ഇവർ കരുതുന്നത് ഇവരുടെ കുടുംബ സ്വത്താണ് കെഎസ്ആർടിസി എന്ന്; ഇവർക്കെന്താ കൊമ്പുണ്ടോ? അവർക്ക് കൊടുക്കുന്ന വരിസംഖ്യ നിങ്ങൾ എനിക്കു താ: ഞാൻ ഇത് ശരിയാക്കി തരാം; ഇതിനകത്തേ അവർ കളിക്കൂ, പുറത്തേക്കു വന്നാൽ നിർത്തിക്കും; തറഭീഷണി എന്നോട് വേണ്ട; നിങ്ങടെ കൂടെ ഞാനുണ്ട്; എന്റെ കൂടെ ഗവൺമെന്റുണ്ട്: കെഎസ്ആർടിസിയെ ഇല്ലാതാക്കാൻ ഇറങ്ങിപ്പുറപ്പെട്ട യൂണിയൻ നേതാക്കൾക്കെതിരെ അവരുടെ മടയിൽ കയറി തച്ചങ്കരിയുടെ അറ്റാക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കടംകയറി മുടിഞ്ഞ കെഎസ്ആർടിസിയെ രക്ഷിക്കാൻ സർക്കാർ നിയോഗിച്ചു ഉദ്യോഗസ്ഥനാണ് ടോമിൻ തച്ചങ്കരി. എന്നാൽ, അദ്ദേഹം മുൻകൈയെടുത്ത് നടത്തുന്ന പരിഷ്ക്കാരങ്ങൾക്കെല്ലാം തുരങ്കം വെക്കുന്നത് ഭരണപാർട്ടിയായ സിപിഎമ്മിന്റെ കീഴിലുള്ള കോർപ്പറേഷനിലെ തൊഴിലാളി സംഘടനയാണ്. ഇതു കൂടാതെ മറ്റ് രാഷ്ട്രീയ പാർട്ടിക്കാരുടെ സംഘടനയും തച്ചങ്കരിക്കെതിരെ നിലപാട് കൈക്കൊണ്ടിട്ടുണ്ട്. ജീവനക്കാരുടെ കുറവു പരിഹരിക്കാൻ വേണ്ടി പൊതുസ്ഥലംമാറ്റം ഏർപ്പെടുത്തിയത് അടക്കമുള്ള കാര്യങ്ങളാണ് ഈ യൂണിയൻകാരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇല്ലാത്ത അവകാശം പറഞ്ഞ് യൂണിയനുകൾ നടത്തുന്ന ശ്രമത്തിന് ശക്തമായി തടയിടാൻ തന്നെയാണ്് തച്ചങ്കരിയുടെ തീരുമാനം.
ഇതിന്റെ ഭാഗമായി കെഎസ്ആർടിസി കോമ്പൗണ്ടിനകത്ത് പ്രകടനം, ധർണ, യോഗങ്ങൾ എന്നിവ ഒഴിവാക്കണമെന്ന കർശന നിർദ്ദേശവും തച്ചങ്കരി കഴിഞ്ഞദിവസം പുറപ്പെടുവിച്ചു. ഇതോടെ യൂണിയൻ നേതാക്കൾ തച്ചങ്കരിയുമായി കൊമ്പുകോർക്കാൻ തന്നെ ഇറങ്ങി പുറപ്പെട്ടു. എന്നാൽ ഇതിനെ ഒന്നു വകവെക്കാതെ തച്ചങ്കരി അവരുടെ മടയിൽ കയറി തന്നെ വെല്ലുവിളി നടത്തി. കെഎസ്ആർടിസി യൂണിയൻകാരുടെ കുടുംബ സ്വത്തല്ലെന്നും ഇവരുടെ ഭീഷണിക്കു വഴങ്ങി വരിസംഖ്യ കൊടുക്കരുതെന്നും പറഞ്ഞു കൊണ്ടാണ് തച്ചങ്കരി ആലപ്പുഴയിൽ ഇന്നലെ പ്രസംഗിച്ചത്.
യൂണിയൻ പ്രവർത്തനം ശക്തമായ ആലപ്പുഴയിൽ ഡിപ്പോ സന്ദർശിക്കുന്ന വേളയിൽ അദ്ദേഹത്തിനെതിരെ പ്രതിഷേധം ഉയർത്താൻ വരെ തയ്യാറെടുത്തു കൊണ്ടാണ് തൊഴിലാളി യൂണിയനുകാർ ഒരുമിച്ചത്. എന്നാൽ, ഇതൊന്നും വകവെക്കാതെ ആലപ്പുഴയിൽ എത്തി യോഗം വിളിച്ച അദ്ദേഹം യൂണിയൻ പ്രവർത്തകർക്ക് ശക്തമായ താക്കീതാണ് നൽകിയത്. യൂണിയനുകളുടെ വിലക്ക് മറികടന്നും കൂടുതൽ തൊഴിലാളികൾ സിഎംഡിയുടെ യോഗത്തിന് എത്തിയപ്പോൾ അവർക്ക് മുമ്പിൽ തന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും തച്ചങ്കരി പങ്കുവെച്ചു. കോർപ്പറേഷന്റെ നന്മയ്ക്ക് വേണ്ടിയാണ് തന്റെ ഇടപെടലെന്ന് പറയാൻ അദ്ദേഹം മടിച്ചില്ല. കെഎസ്ആർടിഇഎ (സിഐടിയു) നേതാക്കൾക്കെതിരെ രൂക്ഷമായി തന്നെയാണ് അദ്ദേഹം പ്രസംഗിച്ചത്.
യൂണിയൻകാരുടെ ഭീഷണിക്ക് വഴങ്ങരുതെന്ന സന്ദേശം നൽകാനാണ് തച്ചങ്കരി പ്രധാനമായും ശ്രമിച്ചത്. അംഗങ്ങളുടെ പേരുപറഞ്ഞുള്ള വിരട്ടൽ വെറുതേയാണെന്നും അദ്ദേഹം പറഞ്ഞു. അവരുടെ ഓലപ്പാമ്പ് കണ്ട് പേടിക്കണ്ടകാര്യമില്ല. ഞങ്ങളുണ്ട് കൂടെ. അവര് 500 പേരെയുള്ളൂ. ഞങ്ങൾ 45000 പേരുണ്ടെന്ന് തച്ചങ്കരി പറഞ്ഞു. കൊച്ചിൻ ഹനീഫയുടെ കോമഡി പോലാണ് യൂണിയൻ കാർ ചെയ്യുന്നതെന്ന് പറഞ്ഞ് പരിഹസിക്കാനും അദ്ദേഹം മറന്നില്ല. തന്റെ കൂടെജീവനക്കാർ നൽക്കണം. അങ്ങനെയാണെങ്കിൽ ഇതുപോലുള്ള അവസ്ഥ ഇനി വരില്ല. പഴയകാല മുദ്രാവാക്യങ്ങൾ കേട്ട് മടുത്തില്ലേ. എന്തൊക്കെ വാഗ്ദാനങ്ങൾ നൽകി. പുതിയ ഓർഡർ അറബിക്കടലിൽ കളയുമെന്നാണ് പറഞ്ഞത്.
അഞ്ചാംക്ലാസിൽ പഠിച്ചപ്പൊ കേട്ട കാര്യങ്ങളാണ്. ഇത് നമ്മുടെ ശമ്പളത്തിന്റെ പ്രശ്നമാണ്. അതിന് ഒരുമച്ച് നിന്ന് ദുഷ്പേര് മാറ്റാൻ ശ്രമിക്കണം. സിഎംഡിക്കെതിരേ ചീത്തവിളിയാണോ പ്രധാനം. ഇന്ന് എനിക്കെതിരേ ഇവർ പോയാൽ ജനങ്ങളും നിങ്ങളും എനിക്കെതിരേ പോവില്ല. സിന്ദാബാദിന്റെ പിന്നാലെ പോകരുത്. ഞാനതിന്റെ പിറകേ പോയാൽ വികസനം മുടങ്ങും. ഒത്തിരിയൊത്തിരി തീരുമാനമെടുക്കും. മാറ്റേണ്ടവരെ മാറ്റും. മാറ്റാൻ തുനിയുമ്പോശൾ സംഘടനകളുമായി ചോദിക്കട്ടേ എന്നാണ് പറയുന്നത്. അതെങ്ങനെ നടക്കും കേരളത്തിലെവിടെയുമില്ല ഇങ്ങനത്തെ പരിപാടി. എഗ്രിമെന്റ് തെറ്റാണേൽ മാറ്റും. - തച്ചങ്കരി വ്യക്താക്കി.
കെഎസ്ആർടിസിയെ കുടുംബസ്വത്താക്കി വെച്ചിരിക്കയാണ് യൂണിയൻകാരെന്ന് വിമർശിക്കാനും അദ്ദേഹം മറന്നില്ല. അേവരുടെ കുടുംബസ്വത്താണ് കെഎസ്ആർടിസി എന്നാണ് കരുതുന്നത്. എന്നാൽ, അങ്ങനയെല്ല, ഇത് കേരള ഗവൺമെന്റിന്റെ സ്വത്താണ്. ഞാനാണ് സ്ഥാപനത്തിന്റെ സിഎംഡി. ഇവിടെ മാത്രമെന്താ അവർക്ക് കൊമ്പുണ്ടോ? അദ്ദേഹം ചോദിച്ചു. എല്ലായിടത്തും മാറിയില്ലേ. ഇവിടെ മാത്രമെന്താ മാറാത്തേ. ഞാൻ നിങ്ങളോട് ചെയ്ത തെറ്റെന്താണ്. ഇവിടെ കെഎസ്ആർടിസിയുടെ വരുമാനം കൂടുകയല്ലേ. ഞാൻ വന്ന ശേഷം മുന്നോട്ടല്ലേ. അവരാണോ നിങ്ങളുടെ പ്രതിനിധികൾ, അവർക്കാണോ നിങ്ങൾ വരിസംഖ്യ കൊടുക്കേണ്ടത്. - അദ്ദേഹം ചോദിച്ചു.
സ്ഥാപനത്തിൽ വിവിധ ചേരികൾ ശരിയല്ലെന്നും തച്ചങ്കരി പറഞ്ഞു. ഇവിടെ വേണ്ടത് വിഭജിച്ചു നിൽക്കലല്ല, ഒന്നിച്ചു നിൽക്കലാണ്, നമ്മളൊരുമിച്ച് നിക്കണം. ഞാൻ മാനേജ്മെന്റ് പ്രതിനിധിയാണ്. മാനേജ്മെന്റ് തെറ്റു ചെയ്താൽ നിങ്ങൾക്ക് പറയാനുള്ള അവകാശമുണ്ട്. ഉടനെ കയറിവന്ന് നമ്മുടെ യാത്രാസൗകര്യം നശിപ്പിച്ച് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് എന്തിനാണ്? അതിനു കാരണം യൂണിയൻ നേതാക്കളാണ്. എന്നാൽ, ഭയങ്കര പേടിക്കാരാണ് ഇവർ. ഇതിന് അകത്തു മാത്രമേ കളിക്കുകയൂള്ളൂ, പുറത്തേക്ക് കളിക്കില്ല. നിർത്തണം, ഇതിനൊക്കെ ഒരവസാനമുണ്ടാകണം- തച്ചങ്കരി കൂട്ടിച്ചേർത്തു.
കെഎസ്ആർടിസിയെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രതിസന്ധി നേരിടുന്ന സമയാണ്. വിഷം മേടിക്കാൻ കാശില്ല. ഇന്നലെ ഒരു യൂണിയൻ എഴുതിത്ത്ത്ത്തന്നിരിക്യാ പിഎഫ് അടയ്ക്കണം മറ്റേതടയ്ക്കണം ഇല്ലേൽ ഒന്നാംതിയതി സമരം നടത്തുമെന്ന്. എന്നാൽ ഇവരായിട്ട് ഒരു തുക കടം തരുമോ? വരിസംഖ്യേന്ന് കടം തരട്ടെ. പത്തുലക്ഷം രൂപ കടം തരട്ടെ. അല്ലേൽ സമ്പാദിച്ച് കൊണ്ടുവരട്ടെ. നടക്കാത്ത കാര്യങ്ങൾ മാനേജ്മെന്റിനോട് പറയരുത്.
എന്റെ ജീവനക്കാർ എന്റെ മക്കളാണ്. അവരുടെ ആവശ്യങ്ങൾ അവരറിയും മുന്നേ എനിക്കറിയണം. 31 ന് ശമ്പളം കൊടുക്കാൻ 15 മുതലേ കത്തെഴുതാൻ തുടങ്ങുന്നയാളാണ് ഞാൻ. 31 എന്നൊരു ദിവസമുണ്ടെങ്കിൽ ശമ്പളം കിട്ടിയിരിക്കും ഞാൻ സിഎംഡിയാണ്. ആരെങ്കിലും ഏറ്റെടുക്കാൻ തയ്യാറാണേൽ സിഎംഡിയുടെ പണി ഞാൻ വിട്ടുകൊടുക്കാം. എനിക്ക് ഇതൊരു അധിക ചുമതലയാണ്. എന്നോട് തറ രീതിയിലുള്ള ഭീഷണി വിലപ്പോവില്ല. കെഎസ്ആർടിസി ബസല്ല, വികാരമാണ്. അത് ജനങ്ങളുടെ വികാരമാണ് നമ്മുടെയൊക്കെ വികാരമാണ്. അതിനെ നശിപ്പിക്കാൻ സമ്മതിക്കില്ല.- തച്ചങ്കരി ജീവനക്കാരോടായി പറഞ്ഞു.
തച്ചങ്കരിയുടെ പ്രസംഗത്തെ കൈയടികളോടെയാണ് ജീവനക്കാർ സ്വീകരിച്ചതും. ഇത് ജീവനക്കാരിൽ നല്ലൊരു ശതമാനം പേരും സ്ഥാപനത്തിന്റെ നല്ലനിലയിലുള്ള പോക്കിനായി മുൻകൈയെടുക്കുമെന്നതിന്റെ തെളിവായി വിലയിരുത്തുന്നു. എന്നാൽ, യൂണിയൻ നേതാക്കൾ മറിഞ്ഞും തിരിഞ്ഞു അദ്ദേഹത്തിനെതിരെ പ്രത്യക്ഷത്തിൽ രംഗത്തുണ്ട് താനും. തച്ചങ്കരിയുടെ യോഗം കഴിഞ്ഞതിന് പിന്നാലെയ യൂണിയൻ നേതാക്കളും ജീവനക്കാരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
തച്ചങ്കരി സിഎംഡിയായ ശേഷം നടത്തുന്ന പരിഷ്ക്കാരങ്ങൾക്കെതിരെ തുടക്കം മുതൽ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. യുണിയൻ നേതാക്കൾ പരാതിപറയാൻ മുഖ്യമന്ത്രിയെ കാണാൻ എത്തിയെങ്കിലും അദ്ദേഹം ജീവനക്കാർക്ക് ചെവികൊടുക്കാൻ തയ്യാറായിരുന്നില്ല. ഇത് സിഎംഡിയുടെ പ്രവർത്തനങ്ങൾക്ക് നൽകുന്ന പിന്തുണയായാണ് വിലയിരുത്തുന്നത്. തച്ചങ്കരിയുടെ പുതിയ ഉത്തരവാണ് യൂണിയൻ നേതാക്കളെ കൂടുതൽ പ്രകോപിപ്പിച്ചതെന്നാണ് പ്രചരണമെങ്കിലും യൂണിയൻ നേതാക്കളായി വിലസുന്ന പലരും തൊഴിലാളികളല്ല ഓഫീസർമാരാണെന്നും ഇത് പച്ചയായ നിയമലംഘനമാണെന്നും ഉള്ള വാർത്ത മറുനാടൻ തന്നെയാണ് പുറത്തുവിട്ടത്. ഇതാണ് പ്രകോപനത്തിന് ഇടയാക്കിയത്.
കോർപ്പറേഷനെ രക്ഷിക്കാനുള്ള നടപടികൾ പ്രതിരോധിക്കുന്നവരെ നേരിടാൻ സർക്കാരും ഒപ്പമുണ്ടെന്ന സന്ദേശം പലകുറി നൽകപ്പെട്ടതാണ്. എന്നിട്ടും എതിർപ്പുകൾ ഉയർത്തുന്നത് സർക്കാരിനേയും ചൊടിപ്പിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ എംഡിമാരും വകുപ്പുമന്ത്രിമാരും കൈക്കൊള്ളുന്ന ഓരോ തീരുമാനവും രാ്ഷ്ട്രീയ പിടിപാടുകളിലൂടെ വെട്ടിയ ചരിത്രമാണ് കോർപ്പറേഷനെ ഈ നിലയിലെത്തിച്ചത്. എന്നാൽ ഇക്കുറി അത് നടക്കില്ലെന്ന സന്ദേശം മുഖ്യമന്ത്രി ഉൾപ്പെടെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ടയർ റീട്രെഡിംഗിന്റെ കാര്യത്തിലുൾപ്പെടെ കടുത്ത നടപടികൾ സ്വീകരിച്ചതും ഏറ്റവുമൊടുവിൽ അർഹതയില്ലാതെ യൂണിയൻ നേതാക്കൾ ചമഞ്ഞ് ട്രാൻസഫർ സുരക്ഷിതത്വം നേടി വിലസുന്ന യൂണിയൻ നേതാക്കളെ പിടികൂടാൻ തീരുമാനിച്ചതുമാണ് തച്ചങ്കരിക്കെതിരെ തിരിയാൻ യൂണിയനുകളെ പ്രേരിപ്പിച്ചത്. കഴിഞ്ഞദിവസം യൂണിയൻ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി തച്ചങ്കരി ഉത്തരവും പുറപ്പെടുവിച്ചത് നേതാക്കളെ ശരിക്കും ചൊടിപ്പിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്