കള്ളപ്പണമില്ലെങ്കിൽ ഉപഭോക്താക്കളുടെ വിവരങ്ങൾ വെളിപ്പെടുത്തി കെ.വൈ.സി അക്കൗണ്ടുകൾ തുടങ്ങാൻ സഹകരണ ബാങ്കുകൾ മടിക്കുന്നതെന്തിന്? അർബൻ ബാങ്കുകളോട് ആർബിഐക്ക് ചതുർത്ഥിയില്ലാത്തത് റിസർവ് ബാങ്ക് ചട്ടങ്ങൾ അനുസരിക്കുന്നതു കൊണ്ട്; 10 ദിവസം കൊണ്ട് നോട്ട് മാറ്റി നൽകൽ വഴി ഈ ബാങ്കുകൾ സ്വരൂപിച്ചു കൂട്ടിയത് 800 കോടിയിലേറെ നിക്ഷേപം
അർജുൻ സി വനജ്
കൊച്ചി: സംസ്ഥാനത്തെ സഹകരണ ബാങ്കുകൾക്ക് വേണ്ടി കേരള സർക്കാർ സമരമുഖത്തിലാണ്. സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രത്തിന്റെ ആസൂത്രിത നീക്കമാണ് ഇതിന് കാരണമെന്നാണ് ഇവരുടെ അഭിപ്രായം. എന്നാൽ, റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ പ്രവർത്തനം തുടങ്ങിയാൽ സഹകരണ ബാങ്കുകൾ ശരിക്കും നശിക്കുമോ? ഈ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് നമ്മുടെ അർബൻ ബാങ്കുകളുടെ പ്രവർത്തനങ്ങളിൽ നിന്നും വ്യക്തമാകുന്നത്. കാരണം ആർബിഐയുടെ നിർദ്ദേശം പാലിച്ചു പ്രവർത്തിക്കുന്ന പ്രഥമിക സഹകരണ സംഘങ്ങൾക്ക് മേൽ അനാവശ്യമായ യാതൊരു നിയന്ത്രണവും ആർബിഐും ആദായ നികുതി വകുപ്പും ഏർപ്പെടുത്തിയിട്ടില്ല. ഈ ബാങ്കുകൾക്ക് നോട്ട് മാറ്റി നൽകാൻ ആർബിഐ അനുമതി നൽകുകയും ചെയ്തു.
ആർ.ബി.ഐയുടെ ലൈസൻസോടെ പ്രവർത്തിക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങൾ കേരളത്തിലില്ലെന്ന തെറ്റിദ്ധാരണ പരത്തുന്ന വിധത്തിലാണ് സമരമുഖത്തുള്ള നേതക്കളുടെ ഭാഷ്യം. എന്നാൽ, 54 പ്രാഥമിക സഹകരണ സംഘങ്ങൾളാണ് ആർ.ബി.ഐയുടെ ലൈസൻസോടെ നോട്ട് മാറ്റി കൊടുക്കുകയും നിക്ഷേപം സ്വീകരിക്കുകയും ചെയ്യുന്നത്. ഇതോടെ ഇവരെ പോലെ കെവൈസി അക്കൗണ്ടുകൾ രൂപീകരിച്ച് കേരളത്തിൽ അങ്ങോളമിങ്ങോളം പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾക്ക് എന്തുകൊണ്ട് പ്രവർത്തിച്ചു കൂടാ എന്ന ചോദ്യമാണ് ഉയർന്നിരിക്കുന്നത്. കള്ളപ്പണമില്ലെങ്കിൽ പിന്നെന്തിന് ഭയക്കണം എന്നതാണ് ചോദ്യം.
പൊതുമേഖലാ ബാങ്കുകൾക്ക് ലഭിക്കുന്ന എല്ലാ അധികാരങ്ങളും പ്രാഥമിക സഹകരണ സംഘങ്ങൾക്കും ലഭിക്കുന്നുണ്ടെന്ന് ബിജെപിയുടെ നിയന്ത്രണത്തിലുള്ള കാസർഗോഡ് കോ-ഓപ്പറേറ്റിവ് ടൗൺ ബാങ്ക് പ്രസിഡന്റ് അഡ്വ. അശോക് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. സംസ്ഥാനത്തെ ആദ്യത്തെ പ്രാഥമിക സഹകരണ സംഘമാണ് ഇത്. പഴയ മംഗാലാപുരം ജില്ലയുടെ ഭാഗമായിരുന്നതിനാൽ 1912 ൽ മദ്രാസ് സംസ്ഥാനത്തായിരുന്നു ഈ പ്രാഥമിക സഹകരണ സംഘം ആദ്യം രജിസ്റ്റർ ചെയ്തത്. ആർ.ബി.ഐയുടെ ലൈസൻസ് ഉള്ള പ്രാഥമിക സഹകരണസംഘങ്ങൾക്ക് ഓരോ ചെറു നഗരത്തിലുമുള്ള കറൻസി ചെസ്റ്റിൽ നിന്ന് ആവശ്യത്തിന് പുതിയ നോട്ടുകൾ ലഭിക്കും. ഓരോ ദിവസവും ലഭിക്കുന്ന പഴയ നോട്ടുകൾ കറൻസി ചെസ്റ്റുകൾ വഴി മാറ്റിയെടുക്കാനും സാധിക്കും. എസ്.ബി.ടിയുടേയോ എസ്.ബി.ഐയുടേയോ ബാങ്ക് ശാങ്കകളാണ് പ്രധാനമായും കറൻസി ചെസ്റ്റുകളായി പ്രവർത്തിക്കുന്നത്. ഈ ബാങ്കുകൾക്ക് ശാഖകൾ ഇല്ലാത്ത ചെറുപട്ടണങ്ങളിൽ മാത്രമാണ് മറ്റ് ബാങ്കുകൾക്ക് കറൻസി ചെസ്റ്റ് ആർ.ബി.ഐ നൽകുക.
മറ്റ് പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ് ആർ.ബി.ഐ ലൈസൻസുകള്ള സഹകരണ സംഘങ്ങളുടെ പ്രവർത്തനം. കെട്ടിലും മട്ടിലും ഒരു പൊതുമേഖലാ ബാങ്ക് തന്നെ. സംഘത്തിന്റെ ഭരണനിർവ്വഹണം മാത്രമാണ് തെരെഞ്ഞെടുക്കുന്ന ഭരണസമിതിക്കുള്ളത്. അതും സഹകരണ രജിസ്റ്റാറുടെ മേൽനോട്ടത്തിൽ. സംഘത്തിന്റെ ബാങ്കിങ് കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും. പൊതുമേഖലാ ബാങ്കിന് സമാനമായ രീതിയിലാണ് ഇവിടേയും അക്കൗണ്ട് ആരംഭിക്കേണ്ടത്. അക്കൗണ്ട് ആരംഭിക്കുമ്പോൾ കെ.വൈ.സി (ഉപഭോക്താവിന്റെ പൂർണ്ണ വിവരങ്ങൾ) പൂരിപ്പിച്ച് നൽകണം. കെ.വൈ.സിയിൽ പാൻ കാർഡ് ഇപ്പോൾ നിർബന്ധമാണ്. മുമ്പ് അക്കൗണ്ട് എടുത്ത ഉപഭാക്താവ് പാൻ കാർഡും ആധാർ കാർഡും കെ.വൈ.സിയിൽ ഉൾപ്പെടുത്തണമെന്ന് ഇവർ നേരത്തെ നിഷ്കർഷിച്ചിരുന്നു.
ഇത് അപഡേറ്റ് ചെയ്യാത്തവർക്ക് ഇപ്പോൾ വലിയ പണമിടപാട് നടത്തുന്നതിൽ നിയന്ത്രണം ഉണ്ട്. എല്ലാ ദിവസവുമുള്ള അക്കൗണ്ട് വിശദാംശങ്ങൾ അടുത്ത പ്രവൃത്തി ദിവസം ആർ.ബി.ഐയ്ക്ക് നൽകും. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ശരാശരി ഒരു ദിവസം ഒരു കോടി രൂപയുടെ നിക്ഷേപം ലഭിച്ചുവെന്ന് അഡ്വ.അശോക് കുമാർ പറഞ്ഞു. ആർ.ബി.ഐ ലൈസൻസ് ലഭിച്ചാൽ, സ്വന്തം കെട്ടിടം ആണെങ്കിൽ പോലും ബാങ്കിങ് ഇതര ആവശ്യങ്ങൾക്ക് വാടകയ്ക്ക് നൽകാൻ സാധിക്കില്ല. ബാങ്കിങ് സേവനങ്ങൽ അല്ലാതെ മറ്റ് ഒരു ഇടപാടും ഇത്തരം സഹകരണ സംഘങ്ങളിൽ നടത്താൻ റിസർവ് ബാങ്ക് അനുവദിക്കുന്നില്ല. കണക്കിൽപെടാത്ത പണം നിക്ഷേപമായി സ്വീകരിക്കാൻ സാധ്യമല്ല. ഇതാണ് പ്രാഥമിക സഹകരണ സംഘങ്ങൾ ആർ.ബി.ഐ ലൈസൻസിന് അപേക്ഷിക്കാതിരിക്കാനുള്ള പ്രധാന കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
പഴയ നോട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയതിന് ശേഷമുള്ള 10 ദിവസങ്ങളിലായി സംസ്ഥാനത്തെ ആർ.ബി.ഐ ലൈസൻസ് ഉള്ള പ്രഥമിക സഹകരണ സംഘങ്ങളിൽ 800 കോടിയിലധികം രൂപയുടെ നിക്ഷേപം നടന്നിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. കാസർഗോഡ് കോ-ഓപ്പറേറ്റിവ് ടൗൺ ബാങ്ക്, നീലേശ്വരം അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിങ്ങനെ രണ്ട് പ്രാഥമിക സഹകരണ സംഘങ്ങൾക്കാണ് കാസർഗോഡ് ജില്ലയിൽ ആർ.ബി.ഐ ലൈസൻസ് ഉള്ളത്. കണ്ണൂർ ജില്ലയിൽ, പയ്യന്നൂർ ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്ക്, കണ്ണൂർ അർബൻ കോപ്പറേറ്റീവ് ബാങ്ക്, തലശ്ശേരി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, തളിപ്പറമ്പ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിങ്ങനെ നാല് സംഘങ്ങൾക്കാണ് ലൈസൻസ് ഉള്ളത്. കോഴിക്കോട് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, സുൽത്താൻ ബത്തേരി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, പെരിന്തൽമണ്ണ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവയാണ് മലബാറിലെ പ്രമുഖ ആർ.ബി.ഐ ലൈസൻസുള്ള സംഘങ്ങൾ. പയ്യോളി, കോട്ടക്കൽ, ഒറ്റപ്പാലം, തൃശ്ശൂർ, വടക്കാഞ്ചേരി, തൃപ്പൂണിത്തുറ, എറണാകുളം, തിരുവല്ല, കോട്ടയം, പത്തനാപുരം, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ഈസ്റ്റ് തുടങ്ങിയ ഇടങ്ങളിലായാണ് മറ്റ് സംഘങ്ങൾ പ്രവർത്തിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍