ബീഫ് ഫെസ്റ്റിവൽ നടത്തി പുറത്തായ എസ്എഫ്ഐക്കാരെ പിന്തുണച്ച് വി ടി ബൽറാം; സമരത്തെ പിന്തുണച്ച അദ്ധ്യാപകർക്കെതിരെ നടപടി വേണമെന്ന ഹിന്ദു സംഘടനകളുടെ ആവശ്യം വിചിത്രമെന്ന് എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പ്
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: കേരളവർമ്മ കോളെജിൽ ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിച്ചതിന്റെ പേരിൽ പുറത്താക്കപ്പെട്ട എസ്എഫ്ഐ പ്രവർത്തകർക്ക് പിന്തുണയുമായി തൃത്താല എംഎൽഎ വി ടി ബൽറാം രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് ബൽറാം ബീഫ് ഫെസ്റ്റിവലിനെ പിന്തുണച്ച് രംഗത്തെത്തി. സമരത്തെ പിന്തുണച്ച അദ്ധ്യാപകർക്കെതിരെ നടപടി വേണമെന്ന ഹിന്ദു സംഘടനകളുടെ ആവശ്യം വിചിത്രമാണെന്ന് എഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ബീഫ് ഫെസ്റ്റിവലിനെ തുടർന്നുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ആറ് എസ്എഫ് ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കേരളവർമ്മ കോളെജിൽ എസ്എഫ് ഐ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിവലിനെ തുടർന്ന് എബിവിപി പ്രവർത്തകരും എസ് എഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിൽ കോളെജ് യൂണിയൻ ഓഫീസിന് തീയിടുന്ന അവസ്ഥയും ഉണ്ടായി. സംഘർഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആറ് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തിരുന്നു. ബീഫ് ഫെസ്റ്റിവലിനെ ആശയപരമായി പിന്തുണച്ച അദ്ധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ രംഗത്തെത്തുകയുമുണ്ടായി. ഈ സാഹചര്യത്തിലാണ് ബൽറാം എസ്എഫ്ഐക്കാരെ പിന്തുണച്ച് രംഗത്തെത്തിയത്. സൈബർ ലോകത്ത് ബൽറാമിനെതിരെ സിപിഐ(എം) പ്രവർത്തകർ ആക്രമണം നടത്തുന്നതിന് ഇടെയാണ് എസ്എഫ്ഐക്കാരെ പിന്തുണച്ച് ബൽറാം രംഗത്തെത്തിയിരുന്നു.
അദ്ധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം വിചിത്രവും കേട്ടുകേൾവിയും ഇല്ലാത്തതുമാണെന്നാണ് വിടി ബൽറാം എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പ്. വിദ്യാലയങ്ങൾ സരസ്വതീക്ഷേത്രങ്ങളാണെന്നത് ആലങ്കാരിര പ്രയോഗം മാത്രമാണ്. അതിനപ്പുറം ക്ഷേത്രസമാനമായ ചിട്ടവട്ടങ്ങളും അന്ധമായ ഭക്തിയും ശുദ്ധി സങ്കൽപ്പങ്ങളും ഒരു വിദ്യാലയത്തിന് ചേർന്നതുമല്ല എന്നുള്ള പോസ്റ്റിൽ എസ്എഫ്ഐയുടെ ഈ പ്രതീകാത്മക സമരത്തെ വിടി ബൽറാം പിന്തുണക്കുകയും ചെയ്യുന്നു.
വ്യത്യസ്ത കാഴ്ചപ്പാടും വിശ്വാസങ്ങളുമുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന കോളെജുകൾ ഏതെങ്കിലും ഒരു വിദ്യാർത്ഥി സംഘടനയുടെയോ മതവിഭാഗത്തിന്റെയോ ആരാധനാലയം ആവുക അല്ല വേണ്ടതെന്നും എല്ലാ ബഹുസ്വരതയും അംഗീകരിക്കുന്ന ജനാധിപത്യ ഇടങ്ങളാവുകയാണ് വേണ്ടതെന്നും വിടി ബൽറാം ഫേസ്ബുക്കിൽ കുറിക്കുന്നു.
ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്:
വിദ്യാലയങ്ങൾ സരസ്വതീ ക്ഷേത്രങ്ങളാണെന്നത് ഒരു ആലങ്കാരിക പ്രയോഗം മാത്രമാണ്. അവിടെ ഉത്പാദിപ്പിക്കുകയും പകർന്നു നൽകുകയും ചെയ്യപ്പെടുന്ന അറിവിന്റെ മഹത്വം ഊന്നിപ്പറയുന്നതിന് വേണ്ടി ഉപയോഗിക്കപ്പെടുന്ന ഒരു വിശേഷണമാണത്. അതിനപ്പുറം ക്ഷേത്ര സമാനമായ ചിട്ടവട്ടങ്ങളും അന്ധമായ ഭക്തിയും 'ശുദ്ധി' സങ്കൽപ്പങ്ങളുമൊന്നും ഒരു സ്കൂളിനോ കോളേജിനോ ചേരില്ലെന്ന് മാത്രമല്ല, അത്തരം സങ്കുചിതവും പ്രതിലോമകരവുമായ ആശയങ്ങൾ കലാലയങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്നത് തന്നെ അപഹാസ്യമാണ്.
തൃശൂർ ശ്രീ കേരളവർമ്മ കോളേജിൽ എസ്.എഫ്.ഐ. ഈയിടെ സംഘടിപ്പിച്ച ബീഫ് ഫസ്റ്റിവൽ അതോടനുബന്ധിച്ചുണ്ടായ അക്രമങ്ങളുടെ പേരിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. മോദിഫൈഡ് ഇന്ത്യയുടെ വർത്തമാനകാലത്ത് അർത്ഥ പൂർണ്ണമായ ഒരു സമരരീതി തന്നെയാണ് ബീഫ് ഫസ്റ്റിവൽ. അതിനെ കായികമായി നേരിടാൻ എ.ബി.വി.പി / ആർഎസ്എസ്. പ്രവർത്തകർ നടത്തിയ ശ്രമങ്ങളാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത് എന്ന് മനസ്സിലാക്കുന്നു.
കേരളവർമ്മ കോളേജ് കൊച്ചിൻ ദേവസ്വം ബോർഡ് മാനേജ്മെന്റിന്റെ കീഴിലാണെങ്കിലും അവിടത്തെ അദ്ധ്യാപകരടക്കമുള്ള ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത് സർക്കാർ ഖജനാവിൽ നിന്നാണ്. വ്യത്യസ്ത മതവിശ്വാസങ്ങളും രാഷ്ട്രീയ കാഴ്ചപ്പാടുകളും പുലർത്തുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന ഇത്തരം കോളേജുകൾ ഏതെങ്കിലുമൊരു വിദ്യാർത്ഥി സംഘടനയുടെ കോട്ടകളോ ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ ആരാധനാലയമോ ആവുകയല്ല, മറിച്ച് എല്ലാ ബഹുസ്വരതകളും അംഗീകരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന; കാറ്റും വെളിച്ചവും കടക്കുന്ന; തുറന്ന ജനാധിപത്യ ഇടങ്ങളാവുകയാണ് വേണ്ടത്.
ഫാഷിസത്തെ നേരിടേണ്ടത് അടിസ്ഥാനപരമായി ആയുധബലം കൊണ്ടോ ആൾബലം കൊണ്ടോ അല്ല, ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളേക്കുറിച്ചുള്ള ആഴത്തിലുള്ള ആശയ പ്രചരണത്തിലൂടെയും സർഗാത്മകമായ മറ്റ് ഇടപെടലുകളിലൂടെയുമാണ്. അതുകൊണ്ടു തന്നെ കോളേജിലും പുറത്തും നടന്ന അക്രമ സംഭവങ്ങളിൽ പങ്കുള്ളവർക്ക് മേൽ തക്കതായ ശിക്ഷാ നടപടികൾ സ്വീകരിക്കണം.
എന്നാൽ ഇതിന്റെ പേരിൽ എ.ബി.വി.പി.ക്കാർ നടത്തിവരുന്ന സമരത്തിൽ പല അപഹാസ്യമായ ആവശ്യങ്ങളും ഉയരുന്നതായി കേൾക്കുന്നു. ബീഫ് സമരത്തെ ഫേസ്ബുക്കിലും മറ്റും ആശയപരമായി പിന്തുണച്ചെന്നതിന്റെ പേരിൽ ചില അദ്ധ്യാപകരടക്കമുള്ളവർക്കെതിരെ നടപടി വേണമെന്ന ആവശ്യം വിചിത്രവും കേട്ടുകേൾവിയില്ലാത്ത രീതിയിലുള്ളതുമാണ്. സമ്മർദ്ദം ചെലുത്തിയും ഭീഷണിപ്പെടുത്തിയും സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയുന്ന എഴുത്തുകാരുടേയും അദ്ധ്യാപകരുടേയുമൊക്കെ വായടപ്പിക്കാനുള്ള ശ്രമങ്ങൾ ഈയിടെയായി കൂടിവരികയാണ്. ഇതിനെതിരെയുള്ള ശക്തമായ പ്രതിരോധങ്ങൾ സാംസ്കാരിക തലസ്ഥാനത്ത് നിന്ന് തന്നെ ഉയരേണ്ടതുണ്ട്. വർഗീയ സംഘടനകളുടെ ഇത്തരം സമ്മർദ്ദങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ അവഗണിക്കാൻ കോളേജ് മാനേജ്മെന്റിനും അധികാരികൾക്കും കഴിയേണ്ടതുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍