മേയാൻ വിട്ട കുതിരകളെ തേടി അലഞ്ഞ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത് സഹായവാഗ്ദാനം നൽകി; ഒരാഴ്ച ക്ഷേത്രത്തിൽ തടവിൽ വെച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; മൂന്ന്മാസം മുമ്പ് നടന്ന ക്രൂരകൃത്യം ലോകമനസാക്ഷിയെ ഞെട്ടിച്ചത് കുറ്റപത്രത്തിലെ വിവരങ്ങൾ പുറംലോകം അറിഞ്ഞപ്പോൾ: നാടോടികളായ ബക്കർവാൾ മുസ്ലീമുകളെ ഗ്രാമ്തതിൽ നിന്നും ഭയപ്പെടുത്തി ഓടിക്കാൻ നടത്തിയ ക്രൂരത ഇന്ത്യയെ കരയിക്കുമ്പോൾ
ജമ്മു: മനുഷ്യരായി ജനിച്ചവർ ആരും ഒന്നു ചെവിപൊത്തി പോകും ബിക്കർവാൽ എന്ന സമൂഹത്തിൽ ജനിച്ചു എന്നതിന്റെ പേരിൽ എട്ടു വയസ്സുകാരിയായ ഒരു കുഞ്ഞ് അനുഭവിച്ച ക്രൂരത കേട്ടാൽ. എന്നിട്ടും ജനുവരിയിൽ നടന്ന ഈ പൈശാചിക മരണം പുറം ലോകം എത്താൻ മാസങ്ങൾ വേണ്ടി വന്നു. പ്രതികളുടെ സ്വാധീനം അത്രമേൽ വലുതായിരുന്നു. വനത്തിൽ മേയാൻ പോയ കുതിരയെ അന്വേഷിച്ചു പോയ കുട്ടിയെ ആണ് മുൻകൂട്ടി നിശ്ചയിച്ചതു പ്രകാരം ചെകുത്താന്മാർ പിടിച്ചുകൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയത്. അതും സമൂഹത്തിൽ ഉന്നതമായ സ്ഥാനങ്ങൾ അലങ്കരിക്കുന്ന എട്ട് പേർ ചേർന്ന്.
പെൺകുട്ടിയുടെ മരണത്തിൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങൾ. രസാന ഗ്രാമത്തിലെ നാടോടികളായ ബഖർവാൽ മുസ്ലിംകളെ ആട്ടിയോടിക്കാൻ വേണ്ടിയാണ് എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നതെന്ന് കുറ്റപത്രം. 22 സാക്ഷികളേയും അന്വേഷണ തെളിവുകളേയും അടിസ്ഥാനമാക്കി പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരം. എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലാൻ കാരണമായി പ്രതികൾ പറയുന്നത്, ബഖർവാൽ മുസ്ലിംകൾ പശുവിനെ കൊല്ലാറുണ്ട് എന്ന വിചിത്രന്യായമാണെന്ന് ജമ്മു കശ്മീർ പൊലീസ് ക്രൈംബ്രാഞ്ച് ചീഫ് ജുഡീഷ്യൽ മജിസ്റ്റ്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
മുൻ റവന്യൂ ഉദ്യോഗസ്ഥൻ സഞ്ജി റാം, മകൻ വിശാൽ, മരുമകൻ(പ്രായപൂർത്തി ആയിട്ടില്ല) , സ്പെഷ്യൽ പൊലീസ് ഓഫീസർമാരായ ദീപക് ഖജൂരിയ, സുരീന്ദർ വർമ, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, സബ് ഇൻസ്പെക്ടർ ആനന്ദ് ദുട്ട, കോൺസ്റ്റബിൾ പർവേശ് കുമാർ എന്നിങ്ങനെ എട്ടു പ്രതികൾ ചേർന്നാണ് ക്രൂരകൃത്യം നടത്തിയത്. എട്ടു പേരടങ്ങുന്ന സംഘം ഭീകര സംഭവം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതിന്റെ വിവരങ്ങളാണ് കുറ്റപത്രത്തിലുള്ളത്. ഗ്രാമത്തിലെ ക്ഷേത്രത്തിനുള്ളിൽ വെച്ച് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷമായിരുന്നു തലയ്ക്കടിച്ചു കൊന്നത്. കൊലപാതകത്തിനും മുമ്പ് നിരവധി തവണ കുട്ടി ബലാത്സംഗത്തിനിരയായി. ഈ ക്രൂരകൃത്യം നടത്തുന്നതിന് വേണ്ടി സഞ്ജി റാമിന്റെ മകനെ മീററ്റിൽ നിന്നും വിളിച്ചു വരുത്തി.
കാണാതായ കുതിരയെ തേടി നടന്ന മാലാഖയുടെ മുൻപിൽ പിശാച് പ്രത്യക്ഷപ്പെട്ടത് രാക്ഷസന്റെ രൂപത്തിൽ
പെൺകുട്ടി കുതിരകളെ മെയ്ക്കാൻ കാട്ടിൽ പോകുന്നത് പതിവായിരുന്നു. ഇത് അറിയാവുന്ന സഞ്ജി റാമും പ്രായപൂർത്തിയാകാത്ത അനന്തിരവനും മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് പെൺകുട്ടിയെ തട്ടിയെടുത്തത്. പ്രതിയായ റാമിന്റെ വീടിന് പിന്നിലെ കാടിനുള്ളിൽ പതിവായി കുതിരകളെ മേയിക്കാൻ കുട്ടി എത്താറുണ്ട് എന്നതായിരുന്നു ഇവർ ഈ കുട്ടിയെ തന്നെ തിരഞ്ഞെടുക്കാൻ കാരണം.
മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സഞ്ജി റാം തന്റെ പ്രായപൂർത്തിയാകാത്ത അനന്തിരവനോട് കുട്ടിയെ തട്ടിക്കൊണ്ടു വരാനും ആവശ്യപ്പെട്ടു. അനന്തിരവൻ തന്റെ സുഹൃത്തായ പർവേശ് കുമാറു (മന്നു) മായി ചേർന്ന് ജനുവരി എട്ടിന് ഇതിനുള്ള പദ്ധതി തയ്യാറാക്കി. പിറ്റേന്ന് പ്രായപൂർത്തിയാകാത്ത ഈ പയ്യനും മന്നുവും കൂടി ഹീരാ നഗറിൽ നിന്നും കുട്ടിക്ക് കൊടുക്കാൻ മയക്കു ഗുളികകളും മറ്റും വാങ്ങി.
എന്നാൽ ഇതൊന്നും അറിയാത്ത കുട്ടി ജനുവരി പത്തിന് ഇവർ ഒരുക്കിയ കെണിയിൽ വന്ന് വീഴുകയായിരുന്നു. രാവിലെ വീട്ടിൽ നിന്നും മോയാൻ പോയ കുതിരകളെ തേടി അമ്മയുടെ നിർദ്ദേശ പ്രകാരമാണ് പെൺകുട്ടി കാട്ടിൽ എത്തിയത്. വനത്തിലെത്തിയ കുട്ടി കുതിരകളെ തേടി അലഞ്ഞു. അതേസമയം സഞ്ജി റാമും അനന്തിരവനും പെൺകുട്ടി ഒരു സ്ത്രീയോട് തന്റെ കുതിരകളെ കുറിച്ച് അന്വേഷിക്കുന്നതായി കണ്ടു. ഇത് കണ്ട പ്രായപൂർത്തിയാകാത്ത പയ്യനും മന്നുവും ചേർന്ന് കുട്ടിയെ കുതിരയെ കാണിച്ചു തരാമെന്ന് പറഞ്ഞ് കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. കാട്ടിൽവെച്ച് കുട്ടിയെ മരുന്ന് നൽകി മയക്കി കിടത്തിയ ശേഷം ഇരുവരും മാറിമാറി പീഡിപ്പിച്ചു. പിന്നീടാണ് കുട്ടിയെ ക്ഷേത്രത്തിൽ കൊണ്ടു വന്ന് പൂട്ടിയിട്ടത്.
അതിനിടയിൽ അസിഫയുടെ മാതാപിതാക്കൾ കാണാതായ കുട്ടിയെ അന്വേഷിച്ച് ക്ഷേത്രത്തിലും എത്തി സഞ്ജി റാമിനോടും അന്വേഷിച്ചു. എന്നാൽ കുട്ടി ബന്ധുവീടുകളിലെവിടെ എങ്കിലും കാണുമെന്ന് പറഞ്ഞ് ഇവരെ മടക്കി അയക്കുകയാണ് ഇയാൾ ചെയ്തത്. പിന്നീടാണ് മനുഷ്യ മനസാക്ഷിയെ പോലും ഞെട്ടിക്കുന്ന ക്രൂര പീഡനം അരങ്ങേറിയത്. പിന്നീട് റാം പറഞ്ഞതനുസരിച്ച് അനന്തിരവൻ മീററ്റിലുള്ള റാമിന്റെ മകൻ വിശാലിനെയും പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനായി വിളിച്ചു വരുത്തി. പിറ്റേ ദിവസം രാവിലെ ആറു മണിയോടെ വിശാലും സ്ഥലത്തെത്തി. അതേസമയം പൊലീസും ബക്കർവാൾ സമൂഹവും കുട്ടിക്കു വേണ്ടിയുള്ള തിരച്ചിൽ തുടങ്ങി. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ ആനന്ദ് ദത്തയെ ഒന്നര ലക്ഷം രൂപ കൈക്കൂലി നൽകി ഇയാൾ തന്റെ ഭാഗത്താക്കി.
ജനുവരി 13ന് വിശാലും അച്ഛൻ സഞ്ജി റാമും ക്ഷേത്രത്തിൽ എത്തി. അപ്പോഴേക്കും അനന്തിരവനും മന്നുവും അവിടെ എത്തി. വിശാൽ ആസിഫയെ പീഡിപ്പിച്ചു. പ്രായപൂർത്തിയാകാത്ത അനന്തിരവനും പിന്നാലെ കുട്ടിയെ പീഡനത്തിനിരയാക്കി. വൈകുന്നേരം ആയപ്പോൾ റാം തന്നെയാണ് ഇനി കുട്ടിയെ കൊല്ലാനുള്ള സമയം ആയെന്നും നിർദ്ദേശിച്ചത്.
മൃതപ്രായ ആയ പെൺകുരുന്നിനെ തലയ്ക്കടിച്ച് കൊല്ലും മുമ്പ് ഒരിക്കൽ കൂടി ബലാത്സംഗത്തിന് ഇരയാക്കി
ദിവസങ്ങൾ നീണ്ട പീഡനത്തിനൊടുവിൽ പെൺകുട്ടി മൃതപ്രായയായി മാറി. ഭക്ഷണമോ വെള്ളമോ പോലും കൊടുത്തിരുന്നില്ല. മയക്കു മരുന്നു നൽകിയിരുന്നതിനാൽ കുട്ടി സദാ മയക്കത്തിലും ആയിരുന്നു. കൊല്ലാനുള്ള സഞ്ജിറാമിന്റെ നിർദ്ദേശത്തെ തുടർന്ന് മന്നു, സഞ്ജിറാമിന്റെ മകൻ വിശാൽ, പ്രായപൂർത്തിയാവാത്ത കുട്ടി എന്നിവർ ചേർന്ന് പെൺകുട്ടിയെ ഒരു കലുങ്കിനടുത്തേക്ക് കൊണ്ടു പോയി. അപ്പോഴേക്കും പൊലീസ് ഉദ്യോഗസ്ഥനായ ദീപക് കജുരിയ അവിടെ എത്തി.
മൃതപ്രായയായിട്ടും തന്റെ മകളുടെ പ്രായം പോലും ഇല്ലാത്ത ആ കുട്ടിയെ അയാൾ വെറുതെ വിട്ടില്ല. കുട്ടിയെ കൊല്ലുന്നതിന് മുമ്പ് ഒരിക്കൽ കൂടി തനിക്ക് അവളെ പീഡിപ്പിക്കണമെന്ന് ഇയാൾ പറഞ്ഞു. വീണ്ടും ഒരു വട്ടം കൂടി അയാൾ കുട്ടിയെ പീഡിപ്പിച്ചു. ദീപക് ബലാത്സംഗം ചെയ്തതിന് പിന്നാലെ പ്രായപൂർത്തിയാകാത്ത കുട്ടിയും പെൺകുട്ടിയെ ഒരിക്കൽ കൂടി ബലാത്സംഗത്തിന് ഇരയാക്കി. അതിനു ശേഷം പ്രായപൂർത്തിയാകാത്ത കുട്ടി തന്നെയാണ് പെൺകുട്ടിയുടെ തലയ്ക്ക് കല്ലിന് ഇടിച്ച് കൊലപ്പെടുത്തിയത്. പിന്നീട് ജനുവരി 15നാണ് കുട്ടിയുടെ മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചത്. ജനുവരി 17നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
ഭയപ്പെടുത്തി ഓടിക്കാൻ ശ്രമിച്ചത് സ്വാതന്ത്ര്യം ആഘോഷമാക്കിയ നാടോടി സമൂഹത്തെ
വേനൽക്കാലത്ത് കത്വയിൽ കൂടുകൂട്ടാൻ എത്തുന്ന നാടോടി സമൂഹമമാണ് ബിക്കർവാൽ. 600 കിലോമീറ്ററോളം സഞ്ചരിച്ചാണ് ബിക്കർവാൽ സമൂഹം വേനൽക്കാലത്ത് കത്വയിൽ എത്താറ്. സുന്നി മുസ്ലീമുകളായ നാടോടികൾ ആണ് ബക്കർവാൾ സമൂഹം. തെക്കൻ ഏഷ്യയിൽ ഹിമാലയൻ മലനിരകളിലായാണ് ഇവർ വസിക്കുന്നത്. ആടുകളേയും കുതിരകളേയും മേയിക്കലാണ് ഇവരുടെ ഉപജീവന മാർഗം. ഇന്ത്യയിലും പാക്കിസ്ഥാനിലുമുള്ള കാശ്മീരിൽ ഇവരെ കാണാം.
18-ാം നൂറ്റാണ്ടിൽ പഞ്ചാബാബിൽ നിന്നുമാണ് കാശ്മീരിലേക്ക് ബിക്കർവാൾ സമൂഹ കുടിയേറിയത്. ക്ഷാമത്തേയും ഹിന്ദു ഭരണാധികാരികളുടെ മുസ്ലിം സമുദായത്തോടുള്ള ക്രൂര സമീപനത്തിലും മനംനൊന്താണ് കാശ്മീർ താഴ് വരകളിലേക്ക് ഇവർ എത്തിയത്. പൂർവ്വ സ്വാതന്ത്ര്യത്തോടെയാണ് ഇവർ ഇവിടെ ജീവിതം ആഘോഷമാക്കിയത്. എന്നാൽ ഇത് ഇവിടുത്തെ ഹിന്ദുസമൂഹത്തിന് തീരെ ഇഷ്ടമല്ലായിരുന്നു. ഇതോടെ ഇവരെ ഇവിടെ നിന്നും ഓടിക്കാൻ പല മാർഗവും ഇവിടുത്തെ ഹിന്ദുക്കൾ ശ്രമിച്ചു. അതിന്റെ ഒടുവിലത്തെ ഫലമാണ് എട്ടു വയസ്സുള്ള ഒരു കുരകുന്നിനെ ക്രൂരമായി പീഡിപ്പിച്ചു കൊല്ലാൻ ഹിന്ദു സമൂഹത്തിലെ ഉന്നതന്മാർ പോലും ഒന്നിച്ച് നിന്നത്.
ഭൂരിപക്ഷവും മുസ്ലീമുകൾ ആയിരിക്കുമ്പോഴും ജന്മിത്വവും ജാതിമത വിദ്വേഷവും മാറാതെ കാശ്മീർ
ജമ്മൂകാശ്മീരിൽ ഭൂരിപക്ഷവും മുസ്ലീമുകൾ ആണ്. വളരെ കുറച്ച് ഹിന്ദുക്കൾ മാത്രമാണ് ഇവിടെയുള്ളത്. അതിനാൽ തന്നെ കശ്മീരിലെ ഹിന്ദു സമൂഹം വളരെ ഏറെ അടിച്ചമർത്തപ്പെട്ടാണ് ജീവിക്കുന്നത്. എന്നാൽ രസാനയിലെ കത്വാ വില്ലേജ് ഹിന്ദുക്കൾക്ക് മേൽകോയ്മ ഉള്ള സ്ഥലമാണ്. അതിനാൽ തന്നെ ഇവർക്ക് ഇവിടെ മുസ്ലീമുകൾ വരുന്നതിനോട് ഇഷ്ടമല്ല.
ഇത് ഹിന്ദുക്കളും മുസ്ലീമുകളും തമ്മിലുള്ള വർഗീയ വിദ്വേഷത്തിന് കാരണമായിട്ടുണ്ട്. ഇതിനിടയിലാണ് ബിക്കർവാൽ നാടോടികൾ എന്ന ന്യൂനപക്ഷം താമസിച്ചിരുന്നത്. അതിനാൽ തന്നെ വർഷം തോറും ഇവർ ഇവിടെ താമസിക്കാൻ എത്തുന്നതും സ്വൈര്യ വിഹാരം നടത്തുന്നതും ഹിന്ദുക്കളിൽ അനിഷ്ടം ഉണ്ടാക്കി. ഇതാണ് ആ സമുദായത്തിലുള്ള ഒരു കുട്ടിയെ ക്രൂരമായി കൊലപാതകം ആസൂത്രണം ചെയ്യാൻ കാരണമായി തീർന്നത്. ഇതുവഴി ബിക്കർവാൽ സമൂഹത്തെ ഇവിടെ നിന്നും ഭയപ്പെടുത്തി ഓടിക്കാനായിരുന്നു ഇവരുടെ ലക്ഷ്യം. സഞ്ജി റാം തന്റെ സമുദായത്തിൽപ്പെട്ടവരോട് ബഖർവാൽ മുസ്ലിംകളെ ഇല്ലാതാക്കണം എന്ന് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.
നാടോടികളായ ബക്കർവാൽ വിഭാഗക്കാർ ഹിരാനഗർ താലൂക്കിൽ താമസിക്കുന്നത് ഇഷ്ടമല്ലാതിരുന്ന റാം സമാന ചിന്താഗതിക്കാരെയും കൂട്ടിയാണു ക്രൂരകൃത്യം നടത്തിയത്. ബക്കർവാൽ വിഭാഗക്കാർ 'ഗോക്കളെ കൊല്ലുന്നവരും ലഹരിമരുന്നു കടത്തുന്നവരും' ആണെന്നാണു മേഖലയിലെ ഹിന്ദു സമൂഹത്തിന്റെ 'പൊതുധാരണ'. ഒന്നല്ലെങ്കിൽ മറ്റൊരു കാരണം കാട്ടി ബക്കർവാൽ വിഭാഗക്കാരെ ഇവിടങ്ങളിലുള്ളവർ പതിവായി ഭീഷണിപ്പെടുത്താറുണ്ട്. ഇതുമൂലം നിരവധി പരാതികളും എഫ്ഐആറുമാണ് മേഖലയിലെ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും.
പ്രതികാരത്തിന് കാരണമായത് ആട്ടിയോടിക്കപ്പെട്ട കാശ്മീരി പണ്ഡിറ്റുകളുടെ ദയനീയാവസ്ഥ
മുസ്ലീമുകളുടെ കേന്ദ്രമായ കാശ്മീരിൽ ഹിന്ദുക്കൾ വളരെ ക്രൂരമായ പീഡനത്തിന് ഇരയാകുന്നത് പതിവാണ് ഇതിലുള്ള പ്രതികാരമെന്നോണമാണ് ഇവർ പെൺകുട്ടയെ അതിക്രൂരമായി പീഡിപ്പിച്ച് കൊന്നത്. തീവ്രവാദത്തെ തുടർന്ന് കാശ്മീർ താഴ് വരകളിൽ നിന്നും രണ്ട് ലക്ഷത്തിനടുത്ത് കാശ്മീരി പണ്ഡിറ്റുകൾക്ക് നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇവരിൽ പലരും അഭയാർത്ഥികളായും മറ്റും പല സ്ഥലങ്ങളിലും അലഞ്ഞു. പിന്നീട് സർക്കാർ ഇവരെ മറ്റ് കാശ്മീരിലെ മറ്റ് സ്ഥലങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലുമായി പുനർ വിന്യസിച്ചു. ഇതും ഹിന്ദുക്കൾ ഭൂരിപക്ഷമായുള്ള കത്വയിൽ താമസിച്ച സുന്നി മുസ്ലിംകളായ ബിക്കർവാലകളെ ആക്രമിക്കുന്നതിനുള്ള പ്രതികാരമായി മാറി.
ബഖർവാൽ മുസ്ലിംകളോടുള്ള അടങ്ങാത്ത വിരോധമാണ് ഇത്തരത്തിലൊരു കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. റസാന ഗ്രാമത്തിലെ ദേവിസ്ഥാൻ (ചെറിയ ക്ഷേത്രം)ത്തിന്റെ മേൽനോട്ടക്കാരായ സഞ്ജിറാം ആണ് കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നത് മുതൽ കൊലപാതം വരെയുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്തത്.
സംഭവത്തിനു ശേഷം കേസ് മൂടിവെക്കാനും തങ്ങളെ രക്ഷിക്കാനും റാം പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥന് നാല് ലക്ഷം രൂപ കൈക്കൂലി നൽകി. കൂടാതെ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുന്നതിനായി മകനെ മീററ്റിൽ നിന്നും സഞ്ജി റാം വിളിച്ചു വരുത്തുകയും ചെയ്തുവെന്ന് 15 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.ജനുവരി 10 നാണ് എട്ട് വയസ്സുകാരിയെ കാണാതാകുന്നത്. ഹിരാനഗർ പൊലീസ് സ്റ്റേഷനിൽ പിതാവ് പരാതി ഫയൽ ചെയ്തു. കുതിരകളെ മെയ്ക്കുന്നതിനായി ഉച്ചക്ക് 12.30 ന് പോയ പെൺകുട്ടി തിരികെ വന്നില്ലെന്നായിരുന്നു പരാതി. നാല് മണിയോടെ കുതിരകൾ മടങ്ങിയെത്തിയിരുന്നു. ജനുവരി 17 ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.
Stories you may Like
- ട്രെയിനിന്റെ അടിയിൽ നിന്നും അഞ്ചു വയസ്സുകാരി രക്ഷപ്പെട്ടത് അത്ഭുതകരമായി
- കളിക്കുന്നതിനിടെ മൂന്നാംനിലയിൽ നിന്നും വീണ പെൺകുട്ടി മരിച്ചു
- ജീവിതകാലം മുഴുവൻ മരുന്നുകൾ ആവശ്യമില്ലാത്ത ആദ്യ കിഡ്നി ട്രാൻസ്പ്ലാന്റേഷൻ
- മൂന്നര വയസുകാരിയെ പീഡിപ്പിച്ചതിന് 100 വർഷം കഠിന തടവ്
- കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നും വീണ 4 വയസ്സുകാരി അദ്ഭുതകരമായി രക്ഷപെട്ടു
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്