അമ്മായിയുടെ മകനെ നിയമിക്കാൻ ചട്ടം റദ്ദാക്കി ഉമ്മൻ ചാണ്ടി; ചെന്നിത്തലയുടെ ബന്ധുവിനെ എംഡിയാക്കി കേരളാ ഫീഡ്‌സ് നഷ്ടത്തിലാക്കി; ശിവകുമാറിന്റെ അനിയനെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറാക്കിയതും അഴിമതി ലക്ഷ്യമിട്ട്; അനൂപ് ജേക്കബിന്റെ ഭാര്യയുടെയും ഷീന ഷുക്കൂറിന്റെയും നിയമനം അഴിമതി തന്നെ; ഇ പി ജയരാജന്റെ രാജിക്ക് മുറവിളി കൂട്ടാൻ യുഡിഎഫിനെ പിന്നോട്ട് വലിക്കുന്നത് അനേകം കാരണങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായ യുഡിഎഫ് സർക്കാറിന്റെ കാലത്ത് ബന്ധു നിയമനങ്ങൾ ഇഷ്ടം പോലെ നടന്നിരുന്നു എന്നത് എല്ലാവർക്കും അറിയാവുന്നതാണ്. ഇത്തരം നിയമനങ്ങളെല്ലാം നടത്തിയത് അഴിമതി ലക്ഷ്യത്തോടെയായിരുന്നു എന്ന് വ്യക്തമാകാൻ വിജിലൻസ് ഇപ്പോൾ അന്വേഷിക്കുന്ന അഴിമതി കേസുകളുടെ എണ്ണമെടുത്താൽ മതിയാകും. എന്നാൽ, ഇങ്ങനെയുള്ള അഴിമതികളിൽ മനം മടുത്താണ് ജനം യുഡിഎഫിനെ വലിച്ചുതാഴയിട്ട ശേഷം എൽഡിഎഫിനെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചത്. എന്നാൽ, യുഡിഎഫ് സർക്കാറിന്റെ അതേപാതയിൽ തന്നെയാണ് എൽഡിഎഫെന്ന് വ്യക്തമാക്കുന്നതായി വ്യവസായ മന്ത്രി ഇപി ജയരാജന്റെ ബന്ധു പി കെ സുധീറിനെ സുപ്രധാന സ്ഥാനത്ത് എംഡി സ്ഥാനം നൽകിയതിലൂടെ തെളിഞ്ഞു വന്നത്.
ഈ വിഷയത്തിൽ സിപിഐ(എം) പ്രവർത്തകർക്കിടയിൽ ഉണ്ടായ ശക്തമായ എതിർപ്പ് തന്നെയാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയതും. എന്നാൽ, ഈ വിവാദം വലിയ തോതിൽ പടരുമ്പോഴും മൗനം പാലിക്കുന്നയാണ് പ്രതിപക്ഷം ആദ്യം ചെയ്തത്. പിന്നീട് ഗത്യന്തരമില്ലാതെയാണ് ഇ പി ജയരാജന്റെ രാജി ആവശ്യപ്പെട്ട് രംഗത്തുവന്നതും. വി എം സുധീരനാണ് ഇ പി രാജിവെക്കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ച് രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയും മനസില്ലാ മനസോടെ രാജി ആവശ്യം ഉന്നയിച്ചത്. എന്നാൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോ മുൻ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയോ ഇതേവരെ ഈ ആവശ്യം ഉന്നയിട്ടില്ല. ഇതിന് കാരണം മറ്റൊന്നുമല്ല, ഒരു വിരൽ അങ്ങോട്ടു ചൂണ്ടിയാൽ ബാക്കി നാല് വിരലുകളും ചൂണ്ടിയിരിക്കുന്നത് സ്വന്തം നേർക്കാണെന്ന് യുഡിഎഫിന് ബോധ്യമുണ്ട് താനും അതുകൊണ്ടാണ് ഈ വിഷയത്തിൽ ആവേശക്കുറവ്.
ബന്ധു നിയമനത്തിലെ യുഡിഎഫ് നേതാക്കളുടെ പങ്ക് പരിശോധിച്ചാൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുതൽ ആരോഗ്യമന്ത്രി വി എസ് ശിവകുമാർ അടക്കം വെട്ടിലാകും. വെറും നിയമനം മാത്രമല്ല, നടന്നതെന്നും ഈ സ്ഥാപനങ്ങളിൽ അഴിമതി നടന്നുവെന്നും വസ്തുകകൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നുണ്ട്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് കോ ഓപ്പറേറ്റിവ് സർവീസ് എക്‌സമിനെഷൻ ബോർഡ് ചെയർമാൻ ആയിരുന്നത് ഉമ്മൻ ചാണ്ടിയുടെ ബന്ധുവായ കുഞ്ഞ് ഇല്ലംപള്ളി ആയിരുന്നു. ഉമ്മൻ ചാണ്ടിയുടെ അമ്മായിയുടെ മകനെന്നതാണ് ഇക്കാര്യത്തില് യോഗ്യതായയി മാറിയത്. പത്ത് വർഷത്തെ അദ്ധ്യാപന പരിചയം വേണ്ട പോസ്റ്റിൽ ഇയാളെ നിയമിക്കാൻ വേണ്ടി ആ ചട്ടം റദ്ദാക്കി പ്രത്യേക ഉത്തരവ് ഇറക്കുക പോലുമുണ്ടായി. സംസ്ഥാനത്തെ ശക്തമായ സഹകരണ ബാങ്കുകളിലെ നിയമനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ബോർഡിന്റെ ചെയർമാനായി ബന്ധുവിനെ തിരുകി കയറ്റിയത് അധികമാരും ചോദ്യം ചെയ്തിരുന്നില്ല. എന്നാൽ, പിന്നീട് സഹകരണ ബാങ്ക് നിയമനങ്ങളിലെ മെറിറ്റ് അട്ടിമറിക്കെതിരെ ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയിൽ കേസ് വരെയെത്തി. ഇതോടെ മുഴുവൻ സഹകരണ ബാങ്ക് നിയമനങ്ങളും കോടതി ഫ്രീസ് ചെയ്തിരിക്കുകയും ചെയ്തു. അധികാരത്തിലിരുന്ന കാലയളവിൽ അഴിമതി ആരോപണങ്ങളും കേൽക്കേണ്ടി വന്നു.
കഴിഞ്ഞ മന്ത്രിസഭയിലെ പ്രധാനശക്തി കേന്ദ്രമായിരുന്നു രമേശ് ചെന്നിത്തല. ഗ്രൂപ്പ് നേതാവെന്ന നിലയിൽ മിക്ക മന്ത്രിമാരുടെയും വകുപ്പ് നിയന്ത്രിച്ചിരുന്നത് ചെന്നിത്തലയായിരുന്നു. എന്നാൽ, ഇപ്പോൾ ഇപി ജയരാജന്റെ രാജി അവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവും ബന്ധുത്വ നിയമന കാര്യത്തിൽ ഒന്നും മോശമാക്കിയില്ല. കാലിത്തീറ്റ ഉൽപ്പാദന രംഗത്തുള്ള കേരള ഫീഡ്‌സ് എംഡിയായി നിയമിചത് രമേഷ് ചെന്നിത്തലയുടെ ബന്ധുവായ കെ വേണുഗോപാലിനെയായിരുന്നു. ലാഭത്തിലായിരുന്ന കേരള ഫീഡ്‌സ് ഇപ്പോൾ വൻ നഷ്ടത്തിലാണെന്ന് ഇതിനോട് കൂട്ടി വായിക്കുമ്പോൾ ഇവിടുത്തെ അഴിമതിയിലെ യാഥാർത്ഥ ചിത്രം പുറത്തുവരും.
രാഷ്ട്രീയ നിയമനമായി തന്നെയാണ് എം ജി യൂണിവേഴ്‌സിറ്റിയിലേക്ക് പ്രോ വൈസ് ചാൻസലറായി ഷീനാ ഷുക്കൂർ എത്തിയിരുന്നത്. എന്നാൽ, ഇവർ ലീഗ് പ്രവർത്തകയായിരുന്നു എന്ന് പരസ്യമായി പറഞ്ഞതിലൂടെ ആ വാദത്തെ സാധൂകരിക്കുകയും ചെയ്തു. എന്നാൽ, ഇവരുടെ യോഗ്യത സംബന്ധിച്ചും ചില വിവാദങ്ങൾ ഉണ്ടായിരുന്നു. ഇവരുടെ പിഎച്ച്ഡി ബിരുദം വാദമാണെന്നായിരുന്നു ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട പരാതികളും ഉയർന്നു. എന്നാൽ, അപ്പോഴും രാഷ്ട്രീയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ച് ഒപ്പം നിൽക്കുകയും ചെയ്തു ഷീനാ ഷുക്കൂർ.
മറ്റൊരു പ്രമുഖമായ ബന്ധു നിയമനം വി എസ് ശിവകുമാറിന്റെ അനിയന്റേതായിരുന്നു. ദേവസ്വം മന്ത്രി കൂടിയായ ശിവകുമാർ അഴിമതി ലക്ഷ്യമിട്ടായിരുന്നു വി എസ് ജയകുമാറിനെ തിരുവിതാം കൂർ ദേവസ്വം ബോർഡിൽ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറാക്കിയത്. ഇതിന് മുമ്പ് കെ ജയകുമാറായിരുന്നു ഈ പദവി വഹിച്ചിരുന്നത് എന്നോർക്കുമ്പോഴാണ് ഈ നിയമനം വിവാദമാകുന്നത്. ശബരിമലയിലെ ഏറ്റവും വലിയ അഴിമതി തന്നെ ശിവകുമാറിന്റെ അനുജനുമായി ബന്ധപ്പെട്ടതാണ്.
മന്ത്രി സഹോദരൻ വി എസ് ജയകുമാർ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന കാലത്തു നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും ഒന്നും പോലും അന്വേഷിക്കാൻ സർക്കാർ തയാറായിരുന്നില്ല. വി എസ് ജയകുമാറിനെ വിജിലൻസിന്റെ നോട്ടപ്പുള്ളിയാക്കിയത് 2012ൽ ശബരിമല മണ്ഡലമകരവിളക്കു കാലത്തു നടന്ന കുത്തകലേലമാണ്. വി എസ് ജയകുമാറിന്റെ നേതൃത്വത്തിൽ സുമംഗലി കല്ല്യാണമണ്ഡപത്തിൽ നടന്ന ശബരിമല കുത്തക ലേലത്തിൽ 3,84,57413 രൂപയുടെ നഷ്ടം സംഭവിച്ചതായി റിട്ട.സെഷൻസ് ജഡ്ജ് ഡി. പ്രേമചന്ദ്രൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ദേവസ്വം അധികൃതരുടേയും കരാറുകാരുടേയും ഒത്തുകളിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 2011 വർഷത്തേക്കാൾ കുറവു തുക ലഭിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
കോടികളുടെ അഴിമതി നടന്നെന്നു പ്രാഥമിക അന്വേഷണത്തിൽ വിജിലൻസ് കണ്ടെത്തിയെങ്കിലും രാഷ്ട്രീയ സമ്മർദംമൂലം തുടർനടപടി ഉണ്ടായില്ല. ഈ ആരോപണങ്ങൾ എല്ലാ അന്വേഷിക്കാനാണു കഴിഞ്ഞദിവസം വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ദ്രുതപരിശോധനക്ക് ഉത്തരവിട്ടത്. 2011 മണ്ഡല മകരവിളക്കുകാലത്ത് 24 ഇനങ്ങളിൽ ലേലം നടന്നതിലൂടെ ബോർഡിന് 9,79,15,785 രൂപ ലഭിച്ചിരുന്നു. എന്നാൽ 2012ൽ 5,94,58,372 രൂപയായി ഈ ഇനങ്ങളുടെ കുത്തക കരാർ തുക കുറഞ്ഞു. ഇതിലൂടെ ബോർഡിന് 3,84,57,413 രൂപയുടെ കുറവുണ്ടായതായി ജുഡീഷ്യൽ അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും നടപടിയെടുക്കാതെ റിപ്പോർട്ട് പൂഴ്‌ത്തി.
പ്രതിവർഷം കുത്തക ലേലത്തിലെ ഇനങ്ങളുടെ തുക വർധിപ്പിച്ചാണു ശബരിമലയിൽ ലേലനടപടികൾ ആരംഭിക്കുന്നത്. എന്നാൽ 2012 ൽ ഇങ്ങനെയൊരു നടപടി വി എസ് ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സ്വീകരിച്ചില്ല. ഇക്കാര്യങ്ങളെ കുറിച്ചുള്ള അന്വേഷണം നടക്കുമ്പോൾ തന്നെയാണു ജയകുമാറിനെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിക്കുന്നത്. തുടർന്നാണ് മന്ത്രി ഇടപെട്ട് സഹോദരനായ ജയകുമാറിനെ ഈ സ്ഥാനത്തേക്കു നിയമിച്ചത്. തുടർന്നു ശബരിമലയിൽ നടന്ന പല അഴിമതികൾക്കും ജയകുമാറിനു പങ്കുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.
ശിവകുമാറിൽ മാത്രം ഒതുങ്ങുന്നതല്ല ബന്ധുത്വ നിയമന വിവാദം. യുഡിഎഫ് സർക്കാരിൽ ഭക്ഷ്യമന്ത്രിയായിരുന്ന അനൂപ് ജേക്കബിന്റെ ഭാര്യ അനില മേരി ഗീവർഗീസ് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമനം നേടിയത് അർഹമായ യോഗ്യതയൊ നിശ്ചിത പ്രായമോ ഇല്ലാതെയാണ്. ഇത് സംബന്ധിച്ച് പ്രത്യക്ഷത്തിൽ തന്നെ ആരോപണം ഉയർന്നുവന്നതാണ്. അനിലയുടെ നിയമനം യോഗ്യതയില്ലാതെയാണ് ലോകായുക്ത അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു. നിർദിഷ്ട പ്രായപരിധിയോ അർഹമായ യോഗ്യതകളോ ഇല്ലാതെയാണ് അനില നിയമനം നേടിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മൂന്നു വർഷത്തിനിടെ 400 അവധിയെടുത്ത അനിലയുടെ ഡെപ്യൂട്ടേഷൻ നീട്ടണമെന്ന ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ കത്തും സംശയം ഉളവാക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
പരാതിയിലെ മറ്റാരോപണങ്ങൾ നിലനിൽക്കില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അനൂപ് ജേക്കബ് മന്ത്രിയാകുന്നതിന് മുൻപ് 2011 ലാണ് അനില നിയമനം നേടിയത്. പരാതിക്കാരിക്ക് ആക്ഷേപം ഫയൽ ചെയ്യാനായി കേസ് ഫെബ്രുവരി രണ്ടിലേക്ക് മാറ്റി. ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥയായ അനിലക്ക് ആവശ്യമായ യോഗ്യതയില്ലെന്ന ആരോപണത്തിൽ മന്ത്രിമാരായ കെ സി ജോസഫ്, അനൂപ് ജേക്കബ്, അനില മേരി ഗീവർഗീസ് എന്നിവരുൾപ്പെടെ 5 പേർക്കെതിരെയായിരുന്നു അന്വേഷണം.
മലയാളം ബിരുദാനന്തര ബിരുദവും പബ്ലിക്കേഷനിലെ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യതയായി കാണിച്ചിരിക്കുന്നത്. അനില കാണിച്ചിരുന്നത്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസി. ഡയറക്ടറാകാൻ വേണ്ട മറ്റു യോഗ്യതകൾ ഇവർക്കില്ലെന്നായിരുന്നു ആരോപണം. പബ്ലിക്കേഷനിലെ പ്രവൃത്തി പരിചയം കാണിച്ചിരിക്കുന്നത് വ്യാജമെന്നും ആരോപണമുണ്ട്. ഈ ആരോപണം ശരിയാണെന്നാണ് അന്വേ,ണത്തിൽ തെളിഞ്ഞതും.
ഇത്തരത്തിൽ കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്തെ നിരവധി നിയമനങ്ങൾ വിവാദമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇതേക്കുറിച്ച് യുഡിഎഫുകാർ വലിയവായിൽ ഒന്നും പറയാത്തത്. ഇ പി ജയരാജന്റെ ബന്ധു സുധീറിന്റെ നിയമനം പരാതി ഉയർന്നതോടെ റദ്ദാക്കുകയെങ്കിലും ചെയ്തു. എന്നാൽ, യുഡിഎഫ് നേതാക്കൾ അതുപോലും ചെയ്തിരുന്നില്ല. ഇതെല്ലാം സ്വജനപക്ഷപാതമാണെന്നിരിക്കെയേണ് യുഡിഎഫ് നേതാക്കൾക്ക് രാജി ആവശ്യമെന്നത് പറയാൻ മടിക്കുന്നത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് സുധീരൻ വന്നതോടെയാണ് സർക്കാറിനെ നിയമനങ്ങളിൽ രാഷ്ട്രീയക്കാർ പോലും ഇടം പിടിച്ചത്. അപ്പോഴാണ് പാർട്ടിയിൽ പ്രവർത്തിക്കുന്നവർക്ക് നീതി കിട്ടിയെന്ന് ബോധ്യമായതും.
അതേസമയം യുഡിഎഫിന്റെ തെറ്റുകൾ ചൂുണ്ടിക്കാട്ടി ഇപ്പോഴത്തെ നടപടികളെ ന്യായീകരിക്കാൻ സിപിഎമ്മിന് സാധിക്കില്ല. സുധീറിന്റെയും ദീപ്തിയുടെയും നിയമനം തീർത്തും തെറ്റാണെന്നത് ഉറപ്പാണ്. ഇവർത്ത് യാതൊരു അടിസ്ഥാന യോഗ്യതകളും തൽസ്ഥാനത്ത് ഇരിക്കാൻ കഴിയുകയുമില്ല. മറുവശത്ത് ഇപ്പോൾ നിയമിതരായിരിക്കുന്ന സിപിഐ(എം) നേതാക്കളുടെ മക്കളിൽ ചിലർക്ക് എല്ലാവിധ യോഗ്യതകളും ഉണ്ടുതാനും. പി.ഗോവിന്ദപ്പിള്ളയുടെ മകളും വി.ശിവൻകുട്ടിയുടെ ഭാര്യയുമായ പാർവതി കഴിവിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ഇവർ സ്ഥാനത്തെത്തിയത്.
കൂടാതെ കിൻഫ്ര അപ്പാരൽ പാർക്കെന്ന സ്ഥാപനത്തിൽ എംഡി ആയ ജീവാ ആനന്ദനും ജനറൽ മാനേജരായ ടി ഉണ്ണികൃഷ്ണനും മതിയായ യോഗ്യതകൾ ഉണ്ട് താനും. കോലിയക്കോട് കൃഷ്ണൻ നായരുടെ മകനായ ഉണ്ണികൃഷ്ണൻ 14 വർഷമായി കിൻഫ്രയിൽ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം തന്നെ ജനറൽ മാനേജർ ആയി സ്ഥാനക്കയറ്റം കിട്ടേണ്ടതായിരുന്നു. എൻജിനീയറിങ് പാസായ വ്യക്തി കൂടിയാണ് അദ്ദേഹം. ആനത്തലവട്ടം ആനന്ദന്റെ മകൻ ജീവ മാനേജ്‌മെന്റ് പഠിക്കുകയും കെഎസ്‌ഐഇ ബിസിനസ് ഡവലപ്‌മെന്റ് മാനേജരായുംയി പ്രവർത്തിച്ച വ്യക്തികൂടിയാണ്. കൂടാതെ കമ്പനി അഡ്‌മിനിസ്‌ട്രേഷനും പഠിച്ചിട്ടുണ്ട്. ഇത്തരത്തിൽ മന്ത്രിബന്ധുക്കളിൽ ചിലർക്ക് വ്യക്തമായ യോഗ്യതകൾ ഉണ്ട് താനും. ഇങ്ങെനെ യോഗ്യതയുള്ളവരെ ഒരു സ്ഥാനത്ത് ഏൽപ്പിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍