ശശികല ടീച്ചർക്ക് യുകെ വിസ നിഷേധിച്ചതിന് പിന്നിൽ ഒരു ഹിന്ദുവും ഒരുപിടി മുസ്ലീങ്ങളും കുറേ ക്രിസ്ത്യാനികളുമോ? ബ്രിട്ടണിലെ ആദ്യ ഹിന്ദു പരിഷത്ത് പൊളിച്ചതാണെന്ന ആരോപണവുമായി യുടൂബിൽ എൻ ഗോപാലകൃഷ്ണൻ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ബ്രിട്ടണിൽ നടത്താനിരുന്ന ആദ്യ ഹിന്ദു പരിഷത്ത് മാറ്റി വയ്ക്കപ്പെട്ട സംഭവം വൻ വിവാദമാകുന്നു. ശശികല ടീച്ചർക്കും എൻ. ഗോപാലകൃഷ്ണനും വിസ നിഷേധിക്കപ്പെട്ട സംഭാവത്തെ തുടർന്ന് ബ്രിട്ടൺ മലയാളികൾക്കിടയിൽ കടുത്ത ഭിന്നത രൂപപ്പെട്ടു. കുറച്ച് മൂസ്ലീമുകളും ഒരു സംഘം ക്രിസ്ത്യാനികളും ചേർന്ന് ഹിന്ദുവിനെ തകർക്കാൻ ശ്രമിക്കുന്നു എന്ന ആരോപണവുമായി പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്ന എൻ. ഗോപാലകൃഷ്ണൻ തന്നെ രംഗത്തെത്തിയതാണ് തർക്കം മൂർച്ഛിക്കാൻ കാരണമായത്.
ക്രോയിഡോണിലെ തന്നെ ഒരു മലയാളിയുടെ പേരെടുത്ത് പറഞ്ഞതും 85 പേരുടെ പേര് വിളിച്ച് പറഞ്ഞുമാണ് എൻ. ഗോപാലകൃഷ്ണൻ വീഡിയോ പ്രഭാഷണം നടത്തിയത്. തുടർന്ന് അനുകൂലിച്ചും പ്രതികൂലിച്ചുമായി ഒട്ടേറെ സംവാദങ്ങൾ രൂപപ്പെട്ടു തുടങ്ങി. ശശികല ടീച്ചറുടെ സാന്നിദ്ധ്യത്തെ കുറിച്ച് സൂചിപ്പിക്കാതെയുള്ള എൻ. ഗോപാലകൃഷ്ണന്റെ പ്രഭാഷണം ലണ്ടനിലെ ഹിന്ദുക്കൾക്കിടയിൽ വൻ വികാരം സൃഷ്ടിച്ചു കഴിഞ്ഞു. ശിവസേന - ബിജെപി ഹിന്ദു ഐക്യ മുന്നണി അനുഭാവികളായ അനേകം പേർ ഇന്നലെ യോഗം ചേർന്ന് ഭാവി പരിപാടികൾ ആലോചിച്ചു.
ഇന്നലെ നടക്കേണ്ടിയിരുന്ന ഹിന്ദു മഹാപരിഷത്തിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കേണ്ടി ഇരുന്നതാണ് ശശികലയും ഡോ. എൻ ഗോപാലകൃഷ്ണനും. എന്നാൽ ഇരുവർക്കും ബ്രിട്ടനിലെത്താൻ വിസ നിഷേധിക്കപ്പെടുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായിട്ടാണ് ഇന്നലെ ഡോ. എൻ ഗോപാലകൃഷ്ണൻ യൂട്യുബിൽ തന്റെ അഭിപ്രായവും പ്രതിഷേധവും അറിയിച്ചുകൊണ്ടുള്ള വീഡിയോ അപ്ലോഡ് ചെയ്തത്.
ക്രോയിഡോണിലുള്ള ഒരു മലയാളി സമുദായ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശശികലയ്ക്കും തനിക്കും വിസ കിട്ടാതിരിക്കാൻ ശ്രമിച്ചതെന്നാണ് ഡോ. എൻ ഗോപാലകൃഷ്ണൻ വീഡിയോയിൽ ആരോപിക്കുന്നത്. സാമുദായിക ലഹള ഉണ്ടാകുമെന്ന് പറഞ്ഞാണ് കുറച്ച് മുസ്ലീങ്ങളും ക്രിസ്ത്യാനികളും ചേർന്ന് ആദ്യ ഹിന്ദു പരിഷത്ത് പൊളിച്ചതത്രേ. നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഇരുവർക്കും ഹോം ഓഫീസ് വിസ നിഷേധിച്ചത് എന്നാണ് സൂചന. പരിഷത്ത് പൊളിക്കണമെന്ന ഉദ്ദേശത്തോടെ പരിഷത്തിന് വേദിയായി തെരെഞ്ഞെടുത്തിരുന്ന സ്കൂളിലേക്കും മലയാളി സമുദായ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം വീടുകൾ കയറി ഇറങ്ങി ഒപ്പുകൾ ശേഖരിച്ച് ഒരു മെമൊറാണ്ടം സമർപ്പിച്ചത്രേ. ഇതൊടെ സ്കൂളുകാരും പരിഷത്തിനായി വേദി വിട്ടുകൊടുക്കാതെ വരികയായിരുന്നു. ഇതാണ് ഇത്രയും പ്രശ്നങ്ങൾ അത്രയും ഉണ്ടാക്കിയെന്ന് എൻ ഗോപാലകൃഷ്ണന് വീഡിയോയിൽ പറയുന്നു. എന്നാൽ ഗോപാലകൃണൻ കുറ്റം ആരോപിക്കുന്ന ക്രോയിഡോണിലെ സാമുദായിക നേതാവ് ഇതെല്ലാം നിഷേധിച്ചിട്ടുണ്ട്. താൻ ആരോരും ഒപ്പു വാങ്ങുകയൊ മെമോറാണ്ടം സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് പറയുന്നു.
ശശികല ടീച്ചറെ ക്ഷണിക്കാനുള്ള ഒരു സംഘത്തിന്റെ ശ്രമത്തിനെതിരെ ഹിന്ദു സമുദായത്തിൽ തന്നെ ഭിന്നത രൂക്ഷമായിരുന്നു. ആദ്യ ഘട്ടത്തിൽ അതിശക്തമായി വളർന്ന ഹിന്ദു സമാജത്തിനും ഈ നീക്കം തിരിച്ചടി ആയിരുന്നു. ശശികല ടീച്ചർക്കും ഡോ. ഗോപാലകൃഷ്ണനും വിസ നിരസിച്ചതോടെ ഇന്നലെ നടത്താനിരുന്ന യുകെയിലെ ആദ്യ ഹിന്ദു മത പരിഷത്ത് മാറ്റി വച്ചതായി സംഘാടകർ അറിയിക്കുകയായിരുന്നു. വിസ നിഷേധിക്കാൻ കാരണമായ പരാതികൾ അയച്ചവരെ എല്ലാം കൈകാര്യം ചെയ്യുമെന്ന ഭീഷണിയുമായി ചിലർ രംഗത്തുണ്ട് എന്നതും ശ്രദ്ധേയമാണ്.
തുടങ്ങിയപ്പോൾ സമൂഹം ഒന്നായി പിന്തുണച്ചിരുന്ന ലണ്ടൻ ഹിന്ദു ഐക്യ വേദി പിന്നീട് വർഗ്ഗീയ ചേരി തിരിവിന്റെ സ്വരം ഉയർത്തിയതോടെ ഹൈന്ദവ സമൂഹത്തിൽ നിന്ന് തന്നെ പ്രതിഷേധം ഏറ്റുവാങ്ങുക ആയിരുന്നു. ഇതിനിടയിൽ ആദ്യ ഹിന്ദു പരിഷത്തിൽ കേരളത്തിലെ ഹിന്ദു മത പ്രചാരക ശശികല ടീച്ചറെ മുഖ്യ അതിഥി ആക്കാനുള്ള തീരുമാനം വ്യാപക എതിർപ്പ് ക്ഷണിച്ചു വരുത്തുക ആയിരുന്നു. സോഷ്യൽ മീഡിയ അടക്കം ശക്തമായി എതിർപ്പ് ഉയർത്തിയെങ്കിലും സംഘാടകർ പ്രഖ്യാപിച്ച പരിപാടിയുമായി മുന്നോട്ടു നീങ്ങുക ആയിരുന്നു. എന്നാൽ ശശികലയെ എത്തിക്കാനുള്ള നീക്കം സംഘാടകർ ഉപേക്ഷിക്കുന്നില്ലെന്നു വ്യക്തമാക്കിയപ്പോൾ ക്രോയിഡോൺ കേന്ദ്രീകരിച്ചു ഒരു സംഘം ആളുകൾ പ്രധാനമന്ത്രി ഡേവിഡ് കാമറോൺ, ഹോം സെക്രട്ടറി തെരേസ മേ, ഹോം ഓഫീസ്, ബോർഡർ ഏജൻസി, പരിപാടി നടക്കാനിരുന്ന ക്രോയിഡോൺ ലങ്ഗ് ഫ്രാക് സ്കൂൾ അധികൃതർ, ലണ്ടനിലെ ഇന്ത്യൻ എംബസി എന്നിവർക്ക് പരാതി നൽകുക ആയിരുന്നു.
വീടുകൾ കയറി ഇറങ്ങി നൂറിലേറെ ഒപ്പുകൾ ശേഖരിച്ചാണ് പരാതി നൽകിയത് എന്നത് ഗൗരവം വർദ്ധിക്കാൻ ഇടയാക്കി. മറ്റു മതങ്ങളെ അധിക്ഷേപിക്കുന്ന ശശികലയുടെ യൂട്യുബ് പ്രസംഗം അടക്കം ഉള്ളവയുടെ പരിഭാഷ സഹിതമാണ് പരാതി നൽകിയത്. പരാതിയിൽ ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കം മറുപടി നൽകുകയും ചെയ്തിരുന്നു. യു കെ മലയാളികളെ ലക്ഷ്യമിട്ട് അനേകം മത പ്രചാരകർ എത്തുന്നുണ്ടെങ്കിലും മറ്റു മതങ്ങളെ ആക്ഷേപിക്കുന്ന വിധം ആര് സംസാരിച്ചാലും ഇത്തരം പരാതികൾ ഉയർന്നാൽ ബ്രിട്ടീഷ് സർക്കാർ നോക്കിയിരിക്കില്ല എന്നതിന് കൂടി ഉദാഹരണം ആകുകയാണ് ശശികല സംഭവം. ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്ന നേതാക്കൾ കൂടുതൽ മുൻ കരുതൽ സ്വീകരിക്കെണ്ടിയിരിക്കുന്നു എന്നതിന് തെളിവാകുകയാണ് സകീർ നായിക്, ശശികല എന്നിവരുടെ സന്ദർശനം തടയപ്പെട്ടത്. സാധാരണ ഗതിയിൽ 10 വർഷത്തേക്ക് ഇത്തരം അപേക്ഷകൾ ഹോം ഓഫിസ് പരിഗണിക്കാറില്ലെങ്കിലും ചിലരുടെ കാര്യത്തിൽ ആജീവനാന്ത വിലക്കും ഉണ്ടാകാറുണ്ട്.
അതെ സമയം ശശികലക്ക് ആദ്യം വിസ അനുവദിച്ച ശേഷം പിന്നീടു ചെന്നൈയിലെ എംബസി അധികൃതർ തിരിച്ചെടുക്കുക ആയിരുന്നു എന്നറിയുന്നു. ഇതോടെ ശശികലക്ക് ഭാവിയിലും ബ്രിട്ടൺ സന്ദർശിക്കാൻ പ്രയാസം നേരിടേണ്ടി വരും. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്കും പുതിയ വിസ ലഭിക്കാൻ ശശികലക്ക് ഇത് പ്രയാസം സൃഷ്ടിക്കും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതെ സമയം ലണ്ടൻ ഹിന്ദു ഐക്യ വേദി അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിച്ചലിച്ചതോടെ സഹകരണം അവസാനിപ്പിക്കുക ആയിരുന്നു എന്ന് പരാതി നൽകുവാനും ഒപ്പ് ശേഖരണം നടത്തുവാനും മുന്നിട്ടിരങ്ങിയവർ പറയുന്നു. തുടക്കത്തിൽ ക്രോയിഡോൺ കേന്ദ്രമാക്കി മലയാളികൾക്കായി ഒരു ക്ഷേത്രം എന്ന ആശയം മുന്നോട്ടു വച്ച ഹിന്ദു ഐക്യ വേദി മാസം തോറും ഉള്ള പ്രാർത്ഥന ചടങ്ങുകൾ വഴി അതിവേഗം ഹിന്ദു കൂട്ടായ്മയുടെ മുഖമായി മാറുക ആയിരുന്നു.
എന്നാൽ മാറ്റിവയ്ക്കപ്പെട്ട ഹിന്ദുപരിഷത്ത് പിന്നീട് നടത്തുമെന്നാണ് ഹിന്ദു ഐക്യ വേദി പ്രവർത്തകർ പറയുന്നത്. കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കും എന്ന് എവിടെയും തൊടാതെയുള്ള ഒഴുക്കാൻ മറുപടിയാണ് പരിപാടിയിൽ പങ്കെടുക്കാൻ സകല ഒരുക്കവും പൂർത്തിയാക്കിയ വിവിധ ഹിന്ദു സമാജം പ്രവർത്തകർക്കും ഹിന്ദു ഐക്യ വേദി നൽകിയിരിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍