എട്ടു വർഷം മുമ്പ് വിദ്യാർത്ഥികൾ പ്രക്ഷോഭത്തിന് ഇറങ്ങിയപ്പോൾ ഒതുക്കി തീർക്കാൻ ഉമ്മൻ ചാണ്ടി നേരിട്ട് കോളേജിലെത്തി ചർച്ച നടത്തി; മൂന്നാഴ്ച പരമ്പര എഴുതിയ കേരള കൗമുദിയും മംഗളവും ഒറ്റ ദിവസം കൊണ്ട് നിലപാട് തിരുത്തി ലക്ഷങ്ങളുടെ പരസ്യം ഉറപ്പുവരുത്തി; ചോദ്യം ചെയ്യാൻ സോഷ്യൽ മീഡിയ ഇല്ലാതിരുന്ന കാലത്ത് ടോംസ് മുതലാളി കാര്യങ്ങൾ നടത്തിയത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: മറ്റക്കര ടോംസ് കോളേജിനെതിരെയുള്ള ഗുരുതര ആരോപണങ്ങൾ വിരൽ ചൂണ്ടിയത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നേരെയാണ്. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്‍ ബന്ധമുള്ള കോളേജാണിതെന്ന് പോലും ആരോപണമുയർന്നു. മറുനാടനിലൂടെ കോളേജിലെ രക്ഷിതാക്കളാണ് ഈ ആരോപണം ആദ്യം ഉന്നയിച്ചത്. എന്നാൽ ഇത് ഉമ്മൻ ചാണ്ടി നിഷേധിച്ചു. തനിക്ക് ബന്ധമില്ലെന്നും ഉണ്ടെങ്കിൽ അത് തെളിയിക്കാനും വെല്ലുവിളിച്ചു. പാമ്പാടി കോളേജിലെ ജിഷ്ണു പ്രണോയിയെ മരണത്തോടെ ടോംസിലെ പീഡനങ്ങൾ വീണ്ടും ചർച്ചയാവുകയാണ്.
ഗുരുതര ആരോപണങ്ങൾ അന്വേഷിക്കാനെത്തിയ അന്വേഷണ കമ്മീഷന് തെളിവ് നൽകാൻ ചില വിദ്യാർത്ഥിനികളെ കോളേജിൽ പൂട്ടിയിട്ടെന്നും ആരോപണമുണ്ട്. ഇതിനെത്തുടർന്ന് പൊലീസ് കോളേജിൽ പ്രവേശിപ്പിച്ച് ഇവരെ മോചിപ്പിച്ചു. കോളേജിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ സാങ്കേതിക സർവകലാശാല രജിസ്ട്രാർ കോളേജിൽ തെളിവെടുപ്പ് നടത്തുകയാണ്. പരാതികൾ ഗൗരവമുള്ളതാണെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും രജിസ്ട്രാർ അറിയിച്ചു. ആരും സഹായിക്കാനില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.
അതിനിടെ വിദ്യാർത്ഥി പീഡനം ആരോപിക്കപ്പെട്ട മറ്റക്കര ടോംസ് എഞ്ചിനിയറിങ് കോളേജുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. തന്റെ മണ്ഡലത്തിലുള്ള കോളേജ് എന്ന നിലയിൽ അവിടുത്തെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലവുമായി തനിക്കുള്ള ബന്ധം എല്ലാവർക്കും അറിയാം. ചെറിയ പരിപാടികളിൽപോലും താൻ പങ്കെടുക്കാറുണ്ട്. കഴിഞ്ഞദിവസം കോളേജ് സന്ദർശിച്ച മറുനാടൻ ലേഖകനോട് ഹോസ്റ്റലിൽ കോളജ് ചെയർമാന്റെ നേതൃത്വത്തിൽ നടക്കുന്ന ക്രൂരമായ പീഡനങ്ങൾ വിദ്യാർത്ഥിനികൾ തുറന്നുപറഞ്ഞിരുന്നു. രാത്രിയായാൽ ചെയർമാൻ പെൺകുട്ടികളുടെ ഹോസ്റ്റലിൽ കയറിവരുന്നത് പതിവാണെന്നതടക്കമുള്ള ആരോപണങ്ങളാണ് വിദ്യാർത്ഥികൾ ഉന്നയിച്ചതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. എന്നാൽ ഇതിന് അപ്പുറമുള്ള ആരോപണങ്ങൾ വീണ്ടും സജീവമാവുകയാണ്.
മറ്റക്കര ടോംസ് കോളേജിനെതിരെ എട്ട് വർഷം മുമ്പും വിദ്യാർത്ഥി പ്രക്ഷോഭം നടന്നിരുന്നു. അന്ന് ഉമ്മൻ ചാണ്ടി കോളേജിലെത്തി പ്രശ്ന പരിഹാര ചർച്ച നടത്തിയിരുന്നു. അതിന് ശേഷം കോളജിനെതിരായ അന്വേഷണം ഉമ്മൻ ചാണ്ടി സർക്കാർ അട്ടിറിച്ചതായി റിപ്പോർട്ടുകളുണ്ടായി. കോളജ് ഡയറക്ടർ ടോംസ് ജോസഫ് വിദ്യാർത്ഥി പീഡനവും സാമ്പത്തിക തട്ടിപ്പും നടത്തിയതായി സിബിസിഐഡി കണ്ടെത്തിയ കേസാണ് അട്ടിമറിക്കപ്പെട്ടത്. വിദ്യാർത്ഥികളെ മാനസികവും ശാരീരികവുമായി നിരന്തരം പീഡിപ്പിച്ചെന്ന പരാതിയിൽ ടോംസ് ജോസഫിനെതിരെ വനിതാ കമ്മീഷനും അന്വേഷണം നടത്തിയിരുന്നു. വനിതാ കമ്മീഷൻ അന്വേഷണത്തിലും സിബിസിഐഡിയുടേതിന് സമാന കണ്ടെത്തലുകളാണുള്ളത്. 2011ൽ അന്വേഷണം പൂർത്തിയായിട്ടും സ്ഥാപനം ഉടമയെ അറസ്റ്റ് ചെയ്തില്ല. എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമാണ് ടോംസിനെതിരായ നടപടികൾ നിലച്ചത്.
ഈ വിഷയം മംഗളവും കേരള കൗമുദിയുമെല്ലാം വാർത്തയാക്കി. പരമ്പര എഴുതാനും തുടങ്ങി. എന്നാൽ എല്ലാം പത്രത്തിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമായി. മറ്റക്കര കോളേജ് ഉടമ ടോംസ് ജോസഫിന്റെ ഇടപെടൽ തന്നെയായിരുന്നു ഇതിന് കാരണം. കോളേജിന്റെ പരസ്യം ഉറപ്പായതോടെ പത്രങ്ങൾ വിദ്യാർത്ഥി പ്രശ്നങ്ങൾ മറക്കുകയായിരുന്നു. ഇതാണ് പുതിയ സാഹചര്യത്തിൽ വീണ്ടും ചർച്ചയാകുന്നത്. എന്നാൽ സോഷ്യൽ മീഡിയയുടെ കാലത്ത് നിലവിൽ പ്രശ്നങ്ങൾ ആർക്കും മൂടിവയ്ക്കാനാകില്ല-എസ് എഫ് ഐ അടക്കമുള്ള വിദ്യാർത്ഥി നേതാക്കൾ പ്രതീക്ഷയോടെ പറയുന്നു.
മറ്റക്കര ടോംസ് കോളേജിനെതിരെയുള്ള ഗുരുതര ആരോപണങ്ങൾ പുറത്തുവിട്ടതിനെത്തുടർന്ന് കോളേജിൽ സംഘർഷവസ്ഥയാണുള്ളത്. ഇന്നലെ കോളേജിലേക്ക് പ്രകടനമായെത്തിയ എബിവിപി പ്രവർത്തകർ കോളേജിന്റെ ചില്ലുകൾ അടിച്ചു തകർത്തു. എസ് എഫ് ഐ പ്രവർത്തകരും കോളേജിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.കോളേജ് കെട്ടിടത്തിന് ഉള്ളിലേക്ക് കയറിയ വിദ്യാർത്ഥികൾ കോളേജ് അടിച്ചു തകർത്തു. കോളേജ് ചെയർമാൻ ടോം ജോസഫ് രാത്രികാലങ്ങളിൽ വനിതാ ഹോസ്റ്റലിൽ സ്ഥിരമായി എത്താറുണ്ടെന്നും അവിടെ നടക്കുന്നത് കടുത്ത മാനസിക പീഡനമാണെന്നും ആരോപിച്ചാണ് പ്രതിഷേധങ്ങൾ.
രാവിലെ രണ്ടു മണിക്കൂർ രണ്ട് വിദ്യാർത്ഥിനികൾ കോളേജിലെ റിസപ്ഷൻ ജോലി ചെയ്യണം. ചെയർമാന്റെ മുറിയും മേശയും വൃത്തിയാക്കലും ഭക്ഷണം എത്തിച്ചു കൊടുക്കുന്നതും ഈ കുട്ടികളുടെ ജോലിയാണ്. ഒമ്പത് മണിക്ക് റിസ്പഷൻ ഡ്യൂട്ടിയിലുള്ള സ്റ്റാഫ് എത്തുന്നതുവരെ ചെയർമാന്റെ റൂമിൽ ഇവർ ഉണ്ടായിരിക്കണം. ഉച്ചയ്ക്കും ചെയർമാനുള്ള ഭക്ഷണം എത്തിക്കേണ്ടതും ഈ കുട്ടികളാണ്.ഒരു ദിവസം സാമ്പാറിന് ഉപ്പ് കുറവാണെന്ന് ആരോപിച്ച് സാമ്പാർ വിദ്യാർത്ഥിനിയുടെ ദേഹത്ത് ഒഴിച്ചുവെന്നും സാമ്പാർ മറിഞ്ഞ മേശ വൃത്തിയാക്കിച്ചിട്ടാണ് വിട്ടതെന്നും കുട്ടി വെളിപ്പെടുത്തി. കോളേജിലെ മാനസിക പീഡനം മൂലം ഒരു കുട്ടി ഫിനോൾ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും ഈ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പോലും കോളേജ് അധികൃതർ തയ്യാറിയില്ലെന്നും ആരോപിക്കുന്നു.
ഇല്ലാത്ത ഫീസിന്റെ പേരിൽ ജനുവരി രണ്ടിന് വയനാട്ടിൽ നിന്നുള്ള മൂന്ന് വിദ്യാർത്ഥിനികളെ വൈകുന്നേരം ആറു മണിക്ക് ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയെന്നും കുട്ടി വെളിപ്പെടുത്തുന്നുണ്ട്. ക്രിസ്മസ് അവധിക്ക് ശേഷം കുട്ടികൾ തിരിച്ച് ഹോസ്റ്റലിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഫീസെല്ലാം നേരത്തെ അടച്ചതാണെന്നായിരുന്നു മുമ്പ് അറിയിച്ചിരുന്നത്. എന്നാൽ അവധിക്ക് ശേഷം എത്തിയപ്പോൾ കോളേജിൽ പോയ ശേഷം ഹോസ്റ്റലിൽ കയറിയാൽ മതിയെന്ന് നിർദ്ദേശം കിട്ടി. കോളേജിലെത്തിയപ്പോഴാണ് ഒരു കുട്ടി 10,000 വും മറ്റൊരു കുട്ടി 30,000 വും ഫീസടയ്ക്കാനുണ്ടെന്ന് അറിയിക്കുന്നത്.
അത് അടച്ച ശേഷം ഹോസ്റ്റലിൽ കയറിയാൽ മതിയെന്നാണ് അറിയിച്ചത്. വൈകിട്ട് ആറു മണിയോടെ മൂന്ന് കുട്ടികളേയും ഹോസ്റ്റലിന് പുറത്താക്കി. ഒടുവിൽ ചില ബന്ധുക്കൾ എത്തിയാണ് കുട്ടികളെ രാത്രി കൂട്ടിക്കൊണ്ടു പോയതെന്നും ആരോപണം ഉയരുന്നു. ഈ വിഷയങ്ങൾ മുഖ്യധാരാ മാദ്ധ്യമങ്ങളും നിലവിൽ ചർച്ചയാക്കുന്നു. ഇതിന് കാരണം സോഷ്യൽ മീഡിയ ആണെന്നാണ് വിദ്യാർത്ഥികളും പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ആളുകളെ ഭയപ്പെടുത്തുന്നത് ഇഷ്ടപ്പെടുന്ന വ്യക്തി; എക്സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ തുടങ്ങി സമസ്ത മേഖലകളെയും നിയന്ത്രിക്കുന്നയാൾ; ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന് അനുസരിച്ച് രാജ്യത്തെ പുനർനിർമ്മിക്കുന്നു; അമിത് ഷായുടെ രാഷ്ട്രീയ ജീവിതം സമഗ്ര ചർച്ചയാക്കി 'ദ ഗാർഡിയൻ'
- ആദ്യ വിവാഹം രജിസ്റ്റർ ആക്കിയതിന്റെ നിയമ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞത് ഗുരുവായൂർ നടയിൽ രണ്ടാം വിവാഹം; പന്തീരാങ്കാവിലെ രാഹുലും കുടുംബവും നടത്തിയ ആദ്യ തട്ടിപ്പിൽ ഇനിയും എഫ് ഐ ആർ ഇട്ടില്ലെന്ന് റിപ്പോർട്ട്; രണ്ടു കേസുകളുണ്ടെങ്കിൽ ജർമനിയിൽ നിന്നും രാഹുലിനെ എത്തിക്കൽ എളുപ്പമാകും; ഈരാറ്റുപേട്ടയിലെ പരാതിയും ഗൗരവതരം
- രാഹുൽ പക്കാ ഫ്രോഡെങ്കിലും പന്തീരാങ്കാവ് സ്റ്റേഷനിലെ സിഐ സരിൻ കുറ്റക്കാരനോ? സിഐക്ക് മുമ്പാകെ സ്ത്രീധന പീഡനപരാതി യുവതിയും കുടുംബവും ഉന്നയിച്ചിരുന്നോ? കേസിൽ ഉന്നത ഉദ്യോഗസ്ഥർ സരിനെ ബലിയാടാക്കിയോ? സ്റ്റേഷനിലെ നിർണായക ദൃശ്യം പുറത്തുവരുമ്പോൾ
- കൊച്ചിയിൽ വിമാനം ഇറങ്ങുമെന്ന് ഏവരും കരുതി; എന്നാൽ മുഖ്യമന്ത്രിയും കുടുംബവും പുലർച്ചെ എത്തിയത് തിരുവനന്തപുരത്ത്; ചോദ്യങ്ങളോട് പ്രതികരിക്കാതെ വിമാനത്താവളത്തിൽ നിന്നും മടക്കം; മന്ത്രി റിയാസും കുടുംബവും നാളയേ മടങ്ങിയെത്തൂ; വിദേശ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി തിരിച്ചെത്തി
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
- പറവൂർ സ്ത്രീപീഡന കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയോട് രണ്ടുകോടി ആവശ്യപ്പെട്ടു; പൊതു പ്രവർത്തകനായ ബോസ്കോ കളമശ്ശേരി അറസ്റ്റിൽ; ഫോൺ സംഭാഷണം അടക്കം തെളിവുണ്ടെന്ന് പൊലീസ് മറുനാടനോട്
- ഗുണാ കേവിൽ അകപ്പെട്ട കൂട്ടുകാരനെ ജീവിതത്തിലേക്ക് കൊണ്ടു വന്നത് കൂട്ടുകാരന്റെ കൈ സഹായം; വഞ്ചനാക്കേസിൽ പെട്ട സൗബിനും സുഹൃത്തിനും തുണയായി ഹൈക്കോടതിയിലും 'ദൈവത്തിന്റെ കൈ'; മഞ്ഞുമ്മൽ ബോയ്സിന് ആശ്വാസമായി ആ ക്രിമിനൽ കേസ് സ്റ്റേ ചെയ്യൽ
- പൊളിച്ചു മാറ്റാൻ മനസ്സു വന്നില്ല; മാവേലിക്കരയിൽ 1100 സ്ക്വയർഫീറ്റ് വീട് 45 അടിയോളം പിറകോട്ട് മാറ്റി സ്ഥാപിച്ച് കുടുംബം
- തിരുവനന്തപുരത്ത് എട്ട് വയസുകാരിയെ മുത്തച്ഛൻ പീഡിപ്പിച്ചു; അമിത രക്ത സ്രാവത്തെ തുടർന്ന് കുട്ടി ആശുപത്രിയിൽ: മുത്തച്ഛൻ അറസ്റ്റിൽ
- വിദേശ ബിരുദധാരികൾക്കുള്ള തൊഴിൽ ഓഫറുകൾ പിൻവലിച്ച് യു കെയിലെ പ്രമുഖ സ്ഥാപനങ്ങൾ; വില്ലനായത് സർക്കാർ പുതുതായി നടപ്പിലാക്കിയ വിസ ചട്ടങ്ങൾ; വിദേശ വിദ്യാർത്ഥികൾ പഠനം കഴിഞ്ഞാൽ നാട്ടിലേക്ക് മടങ്ങേണ്ടി വരും
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം: പ്രശാന്ത് കിഷോർ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു; എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു; മർദനവും എല്ലാവരും അറിഞ്ഞു തന്നെ; നവവധുവിന്റെ മൊഴിയിൽ കുടുംബവും കുടുങ്ങും; ഇടപെട്ട് ഗവർണ്ണറും; പന്തീരാങ്കാവിലെ പ്രതി രക്ഷപ്പെട്ടു
- താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ
- വിവാഹ സൽകാരത്തിന്റെ രാത്രി ഒരു മണിക്ക് തുടങ്ങിയ മർദ്ദനം; സംശയത്തിന്റെ പേരിൽ കേബിൾ കൊണ്ട് കഴുത്തിൽ മുറക്കി നവവധുവിനെ കൊല്ലാനും രാഹുൽ ശ്രമിച്ചു; താലിമാല ഊരിക്കൊടുത്ത ശേഷം ഭർത്താവിനെതിരെ പരാതി കൊടുത്തതും ഭാര്യ; പന്തീരാക്കാവിൽ ജാമ്യമില്ലാ വകുപ്പുകൾ; ഏഴാം ദിനത്തിലെ വേർപിരിയലിൽ കേസും
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍