അഴകൊഴമ്പനായി പറയുന്ന ചെന്നിത്തലയല്ല, വസ്തുതകൾ പഠിച്ചു പറയുന്ന വി ഡി സതീശനല്ലേ പ്രതിപക്ഷ നേതാവാകേണ്ടിയിരുന്നത്..? ധനമന്ത്രി തോമസ് ഐസക്ക് ബജറ്റിൽ ഒളിപ്പിച്ച കൗശലങ്ങളെ തുറന്നുകാട്ടി സതീശന്റെ നിയമസഭാ പ്രസംഗം: സിപിഐ(എം) പോലും കൈയടിക്കുന്ന വീഡിയോ കാണാം..
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന വേളയിൽ പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടിയായിരുന്നു. എന്നാൽ, വി ഡി സതീശനായിരുന്നു അന്ന് അനൗദ്യോഗികമായി പ്രതിപക്ഷ നേതൃസ്ഥാനത്ത്. കഴിഞ്ഞ എൽഡിഎഫ് സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന വിധത്തിൽ വിഷയങ്ങൾ ഉയർത്തി കൊണ്ടുവന്നതും അത് സമർത്ഥമായി ഉപയോഗിക്കുകയും ചെയ്തത് സതീശനായിരുന്നു. ലോട്ടറി വിഷയത്തിൽ അടക്കം ധനമന്ത്രി തോമസ് ഐസക്കിനെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളായിരുന്നു അന്ന് സതീശൻ നടത്തിയത്. യുഡിഎഫിന്റെ ഐശ്വര്യമായി അങ്ങനെ സതീശൻ മാറി. വീണ്ടും കോൺഗ്രസ് പ്രതിപക്ഷത്തായപ്പോൾ ഒനൗദ്യോഗിക പ്രതിപക്ഷ നേതാവിന്റെ വിധത്തിൽ സതീശൻ കാര്യങ്ങൾ അവതരിപ്പിച്ചു തുടങ്ങി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആണെങ്കിലും സതീശനായിരുന്നു നല്ലതെന്ന അഭിപ്രായം രേഖപ്പെടുത്തുന്നവർ നിരവധിയാണ്. ഇതിന് കാരണം വിഷയങ്ങൾ പഠിപ്പിച്ച് കൃത്യതയോടെ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ മികവാണ്. അത് മാത്രവുമല്ല, സംഘപരിവാർ ശക്തികളോട് വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് സ്വീകരിച്ചാണ് സതീശൻ സഭയിലേക്ക് വീണ്ടുമെത്തിയതും. എന്തായാലും പ്രതിപക്ഷത്തിന് ഏറ്റവും തലവേദനയുണ്ടാക്കുന്ന പ്രതിപക്ഷത്തുള്ള നേതാവ് സതീശൻ തന്നെയാണെന്ന് വ്യക്താക്കുന്നതാണ് അദ്ദേഹം കഴിഞ്ഞ ദിവസം നിയമസഭയിൽ നടത്തിയ പ്രസംഗം.
ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിന്മേൽ നടന്ന ചർച്ചയിൽ സതീശൻ നടത്തിയ പ്രസംഗം മികച്ചു നിന്നു. ഇടതു നേതാക്കൾ പോലും പുകഴ്ത്തുന്ന വിധത്തിൽ വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കുകയായിരുന്നു സതീശൻ. ധനമന്ത്രി ബജറ്റിൽ അവതരിപ്പിച്ച ബജറ്റിൽ ഒളിപ്പിച്ച് കാര്യങ്ങളെ അക്കമിട്ട് നിരത്തി കൊണ്ടാണ് അദ്ദേഹം സഭയിൽ കസറിയത്. സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ധവളപത്രത്തെ കുറിച്ച് സംസാരിച്ചു കൊണ്ടാണ് സതീശൻ തുടങ്ങിയത്. യുഡിഎഫ് ചെയ്ത നല്ല കാര്യങ്ങളെ താഴ്ത്തികെട്ടാൻ വേണ്ടിയാണ് ഈ ധവളപത്രമെന്ന് സതീശൻ വ്യക്തമാക്കി.
ധവളപത്രത്തിന്റെ മറവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മന്ത്രിയുടെ ഭാവന പീലിവിടർത്തിയാടുകയാണ് ബജറ്റിൽ. പക്ഷേ, അത് അവസാനം എത്തി നിൽക്കുന്നത് ഉട്ട്യോപ്യയുടെ വകുപ്പിലാണ്. അതിന്റെ ഭാഗമായാണ് രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജ്. ഒന്നാംമാന്ദ്യ പാക്കേജ് ബജറ്റിലെ ഒരു കൗശലമായിരുന്നു. റവന്യൂ വരുമാനത്തിന്റെ 72 ശതമാനം ചെലവാകുന്നു എന്ന് വിലപിക്കുന്ന ധനകാര്യമന്ത്രി 20,000 കോടി മുതൽ ഒരു ലക്ഷം മുതൽ കടമെടുത്താൽ അതിന്റെ പലിശ എങ്ങനെ തിരിച്ചടയ്ക്കുമെന്ന് പറയുന്നില്ല. അത് ഈ സംസ്ഥാനത്തിന്റെ മീതെ അടിച്ചേൽപ്പിക്കുന്ന പ്രതിവർഷ ബാധ്യത എങ്ങനെയാകും? ഇത് പറയാൻ സാധിക്കേണ്ട, അതെങ്ങനെ തിരിച്ചടയ്ക്കും എന്ന് പറയേണ്ടേ.. ഇത് സംസ്ഥാനത്തിന് ഭീമമായ ബാധ്യത വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ലക്ഷം കോടി ബജറ്റിന് അപ്പുറത്തു നിന്നും സമാഹരിക്കുമ്പോൾ ദ്വീർഘവീക്ഷണമില്ലാതെ ആരോ വെറുതേ തരുന്നു എന്ന വിധത്തിലാണ് മന്ത്രി അവതരിപ്പിക്കുന്നതെന്നും സതീശൻ വ്യക്തമാക്കി. പൊതുമരാമത്ത വകുപ്പിനെ ധനകാര്യ വകുപ്പ് ടേക്ക് ഓവർ ചെയ്താണ് മാന്ദ്യ വിരുദ്ധ പാക്കേജ്. നേരത്തെ തന്നെ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് നിലവിലുണ്ടെന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു വർഷത്തെ വരവും ചിലവും ബജറ്റിൽ ഉണ്ടാകണം. അതൊന്നും ജറ്റിൽ ഇല്ലെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും സതീശൻ വ്യക്തമാക്കി. യുഡിഎഫിന്റെ കാലത്ത് കടമെടുത്ത് മുടിപ്പിച്ചു എന്ന പറഞ്ഞ ധനമന്ത്രി ഇപ്പോൾ പറയുന്നത് കടം എടുക്കണമെന്നാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഉമ്മൻ ചാണ്ടി അവതരിപ്പിച്ച ബജറ്റിൽ ഒമ്പതിനായിരം കോടിയുടെ റവന്യൂ കമ്മിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ അവതരിപ്പിച്ച ബജറ്റിലാകട്ടെ 13000 കോടിയാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. യുഡിഎഫ് ഒന്നും ബാക്കിവച്ചില്ലെന്ന വാദത്തെയും അദ്ദേഹം തള്ളി. 2016ലെ റൊക്ക ബാക്കി 1640 കോടിയായിരുന്നു ഇപ്പോൾ അത് മൈനസിലേക്ക് പോകുകയാണ് ഉണ്ടായത്. അഞ്ച് വർഷം യുഡിഎഫ് ഭരിച്ചപ്പോഴും മൈനസാണ് കാണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മാന്ദ്യ പാക്കേജിൽ വാഹന നികുതിയാണ് പ്രധാന വരുമാനമാണ് ഐസക്ക് കാണിച്ചിരിക്കുന്നത്. ഇത് നടക്കാത്ത കാര്യമാണെന്നും സതീശൻ വ്യക്തമാക്കുന്നു. ഇങ്ങനെ വസ്തുതകൾ നിരത്തിയുള്ള അവതരണാണ് സതീശൻ സഭയിൽ നടത്തിയത്. ഇതിനെ കൈയടികളോടെ തന്നെയാണ് ഭരണപക്ഷം സ്വീകരിച്ചത്.
പൊതുമരാമത്ത് വകുപ്പിനെ ധനവകുപ്പ് വിഴുങ്ങുന്നു എന്ന ആരോപണം കൂടി സതീശൻ ഉന്നയിച്ചു. നികുതി പിരിവിന്റെ കാര്യത്തിലെ ഐസക്കിന്റെ സൂത്രങ്ങളും സതീശൻ പ്രസംഗത്തിലൂടെ ചൂണ്ടിക്കാട്ടി. മുൻപ് ഐസക്ക് ധനമന്ത്രിയായപ്പോൾ യുഡിഎഫ് അനുകൂലിച്ച വാറ്റ് കൊണ്ട് രക്ഷപെടുകയാണ് ഉണ്ടായത്. ഇപ്പോൾ ഐസക്കിന് തുണയായത് ജിഎസ്ടിയാണെന്ന കാര്യവും സതീശൻ ഓർമ്മിപ്പിച്ചു. ചില കാര്യങ്ങളിൽ ഐസക്കിന് അഭിനന്ദിക്കുകയും ചെയ്തു സതീശൻ. ഇപ്പോഴുള്ള നികുതി നിർദ്ദേശങ്ങളിലെ അശാസ്ത്രീയതയുെ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാഗപത്രത്തിന് നികുതി വർദ്ധിപ്പിച്ച തീരുമാനം സാധാരണക്കാരന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും സതീശൻ വ്യക്തമാക്കി. ലക്ഷക്കണക്കിന് രൂപ സാധാരണക്കാരന് കൊടുക്കേണ്ടി വരുമെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. അത് പിൻവലിക്കണമെന്ന ആവശ്യവും സതീശൻ ഉന്നയിച്ചു. സതീശന്റെ നിയമസഭാ പ്രസംഗം സോഷ്യൽ മീഡിയയിലും ചർച്ചയായി. സതീശനെ പോല കഴിവുള്ള വ്യക്തിയെ മാറ്റി ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കിയതിലെ അനൗചിത്യവും ചിലർ ചൂണ്ടിക്കാട്ടുന്നു. സതീശൻ വരും ദിവസങ്ങളിലും ഇടതു സർക്കാറിന് തലവേദനയാകുമെന്ന കാര്യവും നിരവധി പേർ ചൂണ്ടിക്കാട്ടി.
Stories you may Like
- ഭരണയന്ത്രം തുരുമ്പിച്ചുവെന്ന ഐസക്കിന്റെ വിശകലനം പിണറായിക്ക് നേരെയുള്ള ഒളിയമ്പ്
- ആഞ്ഞടിച്ച് വിഡി സതീശൻ; ഉപരോധത്തിൽ സെക്രട്ടറിയേറ്റ് പരിസരം നിശ്ചലം
- കിഫ്ബിയിൽ സംഭവിക്കുന്നത്; ഡോ ശൂരനാട് രാജശേഖൻ എഴുതുന്നു
- 'തിന്നാൻ വല്ലതും ഉണ്ടെങ്കിലെ പാചകത്തിൽ കാര്യമുള്ളു; വെറും വാചക മേള'
- സംസ്ഥാനത്ത് മാധ്യമ വേട്ടയ്ക്ക് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍