പ്രസ്ക്ലബ്ബ് ബാറിൽ അതിഥികൾക്ക് നിരോധനം; പ്രതികരിച്ചവർക്ക് ഭീഷണി; മറുനാടൻ മലയാളി പൂട്ടിക്കുമെന്ന് വെല്ലുവിളി; സങ്കേതത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത്: ഒന്നുമറിയാത്ത മട്ടിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും
തലസ്ഥാനത്തെ മാദ്ധ്യമപ്രവർത്തകരുടെ മദ്യപാനകേന്ദ്രമായ പ്രസ്ക്ലബ്ബിന്റെ അണ്ടർഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന അനധികൃത ബാറിനെതിരെ പ്രതികരിച്ചവർക്കെല്ലാം ഒരുവിഭാഗം പത്രക്കാരുടെ ഭീഷണി. ഇതേക്കുറിച്ച് ആദ്യം ഫേസ്ബുക്കിൽ പോസ്റ്റിട്ട് വിവാദത്തിന് തിരികൊളുത്തിയ മാധ്യമം ലേഖിക സുനിത ദേവദാസിനെ ചില ഭാരവാഹികൾ തന്നെ ഭീഷണിപ്പെടുത്തിയപ്പോൾ ഈ വാർത്ത ഏറ്റെടുത്ത് രംഗത്തിറങ്ങിയ മറുനാടൻ മലയാളി അടച്ച് പൂട്ടിക്കുമെന്നും ഭീഷണി ഉണ്ട്. തലസ്ഥാനത്തെ 398 പത്രപ്രവർത്തകരും ഒറ്റക്കെട്ടായി നിൽക്കുമെന്നും മറുനാടൻ മലയാളി അടച്ച് പൂട്ടിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നുമാണ് ഭാരവാഹികൾ തന്നെ ഭീഷണി ഉയർത്തിയിരിക്കുന്നത്. പ്രസ് ക്ലബ്ബിനെതിരെ വാർത്ത എഴുതിയതിന്റെ പേരിൽ മാധ്യമം ദിനപ്പത്രത്തിലെ പ്രസ് ക്ലബ്ബ് അംഗങ്ങളെ പുറത്താക്കാനും നീക്കം സജീവമാണ്.
മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ കേസുകളിൽ കുടുക്കുമെന്നും പത്രം അടച്ചു പൂട്ടിക്കുമെന്നാണ് പ്രസ് ക്ലബിന്റെ ഒരു ഒരു ഭാരവാഹി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ഷാജനെതിരെ നുണക്കഥകളുമായി സങ്കേതത്തിന്റെ സൂക്ഷിപ്പുകാർ ഫേസ്ബുക്കിൽ അഴിഞ്ഞാട്ടം ആരംഭിച്ചു കഴിഞ്ഞു. മാധ്യമംലേഖിക സുനിത ദേവദാസിനേതിരേയും സർവ്വമര്യാദകളും ലംഘിക്കുന്ന കമന്റുകൾ പ്രചരിപ്പിക്കുകയാണ് ഒരു കൂട്ടം പത്രക്കാർ. പത്രക്കാർ എന്നു പറഞ്ഞു ചാനലുകളിലും പത്രങ്ങളിലും പ്രത്യക്ഷപ്പെട്ട് ആദർശം പ്രസംഗിക്കുന്നവരുടെ നാണം കെട്ട ഭാഷയും ഗുണ്ടാ സമീപനവും കണ്ട് സാധാരണക്കാർ വാപൊളിച്ചിരിക്കുകയാണ്. ഇങ്ങനെ ഇവർ പ്രചരിപ്പിക്കുന്ന ഭീഷണികൾക്കെതിരെ സാധാരണക്കാർ വെല്ലുവിളിക്കാൻ തുടങ്ങിയതോടെ സുഹൃത്തുക്കൾക്ക് മാത്രം കമന്റ് ചെയ്യാൻ പറ്റുന്ന തരത്തിലാക്കിയിരിക്കുകയാണ് ഈ ചർച്ചകൾ എല്ലാം.
പ്രസ്ക്ലബിലെ അനധികൃത ബാറിനെതിരെ പ്രതികരിച്ച വെൽഫയർ പാർട്ടിക്ക് പ്രസ്ക്ലബ് വിലക്കേർപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. സെപ്റ്റംബർ 15 ന് പ്രസ്ക്ലബ്ബ് ഹാളിൽ വെൽഫെയർ പാർട്ടി നിശ്ചയിച്ചിരുന്ന കെഎസ്ആർടിസിയുടെ ഭാവി എന്ന വിഷയത്തിലെ സെമിനാറിന് പ്രസ്ക്ലബ്ബിലെ താഴത്തെ നിലയിലെ ഓഡിറ്റോറിയം മുൻകൂർ പണമെടച്ച് ബുക്കു ചെയ്തിരുന്നു. അത് റീഫണ്ട് ചെയ്തു വാങ്ങി പൊയ്ക്കോണമെന്ന് പാർട്ടിയുടെ ഓഫീസ് സെക്രട്ടറിയെ പ്രസ്ക്ലബ്ബിലെ ഓഫീസ് സെക്രട്ടറി വിളിച്ചറിയിച്ചിരിക്കുകയാണ്. പ്രസ്ക്ലബ്ബിൽ നടത്തുന്ന അനധികൃത ബാറിനെക്കുറിച്ച് അന്വേഷിക്കണമെന്നു പാർട്ടി പ്രതികരിച്ചതാണ് പെട്ടന്നുള്ള പ്രകോപനത്തിനുള്ള കാരണം. പ്രസ്ക്ലബിലെ അനധികൃത ബാറിനു മുന്നിൽ സത്യാഗ്രഹം ഇരിക്കുമെന്ന് വെൽഫയർ പാർട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് അവരുടെ അനക്കവും കണ്ടില്ല.
ഇതേ സമയം പ്രസ് ക്ലബ്ബിന്റെ ചുവടെ പ്രവർത്തിക്കുന്ന സങ്കേതം എന്ന ബാറിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 11 മുതൽ പ്രവർത്തിച്ചിരുന്ന അനധികൃത ബാർ ഇപ്പോൾ വൈകുന്നേരം ആറ് മുതൽ രാത്രി 11 വരെ ആക്കി ചുരുക്കി. ഇത് സംബന്ധിച്ച് നോട്ടീസ് സങ്കേതത്തിന്റെ നോട്ടീസ് ബോർഡിൽ പതിച്ച് കഴിഞ്ഞു. പുതിയ സാഹചര്യത്തിൽ സങ്കേതത്തിന്റെ പ്രവർത്തനം നിയന്ത്രിക്കേണ്ടതുണ്ടെന്നാണ് മാനേജ്മെന്റ് കമ്മറ്റി തീരുമാനിച്ചു എന്നും പറഞ്ഞ് അക്കമിട്ട് നിരത്തിയാണ് നോട്ടീസ് ബോർഡിൽ നിയന്ത്രണം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് അംഗങ്ങൾക്ക് മാത്രമേ ഇനി മുതൽ ഈ ബാറിൽ പ്രവേശനം നൽകൂ. ഇതേവരെ എല്ലാം അംഗങ്ങൾക്കും ഓരോ അതിഥിയെ കൂടി കൊണ്ട് പോകാമായിരുന്നു. ഈ പഴുത് ഉപയോഗിച്ച് സംസ്ഥാനത്തെ പല ഗൂഢാലോചനകളുടേയും കേന്ദ്രമായി സങ്കേതം മാറിയിരുന്നു. പാഴ്സൽ നൽകില്ലെന്നും പറയുന്നുണ്ട്. ഇവിടെ നടക്കുന്നത് ക്യാരംസ് കളി മാത്രമാണ് എന്നുപറഞ്ഞ് തടിതപ്പുന്ന പ്രസ് ക്ലബ്ബ് അധികൃതർ എന്താണ് ഈ പാഴ്സൽ എന്ന് വിശദീകരിക്കേണ്ട സാഹചര്യമാണ് ഉള്ളത്.
അതേസമയം അണ്ടർഗ്രൗണ്ടിൽ നടക്കുന്നത് ക്യാരംസ് കളി മാത്രമാണ് എന്നു പറയുന്ന പ്രസ്ക്ലബ്ബ് ഭാരവാഹികളുടെ നിലപാട് തെറ്റാണെന്ന് സ്ഥാപിക്കാൻ സങ്കേതത്തിന്റെ വീഡിയോ ദൃശ്യം പുറത്ത് വന്നു. കൃത്യമായ ഒരു ബാറിന്റെ അന്തരീക്ഷത്തിൽ അണിയിച്ചൊരുക്കിയിരിക്കുന്ന സങ്കേതത്തിന്റെ ദൃശ്യങ്ങളാണ് നെല്ല് എന്ന യൂട്യൂബ് ചാനൽ പുറത്തുവിട്ട ഈ വീഡിയോയിൽ കാണുന്നത്.
ബാർ ലൈസൻസോ, മദ്യം വിതരണം ചെയ്യാനുള്ള ലൈസൻസോ പ്രസ്ക്ലബ്ബിലെ സങ്കേതത്തിനില്ല. മാത്രമല്ല, കഷ്ടിച്ച് 25 മീറ്റർ അപ്പുറത്ത് അവരുടെ തന്നെ വിദ്യാഭ്യാസ സ്ഥാപനവുമുണ്ട്. പുതിയ പത്രപ്രവർത്തകരെ വാർത്തെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്. പഠനത്തോടൊപ്പം കുടിയും ശീലിക്കാനുള്ള അപൂർവ്വ അവസരമാണ് ഇവിടെയുള്ളത്. എന്തായാലും പുറത്ത് നടക്കുന്ന വിവാദങ്ങൾ ഒന്നും തങ്ങളെ ബാധിക്കില്ല എന്നു പറഞ്ഞ് പരസ്യമായി തന്നെ ബാർ പ്രവർത്തനം തുടരുകയാണ്. ഇതിനെതിരായി പ്രവർത്തിക്കുന്നവരെ ഇല്ലാതാക്കാനുള്ള വെല്ലുവിളിയുമായി ചില വനിതാ മാദ്ധ്യമപ്രവർത്തകരും രംഗത്തുണ്ട്. തങ്ങളുടെ ഭർത്താക്കന്മാർ പ്രതിസന്ധിയിൽ ആകുമ്പോൾ സഹായിക്കാതിരിക്കാൻ പറ്റുമോ എന്നതാണ് ഇവരുയർത്തുന്ന ന്യായം.
പ്രസ്ക്ലബ്ബ് തെരഞ്ഞെടുപ്പിന്റെ വോട്ട്ബാങ്കാണ് ഈ മദ്യപന്മാർ. അതുകൊണ്ട് തന്നെയാണ് ഇവരെ തൊടാൻ ഭൂരിപക്ഷം വരുന്ന മദ്യപിക്കാത്ത പത്രക്കാർക്കും സാധിക്കാത്തത്. പ്രസ്ക്ലബ്ബിന്റെ മത്സരം വാശിയോടെ നടക്കുമ്പോഴും ഭാരവാഹി ആകണമെങ്കിൽ സങ്കേതത്തിന്റെ വക്താവായിരിക്കണം എന്നു നിർബന്ധമാണ്. കുഴപ്പങ്ങൾ ഇല്ലാതെ സങ്കേതം മുമ്പോട്ട് കൊണ്ട് പോകാൻ സാധിക്കുന്നവർക്ക് മാത്രമേ വിജയിക്കാൻ സാധിക്കൂ. കഴിഞ്ഞ കമ്മറ്റിയുടെ ഭരണ നേട്ടമായി അവതരിപ്പിച്ചതിൽ സങ്കേതം നവീകരിച്ച് എ സി യാക്കി എന്നും ഏത് ഫൈവ് സ്റ്റാർ ഹോട്ടലിനോടും കടപിടിക്കുന്ന സൗകര്യങ്ങൾ ഉണ്ടാക്കി എന്നും അവകാശപ്പെടുന്നുണ്ട്. ഈ അവകാശവാദം ശരിയാണ് താനും. മികച്ച രീതിയിൽ പെയിന്റ് ചെയ്ത്, ദീപങ്ങൾ വിതാനിച്ച് മദ്യകോപ്പകൾ പുതുക്കി പ്രസ്ക്ലബ്ബ് സങ്കേതത്തെ നവീകരിച്ചിരിക്കുന്നു.
ഇത്രയേറെ വിവാദം ആയിട്ടും മന്ത്രിമാരോ ഉദ്യോഗസ്ഥരോ ഈ അനധികൃത ബാറിനെതിരെ ചെറുവിരൽ പോലും അനക്കിയിട്ടില്ല. മാദ്ധ്യമ പ്രവർത്തകർ തന്നെ ഇതിനെതിരെ പരാതി ഉന്നയിച്ചിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. മാധ്യമം ഇത് റിപ്പോർട്ട് ചെയ്തപ്പോൾ മിക്ക പ്രമുഖരുടേയും പ്രതികരണം എടുത്തിരുന്നു. എന്നാൽ ഇവരാരും ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. പ്രസ് ക്ലബ്ബിന്റെ ഓണാഘോഷം ഉദ്ഘാടനം ചെയ്യാൻ സിറ്റി പൊലീസ് കമ്മീഷണർ കഴിഞ്ഞ ദിവസം എത്തിയപ്പോൾ താഴെ സങ്കേതം തുറന്ന് പ്രവർത്തിക്കുന്നുണ്ടായിരുന്നു. വിവരം ചൂട് പിടിച്ചതോടെ ലോക്കറിലെ മദ്യങ്ങൾ മാറ്റിയതായാണ് റിപ്പോർട്ട്. ഇപ്പോൾ മാദ്ധ്യമപ്രവർത്തകർ മദ്യവുമായി എത്തിയാണേ്രത സേവിക്കുന്നത്. ഒരു കാരണവശാലും ഒരു ഉദ്യോഗസ്ഥനും ഇവിടെ കയറില്ല എന്ന ഉറപ്പിലാണ് ഈ തോന്ന്യാസം നടക്കുന്നത്. അതേസമയം പേരിന് വേണ്ടി മദ്യം മുഴുവൻ മാറ്റിയ ശേഷം മുൻകൂട്ടി നിശ്ചയിച്ച റെയ്ഡ് നടത്തി ഇവിടെ ഒന്നുമില്ല എന്നു രേഖ ഉണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്. അത് വൈകുന്നത്, രക്ഷിക്കാൻ വേണ്ടിയാണെങ്കിലും ഉദ്യോഗസ്ഥർ ഇവിടെ കയറാൻ പാടില്ല എന്ന ചില തലമുതിർന്ന അംഗങ്ങളുടെ പിടിവാശി മൂലം മാത്രമാണെന്നാണ് റിപ്പോർട്ട്.
സങ്കേതത്തിനെതിരെ പ്രതികരിച്ച മാദ്ധ്യമപ്രവർത്തകനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യിച്ചു; ഒട്ടേറെ കേസുകളിൽ പ്രതിയാക്കി: മാദ്ധ്യമഭീകരരുടെ ഇര അനുഭവം പറയുന്നു - നാളെ വായിക്കുക
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്