വിമൽജ്യോതി എഞ്ചിനീയറിങ് കോളേജിനെ രക്ഷിക്കാൻ അരയും തലയും മുറുക്കി തലശ്ശേരി രൂപത രംഗത്ത്; കോളേജിന്റെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഇടയലേഖനം; സിപിഐ(എം) ഇടപെട്ട് എസ്എഫ്ഐയെ സമരത്തിനിറങ്ങാതെ പിന്തിരിപ്പിച്ചത് കത്തോലിക്കാ സഭയെ പിണക്കേണ്ടെന്ന ലക്ഷ്യത്തോടെ
മറുനാടൻ മലയാളി ബ്യൂറോ
തലശ്ശേരി: കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള വിമൽ ജ്യോതി എഞ്ചിനീയറിങ് കോളേജിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായതോടെ സഭാ വിശ്വാസികളെ രംഗത്തിറക്കി സമരക്കാരെ നേരിടാൻ ഒരുങ്ങി കത്തോലിക്കാ സഭ. കോളേജിന് സംരക്ഷണം ഒരുക്കാനെന്നും പറഞ്ഞ് സഭാ വിശ്വാസികളെ സമരക്കാർക്കെതിരെ തിരിക്കാനാണ് നീക്കം നടക്കുന്നത്. ഇക്കാര്യം ആഹ്വാനം ചെയ്ത് കോളേജിന് സംരക്ഷണ ഒരുക്കണമെന്ന കാണിച്ച് തലശ്ശേരി രൂപത ഇടയലേഖനം പുറപ്പെടുവിച്ചു. ഒരു വിദ്യാർത്ഥി സമരത്തെ നേരിടാൻ സഭാ വിശ്വാസികളോട് രംഗത്തിറങ്ങുന്ന ഇടയലേഖനം തന്നെ ആദ്യമാണ്.
കോളേജിന്റെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് ആഹ്വാനം ചെയ്താണ് ഇടയലേഖനം പുറപ്പെടുവിച്ചിരിക്കുന്നത്. മലബാറിന്റെ സമഗ്ര വികസനത്തിനും ഉന്നത സാങ്കേതിക വിദ്യാഭ്യാസത്തിനും വഴിയൊരുക്കിയ വിമൽജ്യോതി എഞ്ചിനീയറിങ് കോളേജിനെ സമൂഹമധ്യത്തിൽ താറടിക്കാനുള്ള ശ്രമങ്ങളെ അതിരൂപത ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കുമെന്ന് ആർച്ച് ബിഷപ്പ് മാർ ഞെരളക്കാട്ട് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഏതാനും ദിവസങ്ങളായി ചില നിക്ഷിപ്ത താൽപരക്കാർ കോളേജിനെതിരായി നടത്തുന്ന അപവാദ പ്രചരണങ്ങളുടെ നിജസ്ഥിതി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ജനങ്ങളുടെ മുമ്പിലെത്തിക്കാനും ചെമ്പേരിയിൽ ചേർന്ന എഞ്ചിനീയറിങ് കോളേജ് ഉന്നതാധികാര സമിതി തീരുമാനിച്ചിട്ടുണ്ട്. കോളേജിലെ പിടിഎ നിർദ്ദേശിച്ച അച്ചടക്ക നടപടികളും തീരുമാനങ്ങളുമല്ലാതെ മറ്റൊന്നും കോളേജിൽ നടപ്പിലാക്കിയിട്ടില്ല. കഴിഞ്ഞ വർഷങ്ങളിലായി നാല് കോടിയോളം രൂപ നിർധരരായ വിദ്യാർത്ഥികൾക്ക് പഠന സഹായമായി നൽകിയിട്ടുണ്ട്. ഫൈൻ ഇനത്തിൽ പിടിച്ചിട്ടുള്ള തുകയുടെ വലിയൊരു പങ്ക് വിദ്യാർത്ഥികൾക്ക് തന്നെ തിരിച്ചുനൽകിയിട്ടിട്ടുണ്ടെന്നും ഇടയലേഖനം വ്യക്തമാക്കുന്നു.
മലബാറിലെ അവികസിത മേഖലയിലെ കുട്ടികൾക്ക് സാങ്കേതിക വിദ്യയുടെ പുതിയ വാതായനങ്ങൾ കോളേജിനെതിരെ ഉയരുന്ന നീക്കങ്ങൾ തിരിച്ചറിയണമെന്നും കോളേജിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട എന്ത് കാര്യവും തുറന്ന മനസ്സോടെ ആരുമായും ചർച്ച ചെയ്യാൻ തയ്യാറാണെന്നും ഇടയലേഖനം ചൂണ്ടിക്കാട്ടുന്നുണ്ട്. വിമൽജ്യോതി എഞ്ചിനീയറിഗ് കോളേജിൽ ക്രൂരമായ മാനേജ്മെന്റ് പീഡനം നടക്കുന്നുവെന്ന് വിദ്യാർത്ഥികൾ തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. മാനേജ്മെന്റിന്റെ മാനസികപീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണ് തങ്ങളെന്ന് വിദ്യാർത്ഥികൾ പറയുന്നു. ലക്ഷങ്ങളുടെ ഫൈൻ ഈടാക്കുന്നതിനുപുറമേ പ്രതികരിക്കാനൊരുങ്ങുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും വിദ്യാർത്ഥികൾ വെളിപ്പെടുത്തിയിരുന്നു.
അതേസമയം സിപിഐ(എം) കണ്ണൂർ നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് എസ്എഫ്ഐ സമരരംഗത്തു നിന്നും പിന്തിരിഞ്ഞു നിൽക്കുന്നത്. കത്തോലിക്കാ സഭയുമായി ഇപ്പോൾ കാര്യമായ പ്രശ്നങ്ങൾ സർക്കാറിനോ സിപിഎമ്മിനോ ഇല്ല. മാത്രമല്ല, എല്ലാ മതസമൂഹങ്ങളെയും അടുപ്പിച്ചു നിർത്താനുള്ള ശ്രമങ്ങളും ശക്തമായി നടത്തുന്നുണ്ട്. പ്രത്യേകിച്ചും കണ്ണൂരിലെ പാർട്ടിയുടെ കാര്യത്തിൽ ആണെന്നതിനാൽ നേതൃത്വം കൂടുതൽ ജാഗരൂകരാകുന്നു. വിദ്യാർത്ഥി പീഡനത്തെ തുടർന്ന് പാമ്പാടിയിൽ നെഹ്റു കോളേജും കോട്ടയത്ത് മറ്റക്കര ടോംസ് കോളേജും അടിച്ചുതകർക്കാൻ മുന്നിൽ നിന്നവരാണ് എസ്എഫ്ഐക്കാർ. എന്നാൽ, പാർട്ടിയുടെ കോട്ടയിൽ സഭക്കാരെ പിണക്കേണ്ടെന്ന തീരുമാനത്തിലാണ് സിപിഐ(എം).
വിമൽജ്യോതിക്കെതിരെ എസ്എഫ്ഐ സമര രംഗത്ത് ഉണ്ടായിരുന്നില്ല. മാത്രമല്ല, ഇവിടെ സമരത്തിനിറങ്ങിയ എംഎസ്എഫുകാരെ പൊലീസും കോളേജ് ഏർപ്പെടുത്തിയ ഗുണ്ടകളും ചേർന്ന് ശരിക്കും കൈകാര്യം ചെയ്യുകയും അറസ്റ്റുചെയ്തുകൊണ്ടുപോകുകയും ചെയ്തു. ഇതെല്ലാം സർക്കാറും കോളേജ് മാനേജ്മെന്റിനെ സംരക്ഷിക്കുന്ന നിലപാടിന്റെ തെളിവാണ്. സോഷ്യൽ മീഡിയയിൽ കൂടിയും സിപിഐ(എം) പ്രവർത്തകർ ഈ വിഷയത്തിൽ പ്രതികരിക്കരുതെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഒരുപക്ഷേ, അടുത്ത വിഷ്ണു കേരളത്തിൽ ഉണ്ടാകുമെങ്കിൽ അത് ചെമ്പേരിയിലെ വിമൽജ്യോതിയിൽ ആകുമെന്നും അത് തടയാൻ സമൂഹം ഒരുമിച്ച് ശ്രമിക്കണമെന്നും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പരാതി ഉയർന്നിരുന്നു. ഇത്തരത്തിലുള്ള നിവരധി പരാതികളും മറുനാടൻ മലയാളിക്ക് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ കത്തോലിക്ക സഭയിലെ വൈദികരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കോളേജിനെ പറ്റി ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഒരു സ്വാതന്ത്ര്യവും അനുവദിക്കാതെ ജയിൽ അന്തരീക്ഷം സൃഷ്ടിച്ച് കുട്ടികളെ വിരട്ടി നിർത്തിയാണ് വിമൽജ്യോതിയിൽ എൻജിനീയർമാരെ വാർത്തെടുക്കുന്നതെന്ന് വ്യക്തമാകുന്നു.
വിദ്യാഭ്യാസത്തെ എല്ലാരീതിയിലും കച്ചവടവൽക്കരിക്കുന്ന ഒരു സ്ഥാപനമാണ് വിമൽജ്യോതിയെന്ന് അവരുടെ ഓഡിറ്റ് റിപ്പോർട്ടുകളും സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ മൂന്നുവർഷത്തെ ഓഡിറ്റ് റിപ്പോർട്ടുകളിൽ നിന്നുതന്നെ ഫൈനായി ലക്ഷങ്ങളാണ് ഈടാക്കിയിരിക്കുന്നതെന്നും ഓരോ വർഷവും ഇത് കൂടിവരുന്നുവെന്നും കാണാനാകും. 201213 സാമ്ബത്തികവർഷം 3,33,422 രൂപയാണ് ഫൈൻ കളക്ഷൻ ഇനത്തിൽ ലഭിച്ചതെങ്കിൽ1314 വർഷത്തിൽ അത് 6,21,936 രൂപയായി ഉയർന്നു.
തൊട്ടടുത്ത വർഷമായ 2015ൽ ഇത് 9,73,472 രൂപയായാണ് വർധിച്ചത്. ഓരോ വർഷവും മൂന്നുലക്ഷം രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ നിന്നുതന്നെ വിദ്യാർത്ഥികളെ എത്ര നിശിതമായാണ് പിഴിയുന്നതെന്ന വ്യക്തമാകും. ഫൈൻ ഈടാക്കലിൽ കഴിഞ്ഞ വർഷങ്ങളിൽ 200 ശതമാനത്തോളം വർധനവ് ഉണ്ടായി എന്നതുതന്നെ വിദ്യാർത്ഥികളെ എത്രത്തോളം പിഴിയുന്നുവെന്നതിനും പീഡിപ്പിക്കുന്നുവെന്നതിനും തെളിവായി മാറുന്നു.
ഈ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് വിമൽ ജ്യോതി കോളേജിലേക്ക് കഴിഞ്ഞദിവസം എംഎസ്എഫിന്റെ നേതൃത്വത്തിൽ മാർച്ച് നടന്നതും പൊലീസും കോളേജ് അധികൃതർ ഏർപ്പാടാക്കിയ ഗുണ്ടകളും ചേർന്ന് വിദ്യാർത്ഥികളെ തല്ലിച്ചതച്ചതും. അതേസമയം, മന്ത്രി കെ.സി.ജോസഫിന്റെ പിന്തുണയോടെ പ്രാദേശിക കോൺഗ്രസ് നേതാക്കളും അവർ ഏർപ്പെടുത്തുന്ന ഗുണ്ടകളും ചേർന്നാണ് ആക്രമണം നടത്തിയതെന്ന് വിദ്യാർത്ഥികളും പറയുന്നു. ഇവർക്കൊപ്പം പൊലീസും കൂടിയത് സിപിഎമ്മും മാനേജ്മെന്റിനെ സുഖിപ്പിക്കാൻ വേണ്ടി നിൽക്കുന്നുവെന്നതിന് തെളിവാണെന്നും എംഎസ്എഫ് നേതൃത്വം സൂചിപ്പിക്കുന്നു.
Stories you may Like
- 'ഗവർണറാരാ രാജാവോ, ആരിഫ് ഖാനെ തെമ്മാടി, ഇറങ്ങിവാടാ തെമ്മാടി'
- നിഖിൽ തോമസിനെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി എസ്എഫ്ഐ
- കേരളവർമ്മ കോളേജിൽ എസ് എഫ് ഐയെ തുരത്തിയത് അഡ്വ. മാത്യു കുഴൽനാടന്റെ പോരാട്ടവീര്യം
- എസ്എഫ്ഐയെ പരിഹസിച്ചും മുഖ്യമന്ത്രിയെ വിമർശിച്ചും ഗവർണർ
- ഗവർണറുടെ സുരക്ഷാ വീഴ്ചയിൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി കേന്ദ്രസർക്കാർ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍