മണ്ഡലത്തിലെ വോട്ട് ശതമാനത്തിൽ കൃത്യമായ ബോധ്യം; നല്ലകാര്യങ്ങൾക്ക് അഭിനന്ദനം, തെറ്റായ തീരുമാനങ്ങൾക്ക് രൂക്ഷ വിമർശനവും; എതിരാളികളുടെ വായടപ്പിക്കുന്ന മറുപടിയുള്ള ഫേസ്ബുക്ക് പോസ്റ്റുകൾ; പ്രതിപക്ഷ എംഎൽഎമാരിൽ വി ടി ബൽറാം വ്യത്യസ്തനാകുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വമ്പൻ തോൽവി ഏറ്റുവാങ്ങിയെങ്കിലും നിയമസഭയിൽ എത്തിയ 22 പേർ അവരുടെ മേഖലകളിൽ ശോഭിച്ചവരാണ്. ഉമ്മൻ ചാണ്ടിയെയും കെ സി ജോസഫിനെയും ചെന്നിത്തലയെയും പോലെ മുതിർന്ന നേതാക്കൾക്കൊപ്പം വി ടി ബൽറാം, റോജി എം ജോൺ, ഷാഫി പറമ്പിൽ, ഹൈബി ഈഡൻ തുടങ്ങിയ യുവ നേതാക്കളും സഭയിൽ എത്തിയിട്ടുണ്ട്. വൻഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയ എൽഡിഎഫിനെ ക്രിയാക്മകമായ പ്രതിപക്ഷമായി നേരിടാൻ സാധിക്കുന്ന യുവനിരയാണ് കോൺഗ്രസിനുള്ളത്. ഇതിൽ മന്ത്രിസഭ സത്യപ്തിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ തന്നെ വിമർശനം ഉന്നയിച്ച് പ്രതിപക്ഷത്തിന്റെ കടമ നിർവഹിച്ചു തുടങ്ങിയത് വിടി ബൽറാം എംഎൽഎ ആയിരുന്നു.
കോടികൾ മുടക്ക് എൽഡിഎഫ് സർക്കാറിന്റെ പരസ്യം ദേശീയ മാദ്ധ്യമങ്ങളിൽ നൽകിയതിനെ വിമർശിച്ചായിരുന്നു ബൽറാം തന്റെ പതിപക്ഷത്തിന്റെ കടമ നിർവഹിച്ചു തുടങ്ങിയത്. നല്ലതെന്ന് തോന്നുന്ന തീരുമാനങ്ങളെ അഭിനന്ദിച്ചതിനൊപ്പം തന്നെ തെറ്റായ തീരുമാനങ്ങളെ കുറിച്ചുള്ള പ്രസ്ഥാവനയെ പോലും ബൽറാം വിമർശിച്ചു തുടങ്ങി. മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച ബൽറാം എന്നാൽ, അതിരപ്പള്ളി വിഷയത്തിൽ രൂക്ഷമായി തന്നെ ഫേസ്ബുക്കിലൂടെ വിമർശനം ഉന്നയിച്ചു. പിണറായി വിജയനെ മല്ലു മോദി എന്ന് അഭിസംബോധ ചെയ്തതിന്റെ പേരിൽ സിപിഐ(എം) സൈബർ സഖാക്കളിൽ നിന്നും രൂക്ഷമായ എതിർപ്പും വി ടി ബൽറാം നേരിടേണ്ടി വന്നു.
കോൺഗ്രസിനെതിരെ ഉയരുന്ന രാഷ്ട്രീയ എതിർപ്പുകളെ മറികടക്കുന്നതിനുള്ള ശ്രമങ്ങളും ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റുകൡ കാണാം. കോൺഗ്രസ് പല മണ്ഡലങ്ങളിലും ബിജെപിക്ക് വോട്ടു മറിച്ചു എന്ന സിപിഐ(എം) പ്രചരണത്തെ എതിർത്തുകൊണ്ട് ബൽറാമിട്ട ഫേസ്ബുക്ക് പോസ്റ്റ് മറ്റ് എംഎൽഎമാർക്ക് പാഠമാകേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തികൊണ്ടാണ്. തൃത്താലയിൽ അടക്കം ബിജെപിക്ക് കോൺഗ്രസ് വോട്ടു മറിച്ചു എന്നതായിരുന്നു കോടിയേരി ബാലകൃഷ്ണൻ ഉന്നയച്ച ആരോപണം. എന്നാൽ, ഈ ആരോപങ്ങളെ കണക്കുകൾ നിരത്തി തന്നെ ബൽറാം ണ്ഡിച്ചു.
വോട്ടു ചേർന്നത് സിപിഎമ്മിൽ നിന്നാണെന്ന് വ്യക്തമാക്കുന്ന വിധത്തിൽ ചാരട്ടുകൾ സഹിതമാണ് ബൽറാം മറുപടി നല്‍കിയത്. സിപിഐ(എം) പ്രചരണത്തെ ചെറുത്തു കൊണ്ട് ബൽറാമിട്ട ഫേസ്ബുക്ക് പോസ്റ്റിലെ ഒരു ഭാഗം ഇങ്ങനെ:
തൃത്താല നിയോജകമണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഇത്തവണ യു.ഡി.എഫ് സ്ഥാനാർത്ഥിയായ എനിക്ക് ലഭിച്ചത്, 10547 വോട്ടിന്റേത്. ആദ്യമായിട്ടാണ് ഒരു സ്ഥാനാർത്ഥിക്ക് അഞ്ചക്ക ഭൂരിപക്ഷം ഈ മണ്ഡലത്തിൽ ലഭിക്കുന്നത്. കഴിഞ്ഞ തവണ 3197 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്ന എന്നെ സംബന്ധിച്ചിടത്തോളം ഇത്തവണ മൂന്നിരട്ടിയിലേറേ ആയിട്ടാണ് അത് വർദ്ധിച്ചിരിക്കുന്നത്. പൊതുശത്രുവിനെ തോൽപ്പിക്കാനായി ആർഎസ്എസ് സിപിഎമ്മിന് മറിച്ചുകൊടുത്ത മൂവായിരത്തോളം വോട്ടുകൾ കൂടി ഇല്ലായിരുന്നെങ്കിൽ ഇതിലും കനത്ത തോൽവിയായിരുന്നു സിപിഎമ്മിനുണ്ടാകുമായിരുന്നത്. തൃത്താലക്കാർ നൽകിയ ഈ അസന്നിഗ്ധമായ ജനവിധിയെ പരിഹസിക്കാതിരിക്കാനെങ്കിലുമുള്ള മിനിമം മര്യാദ സിപിഐ(എം) സെക്രട്ടറിയിൽ നിന്ന് ഈ നാട്ടിലുള്ളവർ പ്രതീക്ഷിക്കുന്നുണ്ട്.
ഇനി കണക്കുകൾ പരിശോധിക്കാം (ചാർട്ട് കാണുക). കഴിഞ്ഞ തവണത്തേതിനേക്കാൾ 18352 വോട്ടുകളാണ് ഇത്തവണ കൂടുതലായി പോൾ ചെയ്യപ്പെട്ടത്. എന്നാൽ സിപിഐ(എം) സ്ഥാനാർത്ഥിക്ക് കൂടുതലായി നേടാനായത് വെറും 1307 വോട്ടുകൾ മാത്രമാണ്. യുഡിഎഫ് സ്ഥാനാർത്ഥിക്ക് 8657 വോട്ടുകളും ബിജെപിക്ക് 8611 വോട്ടുകളും വർദ്ധിച്ചു. ശതമാനക്കണക്കിൽ യുഡിഎഫ് കഴിഞ്ഞ തവണത്തെ അതേ നിലവാരം തുടരുന്നു (47.37, 47.34). എന്നാൽ സിപിഎമ്മിന് 4.91 ശതമാനം വോട്ടാണ് കുറവാണ് ഉണ്ടായിരിക്കുന്നത്. 44.75%ൽ നിന്ന് 39.84%ലേക്ക് സിപിഐ(എം) കൂപ്പുകുത്തുന്നു. ഈ വോട്ട് മുഴുവൻ ചെന്നുചേരുന്നതോ ബിജെപിയിലേക്കും. അവരുടെ വോട്ട് 5.5 ശതമാനം വർദ്ധിക്കുന്നു (4.83%ൽ നിന്ന് 10.33%ലേക്ക്).
അപ്പോൾ അതാണ് യാഥാർത്ഥ്യം. സിപിഎമ്മിൽ നിന്ന് വലിയ രീതിയിലുള്ള വോട്ട് ചോർച്ചയാണ് ഉണ്ടായിരിക്കുന്നത്. ബിജെപി പോലുമറിയാതെ ആർഎസ്എസ് സിപിഎമ്മിനായി വോട്ട് മറിച്ചുകൊടുത്തിട്ടും ഇതാണ് സ്ഥിതി എങ്കിൽ അതിനെ മറച്ചുവെക്കാൻ കോടിയേരി ബാലകൃഷ്ണൻ എത്ര ശ്രമിച്ചാലും കഴിയില്ല. തീർത്തും രാഷ്ട്രീയപരമായ പ്രചരണമാണ് ഈ തെരഞ്ഞെടുപ്പ് വേളയിലുടനീളം ഞങ്ങളുടെ ഭാഗത്തുനിന്ന് ഉയർത്തിക്കൊണ്ടുവരാൻ പരിശ്രമിച്ചിട്ടുള്ളത്.
തന്റെ മണ്ഡലത്തിലെ വോട്ടുകൾ എങ്ങോട്ടെക്കെയാണ് പോയതെന്നും അതിലെ വ്യതിയാനങ്ങളും കൃത്യമായി പഠിച്ചു കൊണ്ടാണ് ബൽറാം മറ്റ് എംഎൽഎമാരിൽ നിന്നും വ്യത്യസ്തനാകുന്നത്. രാഷ്ട്രീയവോട്ടുകളുടെ ചായ്വ് ചരിവുകളെ കുറിച്ച് വിജയിച്ചു കഴിഞ്ഞാൽ ചിന്തിക്കാതിരുന്ന മറ്റ് എംഎൽഎ മാരിൽ നിന്നും ബൽറാം വ്യത്യസ്തനാകുന്നത് ഇങ്ങനെയാണ്. ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരിൽ പലകോണുകളിൽ നിന്നും ആക്രമണങ്ങൾ നേരിടേണ്ടി വന്നെങ്കിലും രാഷ്ട്രീയം പഠിച്ച് രാഷ്ട്രീയപ്രവർത്തനം നടത്തുന്നവരിൽ ഏറെ മുമ്പിലാണ് ബൽറാം.
മറ്റ് എംഎൽഎമാരെല്ലാം തന്നെ സോഷ്യൽ മീഡിയയെ ഉപയോഗപ്പെടുത്താൻ മറ്റൊരാളുടെ സഹായം തേടുന്നിടത്താണ് ബൽറാം വ്യത്യസ്തനാകുന്നതും. സ്വന്തം ഫേസ്ബുക്ക് പേജ് സ്വയം കൈകാര്യം ചെയ്യുന്ന അപൂർവ്വ രാഷ്ട്രീയ വ്യക്തിത്വമാണ് ബൽറാമിന്റേത്. ചരിത്രത്തിലെ കാര്യങ്ങൾ ഓർത്തെടുത്ത് രാഷ്ട്രീയ എതിരാളികൾക്ക് മറുപടി നൽകുന്നതിലും ബൽറാം മിടുക്കനാണ്. പിണറായി വിജയൻ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്ന ദിവസം നൽകിയ പരസ്യങ്ങളുടെ ചെലവ് സിപിഐ(എം) വഹിക്കണമെന്ന വാദം ഉന്നയിക്കാൻ മുമ്പ് എകെ ആന്റണിക്ക് വേണ്ടി കോൺഗ്രസ് നടത്തിയ ഇടപെടലായിരുന്നു അദ്ദേഹം ഉദാഹരിച്ചത്.
പ്രതിപക്ഷ എംഎംഎ എന്ന നിലയിൽ എൽഡിഎഫ് സർക്കാറിന് ഏറ്റവും അധികം തലവേദന ഉണ്ടാക്കുന്നവരിൽ ഒരാളായി ബൽറാം മാറുമെന്ന കാര്യം ഉറപ്പാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാറിന്റെ കാലത്ത് ഉമ്മൻ ചാണ്ടിയാണ് പ്രതിപക്ഷ നേതാവ് സ്ഥാനത്തുണ്ടായിരുന്നതെങ്കിലും ഭരണപക്ഷത്തെ ശരിക്കും വെട്ടിലാക്കിയത് വിഡി സതീശനായിരുന്നു. ഇത്തവണ സതീശനൊപ്പം ബൽറാമും കൂടി ചേരുന്നതോടെ സൂക്ഷ്മതയോടെ തന്നെയേ ഭരണപക്ഷത്തിനും കരുക്കൾ നീക്കാൻ സാധിക്കുകയുള്ളൂ.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടെത്തിറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍