വെടിയുണ്ടകൾക്കും വാൾത്തലപ്പുകൾക്കും നേരേ വിരിമാറു കാട്ടിക്കൊടുത്ത മറ്റൊരു 'വടക്കൻ വീരഗാഥ'; കരുത്തും കരളുറപ്പുമുള്ള കോടിയേരിയെ വാഴ്ത്തുന്ന വീഡിയോ വീണ്ടും വൈറൽ; കണ്ണൂരിൻ താരകമല്ലോ... ചെഞ്ചോരപ്പൊൻ കതിരല്ലോ ഗാനത്തിൽ പി ജയരാജനെതിരെ കയ്യോങ്ങിയ നേതാക്കളിൽ പലരും പണ്ടുതന്നെ 'സെൽഫിസ്തുതി'കളുമായി ഇറങ്ങിയെന്നത് ചർച്ചയാക്കി സോഷ്യൽ മീഡിയ; പാർട്ടി മന്ത്രിതന്നെ മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പിനെ വിമർശിച്ചതോടെ സിപിഎമ്മിൽ ചേരിതിരിവെന്നും പ്രചരണങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സി.പി.എം നേതാവ് പി ജയരാജന്റൈ വ്യക്തി പൂജ ഒറ്റപ്പെട്ട വിവാദമല്ല. വിപ്ളപ്പാർട്ടിയിലെ നേതാക്കന്മാരെല്ലാം സ്വന്തം മഹത്ത്വം വാഴ്ത്തുന്ന വീഡിയോയുമായി ഇറങ്ങിയിരിക്കുകയാണെന്നു തോന്നും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ ഒരു പഴയ വീഡിയോ ആണ് ഇപ്പോൾ ആരാധകർ കുത്തിപ്പൊക്കി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ നിർമ്മിക്കപ്പെട്ട വീഡിയോ ആണ് രണ്ടാം വരവിലും ഹിറ്റായി ഓടുന്നത്. തീയിൽ തളിരിട്ടത് വെയിലിൽ വാടില്ലെന്നതിനാൽ ഈ ധീര സാരത്ഥ്യവും ചരിത്രത്താളുകളിൽ ഇടം പിടിക്കുമെന്ന് ഓർമ്മിപ്പിക്കുന്ന വീഡിയോ കോടിയേരിയുടെ അപദാനങ്ങൾ വാഴ്ത്തുന്നതാണ്.
വെടിയുണ്ടകൾക്കും വാൾത്തലപ്പുകൾക്കും നേരേ വിരിമാറു കാട്ടിക്കൊടുത്ത മറ്റൊരു വടക്കൻ വീരഗാഥ. ഫാസിസം അതിന്റെ സകല ആസുരതകളോടെയും പത്തി വിരിച്ചാടുന്ന നാളുകളിൽ പാവപ്പെട്ടവന്റെ അവസാന ആശ്രയമായ പ്രസ്ഥാനത്തെ നയിക്കാനുള്ള കരുത്തും കരളുറപ്പും പകർന്നേകിയ കാലത്തിന് ലാൽ സലാം. എന്നിങ്ങനെ സഖാവിനെ പുകഴ്ത്തുന്ന വായ്ത്താരികൾ വാരിക്കോരി ചൊരിയുന്നുണ്ട്.
സിപിഎമ്മിനെ നാണം കെടുത്തുന്ന ജയരാജൻ പാട്ടുകൾ ഇറങ്ങിയപ്പോൾ സ്വയം മഹത്വവൽക്കരിക്കുന്നതിനെതിരേ സംസ്ഥാന കമ്മിറ്റിയിൽ പ്രമേയം അവതരിപ്പിച്ച പാർട്ടിയിൽ തന്നെയാണ് ഈ കുത്തിപ്പൊക്കൽ നടക്കുന്നത്. ജയരാജൻ സ്വയം മഹത്വവത്കരിക്കുകയാണെന്നും പാർട്ടിക്കു മുകളിൽ വളരാൻ ശ്രമിക്കുകയാണെന്നും വിമർശിക്കാമെങ്കിൽ ഈ സോഷ്യൽ മീഡിയാ പ്രചരണത്തെ എന്തു പേരിട്ടു വിളിക്കും ?
''1970 കാലഘട്ടങ്ങളിൽ SFI യുടെ അമരക്കാരൻ.. പിന്നീട്1980 ഇൽ DYFI യുടെ കണ്ണൂർ ജില്ലാ അമരക്കാരൻ പിന്നീട് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി MLA .മന്ത്രി.ഇപ്പൊ സിപിഐഎം സംസ്ഥാന സെക്രട്ടറി ...സിപിഐഎം ന്റെ കരുത്തുറ്റ പടനായകൻ സഖാവ് കോടിയേരി ബാലകൃഷ്ണൻ പിന്നിട്ട രാഷ്ട്രീയ ജീവിതവും ഇന്ന് കാണുന്ന ഈ പദവിയോളവും അദ്ദേഹം എത്തിയത് എങ്ങനെയാണെന്നും ഈ വിഡിയോ പറയും.....'' എന്ന ആമുഖത്തോടെ ഡിവൈഎഫ്ഐ പവർ ഓഫ് യൂത്ത് എന്ന ഗ്രൂപ്പിൽ പോസ്ററു ചെയ്തിരിക്കുന്ന വീഡിയോ പാർട്ടി അനുഭാവികൾക്കിടയിൽ അതിവേഗമാണ് ഷെയർ ചെയ്യപ്പെടുന്നത്.
ആദ്യകൂടിക്കാഴ്ചയിൽ തന്നെ അനുഭവവേദ്യമാകുന്ന കരുതൽ കലർന്ന സ്്നേഹം, ഹൃദയം പകുത്തു നല്‍കിയുള്ള പുഞ്ചിരി ഇങ്ങനെയൊക്കെയാണ് കോടിയേരിയെ പുകഴ്ത്തുന്നത്. കോടിയേരി നേതൃത്വം നല്കിയ ആദിവാസി സമരം, ആറളം സമരം, മുത്തങ്ങ സമരം തുടങ്ങിയവയൊകക്കെ ചരിത്രത്തിലെ സിന്ദുരച്ചാർത്തുകളാണെന്നും വിവരിക്കുന്നു. കണ്ണൂരിലെ മിച്ചഭൂമി സമരം, എസ് എഫ് ഐ പ്രവർത്തനം, അടിയന്തരാവസ്ഥയിലെ ജയിൽവാസം, മീസാ തടവുകാരൻ, കെ എസ് യുവുമായുള്ള ഏറ്റുമുട്ടലുകൾ..തുടങ്ങി എന്തിനും പോന്ന ചുറുചുറുക്കുള്ള യുവാവിനെ ഇന്നും തലശ്ശേരിയിലെ പഴയ തലമുറ ഓർക്കുന്നു, അഭിമാനിക്കുന്നുവെന്നാണ് വീഡിയോ പറയുന്നത്.
1970ൽ കമ്യൂണിസ്റ്റു പാർട്ടിയിൽ അംഗമായി. ആർഎസ്എസ്സുകാർ തലശ്ശേരിയിൽ അക്രമം അഴിച്ചു വിട്ടപ്പോൾ അക്രമപ്രതിരോധ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായി. എസ് എഫ് ഐയിലെ പ്രവർത്തന മികവു കണക്കിലെടുത്താണ് സിപിഎമ്മിൽ അംഗത്വം നല്‍കുന്നത്. തുടർന്നുള്ള പടി പടിയായുള്ള വളർച്ച. മുനിസിപ്പൽ ലോക്കൽ സെക്രട്ടറി സ്ഥാനം, തൊഴിലാളിസംഘടനാ പ്രവർത്തനം. ലോറിത്തൊഴിലാളി-ചെത്തു തൊഴിലാളി- കോഫി വർക്കേഴ്സ്-സിഐടിയു സംഘടനാ പ്രവർത്തനങ്ങളും ചിത്രത്തിൽ വിവരിക്കുന്നു.
സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറെ ശ്രദ്ധേയമായ സംഭവമായ കൂത്തുപറമ്പ് സമരത്തെ പറ്റിയുള്ള വിവരണം ഇങ്ങനെ...
കൂത്തുപറമ്പ് രക്തസാക്ഷിത്വത്തെ തുടർന്ന് കണ്ണൂരിൽ എം വി രാഘവനെ പ്രവേശിപ്പിക്കില്ല എന്ന് സിപിഐ എം പ്രഖ്യാപിച്ചു. രക്തപ്പുഴകളൊഴുക്കാൻ തീരുമാനിച്ച് ഉറപ്പിച്ച് എം വി രാഘവൻ ജില്ലാ ബാങ്കിന്റെ പരിപാടിയിൽ എത്തി. കോടിയേരിയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് സമര് വോളണ്ടിയർമാർ ബാങ്കു വളഞ്ഞു. പൊലീസുകാർ നിറ തോക്കുകളുമായി പൊസിഷനെടുത്തു. ജില്ലാ കളക്ടറും പൊലീസ് മേധാവിയും സ്ഥലത്തത്തി. പിരിഞ്ഞു പോയില്ലെങ്കിൽ വെടിവയ്ക്കുമെന്ന് ഭീഷണിപ്പടുത്തി. എന്നാൽ കോടിയേരിയുടെ നേതൃത്വത്തിൽ വെക്കടാ വെടി എന്നു നെഞ്ചുറപ്പോടെ കണ്ണൂരിലെ വിപ്ളവ പ്രസ്ഥാനം നിലപാടെടുത്തു. ഒരാളും പിരി്ഞ്ഞില്ല. എം വി രാഘവൻ ഇതോടെ പരിപാടി ഉപേക്ഷിച്ച് തിരിച്ചു പോകേണ്ടിവന്നു. തന്റെ സമര വഴികളില സുവർണ്ണ നാഴികക്കല്ലായി കോടിയേരി അടയാള പ്പെടുത്തുന്ന സംഭവമാണ് ഇത് .
സിപിഎമ്മിന്റെ ശക്തനായ സെക്രട്ടറി സംസ്ഥാന മുഖ്യമന്ത്രിയായപ്പോൾ ഇത് ഇടതു പക്ഷസർക്കാർ തന്നെയോ എന്ന് സംശയം പ്രകടിപ്പിച്ചത് ഇടതു ചിന്തകർ തന്നെയായിരുന്നു. മന്ത്രിസഭയിലെയും പാർട്ടിയിലെയും രണ്ടാമനായിരുന്ന ജയരാജന്റെ രാജിയോടെ തുടങ്ങിയ വിക്കറ്റു വീഴ്ചകളല്ലാം സർക്കാരിന്റെയും ഇടതു പക്ഷത്തിന്റെയും നിലപാടുകൾക്കെതിരേ ചോദ്യങ്ങൾ ഉയർത്തി. കേന്ദ്രത്തിലെ മോദി സർക്കാരിന്റെ പരസ്യതന്ത്രങ്ങളുടെ ചുവടുകൾ് പിന്തുടരുന്ന പിണറായി വിജയന്റെ ഭരണം മല എലിയെ പ്രസവിച്ച പോലെ എന്ന വിമർശനവും നേരിടുന്നു.
തോമസ് ചാണ്ടി വിഷയം സർക്കാരിനുണ്ടാക്കിയ ആഘാതം ചെറുതല്ല. പാർട്ടിക്കുള്ളിൽ തന്നെ ഇതു സംബന്ധിച്ച് വിരുദ്ധാഭിപ്രായം നിലനിൽക്കുന്നു. നിയമസഭയിൽ തോമസ് ചാണ്ടി, ജോയിസ്ജോർജ്ജ്, പിവി അൻവർ തുട്്്ങ്ങിയവരെ ന്യായീകരിക്കേണ്ടി വരുന്ന ഗതികേടിലും ഒരുവിഭാഗം പ്രവർത്തകർ അതൃപ്തി പ്രകടിപ്പിക്കുന്നു ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തെ മേയർ ആക്രമണത്തിൽ മന്ത്രി കടകം പള്ളി പൊലീസിനെതിരേ തുറന്നടിച്ചത്. ഇതിന് കോടിയേരി പിന്തുണ നല്‍കുകയും ചെയ്്തു. മുഖ്യമന്ത്രി തന്നെ കയ്യാളുന്ന ആഭ്യന്തര വകുപ്പിനെതിരേ പാർട്ടി സെക്രട്ടറിയുടേയും മന്ത്രിസഭയിലെ ഒരംഗത്തിന്റേയും വിമർശനം വളരെ ഗൗരവ തരമാണ്.
ഇതുപോലെ തന്നെ ഗുരുതരമാണ് തോമസ് ചാണ്ടി വിഷയത്തിൽ സർക്കാരിനെതിരേ ഉണ്ടായ കോടതി പരാമർശം. കൂട്ടുത്തരവാദിത്തം ഇല്ലെന്ന കോടതിയുടെ പരാമർശം മുഖ്യമന്ത്രിയുടെ തൊണ്ടയിലെ മുള്ളാണ്. പ്രതികരണത്തിനു പോലും പിണറായി തയ്യാറാവാത്തതും മാധ്യമങ്ങൾ്ക്കു നേരേ രൂക്ഷമായി പ്രതികരിക്കുന്നതും ഈ അസഹിഷ്ണുത വെളിപ്പെടുത്തുന്നു. കൂട്ടുത്തരവാദിത്തം ഇല്ലെന്ന കോടതി പരാമർശത്തിൽ മുഖ്യമന്ത്രിയെ മാറ്റണമെന്ന ഹർജിയും ഹൈക്കോടതിയിൽ എത്തിയിരിക്കുന്നു. സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ നിന്നു വിട്ടു നിന്നതും ആഭ്യന്തരവകുപ്പിനെതിരേ മറ്റൊരു മന്ത്രി നടത്തിയ വിമർശനവും എല്ലാം മറ്റൊരു ലക്ഷ്യത്തിനാണെന്ന് സംശയിച്ചാൽ അതു കുറ്റം പറയാനാവില്ല. അതാണ് ഈ കുത്തിപ്പൊക്കലിനെ ഏറെ പ്രസക്തമാക്കുന്നത്. കോടതി പരാമർശം ഏതെങ്കിലും വിധത്തിൽ എതിരായാൽ ആ സ്ഥാനം സ്വപ്നം കാണുന്നവർ ആരൊക്കെയാണ്... അഭ്യൂഹങ്ങൾ പലതാണ്.
കോടിയേരിക്കുറിച്ചുള്ള വീഡിയോ
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- വൈദേകം റിസോർട്ടിലെ ഓഹരികൾ ഒഴിവാകാൻ ഭാര്യ തീരുമാനിച്ചു: ഇ പി ജയരാജൻ
- രാഷ്ട്രീയ വാക്പോരിൽ കണ്ണൂർ വീണ്ടും പുകയുന്നു
- 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍