കൊല്ലത്ത് യുഡിഎഫിന്റെ തൊണ്ടുതല്ലി പരിപ്പിളക്കിയത് കശുവണ്ടിത്തൊഴിലാളികൾ; കുണ്ടറക്കാർ മേഴ്സിക്കുട്ടിയമ്മയെ ജയിപ്പിച്ചുവിട്ടത് തങ്ങളുടെ കാവലാളാവാൻ; അവരുടെ രക്ഷകയാവാനുറച്ച് യെച്ചൂരിക്കൊപ്പം പ്രവർത്തിച്ച നിയുക്തമന്ത്രി
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: മന്ത്രിയായാൽ പ്രഥമ പരിഗണന എന്തിനായിരിക്കുമെന്ന ചോദ്യത്തിന് ഒരു നിമിഷംപോലും ആലോചിക്കാതെ മേഴ്സിക്കുട്ടിയമ്മ മറുപടി പറഞ്ഞു. കശുവണ്ടി മേഖലയെ രക്ഷിക്കാനായിരിക്കും ആദ്യ നടപടി. അതിനുശേഷമെ ഉള്ളൂ മറ്റെല്ലാം. ഫാക്ടറികളെല്ലാം അടച്ചുപൂട്ടുകയും അഴിമതിയിൽ മുങ്ങിക്കുളിച്ച് കശുവണ്ടി വികസന കോർപ്പറേഷൻ തകർന്നു തരിപ്പണമാവുകയും ചെയ്തതോടെ മുഴുപ്പട്ടിണിയിലായ കശുവണ്ടി തൊഴിലാളികൾ ഇത്തവണ മേഴ്സിക്കുട്ടിയമ്മയെ കുണ്ടറയിൽ നിന്ന് ജയിപ്പിച്ചുവിട്ടതും അതിനുവേണ്ടിത്തന്നെയാണ്. അവരുടെ പ്രശ്നങ്ങൾക്കൊപ്പം എക്കാലത്തും നിലകൊണ്ട നേതാവായിരുന്നു മേഴ്സിക്കുട്ടിയമ്മ. അതിനാൽത്തന്നെ തങ്ങളുടെ പ്രശ്നങ്ങൾ തീർക്കാൻ മേഴ്സിക്കുട്ടിയമ്മയ്ക്കാവും എന്ന് കശുവണ്ടി മേഖലയിലെ എല്ലാവരും ഒന്നടങ്കം വിശ്വസിച്ചതിന്റെ ഫലമായിരുന്നു ഇത്തവണ കുണ്ടറയിൽ അവരുടെ വിജയം.
കോൺഗ്രസിന്റെ വക്താവെന്ന നിലയിൽ ചാനലുകളിലും വാർത്തകളിലും നിറഞ്ഞുനിന്ന്, തനിക്കുതന്നെ വിജയം ഉറപ്പെന്ന് ആവർത്തിച്ചു പറഞ്ഞുനടന്ന രാജ്മോഹൻ ഉണ്ണിത്താനെ കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മ വീഴ്ത്തുന്നത്. വോട്ടെണ്ണിത്തുടങ്ങുമ്പോൾ മുതൽ 30000 വോട്ടിന് ജെ മേഴ്സിക്കുട്ടിയമ്മ ഉണ്ണിത്താനെതിരെ ജയിച്ചുകയറുമ്പോൾ വരെ കൊല്ലം ജില്ലയിലെ കശുവണ്ടിമേഖല നെഞ്ചുരുകി പ്രാർത്ഥിക്കുകയായിരുന്നു അവരുടെ വിജയത്തിനുവേണ്ടി. വിജയത്തിനുശേഷം 'ഞങ്ങളുടെ കാര്യം വേഗം ശരിയാക്കില്ലേ..' എന്നു ചോദിച്ച് നാട്ടിൽ നിന്ന് സ്ത്രീത്തൊഴിലാളികളും തൊഴിലാളി സമിതികളുടെ കൺവീനർമാരും നിർത്താതെ വിളിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാൽ അവരുടെ പ്രശ്നം തീർത്തിട്ടേ മറ്റെന്തുമുള്ളൂ എന്നും മേഴ്സിക്കുട്ടിയമ്മ തറപ്പിച്ചു പറയുന്നതും ഈ തൊഴിലാളിസ്നേഹം കൊണ്ടുതന്നെ.
കാരണം കശുവണ്ടി വ്യവസായത്തിന്റെ തകർച്ച ഏറ്റവുമധികം ബാധിച്ചത് സ്ത്രീകളെയാണ്. കൊല്ലത്തെ മിക്ക ദരിദ്രകുടുംബങ്ങളിലേയും ആയിരക്കണക്കിന് സ്ത്രീത്തൊഴിലാളികളാണ് ഈ മേഖലയിൽ പണിയെടുത്തിരുന്നത്. കൂലി ഉൾപ്പെടെയുള്ള പ്രശ്നങ്ങളുന്നയിച്ച് ഫാക്ടറികൾ പൂട്ടിയതുമുതൽ ഇവരെല്ലാം മുഴുപ്പട്ടിണിയിലായി. അന്നന്നത്തെ അന്നത്തിനും കുഞ്ഞുങ്ങളുടെ പഠനത്തിനും ചികിത്സയ്ക്കുമെല്ലാം ഈ വ്യവസായം തരുന്ന കൂലി മാത്രമായിരുന്നു അവരുടെ ആശ്രയം. കശുവണ്ടിവികസന കോർപ്പറേഷനിൽ നടന്ന വൻ അഴിമതി യുഡിഎഫ് സർക്കാർ കണ്ടില്ലെന്നു നടിച്ചതോടെയാണ് ഈ മേഖല തകർന്നതെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. ഇതിന് തിരഞ്ഞെടുപ്പിലൂടെ ഇക്കുറി ശരിക്കും മറുപടി നൽകുകയായിരുന്നു അവർ. അവരുടെ പ്രശ്നങ്ങൾ ഇനിയും അവഗണിക്കപ്പെട്ടാൽ ഇപ്പോൾ ്അവർ വിശ്വസിച്ച ഇടതുപക്ഷത്തേയും അവർ നാളെ തള്ളിപ്പറയുമെന്ന തിരിച്ചറിവിലാണ് മേഴ്സിക്കുട്ടിയമ്മയുൾപ്പെടെ കൊല്ലത്തെ ജനപ്രതിനിധികൾ.
കശുവണ്ടി തൊഴിലാളികൾക്കൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങളിൽ എല്ലാക്കാലത്തും സജീവമായി ഇടപെട്ട മേഴ്സിക്കുട്ടിയമ്മയ്ക്ക് ഈ മേഖലയിൽ ശക്തമായ സ്വാധീനം ഉറപ്പിക്കാനായി. തങ്ങളുടെ വോട്ടുകൊണ്ട് വിജയിച്ചുകയറിയ മന്ത്രി ഷിബു ബേബിജോൺ ഉൾപ്പെട്ട യുഡിഎഫ് സർക്കാരിൽ നിന്ന് കശുവണ്ടി മേഖലയെ തകർച്ചയിൽ നിന്ന് കരകയറ്റാൻ ഒരു നടപടിയും ഉണ്ടാവാതിരുന്നതോടെയാണ് കൊല്ലം ജില്ല യുഡിഎഫിനെ ഒരു സീറ്റുപോലും നൽകാതെ തൂത്തെറിഞ്ഞത്. ജില്ലയിലെ ജനസംഖ്യയിൽ പകുതിയിലേറെപ്പേരുടെ ഉപജീവനം കശുവണ്ടിയാണെന്നിരിക്കെ അവരുടെ പ്രശ്നങ്ങൾ കേൾക്കാനോ പൂട്ടിയിട്ട സ്വകാര്യ, സർക്കാർ ഫാക്ടറികൾ തുറപ്പിക്കാനോ യുഡിഎഫ് സർക്കാർ ഒരു നടപടിയും കൈക്കൊള്ളാതിരുന്നതാണ് ഈ തിരിച്ചടിക്ക് കാരണമായത്. തിരഞ്ഞെടുപ്പോടെ ആർഎസ്പിയെന്ന പാർട്ടിക്ക് ഒരു സീറ്റുപോലും നൽകാതെ അടിവേരുപോലും കൊല്ലം ജില്ലക്കാർ പറിച്ചെറിഞ്ഞു. ഇപ്പോൾ ജെ. മേഴ്സിക്കുട്ടിയമ്മയുടെ മന്ത്രിസ്ഥാനം കശുവണ്ടി തൊഴിലാളികൾ ഉൾപ്പെടുന്ന പരമ്പരാഗത തൊഴിൽ മേഖലയുടെ പുനരുജ്ജീവനത്തിന് വഴിതുറക്കുമെന്ന പ്രതീക്ഷയിലാണ് കൊല്ലം.
പ്രീഡിഗ്രി പഠനകാലത്ത് എസ്.എഫ്.ഐയിലൂടെയായിരുന്നു മേഴ്സിക്കുട്ടിയമ്മ രാഷ്ട്രീയരംഗത്ത് എത്തിയത്. സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എസ്.എഫ്.ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായപ്പോൾ അവർ എസ്.എഫ്.ഐ ദേശീയ വൈസ് പ്രസിഡന്റായി. കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജിൽനിന്ന് മലയാളത്തിൽ ബിരുദവും കൊല്ലം എസ്.എൻ കോളജിൽനിന്ന് ബിരുദാനന്തരബിരുദവും നേടി. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേരളസർവകലാശാലാ സെനറ്റ് അംഗം എന്നീ ചുമതലകൾ വഹിച്ചു.
വിദ്യാർത്ഥി സമരങ്ങളിൽ സജീവമായിരുന്ന മേഴ്സിക്കുട്ടിയമ്മ 1987ൽ തിരുവനന്തപുരം ലോ അക്കാദമിയിൽ എൽഎൽ.ബി പഠനകാലത്താണ് ആദ്യമായി നിയമസഭയിലത്തെിയത്. 27ാം വയസ്സിൽ കുണ്ടറയിൽ കോൺഗ്രസ് നേതാവ് തോപ്പിൽ രവിയെ പരാജയപ്പെടുത്തി. 2001ൽ കടവൂർ ശിവദാസനോട് തോറ്റ ശേഷം ഇപ്പോൾ വീണ്ടും മത്സര രംഗത്തെത്തുകയായിരുന്നു. 1995ൽ സിപിഐ(എം) സംസ്ഥാനകമ്മിറ്റി അംഗമായി. നിലവിൽ സിഐടി.യു അഖിലേന്ത്യ വൈസ് പ്രസിഡന്റ്, കേരള കാഷ്യൂ വർക്കേഴ്സ് സെന്റർ സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന മിനിമം വേജ് അഡൈ്വസറി ബോർഡ് അംഗം, കേരള സിറാമിക്സ് എംപ്ളോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകൾ വഹിക്കുന്നു. മൺറോതുരുത്ത് മുല്ലശ്ശേരിവീട്ടിൽ ഫ്രാൻസിസിന്റെയും ജൈനമ്മയുടെയും മകളാണ്. സാമൂഹികപ്രവർത്തകനായ പിതാവ് ഫ്രാൻസിസാണ് മേഴ്സിക്കുട്ടിയമ്മക്ക് പൊതുപ്രവർത്തന രംഗത്ത് പ്രചോദനമായത്. സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗവും സിഐടി.യു ജില്ലാ പ്രസിഡന്റുമായ ബി. തുളസീധരക്കുറുപ്പുമായി ഇവരുടെ വിവാഹം നടന്നദിനത്തിലാണ് പെരുമണിൽ അഷ്ടമുടിക്കായലിലേക്ക് ഐലൻഡ് എക്സ്പ്രസ് മറിഞ്ഞത്. വിവാഹദിനത്തിൽ ഭർത്താവിനൊപ്പം ദുരന്തഭൂമിയിലേക്ക് എ്ത്തി എംഎൽഎ രക്ഷാപ്രവർത്തനത്തിൽ സജീവമായതും അന്ന് വാർത്തകളിൽ നിറഞ്ഞു.
Stories you may Like
- ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം; യെച്ചൂരി
- കശുവണ്ടി തൊഴിലാളികൾക്ക് 10000 രൂപ ഓണം അഡ്വാൻസ്
- മാധ്യമ പ്രവർത്തകർക്കെതിരായ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറി യെച്ചൂരി
- മാധ്യമങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള നഗ്നമായ കടന്നാക്രമണം
- ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പണം അപഹരിക്കാൻ ശ്രമം; പ്രതി പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍