സങ്കേതം പൂട്ടിച്ച വിനു വി ജോണിനു കുറ്റവിചാരണയ്ക്കു ഹാജരാകാൻ ഇണ്ടാസു നൽകി തിരുവനന്തപുരം പ്രസ് ക്ലബ്; അനധികൃത മദ്യ ബിസിനസിനെതിരെ പ്രതികരിച്ചതിനു കിട്ടിയ അപകീർത്തി നോട്ടീസ് ട്വിറ്ററിൽ പോസ്റ്റുചെയ്ത് ഏഷ്യാനെറ്റ് അവതാരകൻ; ക്ലബ്ബിലെ ബാർ പൂട്ടിച്ചതിനു വിനുവിനു പിന്തുണയുമായി സോഷ്യൽ മീഡിയ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പ്രസ് ക്ലബ്ബിലെ അനധികൃത ബാറിനും മദ്യപാനത്തിനുമെതിരെ പരസ്യമായി പ്രതികരിച്ചതിന് ഏഷ്യാനെറ്റ് ന്യൂസ് അവതാരകനും ഔട്ട്പുട്ട് എഡിറ്ററുമായ വിനു വി ജോൺ നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്ന് പ്രസ്ക്ളബ് മാനേജിങ് കമ്മിറ്റിയുടെ ഇണ്ടാസ്. അച്ചടക്കസമിതിക്കു മുന്നിൽ സെപ്റ്റംബർ ഏഴിന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് പുതിയ നോട്ടീസ് നൽകിയിട്ടുള്ളത്.
പ്രസ്കളബിന്റെ സെല്ലാറിൽ സങ്കേതമെന്ന പേരിൽ നടന്നിരുന്ന അനധികൃത ബാറിനെതിരെ നടപടിയെടുക്കാത്തതിന്റെ പേരിൽ എക്സൈസ് കമ്മീഷണറെ ഉദ്ദേശിച്ച് 'ഷെയിം ഓൺ യു സിങ്കം' എന്ന് വിനു വി ജോൺ ട്വീറ്റ് ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനുപിന്നാലെ പ്രസ്കഌബിലെ അനധികൃത ബാർ പൂട്ടേണ്ടിവന്നതോടെ വിനു വി ജോണിനെതിരെ പ്രസ്ക്ലബ് അംഗങ്ങൾ തിരിയുകയായിരുന്നു.
പ്രസ്ക്ളബ് അംഗമായിരിക്കെ ക്ലബിനെ അപകീർത്തിപ്പെടുത്തുംവിധം സോഷ്യൽ മീഡിയയിൽ പ്രതികരിച്ചതിന്റെ പേരിൽ വിനുവിനെതിരെ അന്വേഷണം നടത്താൻ അച്ചടക്ക സമിതിയെ നിയോഗിക്കുകയും ചെയ്തു. അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട പ്രസ്ക്ളബ് നൽകിയ നോട്ടീസും ട്വിറ്ററിൽ പ്രസിദ്ധീകരിച്ചുകൊണ്ടാണ് വിനു ഇതിനോട് പ്രതികരിച്ചത്. ഈ പ്രശ്നങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പ്രസ്ക്ളബ് ഭരണസമിതി പുതിയ ഇണ്ടാസ് വിനുവിന് നൽകിയിരിക്കുന്നത്.
'ക്ലബിലെ ഒരു അംഗമെന്ന നിലയിൽ താങ്കൾക്കുള്ള എല്ലാ അവകാശങ്ങളും ഉപയോഗിച്ച് പ്രവർത്തിക്കേണ്ടതിനു പകരം അതിന് വിരുദ്ധമായ പ്രവൃത്തികളാണ് താങ്കൾ നടത്തിയത്. ആയതിനാൽ അച്ചടക്ക സമിതിക്കു മുമ്പാകെ ഹാതരാജി താങ്കൾ വിശദീകരണം നൽകണമെന്ന് മാനേജിങ് കമ്മിറ്റി തീരുമാനിച്ചു. 2016 സെപ്റ്റംബർ 7ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രസ്ക്ലബിൽ ചേരുന്ന അച്ചടക്ക സമിതിക്കു മുന്നിൽ നേരിട്ടു ഹാജരാകണമെന്ന് അറിയിക്കുന്നു.' പ്രസ്ക്ളബ് മാനേജിങ് കമ്മിറ്റി നൽകിയ പുതിയ നോട്ടീസിൽ പറയുന്നു.
അതേസമയം, മുമ്പ് നൽകിയ നോട്ടീസ് സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്ത് പ്രതികരിച്ചതിനെ ചോദ്യംചെയ്തുള്ള പുതിയ നോട്ടീസും ട്വിറ്ററിൽ ഷെയർ ചെയ്താണ് വിനു വി ജോൺ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. ഇതോടെ പ്രമുഖ മാദ്ധ്യമപ്രവർത്തകനും തിരുവനന്തപുരം പ്രസ്കഌും തമ്മിലുള്ള ഏറ്റുമുട്ടൽ പുതിയ മാനത്തിലേക്ക് നീങ്ങുകയാണ്.
'അനധികൃത മദ്യ ബിസിനസ് പ്രശ്നം ഉയർത്തിയതിന് അപകീർത്തി നോട്ടീസ്. സ്വതന്ത്രാഭിപ്രായ പ്രകടനത്തിനായുള്ള യുദ്ധം' എന്നു പറഞ്ഞുകൊണ്ടാണ് വിനു പ്രസ്കഌബിന്റെ പുതിയ നോട്ടീസും പോസ്റ്റുചെയ്ത് ട്വിറ്ററിൽ പ്രതികരിക്കുന്നത്. ഇതോടെ സെപ്റ്റംബർ ഏഴിന് നടക്കുന്ന പ്രസ്ക്ളബ് അച്ചടക്ക സമിതിയുടെ കുറ്റവിചാരണ പുതിയ മാനങ്ങളിലെത്തുമെന്ന് ഉറപ്പായി. അതേസമയം പ്രസ്കഌബിലെ അനധികൃത ബാറിനെതിരെ പ്രതികരിച്ചതിനും ഈ വിഷയത്തിൽ നടത്തുന്ന പോരാട്ടങ്ങളെ അഭിന്ദിച്ചും നിരവധിപേർ വിനു വി ജോണിന് പിന്തുണയുമായി രംഗത്തെത്തുന്നുണ്ട്.
കത്തിൽ വിനുവിനെതിരെ പ്രസ്ക്ളബ് ഉന്നയിക്കുന്ന ആരോപണങ്ങൾ ഇവയാണ്: സമൂഹ മാദ്ധ്യമങ്ങളിൽ ക്ളബ് അംഗങ്ങളെ തെരുവുനായ്ക്കൾ എന്നർത്ഥം വരുന്ന രീതിയിൽ അധിക്ഷേപിച്ച് പോസ്റ്റിട്ടു കഌബിനെ അപകീർത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തി. ഏഷ്യാനെറ്റ് ന്യൂസിൽ താങ്കൾ നടത്തുന്ന പ്രത്യേക പരിപാടികളിൽ പ്രസ് കഌബിനെ അപകീർത്തിപ്പെടുത്തുംവിധം പരാമർശമുണ്ടായതായി പരാതി ഉയർന്നു. നമ്മുടെ വനിതാ അംഗങ്ങളടക്കം എത്തുന്ന റിക്രിയേഷൻ സെന്ററിനെതിരെ താങ്കൾ നടത്തിയ പരാമർശങ്ങൾ അംഗങ്ങളെയാകെ അധിക്ഷേപിക്കുന്ന വിധത്തിലായി.
സെക്രട്ടറി നൽകിയ വിശദീകരണ കത്തുപോലും സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റുചെയ്ത് വിവാദമുണ്ടാക്കാൻ ശ്രമിച്ചു. താങ്കൾക്കുമാത്രം നൽകി താങ്കൾ നേരിട്ട് കൈപ്പറ്റിയ കത്ത് എങ്ങനെ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടുവെന്നതും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. - കത്തിൽ പറയുന്നു. മുൻപ് നൽകിയ ഷോ കോസ് നോട്ടീസിന് നൽകിയ മറുപടി തൃപ്തികരമല്ലെന്നും പുതിയ കത്തിൽ വിശദീകരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കുറ്റവിചാരണയ്ക്ക് സമയം നിശ്ചയിച്ച് വിനു വി ജോണിന് നോട്ടീസ് നൽകിയിരിക്കുന്നത്.
സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രസ്ക്ലബിനെ അപകീർത്തിപ്പെടുത്തും വിധം പെരുമാറിയെന്ന് ആരോപിക്കുക മാത്രം ചെയ്തുകൊണ്ട് സങ്കേതം പൂട്ടിക്കാൻ ശ്രമിച്ചെന്നും അനധികൃത മദ്യവിൽപനയെപ്പറ്റി പുറത്തുപറഞ്ഞെന്നുമുള്ള ആരോപണങ്ങൾ വ്യക്തമാക്കാതെയായിരുന്നു മുൻപ് നോട്ടീസ് നൽകിയത്. അതിനാൽ നോട്ടീസ് വ്യക്തമല്ലെന്നും എങ്ങിനെ അപകീർത്തിപ്പെടുത്തിയെന്ന് വ്യക്തമാക്കണമെന്നമെന്നും എങ്കിൽ വിശദമായ മറുപടി നൽകാമെന്നും വിനു വി ജോൺ പ്രസ് ക്ലബ് സെക്രട്ടറിക്ക് തിരിച്ച് കത്തുനൽകുകയും ചെയ്തു.
അക്കാര്യം തുറന്നെഴുതി വിനുവിന് നോട്ടീസ് നൽകിയാൽ ബാർ നടത്തിയെന്ന് തുറന്നു സമ്മതിക്കേണ്ടിവരുമെന്നും ഇക്കാര്യവും വിനു പ്രചരിപ്പിച്ചേക്കുമെന്നും വ്യക്തമായതോടെയാണ് ഇപ്പോൾ പ്രസ്ക്ളബ് മാനേജിങ് കമ്മിറ്റി വിനുവിനെ നേരിട്ട് വിചാരണ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തം. ജൂലൈ 26ന് പ്രസ് ക്ലബ്ബിന്റെ അച്ചടക്ക സമിതി ചേർന്നെന്നും താങ്കളുടെ വിഷയത്തിൽ അച്ചടക്ക നടപടിക്ക് പര്യാപ്തമായ കുറ്റം കണ്ടെത്തിയെന്നും കാണിച്ചാണ് വിനുവിന് നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നത്. സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രസ് ക്ലബ്ബിനെ അപകീർത്തിപ്പെടുത്തുന്നു എന്ന ആരോപണത്തിൽ വ്യക്തത വരുത്തണമെന്ന് അപേക്ഷിക്കുന്നുവെന്നും അച്ചടക്ക നടപടി എടുക്കാൻ പര്യാപ്തമാം വിധം ഞാൻ ചെയ്ത കുറ്റം എന്താണെന്ന് കത്തിൽ വ്യക്തമല്ലെന്നും ആയിരുന്നു വിനു നൽകിയ മറുപടി.
കത്തിൽ സൂചിപ്പിച്ച തരത്തിൽ 2016 ജൂലൈയിൽ ചേർന്ന ജനറൽ ബോഡിയിൽ എനിക്കെതിരെ ഉയർന്ന ആരോപണം എന്താണ്? ആ ചർച്ചയുടെ വിശദാംശങ്ങൾ മിനിറ്റ്സിൽ കാണുമല്ലോ. എന്നെ അറിയിക്കാനാവാത്ത വിധം രഹസ്യ സ്വഭാവം അതിനുണ്ടോ? എന്താണ് 2016 ജൂലൈ 26ന് ചേർന്ന അച്ചടക്ക സമിതി ച!ച്ച ചെയ്തത്? എങ്ങനെയാണ് ഞാൻ പ്രസ് ക്ലബിന് അപകീർത്തിയുണ്ടാക്കിയത്? ഇക്കാര്യങ്ങൾ അറിയാതെ വിശദീകരണം തരാൻ കഴിയില്ലെന്ന് അങ്ങേക്കറിയാമല്ലോ. മേൽ സൂചിപ്പിച്ച കാര്യങ്ങൾ അറിയിക്കുമ്പോൾ വിശദമായ മറുപടി നൽകാം. സാമാന്യ നീതി അനുസരിച്ച് പ്രസ് ക്ലബ് ഭരണ സമിതി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രസ് ക്ലബിന്റെ ഭരണഘടനക്ക് അനുസൃതമായി പ്രവർത്തിക്കാൻ ഞാൻ എപ്പോഴും സന്നദ്ധനാണ്. - ഇങ്ങനെയാണ് വിനു ആദ്യത്തെ നോട്ടീസിന് മറുപടി നൽകിയത്.
ഇതോടെ തന്ത്രം ഒന്നു മാറ്റിപ്പിടിച്ച പ്രസ്ക്ളബ് അധികൃതർ നേരിട്ട് ഹാജരാകാൻ നിർദ്ദേശിക്കുകയാണിപ്പോൾ. മിനിട്സ് നേരിട്ടെത്തിയാൽ പരിശോധിക്കാമെന്നും പുതിയ നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. മിനുട്സിൽ എല്ലാം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇതിന് രഹസ്യസ്വഭാവമുണ്ടെന്ന് അറിയാമല്ലോ എ്ന്നുമാണ് ഇപ്പോൾ പ്രസ്ക്ളബ് മാനേജിങ് കമ്മിറ്റി സ്വീകരിച്ചിരിക്കുന്ന നയം. നിയമം ലംഘിച്ച് പ്രവർത്തിച്ചിരുന്ന പ്രസ്ക്ളബ് ബാറിനെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരിൽ പ്രതികാര നടപടിയുടെ ഭാഗമായി നടപടിയെടുത്താൽ അത് തിരിച്ചടിക്കുമെന്ന് വ്യക്തമായതോടെയാണ് വിനുവിനെ പ്രസ്ക്ലബ്ബിൽ നിന്ന് പുറത്താക്കാൻ ഇപ്പോൾ പുതിയ തന്ത്രവുമായി മാനേജിങ് കമ്മിറ്റിയുടെ നീക്കമെന്ന സൂചനകളാണ് ലഭിക്കുന്നത്.
Stories you may Like
- രാജാജി നഗറിലെ സുരജ് വീണ്ടും പിടിയിൽ; ഏഷ്യാനെറ്റ് ന്യൂസ് ആക്രമിക്കപ്പെടുമ്പോൾ
- മദ്യത്തെ ജീവിതത്തിൽ നിന്നും പടിപടിയായി ഒഴിവാക്കേണ്ടത് ഇക്കാരണങ്ങളാൽ
- പിണറായിക്ക് മറുപടി നൽകി ഏഷ്യാനെറ്റ് ന്യൂസ്; വിനുവിന്റെ വാക്കുകൾ വൈറൽ
- ഏഷ്യാനെറ്റ് ഐ പിഒയിൽ നിന്ന് പിന്മാറി
- ഏഷ്യാനെറ്റ് ന്യൂസിന് എതിരായ കേസിലും പി വി അൻവറിന് തിരിച്ചടി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്