിയില്ല ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിൽ ഇതിന്റെ ആകർഷകമായ വമ്പൻ പരസ്യമുണ്ട്.
വിഷം നിറഞ്ഞ പച്ചക്കറി കഴിക്കാൻ വിധിക്കപ്പെട്ട മലയാളിയുടെ മുന്നിലേക്ക് വിഷരഹിതമെന്ന് അവകാശപ്പെട്ട് സേഫ് ടു ഈറ്റ് പച്ചക്കറികളുമായി രംഗത്തുവരുന്നത് ചാലക്കുടി ആസ്ഥാനമായ ഒരു കമ്പനിയാണ്. വിഷാംശം നീക്കം ചെയ്ത പച്ചക്കറികൾ വീടു തോറും പൊതു വിപണിയിലെ വില, കേരളത്തിൽ എല്ലായിടത്തും എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ കമ്പനി ഇങ്ങനെ പച്ചക്കറി വിറ്റാൽ ഇഷ്ടമുള്ളവന് വാങ്ങുകയോ, വാങ്ങാതിരിക്കുകയോ ചെയ്യാം. വിഷാംശമില്ലാത്ത പച്ചക്കറി വിൽപ്പനയാണ് ഉദ്ദേശ്യമെങ്കിൽ അങ്ങനെയാണ് ചെയ്യേണ്ടത്. സേഫ് ആൻഡ് ഫ്രഷ്- സേഫ് ടു ഈറ്റ് പച്ചക്കറികളുടെ വിതരണ പങ്കാളിത്തത്തിന് ലക്ഷങ്ങൾ മുടക്കി ഓരോ വാർഡ് തോറും വിതരണക്കാരെ കണ്ടെത്തലാണ് കമ്പനി ലക്ഷ്യമാക്കുന്നത്.
ചാനൽ പാർട്ണർ എന്ന ഓമനപ്പേരുള്ള വിതരണക്കാരാനാകാൻ ഒരാൾ 250 വീട് കണ്ടെത്തണം. ഒരു വാർഡിൽ രണ്ടുപേരോ, അല്ലെങ്കിൽ സാമ്പത്തികം ഉള്ളയാളാണ് എങ്കിൽ രണ്ടുവാർഡിന് ഒരാൾക്കോ ചാനൽ പാർട്ണർ ആകാം. ഇത്രയും വീടുകളിലേക്ക് പച്ചക്കറി വിതരണക്കാരനാകുന്ന ചാനൽ പാർട്ണർ ഒരു ലക്ഷം രൂപ കമ്പനിയിൽ അടയ്ക്കണം. പണം അടച്ചാൽ 250 പേർക്ക് അല്ലെങ്കിൽ ആവശ്യപ്പെടുന്ന അത്രയും പേർക്കുള്ള (പണം അതിനനുസരിച്ച് അടയ്ക്കണം) പച്ചക്കറി ചാനൽ പാർട്ണർക്ക് കമ്പനി അയച്ചു കൊടുക്കും. വിഷാംശം നീക്കം ചെയത് നന്നായി പായ്ക്കു ചെയ്ത് അയയ്ക്കുന്ന ഈ പച്ചക്കറി കഴുകുക കൂടി ചെയ്യാതെ നേരെ പാചകം ചെയ്യാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഡിപ്പോസിറ്റ് ആവശ്യമില്ല, ഓഫീസ് ആവശ്യങ്ങളില്ല, നികുതി പ്രശ്നങ്ങളില്ല എന്നാണ് പറയുന്നതെങ്കിലും പണം അടച്ചാൽ മാത്രമേ പച്ചക്കറി അയച്ചു തരൂ.
ആട്, കോഴി, മാഞ്ചിയം പോലെ മുടക്കുമുതലിന്റെ 25% ശതമാനം മാസം തോറും ഈ സേഫ് ആൻഡ് ഫ്രഷ് പച്ചക്കറി കച്ചവടത്തിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇനി ലക്ഷങ്ങൾ മുടക്കിയാൽ വിൽക്കാനായി കമ്പനി അയച്ചു തരുന്ന പച്ചക്കറി എങ്ങനെയാണ് വിഷമുക്തമാക്കുന്നതെന്ന് കൂടി നോക്കണം. പച്ചക്കറികൾ വിഷമുക്തമാക്കുന്നതിന് ലോകമെമ്പാടും സ്വീകാര്യതയുള്ള യൂറോപ്യൻ യൂണിയന്റേയും യു.എസ്.എഫ്.ഡി.എയുടേയും മാനദണ്ഡങ്ങൾക്ക് അനുസ്യതമായി കർഷകരിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന പച്ചക്കറികൾ, കേരള കാർഷിക സർവ്വകലാശാലയും തായ്ലൻഡ് കൃഷി വകുപ്പും വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഉപയോഗിച്ചാണെന്നാണ് അവകാശവാദം. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇവരുടെ സ്വന്തം ഫാക്ടറികളിൽ ശാസ്ത്രീയമായ രീതിയിൽ പ്രോസസ്സിങ്ങ് നടത്തി വിഷമുക്തമാക്കുകയാണ് ചെയ്യുന്നതത്രെ.
പച്ചക്കറി വിഷരഹിതമാണെന്ന് അവകാശപ്പെട്ട് സീൽ ചെയ്യുന്നതും ഇവർ തന്നെയാണ്. ഒന്നു കഴുകുക പോലും ചെയ്യാതെ നേരിട്ട് പാകം ചെയ്യാമെന്ന് ഇവർ അവകാശപ്പെടുന്ന പച്ചക്കറിയിൽ വിഷാംശമുണ്ടോ എന്ന് പരിശോധിക്കുന്നതും സർട്ടിഫൈ ചെയ്യുന്നതും സർക്കാരോ, സർക്കാർ ഏജൻസി പോലുമോ അല്ല. 40 കോടി രൂപ ചെലവിൽ പച്ചക്കറി ശുദ്ധീകരണത്തിനായി ഒരു ഫാക്ടറി സ്ഥാപിച്ചു കഴിഞ്ഞെന്ന് പറയുന്നു. നിത്യേന 400 ടൺ വരെ പച്ചക്കറി ശുദ്ധികരണം നടത്തി വിൽപ്പനയാണ് ലക്ഷ്യം. ഒരു വാർഡിൽ ഒരു ചാനൽ പാർട്ണർ എന്ന രീതിയിൽ ഒരു ലക്ഷം വച്ച് വാങ്ങിയാൽ കോടികളുടെ കച്ചവടമാണ് നടക്കുക. ഉദാഹരണത്തിന് ഒരു പഞ്ചായത്തിൽ 15 വാർഡ് എന്ന ശരാശരി കണക്കു വച്ചു കൂട്ടിയാലും കച്ചവടം 150 കോടി കടക്കും. പണം അടയ്ക്കുന്നവർക്ക് പച്ചക്കറി ലഭിക്കുമെന്നോ അഥവാ കിട്ടിയാൽ തന്നെ അത് വിഷരഹിത പച്ചക്കറിയാവുമെന്നോ ഒരു ഉറപ്പും ഇല്ല.
വിവിധയിനം കാൻസറുകൾ, ആസ്ത്മ, ന്യൂറോളജിക്കൽ തകരാറുകൾ, ത്വക്ക് രോഗങ്ങൾ, ഹോർമോൺ തകരാറുകൾ, അൽഷിമേഴ്സ്, ശ്വാസകോശ രോഗങ്ങൾ, വന്ധ്യത, തലച്ചോറിലെ തകരാറുകൾ തുടങ്ങി ലോകത്ത് ഉള്ളതും ഇനി വരാനിരിക്കുന്നതുമായ എല്ലാ രോഗങ്ങളും കടകളിൽനിന്ന് വാങ്ങുന്ന വിഷം നിറഞ്ഞ പച്ചക്കറി വാങ്ങി കഴിച്ചാലുണ്ടാകുമെന്നു പരസ്യത്തിൽ പറയുന്നുണ്ട്. എന്നാൽ തങ്ങൾ തരുന്ന പച്ചക്കറി കഴിച്ചാൽ ഈ രോഗങ്ങളുണ്ടാവില്ലെന്നു തെളിയിക്കാൻ ലോകത്തു യാതൊരു മാർഗവുമില്ല.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍