ബാങ്കുകളെ പറ്റിച്ചത് 9000 കോടി; ജീവനക്കാർ ശമ്പളം നൽകാതെ പറ്റിച്ചത് കോടികൾ; ലണ്ടനിലെ ഫാം ഹൗസിൽ പെണ്ണുങ്ങളുമായി സുഖിച്ച് ജീവിക്കുന്ന മല്ല്യയെ രക്ഷിച്ചത് നേതാക്കൾ തന്നെ; വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാത്ത പാവങ്ങളെ ജയിലിൽ അടയ്ക്കുന്ന രാജ്യത്തിന് ഇതിലും വലിയ നാണക്കേട് എവിടെ?
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ഒൻപതിനായിരം കോടി രൂപയുടെ ബാങ്ക് വായ്പകൾ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു മുങ്ങിയ മദ്യവ്യവസായി വിജയ് മല്യ ലണ്ടനിലെ ആഡംബര വസതിയിൽ സുഖവാസത്തിലാണ്. ഫാം ഹൗസിൽ പെണ്ണുങ്ങളുമായുള്ള പതിവ് അടിച്ചു പൊളി ജീവിതം. ഇന്ത്യയിലെ നിയമ പ്രശ്നമൊന്നും മല്ല്യയെ ബാധിച്ചിട്ടേ ഇല്ല. മല്ല്യയെ എങ്ങനെ തിരിച്ചു ഇന്ത്യയിലെത്തിക്കാമെന്ന ചിന്തയിലാണ് സിബിഐ അടക്കമുള്ള അന്വേഷണ ഏജൻസികൾക്ക്. രണ്ടാഴ്ചയ്ക്കകം ഹാജരാകണമെന്ന സുപ്രീം കോടതിയുടെ നോട്ടിസ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ വഴി അദ്ദേഹത്തിനു നൽകിയേക്കും.
മാർച്ച് രണ്ടിനായിരുന്നു മല്ല്യയുടെ ലണ്ടൻ യാത്ര. വലിയ ഏഴ് പെട്ടികളുമായി മല്ല്യ വിമാനത്താവളത്തിലെത്തി. അതി സുന്ദരിയായ യുവതിയും ഒപ്പമുണ്ടായിരുന്നു. മല്ല്യയ്ക്ക് എതിരെ വിമാനയാത്രാ വില്ക്ക് ഒന്നുമില്ലാത്തതിനാൽ വിമാനത്താവള അധികാരികൾക്ക് മല്ല്യയെ തടയാൻ കഴിഞ്ഞില്ല. ഏറെ ഭാരമുണ്ടായിരുന്ന ഏഴ് ബാഗുകളുമായി മല്ല്യ ലണ്ടനിലെത്തി. അവിടെ നിന്ന് ആഡംബര ജീവിതത്തിന്റെ പുതിയ ലോകത്തേക്കും. എല്ലാ രാഷ്ട്രീയ നേതാക്കളും നിയമത്തിന്റെ പഴുതുകൾ തിരിച്ചറിഞ്ഞ് മല്ല്യയ്ക്ക് സുഖയാത്ര ഒരുക്കാൻ കൂട്ടുനിന്നു. ഇയാൾ ലണ്ടനിലെത്തിയെന്ന് ഉറപ്പായ ശേഷം മാത്രമായിരുന്നു ഈ വിഷയം പ്രതിപക്ഷം പോലും ചർച്ചയാക്കിയത്. വിദ്യാഭ്യാസ വായ്പ എടുക്കുന്നവരോട് പോലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത രാജ്യത്താണ് ഇതെല്ലാം സംഭവിച്ചത്.
ലണ്ടനിലെ ബേക്കർ സ്ട്രീറ്റിലെ വീട്ടിൽനിന്ന് ഒരുമണിക്കൂർ വണ്ടിയോടിച്ചാൽ എത്താവുന്ന ഗ്രാമവസതിയിലേക്ക് മല്യ ഏതാനും ദിവസം മുൻപു പോയെന്നാണ് അറിയുന്നത്. ഹാട്ഫഡ്ഷറിൽ ടിവേൻ ഗ്രാമത്തിൽ 30 ഏക്കറിൽ സ്ഥിതിചെയ്യുന്ന കൊട്ടാരസദൃശമായ 'ലേഡിവോക്ക്' ബ്രിട്ടനിലെ ഏറ്റവും ആഡംബരമായ ഭവനങ്ങളിലൊന്നാണ്. ബ്രിട്ടനിൽ കണ്ണായ സ്ഥലങ്ങളിൽ വസ്തുവകകളുള്ള മല്യക്കു കലിഫോർണിയയിലും ആഡംബര വീടുണ്ട്. അടിച്ചു പൊളിച്ച് പരസ്യ ജീവിതം മല്ല്യ നയിക്കുന്നത് കേന്ദ്ര സർക്കാരിനും സിബിഐ്ക്കും കടുത്ത വെല്ലുവിളിയാണ്. നോട്ടീസ് നൽകിയാലും മല്ല്യ ഇന്ത്യയിലേക്ക് തിരിച്ചുവരുമോ എന്ന ഭയം സിബിഐയ്ക്കുണ്ട്.
എന്നാൽ മല്ല്യ വരില്ലെന്നാണ് സൂചന. വന്നാൽ കോടതിയും കേസും നൂലാമാലകുളുമായി ഇന്ത്യയിൽ കുടുങ്ങും. തട്ടിപ്പ് കേസിൽ അറസ്റ്റിലാകാനും സാധ്യതയുണ്ട്. അതിനിടെ കോടികളുടെ വായ്പകൾ തിരിച്ചടയ്ക്കാതെ രാജ്യംവിട്ട മദ്യവ്യവസായി വിജയ് മല്യയുടെ പേരിൽ കേന്ദ്രസർക്കാരും കോൺഗ്രസും തമ്മിലുള്ള വാക്പോര് മുറുകുകയുമാണ്. അതിനിടെ മല്യയ്ക്കെതിരെ നടപടിക്കു നിർദ്ദേശമൊന്നും ലഭിച്ചിരുന്നില്ലെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സിബിഐ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ച ശേഷവും മല്യ കുറഞ്ഞതു നാലുവട്ടമെങ്കിലും വിദേശയാത്ര നടത്തിയിരുന്നതായും വ്യക്തമായി.
മല്യയുടെ വിദേശയാത്രകൾ സംബന്ധിച്ച വിവരങ്ങൾ അറിയിക്കണമെന്നു ബ്യൂറോ ഓഫ് ഇമിഗ്രേഷനോട് ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബർ 16ന് ആണു സിബിഐ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചത്. എന്നാൽ യാത്ര തടയാനുള്ള നിർദ്ദേശം സിബിഐ നൽകാതിരുന്നതിനാൽ ഇമിഗ്രേഷൻ അധികൃതർ ഒന്നും ചെയ്തില്ല. ഈ പഴുത് ഉപയോഗിച്ചാണ് മല്ല്യ രക്ഷപ്പെട്ടത്. അന്വേഷണ നടപടികളിൽ മല്യ സഹകരിച്ചു കൊണ്ടിരുന്നതിനാലാണു വിദേശയാത്രകൾ തടയാതിരുന്നതെന്നാണു സിബിഐ അധികൃതരുടെ വിശദീകരണം. സുപ്രീം കോടതി ഉത്തരവുപ്രകാരം ഒരു വ്യക്തിക്കെതിരെ കുറ്റപത്രം സമർപ്പിച്ചാലോ വിചാരണ നടക്കാനിരിക്കയാണെങ്കിലോ മാത്രമേ പാസ്പോർട്ട് തടഞ്ഞുവയ്ക്കാനാകൂവെന്നും സിബിഐ അറിയിച്ചു.
ഒക്ടോബർ അവസാനവാരം വിദേശത്തുപോയ മല്യ നവംബറിൽ തിരിച്ചുവന്നു. ഡിസംബറിൽ ആദ്യവും അവസാനവും രണ്ടു വിദേശയാത്രകൾ കൂടി നടത്തിയെന്ന് ഇമിഗ്രേഷൻ അധികൃതർ സിബിഐയെ അറിയിച്ചിരുന്നു. ഒടുവിൽ ഈ മാസം രണ്ടിനു മല്യ ലണ്ടനിലേക്കു മുങ്ങുകയും ചെയ്തു. കിങ്ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ടാണു മല്യയ്ക്കെതിരെ സിബിഐ കേസെടുത്തത്. ഐഡിബിഐ ബാങ്കിൽനിന്നു 900 കോടി രൂപയുടെ വായ്പ അനുവദിച്ചതു ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ബാങ്കുകൾ സുപ്രീംകോടതിയെ സമീപിക്കുകുയും ചെയ്തു. സുപ്രീകോടതി ഇടപെടൽ ഭയന്നാണ് മല്ല്യ ഇപ്പോൾ മുങ്ങിയത്.
അതിനിടെ സർക്കാർ മല്ല്യയെ സഹായിക്കുകയാണെന്നാരോപിച്ച പ്രതിപക്ഷം ഇന്നലെ ഇരുസഭകളിലും കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ചു. രാജ്യസഭയിൽ പ്രശ്നമുന്നയിച്ച പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ്, എൻഡിഎ സർക്കാർ ക്രിമിനൽ ഗൂഢാലോചന നടത്തിയാണു മല്യയെ രാജ്യം വിടാൻ അനുവദിച്ചതെന്ന് ആരോപിച്ചു. 9000 കോടി രൂപ വായ്പയെടുത്തു ബാങ്കുകളെ കബളിപ്പിച്ച ഒരാളെ സർക്കാരിന് എങ്ങനെയാണു രാജ്യം വിടാൻ അനുവദിക്കാനാകുക എന്നു രാഹുൽ ഗാന്ധി ചോദിച്ചു. സഭയിൽ താൻ ഉന്നയിച്ച ചോദ്യങ്ങൾക്കു പ്രധാനമന്ത്രിയും ധനമന്ത്രിയും മറുപടി പറഞ്ഞില്ലെന്നും രാഹുൽ പറഞ്ഞു.
മല്ല്യ കോൺഗ്രസ് ചെയ്ത പാപത്തിന്റെ ഫലമാണെന്നു ബിജെപി തിരിച്ചടിച്ചു. യുപിഎ സർക്കാരിന്റെ കാലത്താണു മല്ല്യ ബാങ്കുകളിൽനിന്നു വായ്പകളെടുത്തതെന്നും കോൺഗ്രസ് ചെയ്ത പാപങ്ങൾക്കു എൻഡിഎ സർക്കാരിനെ പഴിചാരുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി. കോൺഗ്രസ് ഭരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബോഫോഴ്സ് കേസിലെ പ്രതി ഒട്ടാവിയോ ക്വത്റോക്കി രാജ്യം വിട്ടതെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി ചൂണ്ടിക്കാട്ടി. അങ്ങനെ വിഷയത്തിൽ വാക് പോര് തുടരുകയാണ്.
യുണൈറ്റഡ് സ്പിരിറ്റ്സിന്റെ ചെയർമാൻ സ്ഥാനത്തുനിന്നും പടിയിറങ്ങാൻ വിജയ് മല്യയ്ക്ക് 515 കോടി രൂപ കൊടുത്തതായാണ് ഇപ്പോൾ വാർത്തകൾ പുറത്തുവരുന്നത്. കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും ഡിയാഗോ ഏറ്റെടുത്തിരുന്നുവെങ്കിലും വിജയ് മല്യ ചെയർമാൻ സ്ഥാനത്തുതന്നെ തുടരുകയായിരുന്നു. മക്കൾക്കൊപ്പം ഇംഗ്ലണ്ടിൽ സമയം ചെലവഴിക്കാനായാണ് ഈ സ്ഥാനമൊഴിയൽ എന്നാണ് വിജയ് മല്യ വ്യക്തമാക്കുന്നത്. യുബി സ്പിരിറ്റ്സിന്റെ ഫണ്ട് വകമാറ്റി ചെലവഴിച്ചു എന്ന ആരോപണത്തിൽ ഏറെ കാലമായി തർക്കത്തിലായിരുന്നു ഡിയോഗോയും മല്യയും.
വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷർ എയർലൈൻസിന്റെ പേരിൽ ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്നും 9000 കോടിയോളം രൂപയാണ് വായ്പ എടുത്തത്. ഇതു തിരിച്ചടയ്ക്കുന്ന്തിൽ വീഴ്ച വരുത്തിയതിനാൽ പാഞ്ചാബ് നാഷണൽ ബാങ്ക്, യുണൈറ്റഡ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകൾ മല്യയെ വിൽഫുൾ ഡിഫോൾഡറായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഐഡിബിഐ നൽകിയ വായ്പ തിരിച്ചടയ്ക്കാത്ത കേസിൽ വിജയ് മല്യയെ സിബിഐ ചോദ്യം ചെയ്തിരുന്നു.
കിങ്ഫിഷറിനെതിരെ റിപ്പോർട്ടുകൾ ഉണ്ടായിട്ടും അത് അവഗണിച്ച് ഐഡിബിഐ വായ്പ നൽകുകയായിരുന്നു. കമ്പനി ഉദ്യോഗസ്ഥരും ഡയറക്ടറും ബാങ്ക് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചാണ് ചട്ടങ്ങൾ ലംഘിച്ച് വായ്പ അനുവദിച്ചത്. കടബാദ്ധ്യതയെത്തുടർന്ന് 2012ൽ തന്നെ കിങ്ഫിഷർ എയർലൈൻസ് പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. മല്യയുടെ ബംഗളൂരു, മുംബൈ, ഗോവ ഓഫീസുകളിൽ കേസുമായി ബന്ധപ്പെട്ട് സിബിഐ റെയ്ഡ് നടത്തിയിരുന്നു. എയർലൈൻസ് ഡയറക്ടറായ മല്യയെക്കൂടാതെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ എ.രഘുനാഥൻ, ഐ.ഡി.ബി.ഐ ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയും ഒക്ടോബറിൽ സിബിഐ കേസെടുത്തിരുന്നു. ഇത്തരമൊരു പ്രതിയാണ് എല്ലാവരും നോക്കി നിൽക്കെ ലണ്ടനിലേക്ക് യാത്ര തിരിച്ചത്.
Stories you may Like
- സ്റ്റാലിന്റെ ആധിപത്യം തകർക്കാൻ രാഷ്ട്രീയത്തിലേക്കോ! ജോസഫ് വിജയ് തമിഴകം പിടിക്കുമോ?
- ബിസിനസ് പ്ലേബോയ് വിജയ് മല്യ തിരിച്ചെത്തുമോ?
- ബാംഗ്ലൂരിലെ ആകാശക്കൊട്ടാരത്തിൽ വിജയ് മല്ല്യയ്ക്ക് കാലുകുത്താനാവുമോ?
- തമിഴക വെട്രി കഴകത്തിന്റെ ആദ്യ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്തി നടൻ വിജയ്
- കരുവന്നൂരിൽ നടന്നത് ചെങ്കൊടി തണലിലെ വൻ തട്ടിപ്പ്!
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്