ഭൂരിപക്ഷം നഴ്സുമാരും സഭാംഗങ്ങളായിട്ടും സഭാ നേതൃത്വം നടത്തുന്ന നഴ്സിങ് വിരുദ്ധ പ്രചരണം തിരിച്ചടിയായി; എല്ലാ ഇടവകളിലും സഭാ വിരുദ്ധ വികാരം സജീവമായി; വൈദികർ എന്തു പറഞ്ഞാലും അനുസരിക്കുന്ന സ്ത്രീകൾ പോലും പരസ്യമായി രംഗത്തിറങ്ങി; സർക്കാർ ദയയ്ക്ക് കാത്ത് നിൽക്കാതെ നേഴ്സുമാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ കർശന നിർദ്ദേശം നൽകിയത് മാർ ആലഞ്ചേരി; മാലാഖമാർക്ക് വഴങ്ങി കത്തോലിക്കാ സഭയും
മറുനാടൻ ഡെസ്ക്
കോട്ടയം: കത്തോലിക്ക സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രികളിൽ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ തീരുമാനം. നഴ്സുമാരുടെ കുറഞ്ഞ ശമ്പളം നിശ്ചയിക്കാൻ 11 അംഗസമിതിയെ ചുമതലപ്പെടുത്തി. വേതന വർധനവിൽ സർക്കാർ തീരുമാനത്തിന് കാക്കില്ല. പുതുക്കിയ ശമ്പളം അടുത്തമാസം ഒന്നുമുതൽ ലഭിക്കും. സഭയുടെ കീഴിലെ ആശുപത്രികളിൽ ഭൂമിയിലെ മാലാഖമാർക്ക് മതിയായ ശമ്പളമില്ലെന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖംരക്ഷിക്കാൻ സഭ നടപടിയെടുക്കുന്നത്.
സോഷ്യൽ മീഡിയയിൽ കടന്നാക്രമണം തുടങ്ങിയതോടെ സഭ പ്രതിരോധത്തിലായി. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്കു സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന വേതനം ഉറപ്പാക്കണമെന്നു സിറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർദ്ദേശിച്ചു. നഴ്സുമാർക്ക് അർഹമായ വേതനം നൽകാതെ കത്തോലിക്കാ ആശുപത്രികൾ കാരുണ്യപ്രവർത്തനങ്ങൾക്കായി പണം ചെലവഴിക്കുന്നതു പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിറോ മലബാർ സഭാദിനാഘോഷത്തിലായിരുന്നു കർദിനാൾ മനസ്സ് തുറന്നത്. ഇതോടെ മാലാഖമാരുടെ വേദന കാണാൻ കത്തോലിക്കാ സഭാ മാനേജ്മെന്റുകളും തയ്യാറായി. തീരുമാനവും എടുത്തു. നഴ്സുമാരുടെ സമരത്തെ ക്രിസ്ത്യാനികൾക്ക് എതിരായ സമരമായി ചിത്രീകരിക്കാനുള്ള ശ്രമത്തിന് ഏറ്റ തിരിച്ചടി കൂടിയാണ് ഇത്.
വേതനവർധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമരത്തിലായിരുന്നു. ഇതിനിടെയാണ് കത്തോലിക്കാ സഭയിലെ ആശുപത്രികളെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രതികരണം ശക്തമായത്. നഴ്സുമാർ ഉൾപ്പെടെ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്ന് വിഷയം സർക്കാരിന്റെ പരിഗണനയ്ക്കു വിട്ടിരുന്നു. ചട്ടപ്രകാരമുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കുമെന്നു മന്ത്രി ടി.പി.രാമകൃഷ്ണനും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ തീരുമാനം കാത്തു നിൽക്കാതെ കത്തോലിക്ക സഭയുടെ കീഴിയിലുള്ള ആശുപത്രി ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ തീരുമാനിച്ചത്.
സമരം തുടങ്ങുമ്പോൾ നഴ്സുമാർക്കെതിരെ ശക്തമായ നിലപാടാണ് കത്തോലിക്കാ സഭ എടുത്തത്. കേരളത്തിൽ കൂടുതൽ ക്രൈസ്തവ ആശുപത്രികളാണ്. അതുകൊണ്ട് തന്നെ നഴ്സുമാരുടെ സമരം സഭയ്ക്ക് എതിരാണെന്നും അതിർ വർഗ്ഗീയതയുണ്ടെന്നും പോലും പ്രചരണമെത്തി. എന്നാൽ ഇടവകകൾ കേന്ദ്രീകരിച്ചുള്ള ഈ പ്രചരണം പൊളിഞ്ഞു. നഴ്സുമാർ അധികവും കത്തോലിക്കാക്കാരായിരുന്നു. അവർക്ക് ശമ്പളം കൂട്ടിക്കൊടുത്തിട്ടു മതി ഇത്തരത്തിലെ പ്രചരണമെന്ന് നഴ്സുമാർ തിരിച്ചടിച്ചു. കാശു കിട്ടാതെ അച്ചന്മാർ കുർബാന ചെയ്യുമോ എന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ തരംഗമായി. ഇതോടെ ഇടവകകൾ പോലും അച്ചന്മാരുടെ പ്രചരണത്തെ ചോദ്യം ചെയ്തു. വിശ്വാസികൾ പരസ്യ നിലപാട് എടുത്തു. മധ്യകേരളത്തിലെ നഴ്സുമാരുടെ കുടുംബം പള്ളികളെ അനുസരിക്കാതെയായി. സ്ത്രീകളുടെ നേതൃത്വത്തിലെ നിസ്സഹകരണം സഭയെ കുഴക്കി. ഇതോടെ പ്രശ്നത്തിൽ ആലഞ്ചേരി ഇടപെടുകയായിരുന്നു.
വേതന വർധനവിനു നിർദേശങ്ങൾ സമർപ്പിക്കാൻ ചുമതലപ്പെടുത്തിയ വ്യവസായബന്ധ സമിതി 10നു യോഗം ചേരും. പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് 20നു നിശ്ചയിച്ചിരുന്ന യോഗം പത്തിലേക്കു മാറ്റിയത്. വേതനം പുതുക്കി നിശ്ചയിക്കുന്നതിന് അഭിപ്രായ സമന്വയത്തിനാണു സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ സംഘടനാ പ്രതിനിധികളുമായും മന്ത്രി സംസാരിക്കും. സംഘടനകളുടെ അഭിപ്രായം 10നു മന്ത്രിയെ നേരിൽക്കണ്ടു ബോധ്യപ്പെടുത്താനായിരുന്നു ശ്രമം. ഇതിനിടെയാണ് കത്തോലിക്ക സഭ തങ്ങളുടെ തീരുമാനം എടുത്തത്. ഇതോടെ മറ്റ് ആശുപത്രികളും ഇത് പിന്തുടരേണ്ടി വരും. നേരത്തെ തൃശൂരിലെ ദയാ ആശുപത്രി നഴ്സുമാർക്ക് അനുകൂല തീരുമാനം എടുത്തിരുന്നു. അന്ന് അവരെ മാനേജ്മെന്റ് അസോസിയേഷൻ സംഘടനയിൽ നിന്ന് പുറത്താക്കുകയായിരുന്നു. ദയയ്ക്കെതിരെ നടപടിയെടുക്കാൻ കൂട്ടുനിന്നവരാണ് സമ്മർദ്ദം ഏറിയപ്പോൾ നഴ്സുമാർക്ക് വേണ്ടി തീരുമാനം എടുക്കുന്നത്. ഇത് മറ്റ് മാനേജ്മെന്റുകളേയും വെട്ടിലാക്കും. ഇതോടെ മാന്യമായ ശമ്പളം ഭൂമിയിലെ മാലാഖമാർക്ക് കിട്ടാൻ അവസരം ഒരുങ്ങുകയാണ്.
വേതനവർധനവിൽ ബന്ധപ്പെട്ട സമിതി നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിലുള്ള സർക്കാർ ഉത്തരവുണ്ടാകുമ്പോൾ ശമ്പള സ്കെയിൽ പരിഷ്കരിക്കാമെന്നു കത്തോലിക്കാ ആശുപത്രി മാനേജ്മെന്റുകൾ നിലപാടു വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ ആശുപത്രികൾ നടത്തുന്ന നിരവധിയായ ഇതര മാനേജ്മെന്റുകളും ഇതേ നിലപാടു സ്വീകരിക്കണമെന്നും കർദിനാൾ അഭിപ്രായപ്പെട്ടിരുന്നു. നഴ്സുമാരുടെ ശമ്പളം സംബന്ധിച്ചു സർക്കാരിന്റെ തീരുമാനം വേഗത്തിലുണ്ടാവണം. ചെറിയ ആശുപത്രികളുടെ നടത്തിപ്പു സംബന്ധിച്ചു സർക്കാർ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചു പരിഹാരം കാണണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഈ സാഹചര്യത്തിലാണ് സർക്കാർ തീരുമാനത്തിന് വൈകാതെയുള്ള കത്തോലിക്കാ സഭയുടെ നിലപാട് വിശദീകരണം.
അച്ചന്മാരുടെ നിലപാടിനെ വിമർശിച്ച ഈ ഫെയ്സ് ബുക്ക് പോസ്റ്റ് സഭയ്ക്ക് ഏറെ തലവേദനയായിരുന്നു. കുർബാനയ്ക്ക് പണം വാങ്ങുന്നവർ എന്തു കൊണ്ട് നഴ്സുമാരെ വിമർശിക്കുന്നുവെന്നതായിരുന്നു ചോദ്യം. നിങ്ങളെപ്പോലുള്ള കോർപറേറ്റുകളുടെ ഹോസ്പിറ്റലുകളിൽ കയറിയിറങ്ങേണ്ടി വരുന്നതുകൊണ്ടാണ്.ഒരു മാസം ഒരു ഹോസ്പിറ്റൽ കേസ് വന്നാൽ സാധാരണക്കാരന്റെ കണക്കുകൾ തെറ്റും.നിങ്ങൾ ഈടാക്കുന്ന അമിത ഫീസ് നേഴ്സ്മാർക്ക് ശമ്പളം കൊടുക്കുന്നതുകൊണ്ടാണ് എന്ന് കരുതാനും മാത്രം വിഡ്ഢികൾ അല്ല വിശ്വസികൾ. എന്താണ് നിങ്ങൾ ചെയ്യുന്ന ചാരിറ്റി?? 100 രോഗികളിൽ നിന്ന് കഴുത്തറപ്പൻ ചാർജ് വാങ്ങിച്ചിട്ട് ഇടവകയിലെ അച്ഛന്റെ കത്തുമായി വരുന്ന ഒന്നോ രണ്ടോ രോഗികൾക്കു നക്കാപ്പിച്ച ഇളവ് കൊടുക്കുന്നതാണോ???? അതോ ബിസിനസുകാരുടെ കയ്യിൽ നിന്നും ചാരിറ്റി ഫണ്ട് വാങ്ങി കുറച്ചു പേർക്ക് സൗജന്യ ഡയാലിസിസ് നാടകം നടത്തുന്നതോ?നിസാര പൈസക്ക് കിട്ടുന്ന മരുന്നുകൾ മൂന്നിരട്ടി ലാഭം ഇട്ട് ങഞജ യിൽ കൊടുക്കുന്നതാണോ നിങ്ങളുടെ രോഗികളോടുള്ള പ്രതിബദ്ധത?
അതോ ഇൻഷുറൻസ് ഉള്ള രോഗികൾക്കു അനാവശ്യ ടെസ്റ്റുകൾ ചെയ്തു പൈസ അടിക്കുന്നതോ?അവിടെ നടക്കുന്ന ഉൾകളികൾ നേഴ്സ്മാർ വിളിച്ചു പറഞ്ഞാൽ അന്ന് തീരും നിങ്ങടെ ചാരിറ്റിക്കളി.അധികാരികൾ കണ്ണടക്കുന്നിടത്തോളം നിങ്ങൾ ചൂഷണം തുടർന്ന്കൊണ്ടിരിക്കും. നേഴ്സ്മാർ അതിന് നിന്ന് തരാൻ തയ്യാറല്ല.നേഴ്സ്മാർ ജോലി ചെയ്യുന്നത് ജീവിക്കാനാണ് അല്ലാതെ നിങ്ങളുടെ ആളെ പറ്റിക്കുന്ന ചാരിറ്റി കളിക്കാൻ അല്ല..അര്ഹതപ്പെട്ടവന് കൊടുക്കാതെ അവന്റെ കയ്യിൽ നിന്ന് പിടിച്ചു വാങ്ങി പാവപ്പെട്ടവന് എന്തെങ്കിലും ഇളവ് ചെയ്തു കൊടുത്താൽ തന്നെ അവന് അതിന്റെ ഗുണം ലഭിക്കില്ല.അതുകൊണ്ട് കള്ളക്കളികൾ നിർത്തി സഭയുടെ കൊള്ളരുതായ്കകൾ വെള്ള പൂശാനുള്ള ''മഞ്ഞപ്പത്രം''ആയി ''കത്തോലിക്കാ സഭ'' ഉപയോഗിക്കാതെ വിവേകത്തോടെ പ്രവർത്തിക്കൂ.. ഇനിയും കോർപറേറ്റുകളുടെ ശൈലിയിൽ ഇതുപോലുള്ള മൂന്നാംകിട മഞ്ഞപ്പത്ര കളിയുമായി നേഴ്സ്മാർക്കെതിരെ തിരിഞ്ഞാൽ വിശ്വസസമൂഹം തന്നെ നിങ്ങളെ കാർക്കിച്ചു തുപ്പും..ഓർമ്മയിലിരിക്കട്ടെ...!-എന്ന
ഈ പോസ്റ്റിനെ തുർന്ന് നഴ്സുമാരുടെ സമരത്തിന് അനുകൂലമായി പൊതുജന വികാരം ഉയർന്നു. കർദിനാളിന്റെ പരസ്യ നിലപാടും ഗുണകരമായി. കത്തോലിക്കാ സഭയുടെ ആശുപത്രികളിൽ നഴ്സുമാർക്കു സാധിക്കാവുന്ന വിധം ന്യായമായ വേതനം നൽകുന്നുണ്ടെന്നാണു കരുതുന്നത്. എന്നാൽ ന്യായമായ വേതനം ലഭിക്കാത്ത സ്ഥാപനങ്ങളുമുണ്ടെന്ന പരാതി ഉയരുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യം പറയേണ്ടിവരുന്നത്. ഈ മേഖലയിൽ ഇപ്പോഴുള്ള സമരാഹ്വാനത്തിലൂടെ നഴ്സുമാർ ഉയർത്തുന്ന ആവശ്യങ്ങളെല്ലാം ശരിയാണോ എന്നു പരിശോധിക്കുന്നില്ല. എന്നാൽ സമൂഹത്തിലെ പ്രധാനപ്പെട്ട ശുശ്രൂഷ ചെയ്യുന്ന നഴ്സുമാർക്കു ജീവിതത്തിനാവശ്യമായ ന്യായമായ വേതനം ലഭിക്കേണ്ടതു സാമാന്യ നീതിയുടെ വിഷയമായി കാണണമെന്നായിരുന്നു കർദിനാൾ ആവശ്യപ്പെട്ടത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്