പള്ളിക്കമ്മിറ്റിയോടു കണക്കു ചോദിച്ചതിനു പണികിട്ടി; വളവന്നൂർ കന്മനം ജുമാമസ്ജിദിൽ അഞ്ചു പേർക്ക് ഊരുവിലക്ക്; ഇടപെടേണ്ടവർ മൗനം തുടരുമ്പോൾ നീതിക്കായി നിയമപോരാട്ടം
എം പി റാഫി
മലപ്പുറം: പള്ളികമ്മിറ്റിയെ ചോദ്യം ചെയ്തതിന് മഹല്ലിലെ അഞ്ചു കുടുംബങ്ങൾക്ക് വിലക്ക്. മലപ്പുറം വളവന്നൂർ കന്മനം ജുമാമസ്ജിദ് മഹല്ലിലാണ് സംഭവം. മഹല്ലിൽ നിന്നും വിലക്കേർപെടുത്തിയ ഈ കുടുംബങ്ങൾ നീതി ലഭിക്കാനായി കോടതി കയറിറങ്ങുകയാണിപ്പോൾ. പള്ളിയുടെ ഭരണകാര്യങ്ങളും മറ്റു സംവിധാനങ്ങളും ജനാധിപത്യ രൂപത്തിലാക്കണമെന്നാവശ്യപ്പെട്ടതിനാണ് ഇവർക്ക് മഹല്ലിൽ നിന്നും ലഭിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടിരിക്കുന്നത്. വർഷങ്ങളായി പള്ളികമ്മറ്റിയിൽ ഭരണം കയ്യാളുകയും കണക്കുകൾ വ്യക്തമാക്കുകയോ ജനറൽബോഡി വിളിക്കുകയോ ചെയ്യാതിരുന്ന പള്ളി കമ്മിറ്റി അധികൃതർക്കെതിരെ മഹല്ലിലെ ഏതാനും പേർ രംഗത്ത് വന്നതോടെയാണ് ഈ കുടുംബങ്ങൾക്ക് മഹല്ലിൽ നിന്നു എതിർപ്പുകൾ നേരിടേണ്ടി വന്നത്.
കന്മനം മഹല്ല് നിവാസികളായ തയ്യിൽ കോതകത്ത് മുഹമ്മദ്(50), വട്ടപറമ്പിൽ സൈതു(58), കാവുംപുറത്ത് അലി(45), പുത്തൻ വളപ്പിൽ മുഹമ്മദ് ഫൈസൽ(32), തത്തിലത്ത് മുഹമ്മദ് എന്നിവർക്കാണ് മഹല്ല് കമ്മിറ്റിയിൽ നിന്നും വിലക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. മഹല്ല് പള്ളിയിൽ നിന്നും നിക്കാഹ് ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് ഇവർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. മഹല്ലിൽ നിന്നും ലഭിക്കേണ്ട സർട്ടിഫിക്കറ്റുകളോ അപേക്ഷാ ഫോറങ്ങളോ മറ്റു ആനുകൂല്യങ്ങളോ ഇന്ന് ഇവർക്ക് അന്യമാണ്. നീതി തേടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, തിരൂർ മുൻസിഫ് കോടതി എന്നിവിടങ്ങളിൽ നിയമ പോരാട്ടം നടത്തി വരികയാണ്. ഇതിനുപുറമെ മഹല്ലിലെ കുടുംബവാഴ്ചയും ഏകപക്ഷീമായ കമ്മിറ്റി ഭരണവും ചൂണ്ടിക്കാട്ടി കോഴിക്കോട് വഖഫ് ട്രിബ്യൂണലിലും കേസ് നടന്നു വരുന്നുണ്ട്.
150 വർഷം പഴക്കമുള്ള കന്മനം ജുമാ മസ്ജിദ് മഹല്ലിന്റെ പരിതിയിൽ 700 ഓളം കുടുംബങ്ങളാണ് നിലവിലുള്ളത്. എന്നാൽ ജനാധിപത്യ രീതിയിൽ ജനറൽബോഡി വിളിച്ചു ചേർത്ത് വർഷത്തിലൊരിക്കൽ കമ്മറ്റി പു:നസംഘടിപ്പിക്കുകയോ വരവ് ചെലവ് കണക്കുകൾ പ്രസിദ്ധപ്പെടുത്തുകയോ ഇല്ലെന്നുള്ളതാണ് വസ്തുത. പ്രദേശത്ത് ലീഗ് നേതാവായ എ.കെ കുഞ്ഞാപ്പുഹാജിയാണ് പള്ളിയുടെ മുതവല്ലി(മേൽനോട്ടക്കാരൻ). ഇദ്ദേഹത്തിന്റെ പൂർവ്വികർ വഖ്ഫായി പള്ളിക്കുവേണ്ടി ഭൂമി വിട്ട് നൽകിയെന്നതാണ് മുതവല്ലി എന്ന സ്ഥാനത്ത് ഇന്നും അദ്ദേഹം തുടരാൻ കാരണം. എന്നാൽ 1989 മുതലുള്ള രേഖയിൽ മാത്രമെ ഇദ്ദേഹത്തിന്റെ കുടുംബം വിട്ടു നൽകി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 150 വർഷം മുമ്പ് ഇവരുടെ കുടുംബം ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്നും പള്ളിക്കു വേണ്ടി ഭൂമി വിട്ടു നൽകി എന്നതിന് അടിയാധാരമോ തെളിവുകളോ ഇല്ലാത്തതിനാൽ വ്യാജമായി 1989ന് ശേഷം ചമക്കുകയായിരുണെന്നാണ് മഹല്ലിലെ ഒരു വിഭാഗം ആളുകളുടെ ആരോപണം.
മുതവല്ലിയും കുടുംബാംഗങ്ങളും പിന്നെ മറ്റു ഇഷ്ടക്കാരും മാത്രമാണ് കമ്മിറ്റി വർഷങ്ങളായി കയ്യാളിയിരുന്നത് എന്നതാണ് ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാക്കുന്നത്. വർഷങ്ങളായി കമ്മറ്റി ജനാധിപത്യ സ്വഭാവമില്ലാതെയായിരുന്നു മുന്നോട്ടു പോയിരുന്നത്. ഇത് ചോദ്യം ചെയ്ത് 2010ൽ ഏതാനും പേർ രംഗത്ത് വന്നതോടെയാണ് ഒമ്പത് വർഷത്തിന് ശേഷം ആദ്യമായി ജനറൽ ബോഡി വിളിച്ചു ചേർത്തത്. ഇവിടെവച്ച് പുതിയ കമ്മിറ്റിക്ക് ജനറൽ ബോഡി രൂപം നൽകിയെങ്കിലും ഈ കമ്മിറ്റിയെ അംഗീകരിക്കുകയോ ഭൂരിപക്ഷാഭിപ്രായം മാനിക്കുകയോ ചെയ്യാൻ കുഞ്ഞാപ്പു ഹാജിയുടെ കുടുംബം തയ്യാറായില്ല. ഇത് ഏറെ പ്രതിഷേധത്തിനും പ്രശ്നങ്ങൾക്കും വഴിവച്ചിരുന്നു. ഇതോടെ കോതകത്ത് മുഹമ്മദിന്റെ നേതൃത്വത്തിൽ ഏതാനും പേർ പള്ളികമ്മിറ്റിയിലെ കുടുംബവാഴ്ചക്കെതിരെ നിയമ നടപടിയുമായി രംഗത്ത് വരികയായിരുന്നു. ഇതിനു ശേഷം പള്ളികമ്മിറ്റിയെ ചോദ്യം ചെയ്ത പ്രധാന അഞ്ച് കുടുംബങ്ങളെ മഹല്ലിൽ നിന്നും വിലക്കിയതായി പ്രസിഡന്റ് വെള്ളിയാഴ്ച പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. സാക്ഷര കേരളത്തിന് അപമാനമാകുന്ന തരത്തിലുള്ള മനുഷ്യാവകാശ ലംഘനമാണ് ഇന്നും ഈ കുടുംബങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്.
മഹല്ല് ഖാസി കൂടിയായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അടക്കമുള്ളവരുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നെങ്കിലും ആരോപിതർ മുഴുവനും ലീഗുകാർ ആയതിനാൽ യാതൊരു നടപടിയും ഇതുവരെയും ഉണ്ടായില്ല. ലക്ഷങ്ങളുടെ വരുമാനമുള്ള പള്ളിയുടെ വരവ് ചെലവ് കണക്കുകളും വ്യക്തമല്ല. 25 അംഗ കമ്മിറ്റിയിൽ പ്രധാന സ്ഥാനങ്ങൾ വഹിക്കുന്നതെല്ലാം ഒരു കുടുംബത്തിൽപ്പെട്ടവരാണ്. വിലക്ക് ഏർപ്പെടുത്തിയ കുടുംബാംഗങ്ങളിൽ നിന്നും വരിസംഖ്യ സ്വീകരിക്കുകയോ ഇവരെ മഹല്ല് നിവാസികളായി അംഗീകരിക്കാനോ പള്ളികമ്മിറ്റി തയ്യാറായിട്ടില്ല. തങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി പള്ളികമ്മിറ്റി ജനാധിപത്യരീതിയിൽ മുന്നോട്ടു പോകണമെന്നാണ് പ്രസ്തുത കുടുംബങ്ങളുടെ ആവശ്യം.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍