ലാപ്ടോപ്പും ടാബ് ലെറ്റുമായി ഇനി അമേരിക്കയിലേക്ക് പോയാൽ യാത്ര മുടങ്ങും; എമിറൈറ്റ്സും ഖത്തർ എയർവേയ്സും എത്തിഹാദും അടക്കമുള്ള ഗൾഫ് വിമാനക്കമ്പനികൾക്കെല്ലാം നിരോധനം ബാധകം; സൗദി അടക്കമുള്ള ആറു രാജ്യങ്ങളിൽ നിന്ന് യുകെയിലേക്കുള്ള യാത്രക്കാർക്കും നിയന്ത്രണം; മലയാളികൾ അടക്കമുള്ളവരെ വെള്ളം കുടുപ്പിച്ചു ആകാശ യാത്രയ്ക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് അമേരിക്കയും ബ്രിട്ടണും
മറുനാടൻ ഡെസ്ക്
വാഷിങ്ടൺ: ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്കും യുകെയിലേക്കുള്ള വിമാനയാത്രക്കാർക്ക് കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഇരു രാജ്യങ്ങളും രംഗത്ത്. യുഎയിയും ഖത്തറും കുവൈറ്റും അടക്കം എട്ടു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അമേരിക്കൻ നിയന്ത്രണം പ്രഖ്യാപിച്ചപ്പോൾ സൗദി അടക്കം ആറു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് ബ്രിട്ടൺ നിയന്ത്രണം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ലാപ്ടോപ്പുകൾ. ടാബ് ലെറ്റുകൾ തുടങ്ങിയ ഇലക്രോണിക് ഉപകരണങ്ങളുമായി ഇനി ആർക്കും ഈ രാജ്യങ്ങളിലേക്ക് പറക്കുന്ന വിമാനങ്ങളിൽ യാത്ര ചെയ്യാൻ സാധിക്കില്ല. ചെക്ക് ഇൻ ലെഗേജുകൾക്ക് നിയന്ത്രണം ഇല്ലെങ്കിലും ഹാൻഡ് ലെഗേജിൽ സ്വച്ച് ഓഫ് ചെയ്ത മൊബൈൽ ഒഴികെ മറ്റൊന്നും പ്രവേശിപ്പിക്കില്ല.
അമേരിക്കൻ വിമാനങ്ങളിൽ എട്ട് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് ഇന്ത്യാക്കാർക്ക് അടക്കമുള്ള യാത്രക്കാർക്ക് വിനയാകുന്നത്.. വിമാനത്തിനകത്തുകൊണ്ടുപോകാവുന്ന ക്യാബിൻ ബാഗേജിൽ ലാപ്ടോപ്, ടാബ്ലെറ്റ്, ക്യാമറ, ഡിവിഡി പ്ലെയർ തുടങ്ങിയ വലിയ ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുപോകുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇവ ചെക്ക്ഡ് ബാഗേജിൽ കൊണ്ടുപോകാം. മൊബൈൽ ഫോണുകളെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവ യാത്രക്കാർക്ക് കൈയിൽ കരുതാം. സമാനമായ വിലക്ക് ബ്രിട്ടണും ഏർപ്പെടുത്തി. മിഡിൽ ഈസ്റ്റിൽ നിന്നും നോർത്ത് ആഫ്രിക്കയിൽ നിന്നുമുള്ള ചില രാജ്യങ്ങളിൽ നിന്നും യുകെയിലേക്ക് വരുന്ന വിമാനങ്ങളിലെ യാത്രക്കാർ ലാപ്ടോപ്പുകളും ടാബ്ലറ്റുകളും ഐപാഡുകളും ക്യാമറകളും കൊണ്ടു വരുന്നതിന് കർക്കശമായ നിരോധനമാണ് ബ്രിട്ടൺ ഏർപ്പെടുത്തുന്നത്.
വിമാനസുരക്ഷയുടെ ഭാഗമായി ഈ നിരോധനം വ്യാപിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. തീവ്രവാദികൾ ഇത്തരം ഉപകരണങ്ങളിലൂടെ കടുത്ത ആക്രമണം നടത്തുമെന്ന സൂചന ശക്തമായതിനെ തുടർന്നാണീ നടപടി. പുതിയ നിയമം ആയിരക്കണക്കിന് ഹോളിഡേ മെയ്ക്കർമാരെയും ബിസിനസ് ട്രാവലർമാരെയും കടുത്ത രീതിയിൽ ബാധിക്കുമെന്നുറപ്പാണ്. ഇവ ഇനി ലഗേജിനൊപ്പം മാത്രമേ കരുതാനാകൂകയുള്ളൂ. ബ്രിട്ടന്റെ തീരുമാനത്തിന് പിറകെയാണ് അമേരിക്കയും സമാന രീതിയിലുള്ള തീരുമാനം എടുത്തത്. തീവ്രവാദത്തിനെതിരെ നിലപാട് കടുപ്പിക്കുന്നതിന് വേണ്ടിയാണിതെന്നാണ് സൂചന. ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കും പശ്ചാത്യ രാജ്യങ്ങളിലേക്കും ഉള്ള യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്നത് ഗൾഫ് വിമാന കമ്പനികളെയാണ്. അതുകൊണ്ട് കൂടിയാണ് ഈ തീരുമാനം ഇന്ത്യയ്ക്കും വലിയ തിരിച്ചടിയാകുന്നത്. യാത്ര ചെലവ് കുറയ്ക്കാനായി അമേരിക്കയിലേക്കും യുകെയിലേക്കുമുള്ള ഇന്ത്യൻ യാത്രക്കാർ ആദ്യം ഗൾഫിലെത്തും. അതിന് ശേഷം അവിടെ നിന്ന് ലക്ഷ്യസ്ഥലത്തേക്ക് എന്നതാണ് പതിവ്. പുതിയ തീരുമാനത്തോടെ ഈ യാത്രക്കാരെല്ലാം പ്രതിസന്ധിയിലാകും.
പുതിയ തീരുമാനം അമേരിക്കയിൽ പ്രതിദിനം അമ്പതോളം വിമാന സർവീസുകളെ നിയന്ത്രണം ബാധിക്കും. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ എട്ടു രാജ്യങ്ങളിൽ നിന്നുള്ള 10 വിമാനത്താവളങ്ങളാണ് വിലക്കിന്റെ പരിധിയിൽ വരിക. യുഎഇ, സൗദി, കുവൈറ്റ്, ഖത്തർ, ഈജിപ്റ്റ്, തുർക്കി, ജോർദാൻ, മൊറോക്കോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാലാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നതെന്ന് അമേരിക്കൻ സുരക്ഷാ വകുപ്പ് അറിയിച്ചു.
പേടിക്കുന്നത് സ്ഫോടക വസ്തുക്കളെ
ബോംബ് ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കൾ ഒളിപ്പിക്കാം എന്നതിനാലാണ് വലിയ ഉപകരണങ്ങൾ വിലക്കിയിരിക്കുന്നത്. അതേസമയം വിലക്കിനെതിരെ പ്രതിഷേധവുമായി തുർക്കി ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. നിയന്ത്രണം പിൻവലിക്കണമെന്ന് തുർക്കി ആവശ്യപ്പെട്ടു. ഒമ്പത് വിമാനക്കമ്പനികളാണ് നിയന്ത്രണമേർപ്പെടുത്തിയ എയർപോർട്ടുകളിൽ നിന്ന് അമേരിക്കയിലേക്ക് സർവീസ് നടത്തുന്നത്. എമിറേറ്റ്സ്, എത്തിഹാദ് എയർവേയ്സ്, കുവൈറ്റ് എയർവേയ്സ്, സൗദി അറേബ്യൻ എയർലൈൻസ്, ഖത്തർ എയർവേയ്സ്, ഈജിപ്ത് എയർ, ടർക്കിഷ് എയർലൈൻസ്, റോയൽ എയർ മറോക്ക്, റോയൽ ജോർദാനിയൻ എന്നീ കമ്പനികളുടെ ഫ്ളൈറ്റുകളെയാകും നിയന്ത്രണം ബാധിക്കുക.
അമേരിക്ക നിയന്ത്രണ പരിധിയിൽ വരുന്ന വിമാനത്താവളങ്ങൾ
- കിങ് അബ്ദുൽ അസീസ് ഇന്റർനാഷണൽ, ജിദ്ദ, സൗദി
- കിങ് ഖാലിദ് ഇന്റർനാഷണൽ, റിയാദ്, സൗദി
- ദുബായ് ഇന്റർനാഷണൽ എയർപോർട്ട്, യുഎഇ
- അബുദാബി ഇന്റർനാഷണൽ എയർപോർട്ട്, യുഎഇ
- കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട്
- ഹമാദ് ഇന്റർനാഷണൽ എയർപോർട്ട്, ഖത്തർ
- അത്താത്തുർക്ക് എയർപോർട്ട്, ഇസ്താംബുൾ, തുർക്കി
- കെയ്റോ ഇന്റർനാഷണൽ എയർപോർട്ട്, ഈജിപ്ത്
- ക്വീൻ ആലിയ ഇന്റർനാഷണൽ എയർപോർട്ട്, അമ്മാൻ, ജോർദാൻ
- മുഹമ്മദ് വി ഇന്റർനാഷണൽ എയർപോർട്ട്, കാസബ്ലാങ്ക, മൊറോക്കോ
ഫോണിനേക്കാൾ വലുപ്പമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും യുകെ യാത്രയിൽ വേണ്ട
ബ്രിട്ടണിലെ പുതിയ നിരോധനനമനുസരിച്ച് ഫോണിനേക്കാൾ വലുപ്പമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും വിമാനത്തിൽ കൊണ്ടു വരാൻ സാധിക്കുകയില്ല. യുകെയ്ക്ക് നേരെ മുമ്പില്ലാത്ത വിധത്തിൽ തീവ്രവാദ ആക്രമണഭീഷണി വർധിച്ചതിനെ തുടർന്നാണ് അതിനെ പ്രതിരോധിക്കാൻ പുതിയ നിയമം നടപ്പിലാക്കുന്നത്. ഇതുടൻ നിലവിൽ വരുകയും ചെയ്യും. പുതിയ ഉത്തരവനുസരിച്ച് തുർക്കി, ലെബനൻ, ജോർദാൻ, ഈജിപ്ത്, ടുണീഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നും യുകെയിലേക്ക് വരുന്ന വിമാനങ്ങളിലാണ് ഈ നിരോധനം ബാധകമാകുന്നത്. യാത്ര ചെയ്യുന്ന പൊതുജനത്തിന്റെ സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നാണ് പ്രധാനമന്ത്രിയുടെ വക്താവ് പുതിയ നിരോധനത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രധാനമന്ത്രി തെരേസ മെയ് ഏവിയേഷൻ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി യോഗങ്ങളിൽ പങ്കെടുത്തിരുന്നു. ഇന്നലെ രാവിലെയും ഇത്തരത്തിലുള്ള ഒന്നിൽ പങ്കെടുത്തിരുന്നു. വിമാന സുരക്ഷ വർധിപ്പിക്കാനായി പുതിയ നീക്കം നടത്തുന്നതിനോട് ഇവയിലെല്ലാം പിന്തുണയുണ്ടാവുകയും ചെയ്തിരുന്നു. എട്ട് രാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്ക് നേരിട്ട് വരുന്ന വിമാനങ്ങളിൽ സമാനമായ നിരോധനം പുറപ്പെടുവിച്ച് അൽപം കഴിയുന്നതിന് മുമ്പെയാണ് യുകെയും ഈ പാത പിന്തുടർന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
കടുത്ത തീവ്രവാദ ആക്രമണം വിമാനങ്ങളിലുണ്ടാകുമെന്ന ഒരേ രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നിരവധി ആഴ്ചകളിലെ തയ്യാറെടുക്കലുകൾക്ക് ശേഷമാണ് പുതിയ നിരോധനം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തെരേസ മെയ് യുഎസിലെ ഒഫീഷ്യലുകളുമായി സംസാരിക്കുകയും ചെയ്തിരുന്നു. പുതിയ നിയമം അനുസരിച്ച് 6.3 ഇഞ്ച് നീളം 3.6 ഇഞ്ച് വീതി 0.6 ഇഞ്ച് കനം എന്നിവയിൽ കൂടുതലുള്ള ഡിവൈസുകൾ യാത്രാ വിമാനങ്ങളിൽ കൊണ്ടു വരാൻ പാടില്ല.എല്ലാ പ്രധാനപ്പെട്ട മൊബൈൽ ഫോണുകളും ഇതിന് താഴെ വലുപ്പമുള്ളവയാണ്.
എന്നാൽ ഐപാഡ് മിനി അല്ലെങ്കിൽ കിൻഡിൽ എന്നിവ ഈ പരിധിക്ക് പുറത്തായതിനാൽ അവയ്ക്ക് വിലക്കേർപ്പെടുത്തും. യുഎസ് ഏർപ്പെടുത്തിയ നിരോധനം അനുസരിച്ച് ജോർദാൻ, ഈജിപ്ത്, തുർക്കി, സൗദി അറേബ്യ, യുഎഇ, കുവൈത്ത്, മൊറോക്കോ, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നും യുഎസിലേക്ക് നേരിട്ട് വരുന്ന വിമാനങ്ങളിലാണീ നിരോധനം ബാധകമാക്കിയിരിക്കുന്നത്. അൽ ഖായിദ ഭീകരർ സ്ഫോടകവസ്തുക്കൾ ഇലക്ട്രോണിക് ഉപകരണങ്ങളിൽ സ്ഥാപിച്ച് ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവെന്നു യുഎസ്ബ്രിട്ടിഷ് അധികൃതർ വ്യക്തമാക്കി. 96 മണിക്കൂറിനകം ഉത്തരവു നടപ്പാക്കണം.
മലയാളികളെ പ്രതിസന്ധിയിലാക്കും
ഇന്ത്യയിൽ നിന്നുൾപ്പെടെ ഒട്ടേറെപ്പേർ യുഎസ് യാത്രയ്ക്കു ഗൾഫ് വിമാനങ്ങളെയാണ് ആശ്രയിക്കുന്നത്. കുറഞ്ഞ നിരക്ക്, മികച്ച സർവീസ് തുടങ്ങിയവയാണ് ഇവയെ ആകർഷകമാക്കുന്നത്. ദോഹ, ദുബായ്, അബുദാബി തുടങ്ങിയ ഹബ്ബുകളിലെത്തി വിമാനം മാറിക്കയറിയാണ് ഇവർ യുഎസിനു പോകുന്നത്. മറ്റു രാജ്യങ്ങളിൽ നിന്നു ഗൾഫിലെത്തി യാത്ര തുടരുന്നവരെ ആശങ്കപ്പെടുത്തുന്നതാണു തീരുമാനം.
യുഎസിലേക്കുള്ള ദീർഘയാത്രയ്ക്കിടെ ജോലിയാവശ്യത്തിനും നേരംപോക്കിനും ഇലക്ട്രോണിക് ഉപകരണങ്ങൾ യാത്രക്കാർ ഉപയോഗിക്കുക സാധാരണമായിരുന്നു. വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ചെക്ക്ഇൻ ബാഗേജിൽ അയയ്ക്കുന്നതിനോടു യാത്രക്കാർക്കു താൽപര്യമില്ല. ബാഗേജുകൾ വിമാനത്തിൽ കയറ്റുമ്പോഴും ഇറക്കുമ്പോഴും അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിനാൽ ഇലക്ട്രോണിക് ഉപകരണങ്ങൾക്കു കേടുപാടുകൾ സംഭവിക്കുമോയെന്നാണു ഭയം.
നാട്ടിൽനിന്നു കയറുമ്പോഴേ ഇലക്ട്രോണിക് ഉപകരണങ്ങൾ ചെക്ക്ഇൻ ബാഗേജിൽ സൂക്ഷിക്കേണ്ടി വരും. ഗാലക്സി നോട്ട് 7 സ്മാർട് ഫോൺ നേരത്തേ തന്നെ വിമാനത്തിനുള്ളിൽ നിരോധിച്ചിരുന്നു. ഈ നിരോധനവും തുടരും. വിലക്കു ബാധകമായ വിമാനത്താവളങ്ങളിൽനിന്നു സർവീസ് നടത്താത്തതിനാൽ യുഎസ് വിമാനക്കമ്പനികൾക്കു വിലക്കു ബാധകമല്ല. യുഎസ് സർക്കാരിന്റെ നിയന്ത്രണങ്ങൾ കാരണം വിമാനത്തിനുള്ളിൽ മൊബൈൽ ഫോൺ ഒഴിച്ചുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതു വിലക്കിയതായി ഖത്തർ എയർവേയ്സ് അറിയിച്ചു. 96 മണിക്കൂറിനകം നടപ്പാക്കിയില്ലെങ്കിൽ വിമാന കമ്പനികളുടെ യുഎസ് സർവീസ് അനുമതി പിൻവലിക്കുമെന്നും ഉത്തരവു വ്യക്തമാക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്