വിജയേട്ടന് കൊടുക്കാൻ കൊണ്ടുപോകുന്നത് 30 കിലോ മാതളം; ബാംഗ്ലൂരിൽ മലയാളി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ബാബുപാറയിൽ പറയുന്നത് താനും പിണറായി വിജയേട്ടനുമൊക്കെ ഒരു കുടുംബം പോലെയെന്ന്; ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗത്തിന്റെ സോളാർ മോഡൽ തട്ടിപ്പ് മുഖ്യമന്ത്രിയുടെ പേരു പറഞ്ഞെന്ന് വ്യവസായി എൻ.എസ്. ഗണേശ്; കിട്ടിയ അവസരത്തിൽ രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങി യുഡിഎഫ്
അരുൺ ജയകുമാർ
തിരുവനന്തപുരം: ബെംഗളൂരുവിൽ കിഡ്നാപ്പിങ് കേസിൽ അറസ്റ്റിലായ പത്തനംതിട്ട തുമ്പമൺ സ്വദേശി ബാബു പാറയിൽ എന്ന ജോസഫ് സാം തന്റെ ബിസിനസ് കാര്യസാധ്യത്തിനായി നിരന്തരം ഉപയോഗിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ പേര്. പിണറായിയുടെ പേര് ആവശ്യത്തിനും,അനാവശ്യത്തിനും ഇയാൾ പ്രയോഗിക്കുമായിരുന്നുവെന്ന് ബാബുപാറയിൽ കിഡ്നാപ്പ് ചെയ്ത ബിസിനസ് പങ്കാളി എൻ.എസ്.ഗണേശ് മറുനാടൻ മലയാളിയോട് പറഞ്ഞു.
മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ, പിണറായി വിജയൻ, തന്റെ പേര് പറഞ്ഞ് മുതലെടുപ്പിന് വരുന്ന അവതാരങ്ങളെ സൂക്ഷിക്കണം എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.ബെംഗളൂരുവിൽ നിന്ന് എൻ.എസ്.ഗണേശിന്റെ വാക്കുകളിലൂടെ തെളിയുന്നതും അത്തരമൊരു അവതാരത്തിന്റെ കഥയാണ്.
സുഹൃത്തുക്കൾക്കൊപ്പം രസിച്ചിരിക്കുമ്പോൾ തന്റെ സ്വാധീനബലവും, കഴിവും ബോദ്ധ്യപ്പെടുത്താൻ മുഖ്യമന്ത്രിയെ ഫോണിൽ വിളിക്കുക ബാബു പാറയിലിന് ഹരമാണെന്ന് ഗണേശ് മറുനാടൻ മലയാളിയോട് പറഞ്ഞു.മുഖ്യമന്ത്രിയെ തനിക്കറിയാം എന്നും എന്താണ് തന്റെ ബലമെന്നും കൂട്ടുകാരെ കാണിക്കാനുള്ള പൊങ്ങച്ച പ്രകടനമാണിത്. ഞാൻ അപ്പോൾ ബാബുവിനോട് പറയും:'നിങ്ങൾ ഇങ്ങനെയൊക്കെ പറഞ്ഞ് നടന്നാൽ പിടിച്ച് അകത്തിടും എന്ന്. അപ്പോൾ ബാബു നൽകിയ മറുപടി ഞങ്ങളൊക്കെ ഒരു കുടുംബം പോലെ കഴിയുന്നവരാണെന്നായിരുന്നു. പലപ്പോഴും പല രാഷ്ട്രീയക്കാരെയാണ് ഇയാൾ വിവിധ തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്നത്.'
ബെംഗളൂരുവിൽ മാതളക്കൃഷിക്കായി പാട്ടത്തിനെടുത്ത 70 ഏക്കർ വിജയേട്ടന്റേതാണെന്നാണ് എല്ലാവരോടും ഇയാൾ പറയുക. അന്വേഷണവുമായി ചെല്ലുന്ന ആളുകളോട് സ്ഥലം കേരള മുഖ്യമന്ത്രിയുടേതാണെന്നും പറയും. വിളവെടുപ്പാകുമ്പോൾ മുഖ്യമന്ത്രിക്ക് സമ്മാനമായി മാതളം അയയ്ക്കുന്ന പതിവും ഇയാൾക്കുണ്ടെന്ന് എൻ.എസ്.ഗണേശ് മറുനാടൻ മലയാളിയോട് പറഞ്ഞു.നാട്ടിൽ ചെല്ലുമ്പോൾ വിജയേട്ടന് കൊടുക്കാൻ കുറച്ച് മാതളം കൂടി കൊണ്ട് പോകണം എന്ന് പറഞ്ഞ് ഫാമിൽ നിന്നും മാസവും 30 കിലോയൊക്കെ കൊണ്ട് പോകുമായിരുന്നു. ഇനി ഫാമിൽ ഇല്ലെങ്കിൽ പുറത്ത് നിന്നും വാങ്ങിയിട്ട് അത് ഫാമിലേതാണെന്ന് പറഞ്ഞ് കൊണ്ട് പോകുമായിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സഹായിക്കണം എന്ന് അപേക്ഷിച്ച് ബാംഗ്ലൂരിലെത്തിയ ഇയാളെ മാതള കൃഷിയുടെ കൂട്ട് കച്ചവടത്തിൽ പങ്കാളിയാക്കിയ ശേഷം പിന്നീട് ഗുണ്ടകളെ ഉപയോഗിച്ച് മൊത്തത്തിൽ വിഴുങ്ങാൻ ശ്രമിക്കുകയായിരുന്നു ബാബു പാറയിൽ. തന്റെ തട്ടിപ്പുകൾക്ക് ഇയാൾ ഉപയോഗിക്കുന്നത് മുഖ്യമന്ത്രിയുടെ പേരും. ഇങ്ങനെയൊരു തട്ടിപ്പിന്റെ വാർത്തകൾ പുറത്ത് വന്നതോടെ സോളാറിന് സമാനമായ വിഷയത്തെ രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങുകയാണ് യുഡിഎഫ്. വിഷയം മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയിട്ടുണ്ടെന്നാണ് സൂചന.
ബാബു പാറയിൽ നടത്തിയ തട്ടിപ്പുകളെ കുറിച്ച് ഗണേശൻ പറയുന്നത് ഇങ്ങനെ: രണ്ടര വർഷം മുൻപാണ് ബാബു പാറയിൽ ആദ്യമായ് ബാംഗ്ലൂരിലെത്തുന്നത്. വന്ന് കഴിഞ്ഞപ്പോൾ കൃഷി ചെയ്യാൻ എന്തെങ്കിലും സഹായം വേണമെന്നാണ് ആദ്യം ആവശ്യപ്പെട്ടത്. സ്ഥലം പാട്ടത്തിന് എടുത്താണ് ചെയ്തത്. ആറ് വർഷങ്ങൾക്ക് മുൻപ് എറണാകുളത്തെ ഒരു സുഹൃത്ത് വഴിയാണ് ഇയാളെ പരിചയപ്പെടുന്നത്. എനിക്ക് അവിടെ മൈനിങ്ങ് ബിസിനസാണ്.
വാഴകൃഷി ചെയ്യാൻ കുറച്ച് സ്ഥലം വേണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്ന് ഇയാൾ പറഞ്#ിരുന്നു. അങ്ങനെയാണെങ്കിൽ വാഴകൃഷിയെക്കാൾ നല്ലത് മാതള കൃഷിയാണെന്നും മൈനിങ്ങ് നടക്കുന്ന സ്ഥലങ്ങളിൽ മാതളത്തിന് നല്ല വിളവ് കിട്ടുമെന്ന് പറഞ്ഞ് കൊടുക്കുകയും പിന്നീട് ഞാനും കർണാടക സ്വദേശിയായ രാജണ്ണ എന്നയാളും ബാബുവും ചേർന്ന് സ്ഥലം കണ്ടെത്തുകയും 35 ഏക്കറിൽ കൃഷി ആരംഭിക്കുകയുമായിരുന്നു.
ലിംഗഗൗഡർ എന്ന ആളുടെ സ്ഥലമാണ് പാട്ടത്തിനെടുത്തത്. എനിക്കും രാജണ്ണയ്ക്കും 25 ശതമാനം വീതം ലാഭവും ബാബുവിന് 50 ശതമാനവും എന്ന കണക്കിലായിരുന്നു കരാർ. ഞാനാണ് ആദ്യം പണം ഒക്കെ നൽകിയത്. ബാബുവിന്റെ പേരിലാണ് കരാറൊക്കെ എഴുതിയത്. ഒർജിനൽ രേഖകളെല്ലാം എന്റെ കൈയിൽ സൂക്ഷിച്ചിരുന്നു. മറ്റ് ബിസിനസുകളുടെ തിരക്കുകൾ കാരണം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമെ ഇതിൽ ശ്രദ്ധിച്ചുള്ളു. ബാക്കി ദിവസങ്ങളിൽ ബാബു തന്നെയാണ് പൂർണ്ണമായും കാര്യങ്ങൾ നോക്കി നടത്തിയിരുന്നത്.ആദ്യത്തെ വിളവെടുപ്പിൽ 48 ലക്ഷം രൂപ വന്നു.പിന്നീട് പലപ്പോഴും കണക്കുകളും മറ്റും അറിയാതെ വന്നപ്പോൾ കണക്കുകൾ നോക്കാനായി ഇയാളെ വിളിച്ച് വരുത്തുകയായിരുന്നു. ബാബുവും കുറച്ച് ഗുണ്ടകളുമായിട്ടാണ് വന്നത്. പിന്നീട് ഒരു ഗുണ്ടയെ ചൂണ്ടിക്കാണിച്ച് ഇത് എന്റെ സഹോദരനാണെന്നാണ് അയാൾ പറഞ്ഞത്. ഇത്രയും കാലം കാണാത്ത ഒരു സഹോദരൻ ഇപ്പോൾ എവിടെ നിന്ന് വന്നുവെന്ന് ഞാൻ തിരികെ ചോദിക്കുകയും ചെയ്തു.
വെങ്കിടേഷ് കുഗ്രു അണ്ണൻ പറഞ്ഞിട്ടാണ് ഞങ്ങൾ വന്നത് എന്ന് കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ പറഞ്ഞു. ഈ വെങ്കിടേഷ് കുഗ്രു അവിടത്തെ ഒരു പ്രധാന ഗുണ്ടാ തലവനാണ്. പിന്നീട് ഒരു കത്തിയെടുത്ത് എന്റെ വാരിയെല്ലിന്റെ ഭാഗത്ത് വെച്ച് വിരട്ടിയ ശേഷം മര്യാദയ്ക്ക് കൂടെ വരാൻ ആവശ്യപ്പെടുകയും അവരുടെ ഒരു റെയ്ഞ്ച് റോവർ കാറിൽ കയറ്റി രാവിലെ പത്തര മണിയോടെ നാല് കിലോമീറ്റർ അപ്പുറത്തുള്ള ഒരു സ്ഥലത്തേക്ക് കൊണ്ട് പോവുകയായിരുന്നു.ചെല്ലുമ്പോൾ വെങ്കിടേഷ് കുഗ്രു അവിടെ ഉണ്ടായിരുന്നു അവരുടെ ആവശ്യം ആ കരാർ രേഖകൾ തിരികെ നൽകണമെന്നും എൻഒസി എഴുതി നൽകണമെന്നും പിന്നെ ഒരു കോടി രൂപ നൽകണമെന്നും ആയിരുന്നു. എന്റെ 67 ലക്ഷത്തോളം രൂപ ഇതിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് ഞാൻ അവരോട് പറഞ്ഞു.
എന്റെ ആ കാശ് തന്നാൽ ഓണർഷിപ്പ് നൽകുന്നതിന് തടസ്സമില്ലെന്ന് പറഞ്ഞപ്പോൾ അതൊക്കെ നമുക്ക് പിന്നെ സംസാരിക്കാമെന്ന് പറഞ്ഞ ശേഷം എവിടെയാണ് രേഖകൾ സൂക്ഷിച്ചിരിക്കുന്നത് എന്ന് എന്നോട് ചോദിച്ചു. ഷിമോഗയിലെ എന്റെ ഫാമിൽ ആണ് എന്ന് അവരോട് പറഞ്ഞു. അവരുടെ ചില ആളുകളെ കൂടെ വിട്ട് അത് എടുക്കാൻ പറഞ്ഞു. എന്നാൽ അടുത്ത ദിവസം കൊണ്ട് തരാമെന്നും നിങ്ങളെയൊക്കെ അറിയാവുന്നതല്ലേ പറ്റിച്ചിട്ട് ഇവിടെ പിന്നെ ജീവിക്കാൻ പറ്റില്ലല്ലോ എന്നൊക്കെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം അവിടെ നിന്നും വൈകുന്നേരം ഒരു മൂന്നരയോടെ രക്ഷപ്പെടുകയായിരുന്നു. വീട്ടിലെത്തി റൂമിലിരുന്ന് കുറച്ച് നേരം ആലോചിച്ച് തീരുമാനിച്ച ശേഷം പൊലീസിനെ സമീപിക്കുകയായിരുന്നു.
പിറ്റേദിവസം രാവിലെ കമ്മീഷണറുടെ ഓഫീസിൽ നിൽക്കുമ്പോൾ വെങ്കിടേഷ് എന്നയാൾ വിളിച്ച് രേഖകൾ എപ്പോൾ എത്തിക്കുമെന്ന് ചോദിച്ചപ്പോൾ ഇപ്പോൾ കോടതിയിലാണെന്ന് കള്ളം പറയുകയായിരുന്നു. അപ്പോൾ വെങ്കിടേഷ് തെറി വിളിക്കുകയായിരുന്നു. കമ്മീഷണർ ഇത് നേരിട്ട് കേൾക്കുകയും ചെയ്തിരുന്നു. ഇവരുടെ കേന്ദ്രത്തിൽ പുതിയ കരാറൊക്കെ ഒപ്പിടുന്നതിനായി മലയാളിയായ ഒരു അഭിഭാഷകനും ഉണ്ടായിരുന്നു. അവിടേക്ക് പോയപ്പോൾ പൊലീസുകാരുടെ ഒരു സംഘവും വേഷം മാറി ഒപ്പമുണ്ടായിരുന്നു. വേറെയൊരു ഇൻസ്പെക്ടർ വേഷം മാറി ഒപ്പം വന്നിരുന്നു. എന്റെ ഫാമിലെ ജോലിക്കാരനാണെന്ന് പറഞ്ഞാണ് കൊണ്ട് പോയത്. ഡോക്യുമെന്റ്സ് എവിടെ എന്ന് ചോദിച്ചപ്പോൾ രാജണ്ണ കൊണ്ട് വരും എന്ന് പറയുകയും അവിടെ സംസാരിച്ചിരിക്കുന്ന സമയത്ത് പൊലീസ് സംഘം എത്തി ബല പ്രയോഗത്തിലൂടെ എല്ലാവരേയും പിടികൂടുകയായിരുന്നു. അടുത്ത ദിവസം തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
അവർ ഇപ്പോഴും ഉള്ളിൽ തന്നെയാണ്. കേരളത്തിലെ ഓർത്തഡോക്സ് സഭയിലെ ഗബ്രിയേൽ തിരുമേനി പറഞ്ഞുവെന്ന് പറഞ്ഞ് പലരും മധ്യസ്ഥ ചർച്ചയ്ക്കും ബാബുവിനെതിരെയുള്ള കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒപ്പം നിന്ന് ചതിച്ചവനുമായി ഒത്ത് തീർപ്പിന് വയ്യെന്നും അവന് കോടതി ശിക്ഷ നൽകട്ടെയെന്നുമാണ് ചർച്ചയ്ക്ക് വന്ന പല സഭാ നേതാക്കളോടും ഞാൻ പറഞ്ഞത്.ഇതേ ഗബ്രിയേൽ തിരുമേനിയുടെ പേര് പറഞ്ഞ് പലരേയും ഭയപ്പെടുത്തുന്നതും തെറി വിളിക്കുന്നതും ഞാൻ നേരത്തെ കേട്ടിടുണ്ട്.
നാട്ടിൽ സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞാണ് ഇവിടെ എത്തിയത്. അത് ബിസിനസ് പാർട്നർഷിപ്പിലേക്ക് കടക്കുകയായിരുന്നു. നാട്ടിൽ കടം കയറി നശിക്കുന്ന പലരും കർണ്ണാടകയിലേക്ക് കൃഷിക്കായി എത്താറുണ്ട്. അത് പോലെ തന്നെയാണ് ബാബു പാറയിലും എത്തിയത്.ഇവിടെ എത്തിയ ശേഷം അയാൾക്ക് പല സഹായങ്ങളും കിട്ടാറുണ്ടായിരുന്നു.ഈ ഗബ്രിയേൽ തിരുമേനിയും ബാബു പാറയിലും തമ്മിൽ വലിയ അടുപ്പമാണ്. ഇരുവരും പരസ്പരം സഹായിച്ച് മുന്നോട്ട് പോകുന്നവർ
പലപ്പോഴും പല രാഷ്ട്രീയക്കാരെയാണ് ബാബു പാറയിൽ വിവിധ തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്നത്. ആറന്മുളയിൽ വീണ ജോർജിനെ തോൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് മനസ്സിലായപ്പോഴാണ് അയാളുടെ ഇരട്ടതാപ്പ് മനസ്സിലായത്. പിണറായിയുടെ അടുത്തയാളിന്റെ ഭാഗത്ത് നിന്ന് എന്തിനാണ് വീണയെ തോൽപ്പിക്കാൻ ശ്രമം നടക്കുന്നതെന്ന് പലപ്പോഴും ആലോചിച്ചിരുന്നു.അവരെ വ്യക്തിഹത്യ ചെയ്യാനായി മോർഫ് ചെയ്ത ഒരു അശ്ലീല ചിത്രം പ്രിന്റ് ചെയ്യിച്ചതായും എനിക്ക് അറിയാം. വെറുതെ ഇത്തരം പ്രവർത്തികൾ ചെയ്ത് അനാവശ്യമായ പുലിവാല് പിടിക്കരുതെന്ന് ഞാൻ അന്ന് ഉപദേശിക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിക്കുന്നുവെന്ന് പല തവണ പറയുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ശബ്ദം കേൾപ്പിക്കാൻ ഇയാൾ തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തുന്നതിൽ ഇയാൾ വിജയിക്കുകയും ചെയ്തിരുന്നു.കാര്യങ്ങൾ ഉടൻ തന്നെ മുഖ്യമന്ത്രിയെ അറിയിക്കാൻ ശ്രമിക്കുന്നുണ്ട്. ഫാമിൽ ജോലിക്ക് നിന്നിരുന്ന ഒരു പെൺകുട്ടിയോട് ഇയാൾ അപമര്യാദയായ് പെരുമാറിയിരുന്നു. പിന്നീട് കൂടൂതൽ പ്രശ്നങ്ങളില്ലാതെ അത് ഒതുക്കി തീർക്കുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്