വിശ്വസ്തനായ ദാസനെ തൊട്ടത് പിടിച്ചില്ല; സ്പോർട്സ് ലോട്ടറിയിലെ അന്വേഷണ റിപ്പോർട്ട് കളി കാര്യമാക്കി; മേഴ്സിക്കുട്ടി അമ്മയ്ക്കും കടകംപള്ളിക്കുമെതിരെ വിട്ടൂവീഴ്ചയ്ക്കില്ലെന്ന പ്രഖ്യാപനവും ചൊടിപ്പിച്ചു; ഇനി മുഖ്യമന്ത്രിയും വിജിലൻസ് ഡയറക്ടറും രണ്ട് വഴിക്ക്; ജേക്കബ് തോമസിന് ചുവപ്പുകാർഡ് കാട്ടാനൊരുങ്ങി പിണറായി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിജിലൻസിന് വേഗത പോരെന്ന് വി എസ് അച്യുതാനന്ദൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ചില തീരുമാനങ്ങൾ വിജിലൻസ് ഡയറക്ടർ എടുത്തു. ഭരണകക്ഷിയിലെ ചില നേതാക്കൾ 18ഓളം കേസുകൾ ഒതുക്കാൻ കള്ളക്കളി നടത്തിയതിന് പിന്നാലെയായിരുന്നു വി എസ് രംഗത്ത് എത്തിയതെന്നും സൂചനയുണ്ടായിരുന്നു. ജേക്കബ് തോമസിനെ പ്രകോപിപ്പിച്ചുള്ള വിഎസിന്റ പ്രസ്താവന ഫലം കണ്ടു. തനിക്ക് പഴി കേൾക്കാൻ വയ്യെന്നും അഴിമതിക്കേസുകളിൽ അന്വേഷണം വേഗത്തിലാക്കുമെന്നും ജേക്കബ് തോമസും അറിയിക്കേണ്ട വരെ അറിയിച്ചു. ലോ അക്കാദമിയിലെ ഭൂമിയിലും ഇടപെടലുണ്ടാകുമെന്ന് തുറന്നു പറഞ്ഞു. ഇതിനൊപ്പമാണ് സ്പോർട്സ് കൗൺസിൽ അഴിമതിയിൽ ഉറച്ച തീരുമാനം ജേക്കബ് തോമസ് എടുത്തത്. ഇതോടെയാണ് വിജിലൻസ് ഡയറക്ടറുടെ പദവിയിൽ നിന്നും ജേക്കബ് തോമസിനെ നീക്കാനുള്ള ഫയൽ നീക്കം മുഖ്യമന്ത്രിയുടെ ഓഫീസും നൽകിയത്.
തുറമുഖ വകുപ്പിലെ ഡ്രജിങ് അഴിമതിയിൽ പലവട്ടം ജേക്കബ് തോമസ് മതിയായ വിശദീകരണം നൽകിയിരുന്നു. ഇതിൽ മുഖ്യമന്ത്രി തൃപ്തനുമായിരുന്നു. ധനകാര്യവകുപ്പിന്റെ അന്വേഷണ കണ്ടെത്തലുകളെ എതിർക്കുകയും ചെയ്തു. എന്നാൽ സ്പോർട്സ് ലോട്ടറിയിൽ പ്രഥമ വിവര റിപ്പോർട്ട് സമർപ്പിക്കാനുള്ള നീക്കം ജേക്കബ് തോമസിനെ കണ്ണിലെ കരടാക്കി. പിണറായി വിജയന്റെ വിശ്വസ്തനായ അനുയായിയാണ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി ടിപി ദാസൻ. ദാസനെ കേസിൽ കുടുക്കരുതെന്നും ദാസന്റെ നിലപാടിനാകണം കേസ് അന്വേഷണത്തിന് മുൻഗണ നൽകേണ്ടതെന്നുമായിരുന്നു വിജിലൻസിനോടുള്ള ആവശ്യം. എന്നാൽ എഫ് ഐ ആർ ഇടാനുള്ള കാരണങ്ങൾ ഉണ്ടെന്ന് ജേക്കബ് തോമസും നിലപാട് എടുത്തു.
മന്ത്രിമാരായ മേഴ്സിക്കുട്ടി അമ്മയ്ക്കും കടകംപള്ളി സുരേന്ദ്രനുമെതിരായ ആരോപണങ്ങളും വിജിലൻസിന്റെ പരിഗണനയിലാണ്. ഈ കേസുകളിൽ മന്ത്രിമാർക്കെതിരെ എഫ് ഐ ആർ ഇട്ടാൽ സർക്കാരിന്റെ പ്രതിസന്ധി ഇരട്ടിയാകും. ഇത് കൂടി മനസ്സിലാക്കിയാണ് ജേക്കബ് തോമസിനെ നീക്കാൻ പിണറായിയുടെ ഓഫീസ് തന്നെ ഇടപെടൽ തുടങ്ങിയത്. അഴിമതിക്കേസിൽ ഒരു ഉന്നതനേയും ഇനി രക്ഷിക്കില്ലെന്നാണ് ജേക്കബ് തോമസിന്റെ നിലപാട്. ഈ സാഹചര്യത്തെ ഫലപ്രദമായി ഐഎഎസ് ലോബിയും ഉപയോഗിക്കുകയായിരുന്നു. ഇതോടെയാണ് ഡ്രജിംഗിലെ അഴിമതി വീണ്ടും ചർച്ചയാക്കാനും ജേക്കബ് തോമസിനെ സംശയ നിഴലിലാക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചത്. ചീഫ് സെക്രട്ടറിയുടെ കണ്ടെത്തലിൽ അന്വേഷണം വേണമെന്ന് തന്നെയാകും ഡിജിപിയുടെ നിലപാട്. അന്വേഷണം പ്രഖ്യാപിച്ചാൽ ജേക്കബ് തോമസ് സ്വയം സ്ഥാനം ഒഴിയുമെന്നും ഏതിർ ചേരി കണക്കുകൂട്ടുന്നു. സ്പോർട്സ് ലോട്ടറിയിൽ ദാസനെതിരായ അന്വേഷണം തന്നെയാണ് ഇതിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.
അഴിമതി ആരോപണം നേരിടുന്ന ദാസനെ തലപ്പത്തേക്ക് കൊണ്ടുവരുന്നതിൽ സിപിഎമ്മിൽ അഭിപ്രായഭിന്നതയുണ്ടായിരുന്നു. എന്നാൽ പിണറായി വിജയന്റ് ഉറച്ച പിന്തുണയുമായാണ് കോഴിക്കോട്ടെ മുൻ മേയർ തൽസ്ഥാനത്ത് എത്തിയത്. വിജിലൻസ് എഫ് ഐ ആർ നൽകിയതോടെ തൽസ്ഥാനത്ത് നിന്ന് ദാസനെ മാറ്റേണ്ടതുമുണ്ട്. ഈ സാഹചര്യത്തിൽ ജേക്കബ് തോമസും ഇനി വിജിലൻസ് ഡയറക്ടറായി വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നാണ് സൂചന. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ തൽസ്ഥാനത്തുനിന്നു മാറ്റി നിർത്തണമെന്ന ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിന്റെ റിപ്പോർട്ട് മുഖ്യമന്ത്രി പൊടിതട്ടിയെടുത്തത് ഈ സാഹചര്യത്തിലാണ്. വിഷയത്തിൽ പ്രോസിക്യൂഷൻ ഡയറക്ടറുടെ അഭിപ്രായം തേടാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. കഴിഞ്ഞ വർഷം അവസാനമാണ് മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച ഫയലെത്തിയത്. എന്നാൽ ലോട്ടറി കേസിലെ വിഷയം വന്നതോടെയാണ് പ്രോസിക്യൂഷൻ ഡയറക്ടറുടെ അഭിപ്രായം തേടി ഫയൽ അയച്ചതെന്നാണ് സൂചന. ഇതിൽ നിന്ന് പ്രകോപനം സ്പോർട്സ് ലോട്ടറി അന്വേഷണമാണെന്ന് വ്യക്തവുമാണ്.
അതിനിടെ ലോട്ടറിയിലൂടെ സ്പോർട്സ് കൗൺസിലിന് വൻ ബാദ്ധ്യതയുണ്ടായെന്ന വിജിലൻസ് കണ്ടെത്തൽ ശുദ്ധ അസംബന്ധമാണെന്ന് കൗൺസിൽ പ്രസിഡന്റ് ടി.പി ദാസൻ പ്രതികരിക്കുകയും ചെയ്തു. ലോട്ടറി വിറ്റതിലൂടെ കിട്ടിയ എല്ലാ പൈസയും സർക്കാറിൽ അടച്ചിട്ടുണ്ട്. ഇതിനുള്ള എല്ലാ കണക്കുകളും കൗൺസിലിന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോട്ടറിയിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ നടത്തിപ്പ് ഏജൻസി മാത്രമാണ്. ജില്ലാ കൗൺസിലുകളും സ്പോർട്സ് അസോസിയേഷനുകളും വഴി വിദേശത്തേക്കുൾപ്പെടെ ലോട്ടറി വിറ്റഴിക്കുകയായിരുന്നു. ആ വകയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ചില ജില്ലാ കൗൺസിലുകൾ, ചില അസോസിയേഷനുകൾ എന്നിവിടങ്ങളിൽ നിന്ന് പണം ഇങ്ങോട്ടാണ് കിട്ടാനുള്ളത്. അത് ഈടാക്കുന്ന നടപടി നടക്കുകയാണിപ്പോൾ. ദാസൻ വ്യക്തമാക്കി.
അഴിമതി നടന്നതായി പറയപ്പെടുന്ന തന്റെ ടേം കഴിഞ്ഞ് ഇപ്പോൾ വീണ്ടും സ്ഥാനത്ത് തിരിച്ചെത്തിയപ്പോഴും കണക്കുകളിൽ എന്തെങ്കിലും വ്യത്യാസമുള്ളതായി കണ്ടിട്ടില്ല. അഴിമതി നടന്നതായി ഓഡിറ്റ് റിപ്പോർട്ടുണ്ടായിരുന്നെങ്കിൽ അന്നുതന്നെ പരിശോധിക്കാമായിരുന്നെന്നും അദ്ദേഹം പറയുന്നു. ഈ നിലപാട് തന്നെയാണ് വിജിലൻസിന് മുന്നിലും ദാസൻ പറഞ്ഞത്. എന്നിട്ടും ഇത് മുഖവിലയ്ക്കെടുത്തില്ല. മറിച്ച് സ്പോർട്സ് ലോട്ടറി ഇടപാടുമായി ബന്ധപ്പെട്ട് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി. ദാസനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്.ഐ.ആർ സമർപ്പിക്കുകയായിരുന്നുയ പ്രാഥമികാന്വേഷണത്തിൽ ഗുരുതര ക്രമക്കേടുകൾ കണ്ടത്തെിയത് സംബന്ധിച്ച റിപ്പോർട്ട് വ്യാഴാഴ്ച കോടതിയിൽ വിജിലൻസ് സമർപ്പിച്ചിരുന്നു. സ്പോർട്സ് കൗൺസിൽ സെക്രട്ടറിയും ഐഎഫ് എസ് ഉദ്യോഗസ്ഥനുമായി തെഗിയാണ് രണ്ടാം പ്രതി. മുഖ്യമന്ത്രിയുടെ വിശ്വസ്തനെ കേസിൽ പ്രതിയാക്കിയതോടെ ജേക്കബ് തോമസിനോട് പിണറായി തീർത്തും ദേഷ്യത്തിലായി.
കായികമേഖലയുടെ വികസനത്തിന് 400 കോടി സമാഹരിക്കുക എന്ന ലക്ഷ്യവുമായി 2006 നവംബറിലാണ് സ്പോർട്സ് ലോട്ടറി നടത്തിയത്. എന്നാൽ, ഇതിൽനിന്ന് ഒരു രൂപപോലും കായിക വികസനത്തിന് വിനിയോഗിക്കാൻ ലഭിച്ചിട്ടില്ളെന്നും ഭാവനാശൂന്യവും വികലവും കെടുകാര്യസ്ഥത നിറഞ്ഞതുമായ നടപടികളിലൂടെ വൻ ബാധ്യതയാണ് സ്പോർട്സ് കൗൺസിലിനുണ്ടായതെന്നുമാണ് വിജിലൻസ് കണ്ടത്തെൽ. സ്പോർട്സ് ലോട്ടറിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന ഓഡിറ്റ് റിപ്പോർട്ടിനെ പൂർണമായും ശരിവെക്കുന്നതാണ് വിജിലൻസ് നിരീക്ഷണം. ലോട്ടറിയിലൂടെ കോടികളുടെ ഇടപാടാണ് നടന്നതെന്നും ഇതുസംബന്ധിച്ച കൃത്യമായ രേഖയോ കണക്കുകളോ സൂക്ഷിക്കാഞ്ഞത് സ്പോർട്സ് കൗൺസിലിന്റെ തലപ്പത്തിരുന്നവരുടെ വീഴ്ചയാണെന്നും എഫ്.ഐ.ആറിൽ പറയുന്നു.
പ്രമുഖ വ്യവസായി സി.കെ. മേനോൻ 25 ലക്ഷം രൂപ ലോട്ടറിക്ക് നൽകിയിരുന്നു. അദ്ദേഹത്തിനുള്ള 25,000 ടിക്കറ്റുകൾ കൗൺസിലിൽ സൂക്ഷിച്ചിരുന്നു എന്നാണ് രേഖകളിലുള്ളത്. എന്നാൽ, അന്വേഷണത്തിൽ സി.കെ. മേനോൻ ഈ ടിക്കറ്റുകൾ കൈപ്പറ്റിയതായി കൗൺസിൽ രേഖയിലില്ല. ഇതുവഴി കമ്മിഷൻ ഇനത്തിൽ അദ്ദേഹത്തിന് ലഭിക്കേണ്ട അഞ്ചുലക്ഷം രൂപ സംബന്ധിച്ചും അവ്യക്തത തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ടി.പി. ദാസനുവേണ്ടി ഗൾഫ് മേഖലയിൽ ടിക്കറ്റ് വിറ്റഴിച്ച പി.പി. ഖാലിദിന് നോൺപ്ളാൻ ഫണ്ടിൽനിന്നും വിമാനക്കൂലിയായി 75,440 രൂപ അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന് സംശയിക്കുന്നതായും അന്വേഷണം വേണമെന്നും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.
മുൻ കായികമന്ത്രി ഇ.പി. ജയരാജനുമായുള്ള അഭിപ്രായഭിന്നത മൂലം അഞ്ജു ബോബി ജോർജ് സ്ഥാനം ഒഴിഞ്ഞതിനത്തെുടർന്ന് കഴിഞ്ഞ ജൂലൈ 23നാണ് ടി.പി. ദാസൻ വീണ്ടും പ്രസിഡന്റായത്. സ്പോർട്സ് കൗൺസിലിലെ അഴിമതിയിൽ കഴിഞ്ഞ ജൂലൈ 14നാണ് ഡയറക്ടർ ജേക്കബ് തോമസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
Stories you may Like
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- രാഷ്ട്രീയ വാക്പോരിൽ കണ്ണൂർ വീണ്ടും പുകയുന്നു
- വൈദേകം റിസോർട്ടിലെ ഓഹരികൾ ഒഴിവാകാൻ ഭാര്യ തീരുമാനിച്ചു: ഇ പി ജയരാജൻ
- വഴിക്കടവ് വില്ലേജ് ഓഫീസർ അടിമുടി അഴിമതിക്കാരൻ
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്