പോരെടുക്കാൻ വന്നാൽ തല്ലിയെ അവൻ വീടൂ! കറകളഞ്ഞ എസ് എഫ് ഐക്കാരൻ; ഭീഷണികളെ ചിരിച്ചുതള്ളുന്ന പ്രകൃതം; ടിപി കേസ് പ്രതികളുടെ ജയിലിലെ ഫോൺ ഉപയോഗം പുറലോകത്ത് എത്തിച്ച പ്രൊഷണലിസം; ജയ്ഹിന്ദിലൂടെ തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കി ടിവി പ്രസാദ്; ഇടത് മന്ത്രിസഭയിൽ നിന്ന് തോമസ് ചാണ്ടിയെ രാജിവയ്പ്പിച്ചത് കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാരനായ മാധ്യമ പ്രവർത്തകൻ തന്നെ
അർജുൻ സി വനജ്
കൊച്ചി: കരിവെള്ളൂരിലെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച ടിവി പ്രസാദെന്ന മുപ്പത്തിയഞ്ചുകാരൻ തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് കണ്ണൂരുകാർക്ക് പറയാനുള്ളത്. വിദ്യാർത്ഥി രാഷ്ട്രീയ കാലഘട്ടത്തിൽ എസ്.എഫ്.ഐയുടെ കരുത്തനായ നേതാവ്, മാധ്യമ രംഗത്തേക്ക് എത്തിയപ്പോഴും കേരളത്തെ പിടിച്ചുകുലുക്കിയ വാർത്തകൾ പുറത്ത് വിട്ടുകൊണ്ടേയിരുന്നു.
ഭീഷണികളെ ചിരിച്ചുതള്ളുന്ന പ്രകൃതമായിരുന്നു പണ്ടേ പ്രസാദിന്, അതിനാൽ തന്നെ എതിരാളികൾ സ്വരം എത്ര കടുപ്പിച്ചിട്ടും കാര്യമുണ്ടായിരുന്നില്ല. 2014 ൽ കോഴിക്കോട് ബ്യൂറോയിൽ ജോലി ചെയ്തിരുന്ന കാലത്ത് ടിപി കേസിലെ പ്രതികൾ ജയിലിൽ മൊബൈൽ ഫോണും ഫേസ്ബുക്കും ഉപയോഗിക്കുന്നുണ്ടെന്ന വാർത്ത പുറത്ത് വിട്ടതോടെയാണ് ടിവി പ്രസാദ് എന്ന പേര് കേരളം ശ്രദ്ധിച്ച് തുടങ്ങിയത്. ഇതോടെ സിപിഎമ്മും, എസ്.എഫ്.ഐയിൽ ഒന്നിച്ച് പ്രവർത്തിച്ച ഏതാനംപേരടക്കം പ്രസാദിന്റെ ശത്രുപക്ഷത്ത് ചേർന്നു.
ആ വാർത്തയെ പ്രസാദിന്റെ പ്രൊഫഷന്റെ ഭാഗം മാത്രമായി കണ്ടത് ചിലർ മാതമാണ്. സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകളും ഇതിനിടെ ഇടത്പക്ഷ പേജുകളിലും ഗ്രൂപ്പുകളിലും നിറഞ്ഞു. സ്വഭാവ ദൂഷ്യമുള്ളവനാണെന്ന് പോലും ചില പോസ്റ്റുകൾ പറഞ്ഞ് വെച്ചു. ഈ ദിവസങ്ങളിലാണ് കരിവെള്ളൂരിലെ പാർട്ടി ഗ്രാമത്തിലെ വീടിന് നേരെ ആക്രമണമുണ്ടാകുന്നത്. ആക്രമികൾ രാത്രിയുടെ മറവിൽ വീടിന്റെ ജനൽ ചില്ലുകൾ ഏറിഞ്ഞുടച്ചു. ഈ സമയം വീട്ടിൽ അമ്മമാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ സംഭവത്തിൽ പ്രസാദ് പൊലീസിൽ പരാതിപ്പെട്ടില്ല, ജയ്ഹിന്ദ് ചാനൽ മാത്രമാണ് ഏതാനം മിനുട്ടുകൾ മാത്രം വീടിനു നേരെ അക്രമം എന്ന ഫ്ലാഷ് ന്യൂസ് കൊടുത്തത്. പിന്നീട് പ്രസാദിന്റെ നേരിട്ടുള്ള ഇടപെടലിനെത്തുടർന്ന് അതും ഒഴിവാക്കി.
പയ്യന്നൂർ കോളേജിലെ ഡിഗ്രി പഠനകാലത്താണ് എസ്.എഫ്.ഐയിൽ സജീവമാകുന്നത്. സംഘടന പ്രാഗൽഭ്യം വളരെപ്പെട്ടന്ന് തന്നെ തെളിയിച്ച പ്രസാദിന് വെച്ചടി വെച്ചടി കയറ്റമായിരുന്നു. ഒരോ ജില്ലാ സമ്മേളനങ്ങൾ കഴിയുന്തോറും, ജില്ലാ കമ്മിറ്റി, എക്സിക്യൂട്ടിവ്, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ ചുമതലകളിലേക്ക് ഉയർത്തപ്പെട്ടു. പയ്യന്നൂർ കോളേജിലെ പഠനത്തിന് ശേഷം പാലയാട് ക്യാമ്പസിൽ നിന്ന് 3 വർഷ എൽ.എൽ.ബി. ഇക്കാലത്താണ് സംസ്ഥാന സമിതിയിലേക്ക് എത്തുന്നതും, കണ്ണൂർ യൂണിവേഴ്സിറ്റിയുടെ യൂണിയൻ ചെയർമാനാകുന്നതും അച്ഛന്റെ വിയോഗം ഉണ്ടാകുന്നതും. പ്രസാദിന്റെ നിർബന്ധപ്രകാരം മതപരമായ എല്ലാ ചടങ്ങുകളും ഒഴിവാക്കിയായിരുന്നു അച്ഛന്റെ സംസ്്ക്കാരം. 2005 ലെ എസ്.എഫ്.ഐയുടെ കൗൺസിലിംങ് മാർച്ചിന്റെ ഭാഗമായടക്കം, വിവിധ സമരങ്ങളുടെ ഭാഗമായി 100 ഓളം ദിവസം, കണ്ണൂർ, കോഴിക്കോട് ജയിലിൽ കിടന്നിട്ടുണ്ട്.
'പോരെടുക്കാൻ വന്നാൽ തല്ലിയെ അവൻ വീടൂ', പ്രസാദിന്റെ വിദ്യാർത്ഥി രാഷ്ട്രീയകാലത്തെ സ്വഭാവത്തെക്കുറിച്ച് അക്കാലത്തെ കെ.എസ്.എയു നേതാവിന്റെ അഭിപ്രായമാണിത്. അതിനാൽ തന്നെ കേസുകൾക്കും യാതൊരുവിധ പഞ്ഞവുമുണ്ടായിരുന്നില്ല. 'മീശ പിരിച്ച് മുകളിലേക്ക് വെച്ച, താടി വളർത്തിയ രൂപം'. അതായിരുന്നു അക്കാലത്തെ ടിവി പ്രസാദ്. രാഷ്ട്രീയ ബന്ധങ്ങൾക്കപ്പുറം സൗഹൃദങ്ങൾക്ക് ഏറെ വിലകൽപ്പിച്ചിരുന്ന വ്യക്തികൂടിയായിരുന്നു പ്രസാദ്. മികച്ച സംഘാടകൻ, നല്ല പ്രാസംഗികൻ, ആരേയും പേടിയില്ലാത്ത സ്വഭാവം, ഇതൊക്കെയാണ് വിദ്യാർത്ഥി രാഷ്ട്രീയക്കാലത്തെ എതിരാളികൾക്ക് പ്രസാദിനെക്കുരിച്ച് പറയാനുള്ളത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ വിവിധ സമരങ്ങളുടെ ഭാഗമായി നിരവധി തവണ ലാത്തിച്ചാർജിനും ഇരയാകേണ്ടിവന്നിട്ടുണ്ട്.
എൽ.എൽ.ബിക്ക് ശേഷമാണ് തിരുവനന്തപുരത്ത് ജേർണലിസം പഠനത്തിനായി ചേരുന്നത്. ആഭ്യന്തര സംഘടനാ പ്രശ്നങ്ങളെത്തുടർന്നായിരുന്നു നാട്ടിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം പ്രസാദെടുത്തതെന്നാണ് വിവരം. പിന്നീട് ഇടത്പക്ഷ പ്രസ്ഥാനങ്ങളോട് വിട്ട് നിന്ന പ്രസാദ് കോൺഗ്രസ്സ് നേതാവ് കെ സുധാകരന്റെ റെക്കമെന്റിൽ ജയ്ഹിന്ദ് ചാനലിൽ ഇന്റേണൽഷിപ്പ് പൂർത്തീകരിച്ചു. എട്ട് മാസത്തോളം അവിടെ തുടർന്ന പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിൽ ട്രെയിനി റിപ്പോർട്ടറായി എത്തുന്നത് 2010 അവസാനമാണ്.
തിരുവനന്തപുരം ബ്യൂറോയിൽ ആയിരുന്നു ആദ്യ പോസ്റ്റിംങ്, മൂന്ന് വർഷത്തിന് ശേഷം കോഴിക്കോട് ബ്യൂറോയിൽ രണ്ട് വർഷം, വീണ്ടും തിരുവനന്തപുരം. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ആലപ്പുഴ ബ്യൂറോയിൽ. ഇതിനിടെയാണ് ആലപ്പുഴയിലെ തോമസ് ചാണ്ടിയുടെ കൈയേറ്റം വാർത്തകളിൽ എത്തിച്ചത്. തുടക്കത്തിൽ ഏവരും ചിരിച്ചുതള്ളി. എന്നാൽ പ്രസാദ് നിരന്തരം വാർത്തകൾ നൽകി. കൈയേറ്റത്തിൽ സർക്കാരിന് അന്വേഷണം നടത്തേണ്ടി വന്നു. അപ്രതീക്ഷിതമായി ആലപ്പുഴയിൽ കളക്ടറായി ടിവി അനുപമയും എത്തി. ഇതോടെ അനുപമ പ്രസാദിന്റെ റിപ്പോർട്ടുകളെ ഗൗരവത്തോടെ എടുത്തു. സത്യം തന്റെ റിപ്പോർട്ടിലെഴുതി. അങ്ങനെ തോമസ് ചാണ്ടി കുടുങ്ങി. ഒടുവിൽ രാജിയും. ഇവിടെ ജയിക്കുന്നത് ഭീഷണികൾക്ക് വഴങ്ങാത്ത പ്രസാദെന്ന മാധ്യമ പ്രവർകനാണ്.
ആലപ്പുഴ ബ്യൂറോ ഓഫീസിൽ പ്രസാദ് ഉള്ളപ്പോഴായിരുന്നു, ബ്യൂറോയ്ക്ക് നേരെ അക്രമം നടക്കുന്നത്. നിത്യ ഭാര്യയും, നക്ഷത്ര മകളുമാണ്. നീണ്ട വർഷക്കാത്തെ പ്രണയത്തിനൊടുവിലാണ് നിത്യയുടേയും പ്രസാദിന്റേയും വിവാഹം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍