മൂന്നാർ തൊഴിലാളി രോഷത്തിൽ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങിയത് സിപിഐയുടെ തൊഴിലാളി യൂണിയൻ; രണ്ടാമത്തെ നഷ്ടം കോൺഗ്രസിന്; സിപിഎമ്മിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞത് ഓട്ടോ തൊഴിലാളികളുടെ ബലത്തിൽ; തല്ല് കിട്ടിയിട്ടും നേട്ടം ഉണ്ടാക്കാനാവാത്ത നിരാശയിൽ ബിജെപിയും
മറുനാടൻ മലയാളി ബ്യൂറോ
മൂന്നാർ: മൂന്നാറിലെ തോട്ടം തൊഴിലാളികൾ നടത്തിയ സമരം ആനുകൂല്യങ്ങൾ നേടിയെടുക്കാനുള്ള സംഘടനാ സമരമുറ എന്നതിലപ്പുറം തൊഴിലാളികളുടെ രക്തം കൊണ്ട് തടിച്ചു കൊഴുത്ത രാഷ്ട്രീയ സംഘടനകൾക്കെതിരെയുള്ള തൊഴിലാളികളുടെ അവജ്ഞ കൂടിയാണ് മറനീക്കി പുറത്ത് വന്നത്. എന്നാൽ സമരത്തെ കുറിച്ചുള്ള പല മാദ്ധ്യമ റിപ്പോർട്ടുകളും ചെന്നെത്തുന്നത് സമരം സിപിഎമ്മിന് എതിരെ മാത്രമാണെന്ന് നിലയിലാണ്. മറ്റു തൊഴിലാളി സംഘടനകളെക്കാൾ സമരപോർമുഖത്ത് നിന്ന് പ്രത്യക്ഷമായും പരോക്ഷമായും കുറച്ച് മാത്രം നഷ്ടം ഉണ്ടാക്കിയ പാർട്ടിയാണ് സിപിഐ(എം) എന്നതാണ് യാഥാർഥ്യം. മൂന്നാറിലെ തോട്ടം മേഖലയുടെ 'ഗതി'നിർണയിക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്ന സംഘടനകളായിരുന്നു എ.ഐ.ടി.യു.സിയും ഐൻടിയുസിയും.
കാലങ്ങളായി ഈ സംഘടനകളോടുള്ള തങ്ങളുടെ എതിർപ്പ് ഉരുൾപൊട്ടിയപ്പോൾ ഒലിച്ചു പോയത് ഈ രണ്ടു സംഘടനകളുടേയും നേതാക്കാന്മാരുടെ തലയെടുപ്പായിരുന്നു. അറുപത് വർഷമായി തോട്ടം മേഖലയുടെ മുടിചൂടാമന്നനായിരുന്ന സി.എ.കുര്യൻ എന്ന നേതാവിന്റെ കാൽക്കീഴിലെ മണ്ണ് സമരത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചു പോയപ്പോൾ, എ.കെ.മണി എന്ന് കോൺഗ്രസ് നേതാവിനും തൊഴിലാളി സമരത്തിനു മുന്നിൽ പകച്ചു നിൽക്കാനെ കഴിഞ്ഞുള്ളൂ എന്നതാണ് യാഥാർഥ്യം. അതേസമയം തോട്ടം മേഖലയുടെ അമരം സ്വപ്നം കണ്ട് സമരത്തിന് തുടക്കത്തിൽ ചൂടും ചൂരും നൽകിയ ബിജെപി പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ടാണ് സമരം മറ്റു സംഘടനകൾ ഏറ്റെടുത്തത്. സമരത്തിന്റെ ചൂട് ബിജെപി പ്രാദേശിക നേതൃത്വം മനസിലാക്കിയെങ്കിലും സംസ്ഥാന നേതൃത്വം പിൻവലിച്ചഞ്ഞതാണ് തല്ല് കിട്ടിയിട്ടും നേട്ടം ഉണ്ടാക്കാനാകാതെ ബിജെപിക്ക് വലിയേണ്ടി വന്നത്.
മെയ് പകുതിയിൽ കണ്ണൻദേവൻ സൈലന്റ് വാലി ഡിവിഷനിൽ അധികജോലി ചെയ്യണമെന്ന കമ്പനി നിലപാടിനെ എതിർത്താണ് തോട്ടം തൊഴിലാളികൾ ആദ്യം കമ്പനിക്കെതിരെ ആദ്യം തിരിഞ്ഞത്. കൊളുന്തു നുള്ളാതെ തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചതോടെ കമ്പനി സിപിഐ, സിപിഐ(എം), കോൺഗ്രസ് യൂണിയനുകളുടെ സഹായത്തോടെ തൊഴിലാളികളെ അനുനയിപ്പിച്ച് ജോലിക്ക് കയറ്റിയെങ്കിലും എതിർപ്പിന്റെ നെരിപ്പോട് മനസിൽ സൂക്ഷിച്ചാണ് തൊഴിലാളികൾ ജോലിക്ക് കയറിയത്. അതിനുശേഷം ഓഗസ്റ്റിൽ 10 ശതമാനം ബോണസ് കമ്പനി പ്രഖ്യാപിച്ചെങ്കിലും അതിനു വഴങ്ങാതെ വീണ്ടും സമരത്തിന്റെ പാതയിലേക്ക് തൊഴിലാളികൾ തിരിഞ്ഞു.
അവരെ കമ്പനി നിശ്ചയിച്ച ബോണസ് വാങ്ങാൻ നിർബന്ധിച്ച യൂണിയൻ നേതാക്കളും. എന്നാൽ തോട്ടം മേഖലയിൽ കൊടികുത്തി വാണ നേതാക്കന്മാരുടെ വാക്കുകൾക്ക് ചെവി കൊടുക്കുന്നതിനു പകരം സെപ്റ്റംബർ രണ്ടിന് നടന്ന പണിമുടക്കിനോടനുബന്ധിച്ച് നടന്ന തൊഴിലാളി സംഘടനകളുടെ വിശദീകരണയോഗത്തിലേക്ക് നൂറോളം സ്ത്രീകൾ മുദ്രാവാക്യങ്ങളുമായി എത്തി. അഭിവാദ്യമർപ്പിക്കാൻ എത്തിയതാണെന്ന് തെറ്റിദ്ധരിച്ച നേതാക്കൾക്ക,് തങ്ങളുടെ കാൽചുവട്ടിലെ മണ്ണിളക്കാൻ ആ മുദ്രാവാക്യങ്ങൾക്ക് കരുത്തുണ്ടെന്ന് അന്ന് ചിന്തിച്ചില്ല. പ്രമുഖ യൂണിയനുകൾ തൊഴിലാളികളെ മറക്കുന്നുവെന്ന് തോന്നിയപ്പോഴാണ് തൊഴിലാളികൾ സജീവമായി സമരത്തെ കുറിച്ച് ആലോചിക്കുന്നത്.
സമരത്തിന് ഒരു രാഷ്ട്രീയ പിൻബലം വേണമെന്ന സാഹചര്യത്തിലാണ് തൊഴിലാളികൾ ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ സഹായം തേടുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ നാലിന് കണ്ണൻ ദേവൻ റീജിയണൽ ഓഫീസുകളിലേക്കും ഡിവിഷണൽ ഓഫീസുകളിലേക്കും ബിജെപി നേതൃത്വത്തിൽ പ്രകടനം നടത്തുകയും ചെയ്തു. ഒരുപാട് സമരങ്ങൾ സംഘടിപ്പിക്കുകയും പൊളിക്കുകയും ചെയ്ത മറ്റു തൊഴിലാളി യൂണിയനുകൾക്ക് പ്രശ്നത്തിന്റെ ഗൗരവം മനസിലായതോടെ പ്രകടനത്തിന് നേതൃത്വം നൽകിയ ബിജെപിയെ ഒഴിവാക്കാനുള്ള ശ്രമം എ.ഐ.ടി.യു.സി, ഐൻ.ടി.യു.സി സംഘടനകളുടെ ശ്രമം അടിയിൽ കലാശിച്ചു.
അടി കിട്ടിയാലും വേണ്ടിയില്ല സമരത്തിന്റെ ക്രെഡിറ്റ് നേടാമെന്ന ബിജെപി പ്രാദേശികനേതൃത്വത്തിന്റെ ചരട് വലികൾക്ക് കത്തി വച്ചത് പാർട്ടി സംസ്ഥാന നേതൃത്വം തന്നെയാണ്. സമരത്തിന്റെ ഗൗരവം മനസിലാക്കാതെ സംസ്ഥാന നേതൃത്വം മൂന്നാറിലെ ബിജെപി സമരനേതാക്കളെ തഴഞ്ഞപ്പോൾ മൂന്നാർ സമരം കൊണ്ട് പാർട്ടിപ്രവർത്തകർക്ക് അടി കൊണ്ടത് മാത്രം മിച്ചം. സമരത്തിന് തുടക്കം കുറിച്ച ബിജെപിക്ക സമരനേട്ടത്തിന്റെ ഒരുഗുണവും രാഷ്ട്രീയമായി ലഭിക്കാതെ പോയതിന്റെ കാരണം സംസ്ഥാന നേതൃത്വത്തിന് തോട്ടം മേഖലയുടെ സംഘടിത ശക്തിയെ വിശ്വസിക്കാഞ്ഞതു കൊണ്ടാണ്.
സിപിഐയുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയാണ് തോട്ടംമേഖലയെ വർഷങ്ങളായി നിയന്ത്രിച്ചിരുന്നത്. എ.ഐ.ടി.യു.സി നേതാവ് സി.എ.കുര്യന്റെ അലിഖിത നിയമങ്ങൾ വാ പൊത്തി കേട്ടിരുന്ന തൊഴിലാളികൾ യൂണിയനും തനിക്കുമെതിരെ തിരിയുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. അതു കൊണ്ട് തന്നെ മൂന്നാറിലെ സമരം സി.എ. കുര്യൻ എന്ന നേതാവിനപ്പുറം എ.ഐ.ടി.യു.സിയുടെ വിശ്വാസ്യതയെയാണ് തൊഴിലാളികൾ ചോദ്യം ചെയ്തത്. മൂന്നാർ സമരത്തിൽ മാദ്ധ്യമങ്ങൾ സിപിഎമ്മിനെതിരെ വാർത്തകൾ കൊടുക്കുമ്പോൾ ശരിക്കും പണികിട്ടിയത് സിപിഐക്കാണ്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ നേതാക്കൾ ആരും എത്താതിരുന്നപ്പോൾ ബിജി മോൾ എംഎൽഎയ്ക്ക് മാത്രമാണ് സമരമുഖത്തിലേക്ക് എത്താൻ കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്.
തൊഴിലാളികളെ അഭിമുഖീകരിക്കാൻ കഴിയാത്ത ഒരു യൂണിയനും അതിന്റെ മാതൃസംഘടനയ്ക്കും രാഷ്ട്രീയത്തിലുള്ള സ്ഥാനം വളരെ പിന്നിലാണെന്ന് സിപിഐ ഇതിനോടകം മനസിലാക്കി കഴിഞ്ഞിട്ടുണ്ട്. കൂടാതെ തോട്ടം മേഖലയിൽ വി എസ് എന്ന ജനകീയ നേതാവിന്റെ ഇടപെടലിലൂടെ തോട്ടം മേഖലയിലെ സിപിഐ ലായങ്ങളിൽ സിപിഎമ്മിന് വേരുകൾ ആഴ്ത്താനുള്ള സുവർണാവസരം കൂടിയാണ് സമരം തുറന്ന് കൊടുത്തത്. സമരത്തെ ഒതുക്കി തീർക്കാനുള്ള യൂണിയൻ ശ്രമങ്ങൾ പരാജയത്തിലെത്തിയപ്പോഴും, സമരസമിതി രൂപീകരിക്കാനുള്ള യൂണിയൻ നേതാക്കന്മാരുടെ ശ്രമങ്ങൾ തുടക്കത്തിൽ തന്നെ പരാജയപ്പെട്ടതിലൂടെയും മൂന്നാർ മുന്നോട്ട് വയ്ക്കുന്ന സന്ദേശമിതാണ്.
തൊഴിലാളികൾക്ക് ഒപ്പമില്ലാത്ത യൂണിയനെയും നേതാക്കളെയും തങ്ങൾക്ക് ഒപ്പമില്ല എന്ന വ്യക്തമായ സന്ദേശമാണ് നൽകിയത്. നേതാക്കന്മാരില്ലാത്ത സമരത്തെ ഇനിയും പ്രോൽസാഹിപ്പിച്ചാൽ വരുംനാളുകളിൽ തോട്ടം മേഖലയുടെ അധീശത്വം തങ്ങളിൽ നിന്ന് പൊയ്പോകുമോ എന്ന പേടിയാണ് സമരത്തിന് മുമ്പും പിമ്പും മാവോയിസ്റ്റ് പരിവേഷം നൽകാൻ യൂണിയനുകൾ ശ്രമിച്ചത്. മൂന്നാറിൽ സി.പിഐ.എമ്മിന് പിടിച്ചു നിൽക്കാനായത് ഓട്ടോത്തൊഴിലാളികളുടെ പിൻബലത്തിലാണെന്ന നിർണായക വസ്തുത മറക്കാനാവില്ല. ഒപ്പം വി എസ്ിന്റെ പ്രത്യക്ഷ സാന്നിധ്യവും. തോട്ടം തൊഴിലാളികൾക്കിടയിലേക്ക് പാർട്ടിയെ ആഴത്തിൽ വേരോടിക്കാൻ പറ്റിയ സമയം ആണെന്ന് സിപിഐ(എം) നേതൃത്വം മനസിലാക്കി ഭാവിയിലേക്കുള്ള കരുക്കൾ നീക്കുന്നതിനിടയിലാണ് സിഐടി.യു സെക്രട്ടറി സഹദേവൻ സമരത്തിനെതിരെ തിരിഞ്ഞത്. കൈയിൽ കിട്ടിയ അവസരം തകരും എന്ന് മനസിലാക്കിയാണ് സഹദേവന കൊണ്ട് മിനുട്ടുകൾക്കുള്ളിൽ പ്രസ്താവന തിരുത്തിച്ചതും സമരത്തെ നേതാക്കൾ ഒറ്റക്കെട്ടായി അനുകൂലിച്ചതും.
സിപിഐയ്ക്ക് ഒപ്പം തൊഴിലാളികളുടെ ഇടയിൽ നിന്ന സംഘടനയായിരുന്നു ഐ,എൻ.ടി.യു.സി. സിപിഐയ്ക്ക് സി.എ കുര്യൻ എന്ന പോലെ എ.കെ മണിയുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസ് മൂന്നാറിൽ സംഘടനയെ വളർത്തിയത്. വളർന്നത് സംഘടന മാത്രമാണെന്ന തിരിച്ചറിവിൽ തൊഴിലാളികൾ എത്തിയപ്പോൾ സംഘടനയുടെ അഡ്രസ് പോലും മൂന്നാറിൽ കീറിപ്പോയി. ഈ വികാരത്തള്ളിച്ചയിലാണ് ജോയ്സ് ജോർജ് എംപിയെ പോലും ആദ്യം സമരക്കാർ എതിർത്തത്. അരുവിക്കരയിൽ സകല എംഎൽഎമാരും മന്ത്രിമാരും ദിവസങ്ങളോളം കെട്ടികിടന്നിട്ടും മൂന്നാറിലെ 'പെമ്പിളൈ സമര' ത്തിന് അഭിവാദ്യമർപ്പിക്കാനോ, ഐക്യദാർഢ്യമർപ്പിക്കാനോ ആരും എത്തിയില്ല എന്നതിന്റെ പ്രധാന കാരണം തൊഴിലാളികളെ എങ്ങനെ നേരിടും എന്ന ആശയക്കുഴപ്പം തന്നെയായിരുന്നു. അതിനു കാരണം മൂന്നാറിലെ ഐ.എൻ.ടി.യു.സി സംഘടനയുടെ പ്രവർത്തന മികവ് കൊണ്ടാണ്.
ആരും ചെന്നില്ലെങ്കിൽ എന്ത് കരുതുമെന്ന് കരുതിയാണ് വനിതാ മന്ത്രി ജയലക്ഷ്മിയെ മൂന്നാറിലേക്ക് പറഞ്ഞയച്ചത്. സമരത്തിന്റെ തുടക്കത്തിൽ ലോക്കൗട്ട് പ്രഖ്യാപിച്ച് തൊഴിലാളികളെ വരുതിയിലാക്കാൻ പോലും കമ്പനിയെ രഹസ്യമായി ഉപദേശിച്ച നേതാക്കളുള്ള സംഘടനകളോട് തൊഴിലാളികൾ കാണിച്ച് മര്യാദ ഓർക്കുന്നത് നല്ലതായിരിക്കും. ആവശ്യങ്ങളിൽ ഉറച്ച് നിന്ന്, നേതാക്കന്മാരില്ലാതെ മുദ്രാവാക്യങ്ങൾ ഉയർത്തി രാഷ്ട്രീയ സംഘടനകളുടെ പ്രഭാവത്തെ മണിക്കൂറുകൾക്കുള്ളിൽ നിഷ്പ്രഭമാക്കിയ ഏഴായിരത്തിലധികം അംഗങ്ങളുള്ള ഒരു കൂട്ടായ്മയെ പാർട്ടികൾക്ക് ഒരു ഓർമപ്പെടുത്തെലായി മാറി കഴിഞ്ഞു എന്നതാണ് യഥാർഥ്യം.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്