എണ്ണയും തേനും പാലും ഒഴുക്കുന്ന ബളാൽ മാതാവിന്റെ 'അത്ഭുത'ത്തിന്റെ ശോഭകെട്ടു! രോഗശാന്തി പ്രതീക്ഷിച്ചു എണ്ണ കൊണ്ടു പോയവരിൽ ചിലർ മുക്തി കിട്ടാതെ മരിച്ചതോടെ കണ്ണൂരിലെ പരപ്പിൽ തുടങ്ങിയ ശാഖയിൽ ആളും അനക്കുമില്ലാതെ പൊളിഞ്ഞു; അരങ്ങം ഗ്രാമത്തിലേക്കു കുടിയേറിയിട്ടും വിശ്വാസികൾ എത്തുന്നില്ല: മാതാവിനെ കൂട്ടുപിടിച്ചുള്ള തട്ടിപ്പ് അനിവാര്യമായ അന്ത്യത്തിലേക്ക്
രഞ്ജിത് ബാബു
കണ്ണൂർ: കാസർഗോഡ് ജില്ലയിലെ ചെറുകുന്നിനടുത്തു ബളാൽ മാതാവിന്റെ പേരിലുള്ള ദിവ്യാമാതാ പ്രാർത്ഥനാകേന്ദ്രത്തിന്റെ ശാഖ എന്ന പേരിൽ കണ്ണൂർ ജില്ലയിലെ പരപ്പയിൽ റോസമ്മ എന്ന സ്ത്രീ ആരംഭിച്ച കേന്ദ്രവും ലക്ഷ്യം കാണാതെ പോയി. ബളാൽ മാതാവിന്റെ പ്രാർത്ഥനാ കേന്ദ്രത്തിൽ എണ്ണയും തേനും പാലും നിലയ്ക്കാതെ ഒഴുകുന്ന അത്ഭുതം കണ്ട് വിശ്വസിച്ച് കേരളത്തിന് അകത്തും പുറത്തും നിന്ന് രണ്ടു വർഷത്തോളം വിശ്വാസികൾ കൂട്ടത്തോടെ ഒഴുകിയിരുന്നു.
കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ മാറ്റിയെന്നും മറ്റും പ്രചരിപ്പിച്ചാണ് ദിവ്യമാതാവിന്റെ രൂപത്തിൽ നിന്നും ഒഴുകിയെത്തുന്ന എണ്ണ വാങ്ങാൻ ജനങ്ങൾ എത്തിച്ചേർന്നത്. ബുധൻ, ഞായർ ദിവസങ്ങളിലാണ് വിശ്വാസികൾക്ക് എണ്ണ നൽകിയിരുന്നത്. ബളാലിൽ ഇപ്പോൾ ഏതു ദിവസവും എണ്ണ നൽകുന്നുണ്ട്. ഓമനയെന്ന കാൻസർ ബാധിച്ച സ്ത്രീ വയ്യാതെ കിടന്നപ്പോൾ മാതാവ് ചട്ടയും മുണ്ടും ധരിച്ച് വീട്ടിലെത്തി എണ്ണ നൽകിയെന്നായിരുന്നു പ്രചാരണം. അതോടെയാണ് ബളാൽ എന്ന ഗ്രാമം ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ ജനത്തിരക്കു കുറഞ്ഞതോടെ ഓരോ വീട്ടിൽനിന്നും വോളന്റിയർമാരായി എത്തി ഈ കേന്ദ്രത്തിൽ വിശ്വാസികളുടേതായ തിരക്കുണ്ടാക്കണമെന്നാണ് നിർദ്ദേശം.
ബളാലിൽ നിന്നും എണ്ണ കൊണ്ടു പോയവർ രോഗശാന്തി പ്രതീക്ഷിച്ചെങ്കിലും രോഗം മൂർച്ഛിച്ച് മരിച്ച സംഭവങ്ങൾ വരെ നിരവധിയായിരുന്നു. യഥാർത്ഥ വിശ്വാസത്തെ അന്ധവിശ്വാസത്തിലേക്ക് വഴി മാറ്റിയതിനു പിന്നിൽ പള്ളി വികാരിയും കൂട്ടാളികളുമാണെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. അതിന്റെ പകിട്ട് കുറയും മുമ്പേ ബളാലിൽ നിന്നും എണ്ണ കൊണ്ടു പോയി ഉദയഗിരിക്കടുത്ത പരപ്പയിൽ സൂക്ഷിച്ചത് റോസമ്മയെന്ന സ്ത്രീ ആയിരുന്നു.
റോസമ്മ കൊണ്ടു വച്ച എണ്ണ മാതാവിന്റെ രൂപത്തിന് മുന്നിൽ വച്ചപ്പോൾ അവിടെ നിന്നും എണ്ണ ധാരയായി ഒഴുകുന്നുവെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചു. കാൻസർ ബാധിതയായ റോസമ്മ കൃത്യമായ ചികിത്സ ചെയ്ത് കാൻസർ മാറിയതോടെ റോസമ്മ നൽകുന്ന എണ്ണയും ദിവ്യമായി. രോഗശാന്തിക്കായി പരപ്പയിലെ ശാഖാ മാതാ കേന്ദ്രത്തിൽ നിന്നും എണ്ണ വാങ്ങിയവരിൽ പലർക്കും രോഗം ഏറിയതേയുള്ളൂ. അതിനിടെ റോസമ്മയുടെ ഭർത്താവും മരണമടഞ്ഞതോടെ പരപ്പയിലെ എണ്ണ മാഹാത്മ്യത്തിന് ഇടിവ് പറ്റി. അങ്ങനെ റോസമ്മയെന്ന നിർദ്ധനയായ യുവതി ആലക്കോടിനപ്പുറമുള്ള അരങ്ങം എന്ന കുടിയേറ്റഗ്രാമത്തിലെത്തി.
അരങ്ങത്തെ ദിവ്യഎണ്ണയെക്കുറിച്ചുള്ള അന്വേഷണത്തിനായി ഈ ലേഖകൻ ആലക്കോടു നിന്നും ജീപ്പ് പിടിച്ചു. റോസമ്മയുടെ എണ്ണ വിതരണ കേന്ദ്രം അന്വേഷിച്ചപ്പോൾ തന്നെ തീരെ രസിക്കാത്ത നിലയിൽ ഡ്രൈവറുടെ പ്രതികരണം. സാറൊക്കെ എന്തിനാണ് ഇത്തരത്തിൽ വിശ്വസിക്കുന്നത്. മറുപടി ചിരിയിലൊതുക്കി സീറ്റിൽ കയറി ഇരുന്നു. അല്പം പരുക്കനായ അയാളുടെ ജീപ്പിൽ യേശുദേവന്റെ ക്രൂശിത ചിത്രം വച്ചിരിക്കുന്നു. ക്രൈസ്തവനായിട്ടും ഇത്തരം അന്ധവിശ്വാസങ്ങളെ അംഗീകരിക്കില്ലെന്ന് തുറന്നുപറയുന്ന പ്രകൃതം.
പള്ളിയും പട്ടക്കാരും ഇത്തരം ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ്. ഒരു രോഗം മാറ്റാനും ഈ എണ്ണക്ക് കഴിയില്ല. മാതാവിന്റെ പേരിലുള്ള തട്ടിപ്പാണിത്. അയാൾ പറഞ്ഞുകൊണ്ടേയിരുന്നു. എണ്ണ കൊണ്ട് രോഗം മാറുമെങ്കിൽ എന്തിനാണ് സഭ തന്നെ ആശുപത്രി പണിഞ്ഞത്. എല്ലാറ്റിനും പിന്നിൽ ചില അച്ഛന്മാരാണ്. ബളാലിലെ ഓമന എന്ന സ്ത്രീയിൽ നിന്നും എണ്ണ വാങ്ങിയവർ ഇവിടങ്ങളിലുണ്ട്. അതിൽ ചിലരൊക്കെ മരിച്ചു പോയി. ചിലർക്ക് രോഗം മൂർച്ഛിച്ചു. യാത്രയ്ക്കിടയിൽ എണ്ണയിലെ കള്ളക്കളികളുടെ ഉദാഹരണങ്ങൾ ഏറെ നിരത്തി.
വണ്ടി അരങ്ങത്ത് എത്തുകയാണ്. മൂന്നു ഭാഗത്തും മലനിരകൾ. അരങ്ങത്തെ ഒരു കൊച്ചുമലയുടെ താഴ്വാരത്ത് വണ്ടി നിർത്തി. അവരുടെ വീട് വരെ വണ്ടി പോകില്ല. ഡ്രൈവർ പറഞ്ഞു. വീട്ടിലേക്കുള്ള വഴി കാട്ടിത്തന്നു. പണം കൊടുത്ത് വിട പറയുമ്പോൾ അയാളുടെ മുഖത്ത് തികഞ്ഞ പരിഹാസം. ഡ്രൈവർ കാട്ടിത്തന്ന വഴിയിലൂടെ നടന്നു. വഴിയിലാരേയും കണ്ടില്ല. ഒരു ഒറ്റപ്പെട്ട വീട്ടിൽ കയറി കാര്യമന്വേഷിച്ചപ്പോൾ റോസമ്മയുടെ വീട് കാട്ടിത്തന്നു.
വീണ്ടും കയറ്റം അല്പനേരം കഴിഞ്ഞ് കിതപ്പ് മാറ്റിയ ശേഷം ഉരുളൻ കരിങ്കല്ല് പാകിയ വഴിയിലൂടെ വീണ്ടും മുകളിലോട്ട്. റബ്ബർ തോട്ടത്തിന്റെ ഓരത്തായി ഒരു കൊച്ച് വീട്. മുറ്റം പോലും കഷ്ടിച്ചേയുള്ളൂ. ചുവരിൽ യേശുക്രിസ്തുവിന്റെ ക്രൂശിത ചിത്രം. ഒരു ഭാഗത്ത് അറിയിപ്പ് എഴുതി വച്ചിട്ടുണ്ട്. അതിൽ പറയുന്നത് ഇങ്ങനെ. തിരിയും പൂക്കളും ഒഴികെ മറ്റ് നേർച്ച കാഴ്ചകളൊന്നും സമർപ്പിക്കരുത്. രൂപത്തേയും എണ്ണയേയും സ്പർശിക്കരുത്. പ്രാർത്ഥനാസമയവും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അർച്ചനക്കോ പ്രാർത്ഥനക്കോ അന്ന് ആരും എത്തിയില്ലെന്ന് വ്യക്തം.
വീട് പൂട്ടിയിരിക്കയാണ്. ജനാലകളെല്ലാം അടച്ചു പൂട്ടിയിട്ടുണ്ട്. വീട്ടിനകത്തെ കാര്യങ്ങളൊന്നും കാണാനാവുന്നില്ല. റോസമ്മ വീട്ടിലില്ലെന്ന് വ്യക്തമായി. അല്പം അകലെയുള്ള വീട്ടിൽ അന്വേഷിച്ചപ്പോൾ അവർ പോകുന്നതും വരുന്നതും ആർക്കും അറിയില്ല. സമയം ഉച്ചയോടടുത്തിരുന്നു. റബ്ബർ തോട്ടത്തിൽ ഏറെ നേരം അവരുടെ വരവും കാത്തിരുന്നു. ഒരാൾ പോലും റോസമ്മയുടെ വീട്ടിലേക്ക് വന്നിരുന്നില്ല. അരങ്ങം കവലയിലേക്ക് എത്തിയപ്പോൾ ഇവരുടെ കാര്യം അന്വേഷിച്ചു. രാവിലെ ബസ്സ് കയറുന്നത് കണ്ടതായി അറിഞ്ഞു. മറ്റൊന്നും ആർക്കും അറിയില്ല. ദിവ്യ എണ്ണയെ വിശ്വാസമില്ലാത്തവരാണ് സ്ഥലത്തെ അധികം പേരും.
ബളാലിലെ പോലെ വളണ്ടിയർമാരില്ല. സ്ഥലത്ത് എണ്ണ അത്ഭുതം ഏൽക്കാത്തതിനാൽ കോഴിക്കോട് ജില്ലയിലെ ചില ദേശങ്ങളിൽ റോസമ്മ പോകാറുണ്ടെന്ന് വിവരം ലഭിച്ചു. അതിനൊരു വൈദികന്റെ പിൻതുണയും ലഭിച്ചു വരുന്നു. എങ്കിലും മാതാവിന്റെ അനുഗ്രഹം ലഭിച്ചുവെന്ന് വിശ്വസിക്കുന്ന റോസമ്മക്ക് തനിച്ച് സ്വന്തം വീട്ടിൽ രാത്രി കഴിയാൻ ഭയമാണ്. അടുത്ത വീട്ടിലാണ് അഭയസ്ഥാനം. ബളാലിലെപ്പോലെ പള്ളിയുടേയും വികാരിയുടേയും പിൻതുണ ലഭിച്ചാൽ മാതാവിന്റെ രൂപത്തിൽ നിന്നും ദിവ്യ എണ്ണ ചുരത്തി നൽകാനുള്ള പുറപ്പാടിലാണവർ.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍