മനുഷ്യ സ്നേഹത്തിൽ വർഗ്ഗീയതയുടെ വിഷം പുരട്ടിയ വെള്ളാപ്പള്ളിക്കെതിരെ എങ്ങും ജനരോഷം; ഭിന്നതയില്ലാതെ ഒരുമിച്ച് പോരാടി സോഷ്യൽ മീഡിയ; കേരളാ തൊഗാഡിയയെ പുലഭ്യം വിളിക്കാൻ മത്സരം മുറുകുന്നു; സമത്വ യാത്ര റിപ്പോർട്ടുകൾ ബഹിഷ്കരിക്കുമെന്ന് പത്രപ്രവർത്തകർ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കോഴിക്കോട് മാൻഹോളിൽ വീണു മരിച്ച കരുവശേരി സ്വദേശി നൗഷാദിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകിയത് മുസ്ലിമായതിന്റെ പേരിലാണെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയിൽ ജനരോഷം ശക്തം. രാഷ്ട്രീയ-മത ഭേദമന്യേ വെള്ളാപ്പള്ളിയുടെ പ്രസ്താവന അതിരു കടന്നതാണെന്ന് പറയുന്നു. സമത്വ മുന്നേറ്റയാത്രയ്ക്കിടെ തീവ്ര വർഗ്ഗീയത കൂടു തുറന്നുവിട്ട വെള്ളാപ്പള്ളിക്ക് എതിരെ കേസ് എടുക്കണമെന്ന ആവശ്യവും ശക്തമാണ്. വെള്ളാപ്പള്ളിയുടെ യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തണമെന്ന വാദവും സജീവമാണ്. എന്നാൽ എസ്എൻഡിപിയുടെ നേതാവിനെതിരെ വാക്കുകളിലൂടെ വിമർശനമുയർത്താനല്ലാതെ ശക്തമായ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നുമില്ല. അതിനിടെ പത്രലോകവും പ്രതിഷേധത്തിലാണ്. വെള്ളാപ്പള്ളിയുടെ യാത്രയ്ക്ക് ബഹിഷ്കരണം വേണമെന്ന അഭിപ്രായം മാദ്ധ്യമപ്രവർത്തകർക്ക് ഇടയിൽ സജീവമാണ്. എന്നാൽ പരസ്യം വാങ്ങി എസ്എൻഡിപിയുടെ യാത്രയെ പുകഴ്ത്തുന്ന മാനേജ്മെന്റുകൾക്ക് വെള്ളാപ്പള്ളിയുടെ യാത്ര കണ്ടില്ലെന്ന് നടിക്കാനും കഴിയുന്നില്ല.
സമത്വമുന്നേറ്റ യാത്ര കൊച്ചിയിൽ എത്തിയപ്പോഴാണ് വെള്ളാപ്പള്ളിയുടെ വിവാദ പരാമർശം. കോഴിക്കോട് മാൻഹോൾ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച നൗഷാദിനെ അപഹസിച്ചായിരുന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടെ പരാമർശങ്ങൾ. കേരളത്തിൽ മരിക്കുന്നെങ്കിൽ മുസ്ലീമായി മരിക്കണം. നൗഷാദ് മരിച്ചപ്പോൾ കുടുംബത്തിന് ജോലിയും പത്ത് ലക്ഷം രൂപയും നൽകി. ഇവിടെ ജാതിയും മതവുമില്ല. എന്നാൽ അപകടത്തിൽ മരിച്ച ഹാൻഡ്ബോൾ താരങ്ങളുടെ കുടുംബത്തെ സർക്കാർ തിരിഞ്ഞു നോക്കിയില്ലെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. നമ്മളൊക്കെ മരിക്കുന്നുണ്ട്. എന്നിട്ടും നമുക്കൊന്നും ഒന്നും കിട്ടുന്നില്ല. ഒരു മുസ്ലിമായി മരിക്കാൻ കൊതി തോന്നുന്നുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ കൊച്ചിയിൽ പറഞ്ഞു.
കോഴിക്കോട് മാൻഹോൾ ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ മരിച്ച നൗഷാദിനെ അപഹസിച്ച വെള്ളാപ്പള്ളി നടേശന് വർഗീയഭ്രാന്താണെന്ന് അഭിപ്രായമാണ് പൊതുവേ ഉയരുന്നത്. ചങ്ങലയ്ക്കിടേണ്ട വർഗീയഭ്രാന്തിലാണ് താനെന്ന വിളംബരമാണ് വെള്ളാപ്പള്ളി നടത്തിയിരിക്കുന്നത്. വർഗീയവിഷം ചീറ്റുന്നതിൽ ആർഎസ്എസിനോടും ശിവസേനയോടും മത്സരിക്കുകയാണെന്ന് സിപിഐ(എം) പ്രതകിരിക്കുന്നു. നൗഷാദിന്റെ കുടുംബത്തിന് സഹായം നൽകുന്നത് മുസ്ളിം ആയതുകൊണ്ടാണെന്നും മുസ്ളിമായി മരിക്കാൻ കൊതിക്കുന്നു എന്നുമുള്ള അഭിപ്രായങ്ങൾ കേരളീയ സംസ്കാരത്തെ അപമാനിക്കുന്നതാണ്. അപരന്മാരുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ ബലിയർപ്പിച്ച ഒരു മാതൃകാജീവിതത്തെ അപഹസിച്ചതിലൂടെ മനുഷ്യസ്നേഹമെന്ന വികാരത്തെയാണ് വെള്ളാപ്പള്ളി മലിനമാക്കിയത്. ജാതിയും മതവുമൊന്നും നോക്കിയല്ല രണ്ട് മനുഷ്യജീവൻ രക്ഷിക്കാൻ നൗഷാദ് ശ്രമിച്ചതെന്ന സത്യത്തെ വെള്ളാപ്പള്ളി വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് ഉപയോഗിച്ചതാണ് വിമർശനം കടുക്കാൻ കാരണം.
കോഴിക്കോട് മാൻഹോൾ വൃത്തിയാക്കാനിറങ്ങിയ രണ്ട് ആന്ധ്ര സ്വദേശികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കഴിഞ്ഞ ദിവസം ഓട്ടോറിക്ഷ ഡ്രൈവറായ നൗഷാദ് മരണമടഞ്ഞത്. നൗഷാദിന്റ വീട് സന്ദർശിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കുടുംബത്തിന് സാമ്പത്തികസഹായവും ജോലിയും വാഗ്ദാനം ചെയ്തിരുന്നു. കേരളത്തിൽ സമാനതകളായ സംഭവം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. മാൻഹോളിൽ തൊഴിലാളികൾ വീഴുമ്പോൾ അടുത്ത കടയിൽ ചായകുടിക്കുകയായിരുന്നു നൗഷാദ്. ചുറ്റും നിന്നവരെല്ലാം എതിർത്തിട്ടും അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനായി നൗഷാദ് മാൻഹോളിലേക്ക് ഇറങ്ങുകയായിരുന്നു. അങ്ങനെ മരണവും വരിച്ചു. ഈ സംഭവത്തിൽ സമൂഹം ഒന്നാകെ നൗഷാദിന്റെ കുടുംബത്തിന് സഹായം നൽകണമെന്ന ആവശ്യവുമായി സജീവമായി. ഈ വികാരം കണക്കിലെടുത്താണ് മുഖ്യമന്ത്രി നൗഷാദിന്റെ വീട്ടിലെത്തിയതും അനുശോചനമറിച്ച് സഹായം പ്രഖ്യാപിച്ചതും. ഇതിനെയാണ് ഭൂരിപക്ഷ രാഷ്ട്രീയവാദമുയർത്തിയുള്ള സമത്വമുന്നേറ്റയാത്രയിൽ വെള്ളാപ്പള്ളി മോശമായി പരമാർശിച്ചത്.
സമൂഹത്തെ ഭിന്നിപ്പിക്കുന്ന പ്രസ്താവനയാണ് ഇത്. അതുകൊണ്ട് തന്നെ കേസ് എടുക്കാനും യാത്ര നിരോധിക്കാനും സർക്കാരിന് കഴിയും. എന്നാൽ ഇതുണ്ടാക്കുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സർക്കാർ ഭയക്കുന്നു. വെള്ളാപ്പള്ളിയെ കടന്നാക്രമിക്കുന്ന സിപിഐ(എം) അതിശക്തമായി തന്നെ രംഗത്തുണ്ട്. കേരളാ തൊഗാഡിയയെന്ന് അവർ വെള്ളാപ്പള്ളിയെ വിമർശിക്കുന്നു. കെപിസിസി അധ്യക്ഷൻ വി എം സുധീരനും വിമർശനവുമായുണ്ട്. എന്നാൽ നടപടിയെടുക്കേണ്ടവർ അതുചെയ്യാതെ യാത്രയുമായി മുന്നോട്ട് പോകാൻ വെള്ളാപ്പള്ളിയെ അനുവദിക്കുന്നു. ഇതിനെതിരെയാണ് സോഷ്യൽ മീഡിയ അതിരൂക്ഷമായി പ്രതികരിക്കുന്നത്. വെള്ളാപ്പള്ളിയോട് പല ചോദ്യങ്ങളും സോഷ്യൽ മീഡിയ ചോദിക്കുന്നു. അതിൽ ഒന്ന് ഇങ്ങനെയാണ്- ചന്ദ്രബോസ് എന്ന സെക്യൂരിറ്റി ഗാർഡു കൊല ചെയ്യപ്പെട്ടപ്പോഴും സർക്കാർ 10 ലക്ഷം രൂപ ആ കുടുംബത്തിനു നല്കി എന്നത് പ്രിയപ്പെട്ട കള്ളാപ്പള്ളി ചേട്ടൻ സ്നേഹപൂർവ്വം മറന്നുപോയോ? അതായത് സഹായം നൽകുന്നതിൽ സർക്കാർ വർഗ്ഗീയം നോക്കില്ലെന്ന് വ്യക്തമാവുകയാണ് ഇതിലൂടെ.
വിമർശണങ്ങൾ ശക്തമായിട്ടും. പ്രസ്താവന തിരുത്തി മാപ്പു പറയാൻ പോലും വെള്ളാപ്പള്ളി തയ്യാറായില്ല. നൗഷാദിന്റെ മരണം സംബന്ധിച്ച പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നതായാണു പിന്നീടും വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. ഇതിനെതിരെ വിവിധ കോണിൽ നിന്നു പ്രതിഷേധം ഉയർന്നുകഴിഞ്ഞു. ത്യാഗത്തിന്റെ പ്രഭ കളയാൻ ഒരു വർഗീയഭ്രാന്തനുമാവില്ലെന്നാണ് സിപിഐ(എം) പിബി അംഗം പിണറായി വിജയൻ പ്രതികരിച്ചത്. നൗഷാദിന്റെ ത്യാഗത്തിന്റെ പ്രഭകളയാൻ ഒരു വർഗീയഭ്രാന്തിനും കഴിയില്ലെന്ന് പിണറായി പ്രസ്താവനയിൽ പറഞ്ഞു. വെള്ളാപ്പള്ളി കേരള തൊഗാഡിയ ആകുകയാണെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പ്രതികരിച്ചു. ഇതിന് സമാനമായ പ്രതികരണങ്ങൾ തന്നെയാണ് മറ്റ് രാഷ്ട്രീയ നേതാക്കളും ഉയർത്തുന്നത്.
യാത്രയുടെ ഉദ്ദേശ ശുദ്ധി എന്താണ് എന്ന് കേരളസമൂഹത്തിന് ഇപ്പോൾ ഏകദേശരൂപം ഉണ്ടാകും. എങ്ങനെയെങ്കിലും ഒരു കലാപമുണ്ടാക്കി യാത്രക്കു സ്വീകാര്യത ഉണ്ടാക്കിയെടുക്കുക എന്ന നിഗൂഡലക്ഷ്യമാണ് ഇപ്പോൾ ഈ പുറത്തുവരുന്നതെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായമെത്തുന്നു. ശ്രീനാരയണ ഗുരുവിന്റെ ചിത്രം ജാഥക്ക് ഉപയോഗിക്കാത്തത് എത്ര നന്നായി. അദ്ദേഹത്തിന്റെ ഫോട്ടോക്ക് താഴെ നിന്ന് കൊണ്ടാണ് ഇമ്മാതിരി വിഷം തുപ്പുന്നത് എങ്കിൽഅതെത്ര മാത്രം ആരോചകമാകുമായിരുന്നു-എന്ന് മറ്റൊരു കമന്റ്. മരിക്കുമെന്ന് കരുതിയോ മരിച്ചാൽ പൈസ കിട്ടുമെന്ന് കരുതിയോ ആണോ ഒരാൾ രക്ഷിക്കാൻ ശ്രമിക്കുന്നത് ?! ഇനി അപകടത്തിൽ പെടുന്നവന്റെ ജാതി മത സർട്ടിഫിക്കറ്റ് നോക്കണോ രക്ഷിക്കുന്നതിനു മുമ്പ് ?!!! ഏതായാലും ഈ പ്രസ്താവന പറഞ്ഞ ആൾക്കും സപ്പോർട്ട് ചെയ്യുന്നവർക്കും അപമാനകരം !-എന്ന അഭിപ്രായവും സോഷ്യൽ മീഡിയിയൽ എത്തുന്നു. വെള്ളാപ്പള്ളിയെ അനുകൂലിക്കുന്നവർക്കും കടന്നാക്രമണമാണ് ഉണ്ടാകുന്നത്.
വെള്ളാപ്പള്ളിയുടെ വിവാദ പരാമർശം ഇങ്ങനെ
മുസ്ലിമായി മരിച്ചാൽമാത്രമെ സർക്കാരിൽനിന്ന് സഹായം ലഭിക്കൂവെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. കോഴിക്കോട് മാൻഹോളിൽ അകപ്പെട്ട് ഓട്ടോഡ്രൈവർ നൗഷാദ് മരിച്ചതറിഞ്ഞ് മുഖ്യമന്ത്രി അവിടെ പാഞ്ഞെത്തുകയും സാമ്പത്തികസഹായം ഉൾപ്പെടെ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, ഹിന്ദുക്കളായ മൂന്ന് ഹാൻഡ്ബോൾതാരങ്ങൾ മരണപ്പെട്ടിട്ട് ആരും തിരിഞ്ഞുനോക്കിയില്ല. നൗഷാദ് മുസ്ളിമായതുകൊണ്ടാണ് സഹായം പ്രഖ്യാപിച്ചത്. ആലുവയിൽ വാർത്താസമ്മേളനത്തിലാണ് തീവ്രസംഘപരിവാർ നേതാക്കളെ പോലെ തന്റെ കടുത്ത വർഗീയത തുറന്നുകാണിച്ച് വെള്ളാപ്പള്ളി സംസാരിച്ചത്. സമത്വ സന്ദേശ യാത്രയുടെ സ്വീകരണ പരിപടിയിലും വെള്ളാപ്പള്ളി ഇതേകാര്യങ്ങൾ ആവർത്തിച്ചു.
മാൻഹോളിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് നൗഷാദിന് ജീവൻ നഷ്ടപ്പെട്ടത്. ഈ മഹത്തായ കാര്യത്തെയും വർഗീയവിഷം ചീറ്റി മുതലെടുപ്പു നടത്തുകയാണ് വെള്ളാപ്പള്ളി. ഉമ്മൻ ചാണ്ടിയുടെ വത്സല്യപുത്രനായ ചീഫ് സെക്രട്ടറി ജിജി തോംസൺ സ്ഥാനംമറന്നാണ് സംസാരിക്കുന്നതെന്ന് വെള്ളാപ്പള്ളി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത്തരക്കാരാണ് മതസൗഹാർദം തകർക്കുന്നത്. ഒരു ഹിന്ദുവാണ് ജിജി തോംസനെപോലെ സംസാരിച്ചിരുന്നതെങ്കിൽ ഇവിടെ എന്താണ് നടക്കുക? കെപിസിസി പ്രസിഡന്റ് ഞങ്ങളെ ക്വട്ടേഷൻസംഘമെന്ന് വിശേഷിപ്പിച്ചത് വിവരക്കേടാണ്. തുഷാർ വെള്ളാപ്പള്ളി യോഗനേതൃത്വത്തിലേക്കുവന്നത് അയാളുടെ മിടുക്കുകൊണ്ടാണ്- വെള്ളാപ്പള്ളി അവകാശപ്പെട്ടു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്