പെനാഗിൽ നിന്ന് ജപ്പാൻ അന്തർവാഹിനിയിൽ താനൂരിൽ എത്തി; കാറ്റ് നിറച്ച വലിയ ട്യൂബിൽ നീന്തിയെത്തിയത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അന്തകനാകാൻ; വിചാരണയിലും രാജ്യസ്നേഹം അണപൊട്ടിയൊഴുകിയപ്പോൾ കിട്ടയത് തൂക്കുകയറും; 26-ാം വയസ്സിൽ രക്തസാക്ഷിയായത് നേതാജിയുടെ അതിവിശ്വസ്തൻ: ഏവരും മറന്ന സ്വാതന്ത്ര്യസമര സേനാനി വക്കം അബ്ദുൾ ഖാദറെന്ന ധീരമലയാളിയുടെ കഥ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷികളാണ് ഭഗത് സിംഗും രാജ്ഗുരുവും സുഖ്ദേവും. ഇവരുടെ ജീവിതം രാജ്യസ്നേഹികൾക്ക് എന്നും പ്രചോദനമാണ്. എന്നാൽ ഇവരുടെ ധീരതയോടെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി മരണത്തെ നേരിട്ട ഐഎൻഎ പോരാളികളെ ആരും ഓർക്കുന്നില്ല. ഭഗത് സിംഗിനോളം വിപ്ലവം നിറച്ചായിരുന്നു നേതാജി സുഭാഷ ചന്ദ്രബോസിന്റെ ആഹ്വാനങ്ങൾ പിറന്നനാടിനായി ഇവരും ഏറ്റെടുത്തത്. യാതൊരു കരുണയും ബ്രിട്ടീഷുകാർ ഇവരോട് കാട്ടിയുമില്ല. വക്കം അബ്ദുൾ ഖാദറും പൊതുതിയത് നാടന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ്. പക്ഷേ ആരും അദ്ദേഹത്തെ ഓർക്കുന്നില്ല. ജന്മശതാബ്ദി വർഷത്തിലെ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വ ദിനമാണ് ഇന്ന്.
സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയ വക്കം അബ്ദുൾ ഖാദറിന ബ്രിട്ടീഷുകാർ 1943 സെപ്റ്റംബർ പത്തിനു തൂക്കിലേറ്റി. വക്കം അബ്ദുൾ ഖാദറിന്റെ ജന്മശതാബ്ദി വർഷമാണ് ഇക്കൊല്ലം. ഇരുപത്താറാം വയസിൽ രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ധീരനായകനാണ് വക്കം അബ്ദുൾ ഖാദർ. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ വിശ്വസ്തനായിരുന്നു വക്കം അബ്ദുൾ ഖാദറെന്ന യുവാവ്. ഐഎൻഎയുടെ രഹസ്യ സർവീസിലെ പ്രധാനി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി അയുധമെടുത്ത പോരാളിയുടെ അന്ത്യവും വീരോചിതമായിരുന്നു.
1942 സെപ്റ്റംബർ 18ന് അബ്ദുൾ ഖാദറും കൂട്ടുകാരും പെനാംഗിൽനിന്നു ഒരു ജപ്പാൻ അന്തർവാഹിനിയിൽ ഇന്ത്യയിലേക്കു തിരിച്ചു. ഇപ്പോഴത്തെ മലപ്പുറം ജില്ലയിലെ താനൂർ തീരത്തിനടുത്ത് കടലിൽ ഇറക്കി വിടപ്പെട്ട ആ അഞ്ച് പേരും കാറ്റ് നിറച്ച ഒരു വലിയ ട്യൂബിന്റെ സഹായത്തോടെ കടപ്പുറത്ത് നീന്തിക്കയറി. ആ സമയത്ത് കടപ്പുറത്ത് ഉണ്ടായിരുന്ന ചിലരുടെ ശ്രദ്ധയിൽ അവർ പെട്ടു. ഒറ്റുകാർ ബ്രിട്ടീഷുകാരെ വിവരമറിയിച്ചു. പട്ടാളം കസ്റ്റഡിയിൽ എടുത്തു. ഏതാനും ദിവസം അടുത്തുള്ള പൊലീസ് സ്റ്റേഷനുകളിൽ തടവിലിട്ടശേഷം എല്ലാവരെയും മദ്രാസിലെ സെന്റ് ജോർജ് കോട്ടയിലെ തടവറയിലേക്കു മാറ്റി. 1943 മാർച്ച് എട്ടിനു രഹസ്യ കോടതിയിൽ കേസ് വിചാരണ തുടങ്ങി. പൊലീസ് ചോദ്യം ചെയ്തപ്പോഴും വിചാരണ വേളയിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ കടുത്ത നിലപാടുകൾ തുറന്നു പറഞ്ഞവർക്കെതിരേ പൊലീസും കോടതിയും കടുത്ത നിലപാടുകൾ സ്വീകരിച്ചു. വിധി പറഞ്ഞ ജഡ്ജി വക്കം ഖാദർക്കും കൂടെ സംഘത്തിലുണ്ടായിരുന്ന അനന്തൻ നായർക്കും വധശിക്ഷ വിധിച്ചു. അങ്ങനെ രാജ്യത്തിനായി വീരയുവാവ് രക്തസാക്ഷിയായി.
ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് കായൽത്തീരത്തു വർക്കലയ്ക്കും കടയ്ക്കാവൂരിനും ഇടയിലുള്ള വക്കം ഗ്രാമത്തിൽ 1917 മെയ് 25നു കടത്തുകാരൻ വാവക്കുഞ്ഞിന്റെയും ഭാര്യ ഉമ്മുസൽമയുടെയും നാലാമത്തെ സന്തതിയായി അബ്ദുൾ ഖാദർ ജനിച്ചു. സ്വാതന്ത്ര്യ സമരത്തിന്റെ സ്വാധീനത്തിൽ മനസ്സ് കുട്ടിക്കാലത്തെ കോൺഗ്രസിനൊപ്പമായി. ഇത് അച്ഛനും തിരിച്ചറിഞ്ഞു. മകനെ വീട്ടിൽ നിന്ന് മാറ്റി. അക്കാലത്തു കേരളത്തിൽനിന്നു ചെറുപ്പക്കാർ മെച്ചപ്പെട്ട ജോലി തേടിപ്പോയിരുന്നതു മലയയിലേക്കും സിംഗപ്പൂരിലേക്കുമൊക്കെയായിരുന്നു. മട്രിക്കുലേഷൻ പാസായ അബ്ദുൾ ഖാദറിനെ പിതാവ് മലയയിലേക്ക് അയച്ചത് നല്ല ജോലി കിട്ടാൻ വേണ്ടി മാത്രമായിരുന്നില്ല. ബ്രിട്ടീഷുകാരിൽ നിന്ന് രക്ഷിക്കാൻ കൂടിയായിരുന്നു. എന്നാൽ അച്ഛന്റെ കണക്കുകൾ തെറ്റി.
മലയയിൽ എത്തിയ അബ്ദുൾ ഖാദർ അവിടുത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാളികളുടെ കൂട്ടായ്മയായിരുന്ന ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിന്റെ പ്രവർത്തകനായി. ജനറൽ മോഹൻ സിംഗിന്റെ നേതൃത്വത്തിൽ രൂപം കൊണ്ടിരുന്ന ഇന്ത്യൻ നാഷണൽ ആർമിയിലും ചേർന്നു. പിന്നീട് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ വിശ്വസ്തനായി. ഐഎൻഎയുടെ രഹസ്യ സർവീസിലെ പ്രധാനിയായി. പെനാംഗിലെ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രത്യേകമായി തെരഞ്ഞെടുത്ത യുവാക്കൾക്കു വിദഗ്ധ പരിശീലനങ്ങൾ നൽകി ആത്മഹത്യാ സ്ക്വാഡുകൾ രൂപീകരിച്ച് അനധികൃതമായി ഇന്ത്യയിലെത്തിച്ച് അവരെക്കൊണ്ട് രാജ്യത്തിനകത്ത് ബ്രിട്ടീഷ് വിരുദ്ധ വിപ്ലവ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക എന്നതായിരുന്നു ഏറ്റെടുത്ത ഉത്തരവാദിത്തം.
വക്കം അബ്ദുൾ ഖാദറിനൊപ്പം രഹസ്യ സർവീസിലേക്കു തെരഞ്ഞെടുക്കപ്പെട്ട 33 പേർ വേറെയുണ്ടായിരുന്നു. ആ 33 പേരിൽ കൂടുതൽ വൈദഗ്ധ്യം പ്രകടിപ്പിച്ച 20 പേരെ തെരഞ്ഞെടുത്ത് ഇവരെ അഞ്ചു പേർ വീതമുള്ള ചെറുസംഘങ്ങളായി ഇന്ത്യയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചു. അവർക്കെല്ലാം ഷൂട്ടിങ്, നീന്തൽ, പർവതാരോഹണം തുടങ്ങിയവയിൽ വിദഗ്ധ പരിശീലനം നൽകിയിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള, വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവരായിരുന്നു ആ 20 പേർ. അബ്ദുൾ ഖാദർ ഉൾപ്പെട്ട അഞ്ചംഗസംഘത്തിൽ എ. അനന്തൻ നായർ, സി.പി. ഈപ്പൻ, മുഹമ്മദ് ഗനി, കെ.എ. ജോർജ് എന്നിവരാണ് ഉണ്ടായിരുന്നത്. ഇവരാണ് അന്തർവാഹിനിയിലുടെ 1942 സെപ്റ്റംബർ 18ന് മലപ്പുറത്തേക്ക് തിരിച്ചതും പിടിയിലായതും.
വിചാരണയ്ക്കൊടുവിൽ അബ്ദുൾ ഖാദറിന് അഞ്ചു കൊല്ലത്തെ തടവിനു ശേഷം വധശിക്ഷ എന്നതായിരുന്നു അയർലൻഡുകാരനായ ജഡ്ജിയുടെ വിധി. 1943 ഏപ്രിൽ 26ന് അപ്പീൽ കോടതി വിധി വന്നു. അഞ്ചുവർഷം തടവു ശിക്ഷ കഴിഞ്ഞ് വധശിക്ഷ എന്നതിന് പകരം ഉടൻതന്നെ വധശിക്ഷ നടപ്പാക്കണം എന്നായിരുന്നു ആ വിധി. 1943 സെപ്റ്റംബർ പത്തായിരുന്നു വിധി നടപ്പാക്കാൻ നിശ്ചയിക്കപ്പെട്ട ദിവസം. തലേദിവസം രാത്രി പന്ത്രണ്ടിനു അബ്ദുൾ ഖാദർ രണ്ടു കത്തുകൾ എഴുതി തയാറാക്കി. ഒന്ന് തന്റെ കുടുംബാംഗങ്ങൾക്കുവേണ്ടിയും രണ്ടാമത്തേത് സഹപോരാളി ബോണിഫെയ്സ് പെരേരയ്ക്കുവേണ്ടിയും. രണ്ടിലും ഇന്ത്യയുടെ സ്വാതന്ത്ര്യസമരം വിജയിപ്പിക്കുന്നതിനെക്കുറിച്ചും മത സൗഹാർദത്തെക്കുറിച്ചുമായിരുന്നു പ്രതിപാദിച്ചിരുന്നത്. അബ്ദുൾ ഖാദർ ഉൾപ്പെടെ നാലുപേരെയും തൂക്കിലേറ്റി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍