ആയിരത്തിലേറെ മെഡിക്കൽ സീറ്റിലേക്ക് കോച്ചിങ്ങിന്റെ പേരിൽ കൊയ്യുന്നത് കോടികൾ; അഞ്ചാംക്ളാസു മുതൽ പരിശീലനം തുടങ്ങുമ്പോൾ നടക്കുന്നതു കൊടിയ ചൂഷണം; പ്രധാന കേന്ദ്രങ്ങളും എക്സറ്റെൻഷൻ സെന്ററുകളുമായി മധ്യകേരളത്തിലെ സ്കൂളുകൾ പടർന്നു വിലസുന്നു; നീറ്റ് വന്നതോടെ ഉത്തരേന്ത്യൻ പരിശീലനത്തിനു മുമ്പിൽ പിടിച്ചു നിൽക്കാനാവാതെ കേരളത്തിലെ വമ്പന്മാർ
കോട്ടയം : കൊച്ചിയിൽ കഴിഞ്ഞ ദിവസം മെഡിക്കൽ എൻട്രൻസിന്റെ പേരിൽ നടന്ന തട്ടിപ്പോടെ പുറത്തുവരുന്നത് കോടികൾ കൊയ്യുന്ന കേരളത്തിന്റെ മെഡിക്കൽ- എൻജിനീയറിങ് പരീശിലനത്തിന്റെ കാണാപ്പുറങ്ങൾ. ചൂഷണവും മാനസിക പീഡനവും മാനസികസമ്മർദമുണ്ടാക്കുന്ന വിഷാദരോഗവും നിറഞ്ഞ രംഗമാണിവിടം.
പല കേന്ദ്രങ്ങളിലും ദീർഘകാല കോഴ്സിന് പഠിക്കുന്നവർ ജീവനൊടുക്കിയ സംഭവങ്ങളുണ്ട്. കുട്ടികളെ ഡോക്ടറാക്കാൻ എത്ര പണം മുടക്കാനും കഷ്ടപ്പാടുകൾ സഹിക്കാനും മാതാപിതാക്കൾക്കു മടിയില്ലെന്ന് ഈ രംഗത്തെ ചൂഷകർക്കു നല്ലവണ്ണമറിയാം. ഇതേക്കുറിച്ച് അന്വേഷിക്കുന്നതിനോ നടപടിയെടുക്കുന്നതിനോ സർക്കാരുകളോ അതിന് ചുമതലയുള്ള സർക്കാർ ഏജൻസികളോ ശ്രമിക്കുന്നില്ലെന്നതാണ് പരിതാപരം.
ഈ മേഖലയിലെ എല്ലാ ചൂഷണത്തിനും മറപിടിക്കുന്നത് പത്രങ്ങളിൽ നൽകുന്ന കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളാണ്. അതുകൊണ്ടു മുഖ്യധാരാ മാധ്യമങ്ങൾ ഈ രംഗത്ത് അടിക്കടിയുണ്ടാകുന്ന കൊടിയ മനുഷ്യാവകാശലംഘനങ്ങൾ വാർത്തയാക്കാറില്ല. അഞ്ചാം ക്ളാസുമുതൽ ഫൗണ്ടേഷൻ കോഴ്സ് എന്ന ഓമനപ്പേരിൽ തുടങ്ങുന്ന പരിശീലനം. ഇൻസ്റ്റിറ്റിയുട്ടുകളിൽ ഒതുങ്ങി നിന്ന പരീശിലനത്തിന് ഇപ്പോൾ സിബിഎസ്ഇ സ്കൂളുകളും മേച്ചിൽപുറങ്ങൾ ആക്കിയിരിക്കുകയാണ്. കോട്ടയം, കൊച്ചി മേഖലകളിലെ മിക്ക സിബിഎസ്ഇ സ്കൂളുകളിലും പ്രശസ്ത എൻട്രൻസ് പരീശീലന കേന്ദ്രങ്ങളുടെ എക്സറ്റെൻഷൻ സെന്ററുകളാകുന്നു. പത്താം ക്ളാസിലെത്തുമ്പോൾ ആരംഭിക്കുന്ന വിശ്രമമില്ലാത്ത പരിശീലനമാണ് ഇവിടെ.
പ്രതിവർഷം ഒന്നരലക്ഷത്തോളം കുട്ടികളാണ് ഇങ്ങനെ മെഡിക്കൽ പ്രവേശനത്തിന് മാത്രം സ്കൂൾ ക്ളാസുകളിലും വാരാന്തദിനങ്ങളിലെ പരീശിലനങ്ങളിലും പങ്കെടുക്കുന്നത്. ഇതിനു പുറമേ എൻട്രൻസ് പരീക്ഷ എഴുതി പരാജയപ്പെട്ടവർക്കായുള്ള റിപ്പീറ്റർ ബാച്ചുകളിലായി പ്രതീക്ഷയോടെ പഠിച്ചു പിരിമുറുക്കത്തോടെ കഴിയുന്നവരും നിരവധിയാണ്.
കേരളത്തിൽ എംബിബിഎസിന് ആകെയുള്ളത് 1250 സർക്കാർ സീറ്റ്. സ്വകാര്യ മേഖലയിൽ 1600. സ്വകാര്യമേഖലയിലെ സർക്കാർ ഫീസ് വാങ്ങുന്ന സീറ്റ് ഉൾപ്പെടെ ആകെ കുറഞ്ഞ ഫീസിൽ പഠിക്കാൻ കേരളത്തിൽ അവസരം കിട്ടുന്നത് വെറും 1500 ഓളം കുട്ടികൾക്ക് മാത്രം. അതായത് സംവരണമില്ലാതെ മെറിറ്റ് മാത്രം അടിസ്ഥാനമാക്കിയുള്ള പ്രവേശനത്തിന് 2000 നുള്ളിൽ റാങ്ക് വന്നാൽ മാത്രമേ മെഡിക്കൽ സീറ്റ് കിട്ടൂ എന്നർഥം.
ഇതിലേക്കായാണ് ലക്ഷങ്ങൾ വാങ്ങിയുള്ള പരിശീലനം. തുറിച്ചു നോക്കുന്ന ഈ യാഥാർഥ്യങ്ങളുടെ മേൽ ആകർഷകമായ പരസ്യങ്ങളുടെ മായാവലയം സൃഷ്ടിച്ച് കുട്ടികളെ ഈയാംപാറ്റകളെ പോലെ ആകർഷിക്കുന്നു. വെറും ആയിരം സീറ്റിലൊന്നിൽ കയറിപ്പറ്റാനാണു റെഗുലറും റിപ്പീറ്റർ ബാച്ചുകളിലുമായി ഒരു ലക്ഷത്തിലേറെ കൂട്ടികൾ ജീവിതം ഹോമിക്കുന്നത്. ഇതിൽ പകുതിയും റിപ്പീറ്റർമാരാണ്. അതായത് പ്ളസ്ടു കഴിഞ്ഞ് എംബിബിഎസും ബിഡിഎസും മാത്രം ലക്ഷ്യമിട്ട് അഹോരാത്രം പഠിക്കുന്നവർ.
റിപ്പീറ്റേഴ്സ് ബാച്ചിൽ അക്കോമഡേഷൻ അടക്കം ഒന്നരലക്ഷം രൂപയോളമാണ് മധ്യകേരളത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ടുകൾ വാങ്ങുന്നത്. കുട്ടികളെ കുത്തി നിറച്ച ക്ളാസ് റുമുകളാണ് അധികവും. അൻപതുകുട്ടികളാണ് ശരാശരി. അദ്ധ്യാപകർക്ക് ക്ളാസെടുക്കുന്നത് എളുപ്പമാക്കാൻ കോളർ മൈക്ക് ഉൾപ്പെടെ നൽകിയാണ് പഠനം. രാവിലെ എട്ടരമുതൽ വൈകുന്നേരം അഞ്ചുമണിവരെയുള്ള ക്ളാസുകൾ. ആകെയുള്ളത് ഉച്ചയ്ക്ക് അരമണിക്കൂർ ബ്രേക്ക്. ഇടയ്ക്കിടെ നടത്തുന്ന ക്ളാസ് ടെസ്റ്റുകളുടെ ഫലം എസ്എംഎസായി രക്ഷിതാക്കൾക്ക് നൽകുന്നതിനാൽ അവരും ഹാപ്പി.
നേരത്തേ സംസ്ഥാന എൻട്രൻസ് പരീക്ഷ മാത്രമായിരുന്നു ചാകര. അതു ദേശീയ എൻട്രൻസായ നീറ്റായി മാറിയതോടെ പരീശീലന കേന്ദ്രങ്ങൾക്ക് സാധ്യതയേറി. ഇതോടെയാണ് അഞ്ചാം ക്ളാസുമുതലുള്ള പരീശീലനത്തിന് പാഠ്യപദ്ധതിക്ക് രൂപം നൽകിയത്. അതായത് സിബിഎസ്ഇ സ്കൂളുകളിൽ പഠനത്തിനൊപ്പം എൻട്രൻസ് പരിശീലനവും. പന്ത്രണ്ടാം തരം വരെ ഏഴുവർഷത്തേക്കുള്ള ഫൗണ്ടേഷൻ ക്ളാസ്. അതായത് ഏഴുവർഷത്തേക്ക് എൻട്രൻസ് സ്ഥാപനങ്ങൾക്ക് സ്ഥിരവരുമാനം. അതും ലക്ഷങ്ങൾ. ഈ ആശയം കോട്ടയത്തിന്റെ സംഭാവനയാണ്.
കോട്ടയത്ത് കാഞ്ഞിരപ്പള്ളിയിലും, മാന്നാനത്തും, ചങ്ങനാശേരിയിലും, എല്ലാം ഇത്തരത്തിലുള്ള എൻട്രൻസ് എക്സ്ടെൻഷൻ സെന്ററുകളായ സ്കുളുകൾ അനവധിയാണ്. കുട്ടികളിൽനിന്നു വാങ്ങുന്ന ഫീസിന്റെ ഒരു ഭാഗം എൻട്രൻസ് സ്ഥാപനങ്ങൾക്കാണ്. കുട്ടികളിൽനിന്നു കൊള്ളഫീസ് ഈടാക്കാൻ പറ്റുമെന്നു മാത്രമല്ല, ഇതിന്റെ പേരിൽ സ്കൂളിനു പേരു കിട്ടുകയും കനത്ത ഡൊണേഷൻ ഈടാക്കുകയും ചെയ്യാം. പാലായാണ് കോട്ടയത്തെ എൻട്രൻസ് പരീശീലന ഹബ്ബ്. ഈ സ്ഥാപനത്തിന് ജില്ലയിൽ നിരവധി ഉപകേന്ദ്രങ്ങളും ഉണ്ട്. കേരളത്തിൽ ഏറ്റവും കുടുതൽ വിദ്യാർത്ഥികളെ പരീക്ഷയെഴുതിക്കുന്നത് ഈ സ്ഥാപനത്തിൽ നിന്നാണ്. കിടിലൻ പരസ്യങ്ങളിലൂടെ ഈ രംഗത്തെ ഒന്നാം നിരക്കാരാണെന്ന വരുത്താൻ കഴിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം കേന്ദ്രമായാണ് കേരളത്തിലെ പ്രവേശന പരീക്ഷാ പരിശീലനകേന്ദ്രങ്ങളുടെ തുടക്കം. പിന്നീട് ഈ വിദ്യാഭ്യാസ കച്ചവടത്തിന്റെ അനന്ത സാധ്യതകൾ മനസിലാക്കിയതോടെ മധ്യകേരളത്തിലേക്ക് പറിച്ചു നട്ടു. റബറിന്റെ നാട്ടിൽ എൻട്രൻസ് പരീശീലനത്തിന് പുതിയ മാനമായി. കണ്ണടച്ചു തുറക്കും മുമ്പ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ബഹുനില മന്ദിരങ്ങളായി മാറി. ഏറ്റവും ലാഭകരമായ ബിസിനസാണ് ഇത്. എൻട്രൻസ് പരീക്ഷാഫലം വരുമ്പോൾ ടോപ്പേഴ്സിന്റെ അവകാശവാദവുമായി പത്രത്താളുകളിൽ ബഹുവർണ പരസ്യം നൽകും. പരസ്യം നൽകുന്ന ഒരോ സ്ഥാപനവും പതിനായിരക്കണക്കിന് കൂട്ടികളെയാണ് പരിശീലിപ്പിക്കുന്നത്. ഇതിൽ മിടുക്കരായവർ കുറച്ചുപേർക്ക് പ്രവേശനം കിട്ടും.
ഇവരുടെ പേരുകൾ പ്രസിദ്ധപ്പെടുത്തിയാണ് അടുത്ത വർഷത്തേക്കുള്ള പ്രവേശനോത്സവത്തിന് വഴിയൊരുക്കുന്നത്. എൻജിനീയറിംഗിനും ഇത്തരത്തിലുള്ള ദീർഘകാല പ്രവേശന പരീക്ഷാകോഴ്സുകൾ ഉണ്ടെങ്കിലും സ്വാശ്രയ കോളജുകളുടെ വരവോടെ സീറ്റുകൾ അധികമായതോടെ ഇതിന് കുട്ടികൾ കുറവാണ്. ഇതോടെ ദേശീയ പരീക്ഷയായ ഐഐടിഇ/ ജെഇഇ പരീശിലനത്തിന് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് ഇൻസ്റ്റിറ്റ്യൂട്ടുകൾ. എന്നാൽ ദേശീയ തലത്തിൽ ഐഐടിഇ, എൻഐടി, കൂടാതെ കേന്ദ്ര സർവകലാശാലകൾ ഇവയിലായി ഏറെ സീറ്റുകൾ ഉള്ളതിനാൽ ഈ പരീശീലനത്തിന് സാധ്യതയേറെ.
മെഡിക്കൽ അഖിലേന്ത്യാ പ്രവേശന പരീക്ഷയായ നീറ്റ് വന്നതോടെ കേരളത്തിലെ പല പരിശീലന സ്ഥാപനങ്ങളും വെട്ടിലായി. ഈ രംഗത്ത് മുൻനിരയിലുള്ള ദേശീയ തലത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ടുകളോട് മത്സരിക്കാനുള്ള കഴിവില്ലായ്മയാണ് കാരണം. നീറ്റിന്റെ ആദ്യപരീക്ഷ നടന്ന കഴിഞ്ഞവർഷം മധ്യകേരളത്തിലെ മുൻനിര ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബ്രില്യൻസ് മങ്ങി. പതിനായിരക്കണക്കിനു പേർ പഠിക്കുന്ന കേരളത്തിലെ എൻട്രൻസ് കോച്ചിങ് സെന്ററുകളിൽ മെഡിക്കൽപ്രവേശനം കിട്ടിയവർ വിരലിലെണ്ണാവുന്നവർ മാത്രമായി. റാങ്ക് ജേതാക്കളുടെയും ടോപ്പേഴ്സിന്റെയും നിര കുറഞ്ഞു.
എന്നാലെന്താ, കുട്ടികളിൽ ഭൂരിപക്ഷത്തെയും റിപ്പീറ്റേഴ്സാക്കി അഡീഷണൽ ബാച്ച് തുടങ്ങി. പോരെ പൂരം. ദേശീയ പ്രവേശന പരീക്ഷകൾക്ക് അനുയോജ്യമായ തലത്തിലുള്ള പരീശീലനം നൽകുന്നതിൽ ഉത്തരേന്ത്യൻ സ്ഥാപനങ്ങളോട് കിടപിടിക്കാൻ കഴിയാത്തതാണ് പരാജയത്തിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. നീറ്റ് വന്നതോടെ ഉത്തരേന്ത്യയിലെ പ്രധാന സ്ഥാപനം എറണാകുളത്തിന് പുറമേ കോട്ടയത്തേക്കും പ്രവർത്തനം വ്യാപിപ്പിച്ചിരിക്കുകയാണ്. പ്രൊഫഷണലിസത്തിൽ ഊന്നിയ പരീശീലനമാണ് ഉത്തരേന്ത്യൻ സ്ഥാപനങ്ങൾ മുൻതൂക്കം നൽകുന്നതെന്ന് രക്ഷിതാക്കൾ പറയുന്നു.
ഒരു ഉത്തരത്തെ ആസ്പദമാക്കി വരാൻ സാധ്യതയുള്ള എല്ലാ ചോദ്യങ്ങളെക്കുറിച്ചും ദേശീയ സ്ഥാപനങ്ങൾ പഠിപ്പിക്കുമ്പോൾ ഇവിടെ പരമ്പരാഗത രീതിയാണെന്ന് ഒരു രക്ഷിതാവ് പറഞ്ഞു. വിരമിച്ച കോളജ് അദ്ധ്യാപകരാണ് മിക്ക സ്ഥാപനങ്ങളിലെയും പ്രധാന ട്യൂട്ടേഴ്സ്. ഇവർക്ക് കാലാനുസ്യത പരീശിലനം ഇല്ലാത്തതിനാൽ പുതിയ പ്രവണതകളിലേക്ക് ആഴത്തിൽ ഇറങ്ങാനാവുന്നില്ലെന്നാണ് പ്രധാന ന്യൂനതയായി ചൂണ്ടിക്കാട്ടുന്നത്. പരീശിലനത്തിനായി ഒരു അദ്ധ്യാപക ലോബി തന്നെ പ്രവർത്തിക്കുന്നുണ്ട്. പരീശീലനത്തിനുള്ള കഴിവ് പലപ്പോഴും മാനദണ്ഡമാക്കാറില്ലത്രെ.
Stories you may Like
- നീറ്റ് പരീക്ഷയിൽ തോൽവി: വിദ്യാർത്ഥിയും അച്ഛനും ജീവനൊടുക്കി
- രാഷ്ട്രീയ മാറ്റമുണ്ടാകും; നീറ്റ് എന്ന തടസം ഇല്ലാതാകും; ഉറപ്പുനൽകി എംകെ സ്റ്റാലിൻ
- യുഎഇയിലും ഒമാനിലും ഖത്തറിലും കുവൈറ്റിലും സൗദിയിലും ബഹ്റിനിലും നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ
- മുതുകാടിനെതിരെ കല്ലേറുകൾ തുടരുമ്പോൾ ജെഎസ് അടൂർ എഴുതുന്നു
- നീറ്റ് പിജി 2023: കട്ട് ഓഫ് ശതമാനം പൂജ്യം ആയി തുടരും; ഹർജി തള്ളി സുപ്രീംകോടതി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്