കുമ്മനവും ചെന്നിത്തലയും ചടങ്ങു പോലെ വന്നു മടങ്ങിയ സമരഭൂമിയിലേയ്ക്ക് വി എസ് എത്തിയതോടെ ലോ അക്കാദമി സമരത്തിന്റെ സ്വഭാവം മാറുന്നു; മടിച്ചു നിന്ന മാദ്ധ്യമങ്ങളെല്ലാം വിഷയം ഏറ്റെടുത്തു; പ്രിൻസിപ്പലിന്റെ രാജിയെ കുറിച്ച് മിണ്ടാതെ ഭൂമി ഏറ്റെടുക്കണമെന്നു ആവശ്യപ്പെട്ടതു ഇതുവരെ കുലുങ്ങാതിരുന്ന ലക്ഷ്മി നായരെ പ്രതിസന്ധിയിലാക്കും: പുറത്ത് വരുന്നത് ഇടതു-വലതു പാർട്ടികൾ ചേർന്നൊരുക്കിയ വമ്പൻ കൊള്ളയുടെ വിശദാംശങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരം 13 ദിവസം പിന്നിട്ടപ്പോഴും പ്രിൻസിപ്പൽ ലക്ഷ്മി നായർക്ക് കൂസലില്ലായിരുന്നു. കാരണം, പ്രിൻസിപ്പൽ സ്ഥാനത്ത് നിന്നും ഉടൻ രാജി വെയ്ക്കണമെന്ന വിദ്യാർത്ഥികളുടെ വാദം ആണ് കുട്ടികൾ ഉയർത്തിയിരുന്നത് എന്നതുതന്നെ. സാങ്കേതികമായി വെറും പ്രിൻസിപ്പൽ മാത്രമാണെങ്കിലും പ്രായോഗികമായി കോളജിന്റെ ഉടമ തന്നെയാണ് ലക്ഷ്മി നായർ എന്നതാണ് അവസ്ഥ. വിദ്യാർത്ഥികളുടെ എല്ലാ ആവശ്യങ്ങളും സമ്മതിച്ചുകൊടുക്കാൻ മാനേജ്മെന്റ് തയ്യാറാണെങ്കിൽ പോലും സമരം നീണ്ടു പോയത് ഈ ആവശ്യം മൂലമായിരുന്നു.
വിദ്യാർത്ഥികളെ ഏറ്റവും വലിയ ആവശ്യമായ പ്രിൻസിപ്പൽ രാജിയെക്കുറിച്ച് മിണ്ടാതെ സമരപന്തലിൽ എത്തിയ വി എസ് പക്ഷേ, പ്രശ്നത്തിന്റെ മൂലക്കല്ലിൽ തന്നെ സ്പർശിച്ചാണ് മടങ്ങിയത്. വിദ്യാർത്ഥികളുടെ ന്യായമായ എല്ലാ ആവശ്യങ്ങളും സാധിച്ചു കൊടുക്കാം എന്നു പറഞ്ഞ പ്രിൻസിപ്പൽ വിദ്യാർത്ഥികൾ ഇതുവരെ ഉയർത്തിയിട്ടില്ലാത്ത ലോ അക്കാദമി നിലനിൽക്കുന്ന 12 ഏക്കർ സർക്കാർ ഭൂമിയെ കുറിച്ചാണ് ഊന്നി പറഞ്ഞത്. ഈ വിഷയം ചൂടുപിടിച്ചാൽ പ്രിൻസിപ്പലിന്റെ രാജിയല്ല ലോ അക്കാദമിയുടെ നിലനിൽപ് തന്നെ അപകടത്തിലാകുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ നീങ്ങിയെന്നു വരാം.
ലോ അക്കാദമി ഒരു സ്വകാര്യ പ്രൈവറ്റ് കോളജ് ആണെങ്കിലും അതിന്റെ ഭൂമി സർക്കാരിന്റെയാണ്. സ്വാശ്രയം എന്ന ആശയം ചിന്തിക്കാൻ പോലും സാധിക്കുന്നതിന് മുമ്പേ ഏതാണ്ട് 50 വർഷം മുമ്പാണ് അക്കാദമി രൂപം കൊള്ളുന്നത്. അന്നു കേരളത്തിലെ ആകെ രണ്ട് ലോ കോളജുകൾ ഉണ്ടായിരുന്നുള്ളു. തിരുവനന്തപുരത്തെയും, എറണാകുളത്തെയും കോളജുകൾ. അക്കാലത്ത് ഇടതു വലതു പാർട്ടികൾ ഒരുമിച്ചു ചേർന്നാണ് സ്വകാര്യ മേഖലയിൽ ഒരു ട്രസ്റ്റ് രൂപീകരിച്ച് അക്കാദമി ആരംഭിക്കുന്നത്. അക്കാലത്തെ തിരുവനന്തപുരത്തെ ഏറ്റവും പ്രമുഖ സിപിഐ(എം) നേതാവായിരുന്ന കോലിയക്കോട് കൃഷ്ണൻ നായരുടെ ജേഷ്ടനായിരുന്ന നാരായണൻ നായരായിരുന്നു കോളജിന്റെ അധിപൻ. ജസ്റ്റിസ് കൃഷ്ണൻ നായരെ മുന്നിൽ നിർത്തി തുടങ്ങിയ ഈ സ്ഥാപനമാണ് കേരളത്തിലെ മുഴുവൻ നേതാക്കൾക്കും എൽഎൽബി നൽകിയത്.
വിദ്യാർത്ഥി സമരം ശക്തമായപ്പോൾ വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിൽ ലക്ഷ്മി നായർ പറഞ്ഞത് ലോ അക്കാദമി എയ്ഡഡ് സ്ഥാപനമല്ലെന്നും പ്രൈവറ്റ് കോളേജ് ആണെന്നും പറയുകയുണ്ടായി. ഇങ്ങനെ പ്രൈവറ്റ് കോളേജാണെന്ന് പറയുമ്പോൾ പിന്നെ സർക്കാർ ഭൂമി എങ്ങനെ ലഭിച്ചു എന്ന ചോദ്യത്തിനും ഉത്തരം പറയേണ്ടി വരും. തിരുവനന്തപുരം നഗരത്തിലെ ലോ അക്കാദമിക്കല്ലാതെ മറ്റൊരു പ്രൈവറ്റ് കോളേജുകൾക്കും കേരളത്തിൽ സർക്കാർ ഭൂമി പാട്ടത്തിന് കൊടുത്തിട്ടുണ്ടോ എന്നതാണ് അന്വേഷിക്കേണ്ടതുമാണ്. ഇക്കാര്യമെല്ലാം കണക്കാക്കി കൊണ്ട് തന്നെയാണ് വി എസ് അച്യുതാനന്ദൻ മർമ്മപ്രധാനമായ ഈ വിഷയത്തിലേക്ക് വിരൽ ചൂണ്ടിയത്.
തിരുവനന്തപുരം നഗരത്തിൽ 12 ഏക്കർ ഭൂമിക്ക് കോടികൾ വില വരും. സർക്കാറിന്റെ പല പദ്ധതികൾക്കും സ്ഥാപനങ്ങളും സ്ഥാപിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയിലാണ് ഒരു പ്രൈവറ്റ് സ്ഥാപനം കോടികളുടെ ഭൂമിയിൽ കൈവശം വെക്കുന്നത്. ഈ ഭൂമിയിൽ ഫ്ലാറ്റും വീടും വച്ചുവെന്നതും നഗ്നമായ നിയമലംഘനമാണ്. ഇതൊക്കെ അറിഞ്ഞിട്ടും രാഷ്ട്രീയക്കാരെല്ലാം മൗനം പാലിക്കുകയായിരുന്നു. നിലവിലെ ചട്ടപ്രകാരം മൂന്നേക്കർ മാത്രം മതി നിയമകോളേജ് പ്രവർത്തിക്കുന്നതിന് അവശേഷിക്കുന്ന 9 ഏക്കർ സർക്കാറിലേക്ക് തിരിച്ചെടുക്കണം എന്നതാണ് വി എസ് ഉന്നയിക്കുന്ന ആവശ്യം. ഇപ്പോൾമാനേജ്മെന്റ് ഭൂമി കൈവശം വെക്കുന്നത് അനധികൃതമാണെന്നാണ് വി എസ് വ്യക്തമാക്കുന്നത്. ഇതോടെ റവന്യൂ വകുപ്പിന് വിഷയത്തിൽ ഇടപെടൽ നടത്തേണ്ടി വരും.
1968ൽ സർക്കാർ 11 ഏക്കർ 49 സെന്റ് ഭൂമി ആദ്യം മൂന്നു വർഷത്തേക്കും പിന്നീട് 30 വർഷത്തേക്കും പാട്ടത്തിനു നല്കിയതായി ലോ അക്കാദമി വെബ് സൈറ്റിൽ തന്നെ നേരത്തെ വ്യക്തമാക്കിയിരിക്കുന്നു. ആദ്യം സൊസൈറ്റി ആയി രൂപീകരിച്ച് അതിന്റെ നടത്തിപ്പിനായി ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഉൾപ്പെടെയുള്ളവർ അംഗങ്ങളായി മുന്നിൽ നിന്നിരുന്നു. ഇങ്ങനെ സൊസൈറ്റിയായി തുടങ്ങിയ സ്ഥാപനം ഇപ്പോൾ എങ്ങനെ പ്രൈവറ്റ് സ്ഥാപനമായി എന്നതിലേക്ക് അന്വേഷണം നീണ്ടാൽ ഇടതും-വലതും മൗനം പാലിച്ചു കൂട്ടു നിന്ന ഭൂമി തട്ടിപ്പിന്റെ വിവരങ്ങളാകും വ്യക്തമാകുക.
സർക്കാർ ഭൂമി പാട്ടത്തിന് നൽകിയപ്പോൾ ഉണ്ടായിരുന്ന വ്യവസ്ഥകൾ ലംഘിച്ചെന്ന ആരോപണവും ശക്തമാണ്. കോലിയക്കോട് കൃഷ്ണൻനായരുടെ ജ്യേഷ്ഠൻ നാരായണൻനായർ സെക്രട്ടറിയായി രൂപീകരിച്ച ട്രസ്റ്റിന്റെ പേരിൽ സ്വന്തമാക്കിയ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് 100 മീറ്റർ മാത്രം അകലെയുള്ള 37.5 സെന്റ് സ്ഥലമാണ് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഉപയോഗിക്കാതെ വൻകിട കെട്ടിട നിർമ്മാതാക്കളുമായി ചേർന്ന് സംയുക്ത സംരഭ വ്യവസ്ഥയിൽ ഫ്ലാറ്റ് നിർമ്മാണത്തിനായി വിനിയോഗിച്ചത്. നഗരസഭ കൗൺസിലിൽ എതിർപ്പുണ്ടായെങ്കിലും ഭരണക്കാരുടെ സ്വാധീനത്തിലാണ് ഈ ഫ്ലാറ്റ് നിർമ്മാണമെന്ന ആരോപണവും ശക്തമാണ്.
വഞ്ചിയൂർ വില്ലേജിലെ സർവ്വേ നമ്പർ 2889/2, 2890, 2883/13 നമ്പരുകളിൽപ്പെടുന്ന 34.5 സെന്റ് സ്ഥലവും ചേർന്നുള്ള മൂന്ന് സ്ഥലത്തുമാണ് എട്ടുനില ഫ്ലാറ്റ് സമുച്ചയം കെട്ടിയത്. വിപണിയിൽ 20 കോടിയിലധികം രൂപവരുന്ന സ്ഥലത്താണ് ഫ്ളാറ്റ് സമുച്ചയം ഉയർന്നത്.
തിരുവിതാംകൂർ-കൊച്ചി ലിറ്റററി സയന്റിഫിക് ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേരള ലോ അക്കാദമി സൊസൈറ്റിയുടെ പേരിലായിരുന്നു ഭൂമി.
ഇവിടെ കേരള യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനോടെയുള്ള റിസർച്ച് സെന്ററും അഡ്മിനിസ്ട്രേറ്റീവ് ഓഫീസും പ്രവർത്തിക്കുകയായിരുന്നു. സൊസൈറ്റിയുടെ ആക്ട് പ്രകാരം ഈ വസ്തുവകകൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമാത്രമേ ഉപയോഗിക്കാവൂ. എന്നാൽ 2009ൽ ഇവിടെ വാണിജ്യ ആവശ്യത്തിനായി പത്തുനില കെട്ടിടം നിർമ്മിക്കുന്നതിനായി ലോ അക്കാദമി നഗരസഭയെ സമീപിച്ചു. ട്രസ്റ്റ് ഭൂമിയായിട്ടും നഗരസഭ എതിർപ്പുകൾ അവഗണിച്ച് അനുമതി നൽകി.
ഈ അനുമതി നിലനിൽക്കെത്തന്നെ 2012 സ്വകാര്യ കെട്ടിട നിർമ്മാതാക്കളായ ഹെദർ കൺസ്ട്രക്ഷനുമായി ചേർന്ന് 60:40 വ്യവസ്ഥയിൽ ഫ്ളാറ്റ് നിർമ്മാണത്തിനു അനുമതി തേടി ഇരുകൂട്ടരും നഗരസഭയും സമീപിച്ചു. നഗരസഭയിൽ എതിർപ്പുയർന്നെന്നെങ്കിലും സിപിഐ(എം) അടക്കമുള്ളവരുടെ ഇടപെടലോടെ ഫ്ലാറ്റ് നിർമ്മാണം തുടങ്ങുകയായിരുന്നു. ഇതിനെതിരെ ജില്ലാ കളക്ടർക്കും ജില്ലാ രജിസ്ട്രാർക്കുമൊക്കെ പരാതി പോയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ലോ അക്കാദമിയിലെ സമരം ഉണ്ടാകുന്നത്.
സമരം തുടങ്ങിയത് ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടാണെങ്കിലും വി എസ് ഇക്കാര്യം ഊന്നിപ്പറഞ്ഞില്ല. പകരം ഭൂമി വിഷയം ഉന്നയിച്ചതോടെ മാനേജ്മെന്റ് ശരിക്കും വെട്ടിലായി. വിഎസിന്റെ ആവശ്യത്തിന്റെ ചുവടു പിടിച്ച് ബിജെപിയും രംഗത്തെത്തി. ഇക്കാര്യം വി മുരളീധരൻ ഇതിനോടകം ഉന്നയിച്ചു കഴിഞ്ഞു. എന്നാൽ, ഗുരുതരമായ ഭൂമി വിഷയം വിഎസിനെ പോലൊരു നേതാവ് ഉയർത്തിയതോടെ സർക്കാറിന് ഈ വിഷയം ഗൗനിക്കാതിരിക്കാൻ സാധിക്കില്ല. ഇടതു സർക്കാർ ലക്ഷ്മി നായരെ സംരക്ഷിക്കുന്നു എന്ന ആക്ഷേപം ഇപ്പോൽ തന്നെ ശക്തമാണ്.
വി എസ് കൂടി വിഷയം ഏറ്റെടുത്തതോടെ മാദ്ധ്യമങ്ങളും ലോ അക്കാദമി വിഷയത്തിലേക്ക് കൂടുതൽ ശ്രദ്ധിച്ചു തുടങ്ങി. എല്ലാ മാദ്ധ്യമങ്ങളും വിഷയം ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ഇന്നലെ മിക്ക ചാനലുകളുടെയും പ്രൈംടൈം ചർച്ച ലോ അക്കാദമി വിഷയമായിരുന്നു. നിരവധി ചട്ടലംഘനങ്ങൾ ലോ അക്കാദമിയിൽ നടക്കുന്നുണ്ട്. എന്നാൽ, പലപ്പോഴും ഇത്തരം വിവാദങ്ങളെ മറികടക്കുന്നത് ഉന്നതരുടെ മക്കൾക്ക് പഠിക്കാൻ അവസരം നൽകിയും മറ്റുമാണ്. എന്നാൽ ഇപ്പോഴത്തെ നിലയിൽ വിവാദം മുന്നോട്ടു പോയാൽ തൽക്കാലത്തേക്ക് ലക്ഷ്മി നായർ അവധിയിൽ പ്രവേശിക്കാനുള്ള സാധ്യതയുള്ള തള്ളിക്കളയാനാവില്ല.
ഇതിനിടെ ലക്ഷ്മി നായരുടെ രാജി ആവശ്യത്തിൽ നിന്നും എസ്എഫ്ഐ പിന്മാറണമെന്ന സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശവും എസ്എഫ്ഐ തള്ളാനാണ് സാധ്യത. വിഎസിന്റെ പിന്തുണയുണ്ടെന്ന കാര്യം വിദ്യാർത്ഥഇ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് എസ്എഫ്ഐ നേതാക്കളെ തിരുവനന്തപുരത്തെ സിപിഐഎം ജില്ലാകമ്മിറ്റി ഓഫിസിലേക്ക് വിളിപ്പിച്ചത്. പ്രിൻസിപ്പലിന്റെ രാജിയെന്ന ആവശ്യം പ്രായോഗികമല്ലെന്നാണ് സിപിഐഎം നേതൃത്വം വ്യക്തമാക്കിയത്. അതേസമയം അത്തരമൊരു നിർദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്