ഐതിഹ്യപ്പെരുമയുള്ള വെന്നിമലയിൽ നിധിശേഖരമുള്ളതായി അഭ്യൂഹം; രണ്ടിലൊന്നറിയാൻ പുരാവസ്തു, ജിയോളജി വകുപ്പ് ഓഫീസുകൾ കയറിയിറങ്ങി വിദേശ മലയാളി തളർന്നു; മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും പ്രയോജനമില്ല; വീടും കെട്ടിടവും വെക്കാനാവാതെ നിധിശേഖര ഭയത്തിൽ നാട്ടുകാർ
കോട്ടയം: മധ്യകാലഘട്ടത്തിൽ ചേരമാൻ പെരുമാൾ മഹാരാജാവ് സ്ഥാപിച്ചതായി പറയപ്പെടുന്ന, പുതുപ്പള്ളി പഞ്ചായത്തിലെ വെന്നിമല ക്ഷേത്രത്തിന്റെ പരിസരപ്രദേശങ്ങളിൽ നിധിശേഖരങ്ങളുള്ളതായി അഭ്യൂഹം. മീനടം സ്വദേശിയായ വിദേശമലയാളി ക്ഷേത്രത്തിന് അല്പം തെക്കു മാറി വസ്തു വാങ്ങി. വസ്തുവിൽ നിധിശേഖരമുള്ളതായി അഭ്യൂഹം പരന്നതോടെ വസ്തു ഉടമ ജ്യോത്സ്യനെക്കൊണ്ടു നോക്കിച്ചു. നിധിശേഖരം പോലുള്ള എന്തോ ഒന്ന് ഉണ്ടെന്നായിരുന്നു 'കണ്ടെത്തൽ'. ഇതോടെ ഇവിടെ നിർമ്മാണ പ്രവർത്തനം തുടങ്ങാൻ സ്ഥലം ഉടമ ബുദ്ധിമുട്ടുകയാണ്. വീടും മറ്റു കെട്ടിടങ്ങളും വച്ചാൽ പിന്നീട് അതു പൊളിക്കേണ്ടി വരുമെന്നതാണ് പ്രശ്നം.
കാര്യങ്ങൾക്കൊരു തീരുമാനമുണ്ടാകാനായി പുരാവസ്തു വകുപ്പിന് അപേക്ഷ നൽകി. തന്റെ വസ്തുവിൽ നിധിശേഖരവും സ്വർണ്ണവും ഉണ്ടെന്ന് അഭ്യൂഹം പരന്നിരിക്കുന്നതിനാൽ പരിശോധന നടത്തി നിജസ്ഥിതി കണ്ടെത്തണമെന്നായിരുന്നു അപേക്ഷ. ഇതിനെ തുടർന്ന് പരിശോധന നടത്തുന്നതിന് കോട്ടയം ജില്ലാ മൈനിങ് ആൻഡ് ജിയോളജി വകുപ്പിനെ ചുമതലപ്പെടുത്തിയിട്ട് മാസങ്ങൾ നിരവധിയായെങ്കിലും നടപടിയൊന്നും ഇതുവരെ ഉണ്ടായില്ല. വസ്തു ഉടമ നിരവധി തവണ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഒന്നും നടന്നില്ല. പുതിയ സർക്കാർ വന്നതിനു ശേഷം സംഭവം കാട്ടി മുഖ്യമന്ത്രിക്ക് പരാതി ഇ മെയിലായി അയച്ചു. തുടർന്ന് വീണ്ടും കോട്ടയത്ത് നടപടിയുടെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കാട്ടി കത്ത് അയച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. താൻ വാങ്ങിയ വസ്തുവിൽ നിർമ്മാണപ്രവർത്തനം നടത്താൻ കഴിയാതെ വന്നിരിക്കുന്നതിനാലും പരിശോധന നീണ്ടു പോകുന്നതിനാലും കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് വസ്തു ഉടമ.
ഐതിഹ്യപ്പെരുമയുള്ള സ്ഥലമാണ് വെന്നിമല. നിരവധി മഹർഷിമാർ തപസിരുന്ന മലയെന്ന് വിശ്വാസം. തങ്ങളെ ശല്യപ്പെടുത്തിയിരുന്ന രാക്ഷസന്മാരിൽനിന്നു രക്ഷപ്പെടാൻ വനവാസത്തിലായിരുന്ന രാമലക്ഷ്മണന്മാരെ പമ്പാതീരത്തു ചെന്നു കണ്ടെന്നും രാമൻ ലക്ഷ്മണനെ അവർക്കൊപ്പം അയച്ചുവെന്നും ഐതിഹ്യം. വെന്നിമലയിലെത്തിയ ലക്ഷ്മണൻ രാക്ഷസന്മാരെ കൊന്നൊടുക്കി വിജയം വരിച്ചു. അങ്ങനെ ആ മലയ്ക്കു വിജയാദ്രിയെന്ന പേരായി. ആ അർത്ഥത്തിലാണ് പിന്നീട് വെന്നിമല എന്ന പേരുവീണത്. ഈ ഐതിഹ്യപ്പെരുമയിലാണ് രാമലക്ഷ്മണന്മാരുടെ പേരിൽ ഇവിടെ ചേരമാൻ പെരുമാൾ ഇവിടെ ക്ഷേത്രം പണിതത്.
ഇരുവരുടെയും പ്രതീകാത്മകമായി ഇവിടെ രണ്ടു കൊടിമരങ്ങളാണുള്ളത്. ക്ഷേത്രത്തിനടുത്ത് പണ്ടു കപില മഹർഷി തപസിരുന്നുവെന്നു വിശ്വസിക്കുന്ന കപിലഗുഹയുണ്ട്. ക്ഷേത്രത്തിൽ വിഷ്ണുവിനെ പ്രതിഷ്ഠിച്ചിരുന്നുവെന്നും കാലാന്തരത്തിൽ അതെല്ലാം മണ്ണുമൂടിയതാണെന്നും വിശ്വാസം. കലിയുഗത്തിൽ ഇരവിയെന്ന മലവേടൻ കിഴങ്ങുപറിക്കാൻ മണ്ണിൽ പാര കുത്തിയപ്പോൾ രക്തപ്രവാഹമുണ്ടായതായും വിഷ്ണുവിന്റെ പ്രതിഷ്ഠയിൽനിന്നുള്ള രക്തപ്രവാഹമായിരുന്നുവെന്നും ഐതിഹ്യം.
ഇപ്പോൾ മണ്ണിനടിയിലുണ്ടെന്നു വിശ്വസിക്കുന്ന നിധിശേഖരത്തെ ഭയപ്പെടുകയാണ് വിദേശമലയാളി ഉൾപ്പെടെയുള്ള നാട്ടുകാർ. നിധിയില്ലെന്ന സർട്ടിഫിക്കറ്റ് കിട്ടിയാൽ മനസ്സമാധാനത്തോടെ വീടും കെട്ടിടങ്ങളും പണിയാമല്ലോയെന്ന് അവർ പറയുന്നു. തെക്കുംകൂർ രാജവംശത്തിന്റെ ആസ്ഥാനമെന്ന് അറിയപ്പെട്ടിരുന്ന വെന്നിമല ഏറെ ചരിത്രപ്രാധ്യാനമുള്ള സ്ഥലമാണ്. ഇവിടത്തെ ശ്രീരാമലക്ഷ്മണ ക്ഷേത്രം ഏറെ കേൾവികെട്ടതാണ്. അടുത്തകാലത്ത് ഇതിന്റെ പുനരുദ്ധാരണത്തിന് പുരാവസ്തു വകുപ്പാണ് മേൽനോട്ടം വഹിച്ചിരുന്നത്.
തെക്കുംകൂർ രാജവംശം ഇവിടം വിട്ടപ്പോൾ പരിസരപ്രദേശങ്ങളിൽ നിധിശേഖരം സൂക്ഷിച്ചിരുന്നുവെന്നാണു വിശ്വാസം. ചിലർക്ക് ഇതിന്റെ നേരിയ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. പുതുപ്പള്ളി പഞ്ചായത്തിലാണ് വെന്നിമല ഉള്ളതെങ്കിലും മീനടം, പമ്പാടി പഞ്ചായത്തുകളും ഇതിന്റെ അതിർത്തി പങ്കിടുന്നുണ്ട്. ഇതിനെ തുടർന്നാണ് മീനടം പഞ്ചായത്തിലെ തകിടി, മുണ്ടിയാക്കൽ, ആറാണി പ്രദേശങ്ങളിൽ നിധിശേഖരമുണ്ടെന്ന് പറയപ്പെടുന്നത്. വിവിധ ജ്യോതിഷന്മാരും ചരിത്ര പണ്ഡിതന്മാരും ഈ പ്രദേശങ്ങളിൽ നിധിശേഖരം ഉണ്ടെന്ന് പറഞ്ഞിരുന്നതായി നാട്ടുകാർ പറയുന്നു.
വെന്നിമല ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ ചുറ്റളവിനുള്ളിലാണ് പരാതി നൽകിയ വിദേശമലയാളിയുടെ ഭൂമി. കവർച്ചക്കാരെയും സാമൂഹികവിരുദ്ധരെയും ഭയന്നാണ് ഇദ്ദേഹം പേരു വെളിപ്പെടുത്താത്തത്. തന്റെ വസ്തുവിൽ നിധിശേഖരം ഉണ്ടെന്നും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടും പരിശോധന നടക്കാത്തതിനാൽ തനിക്ക് വീടും കെട്ടിടങ്ങളും വയ്്ക്കാനാവുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍