അച്ചാറുകുപ്പി പറന്നുവന്നതും അയേൺ ബോക്സ് തെറിച്ചുവീണതും വിവരമറിഞ്ഞെത്തിയ ലേഖകന്റെ തലയിൽ വാച്ചെറിഞ്ഞ് മുറിവേൽപിച്ചതും പാവം ചാത്തനല്ല; കാട്ടാക്കടയിലെ ചാത്തനേറിന്റെ ഗുട്ടൻസ് വെളിപ്പെടുത്തി ദേശാഭിമാനി ലേഖകൻ ഫെയ്സ് ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു; ഈ അന്ധവിശ്വാസത്തിന് ആര് ചികിത്സ നൽകും?
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കേട്ടവർ കേട്ടവർ കയ്യിൽനിന്ന് രണ്ടെണ്ണം കൂടിയിട്ട് കാച്ചി പെരുപ്പിച്ച കാട്ടാക്കടയിലെ വീട്ടിൽ നടന്ന ചാത്തനേറിന്റെ കഥകേട്ട് അങ്ങോട്ട് ഓടിക്കൂടിയവർ നിരവധിയാണ് വിവരമറിഞ്ഞ പത്രക്കാരും പിന്നാലെ പൊലീസുമെത്തി. ഒടുവിൽ ചാത്തനെ പിടികിട്ടാതെ കുടുംബത്തെ ഉൾപ്പെടെ പുറത്തിറക്കി വീടിന് താഴിട്ട് തൽക്കാലം പ്രശ്നം പരിഹരിച്ചെങ്കിലും കൂടിയവർക്കാർക്കും ആ വീട്ടിൽ സംഭവിച്ചതെന്തെന്ന് പിടികിട്ടിയില്ല.
അ്ച്ചാറുകുപ്പി വായുവിൽ തനിയെ പറന്നുവന്നെന്നും ഗ്യാസടുപ്പ് താഴെ വീണെന്നും അയേൺ ബോക്സ് തെറിച്ചുവീണെന്നുമെല്ലാം ഉള്ള കഥകളാണ് കാട്ടാക്കടയിലെ വീട്ടിൽ നിന്ന് ഇന്നലെ പുറത്തുവന്നത്. കേട്ടപാതി ജനപ്രവാഹമായി. പലരും സംഭവങ്ങൾ വീട്ടുകാരിൽ നിന്ന് ചോദിച്ചറിഞ്ഞപ്പോഴും അവർ വാദങ്ങളിൽ ഉറച്ചുനിന്നു. പക്ഷേ, സംഭവമറിഞ്ഞ് അവിടെയെത്തിയ ദേശാഭിമാനി കാട്ടാക്കട ലേഖകനും സിപിഐ(എം) നേതാവുമായ പിഎസ് പ്രഷീദ് ചാത്തനേറിന്റെ പിന്നിലെ 'രഹസ്യം' തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നു.
പ്രഷീദിന്റെ പോസ്റ്റ് ഇങ്ങനെ:
നാട്ടുകാർക്ക് ആകെ ഭ്രാന്തായോ ..?? രണ്ടു ദിവസമായി കാട്ടാക്കട പഞ്ചായത്തിലെ പ്ലാവൂരിനടുത്തുള്ള വീട്ടിൽ ചാത്തനേറ് എന്ന വാർത്ത പരക്കുന്നു.. ആദ്യം കാര്യമാക്കിയില്ല ..അപ്പോൾ ഇതുമായി ബന്ധപ്പെട്ടു നിരവധി കഥകൾ പരക്കുന്നു .. വീട്ടിനുള്ളിൽ വിവിധ മുറികളിൽ ഇരിക്കുന്ന
സാധനങ്ങൾ തനിയെ പറന്നു നടക്കുന്നു. ഗ്യാസ് അടുപ്പു തെറിച്ചു പോകുന്നു .. അടുക്കളയിൽ ഇരുന്ന അച്ചാറുകുപ്പി പറന്ന് ഹാളിൽ വീണുടയുന്നു.
വെള്ളത്തോടുകൂടിയ ജഗ്ഗ് പ്രായമായ ആളുടെ തല ലക്ഷ്യം വച്ച് പാഞ്ഞു വന്നു ..മേശപ്പുറത്തിരുന്ന ഇസ്തിരി പെട്ടി പറന്ന് കളിച്ച ശേഷം
നിലത്തു വീണു പൊട്ടുന്നു .. ഹാളിൽ കിടന്ന ഇരുമ്പു കസേര രണ്ടായി പൊട്ടി മാറുന്നു .. അപ ശബ്ദങ്ങൾ കേൾക്കുന്നു .. ഇങ്ങനെ എത്ര എത്ര കഥകൾ ..
നിരവധിപേർ വിളിച്ചു പറഞ്ഞതുകൊണ്ട് എന്തായാലും ആ ചാത്തനെ ഒന്ന് കണ്ടു കളയാം എന്ന് കരുതി അവിടെ പോയി .. അവിടെ ചെന്നപ്പോൾ വീടിനുള്ളിലും പരിസരത്തുമായി നൂറു കണക്കിന് ആളുകൾ .. കിലോമീറ്ററുകൾക്കപ്പുറത്തു നിന്നും സംഭാവമറിഞ്ഞു വന്നവരുടെ വാഹനങ്ങളുടെ നീണ്ട നിര. ..പൊലീസിന് പോലും നിയന്ത്രിക്കാൻ കഴിയുന്നില്ല .. ഒരുവിധത്തിൽ വീടിനുള്ളിൽ എത്തി .. അപ്പോൾ അവിടെ ചന്ദ്രിക ലേഖകൻ രാഗിഷ് അടക്കമുള്ള ചില മാദ്ധ്യമ സുഹൃത്തുക്കളും ഉണ്ട് .. എല്ലാവരുടെയും ശ്രദ്ധ രാഗിഷിലേക്കാണ് .. സംഭവം എന്തെന്നറിയാൻ അന്വേഷിച്ചപ്പോൾ രാഗിഷ്
ക്യാമറയിൽ വീട്ടുകാരുടെ വാക്കുകൾ ഷൂട്ട് ചെയ്തു ക്യാമറ ഓഫാക്കിയ ഉടൻ തൊട്ടടുത്ത മുറിയിൽ നിന്നും ഒരു വാച്ചു വേഗത്തിൽ വന്നു തലയിൽ കൊണ്ടു .. തല മുറിയുകയും ചെയ്തു ..
ഇതുകേട്ട് ഞാൻ രാഗിഷിനോട് ചോദിച്ചു ആ സമയം വച്ചിരുന്ന റൂമിൽ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് .. അവൻ പറഞ്ഞു ആവീട്ടിലെ പയ്യൻ പതിനൊന്നോ പന്ത്രണ്ടോ വയസ്സുവരുന്ന പയ്യൻ മുറിക്കുള്ളിൽ ഉണ്ടായിരുന്നു എന്ന് .. അത് കഴിഞ്ഞു അച്ചാർ കുപ്പിയും ജഗ്ഗും അടുക്കളയിൽ നിന്നും പറന്ന് വന്നപ്പോൾ അടുക്കളയിൽ ആരെങ്കിലും ഉണ്ടായിരുന്നോ എന്നന്വേഷിച്ചപ്പോൾ ആ അടുക്കളയിൽ വീട്ടുടമയുടെ ഭാര്യ രാഗിണി ഉണ്ടായിരുന്നു ..
ഇങ്ങനെ ഓരോ സംഭവങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോഴും ആ സാധനങ്ങൾ ഇരുന്ന സ്ഥലങ്ങളിൽ ഈ അമ്മയുടെയും മോന്റെയും സാന്നിധ്യം ഉണ്ടായിരുന്നു എന്ന് മനസ്സിലായി. ഇവരുടെ സാന്നിധ്യം ഇല്ലാത്ത സമയത്ത് ഒന്നും നടന്നിട്ടും ഇല്ല ..
പിന്നെ പറഞ്ഞു കേട്ട കഥയിലെ കസേര യാതൊരു കുഴപ്പവും ഇല്ലാതെ അവിടെ ഇരിക്കുന്നു. സാധനങ്ങൾ താനേ പറന്ന് കളിക്കുന്നത് ആരും കണ്ടിട്ടും ഇല്ല ..ആൾക്കാർ കൂടി ആ അമ്മയെയും മോനെയും അവർക്കിടയിൽ ഇരുത്തിയതോടെ ഏറും നിന്നു. ആ സ്ത്രീ അപ്പോഴും യാതൊരു പരിഭ്രമവും ഇല്ലാതെ നടന്ന കാര്യങ്ങളെ കുറിച്ച് വന്നു കൂടിയവരോട് വിശദീകരിച്ചു വിശ്വസിപ്പിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു. ഹാളിലെ മേശപ്പുറത്തു നോക്കിയപ്പോൾ ഒരു നിലവിളക്കും കുറെ പൂക്കളും എണ്ണയും എവിടുന്നോ ഉള്ള ഇലയിൽ പൊതിഞ്ഞ പ്രസാദവും ..
ഇതെന്താണെന്നു ആ സ്ത്രീയോട് ചോദിച്ചപ്പോൾ ഇവിടെ വിളക്ക് കൊളുത്താറില്ലായിരുന്നു ..അടുത്ത കാലത്തായി മോന്റെ നിർബന്ധം കാരണം കൊളുത്തി തുടങ്ങിയതാണ് എന്ന് മറുപടി .. മണിക്കൂറുകൾ ഞങ്ങൾ ആ വീടിനുള്ളിൽ ഇരുന്നിട്ടും അസ്വാഭാവികമായി ഒന്നും കാണാൻ കഴിഞ്ഞില്ല ..
അതിനിടയിൽ ചിലർ വന്ന് ഏതോ തന്ത്രിയെയും മന്ത്രവാദിയെയും കൊണ്ടുവന്നു പൂജയും മന്ത്രവാദവും നടത്തുന്നതിനെ കുറിച്ച് പറയുന്നുണ്ടായിരുന്നു. അൽപ സമയം കഴിഞ്ഞപ്പോൾ പൊലീസ് ഇടപെട്ടു വീട്ടുകാരെ അടക്കം ഉള്ളിലുണ്ടായിരുന്ന എല്ലാവരെയും പുറത്താക്കി വീട് പൂട്ടി ..
വീട്ടുകാർ പോയിട്ടും കാഴ്ച കാണാൻ എത്തിയവർ അവിടെ തന്നെ എന്തോ പ്രതീക്ഷിച്ചു കാത്തു നിന്നു .. ഒന്നും സംഭവിക്കാത്തതുകൊണ്ട് നിരാശരായി അവർ മടങ്ങുമ്പോൾ അതിനിരട്ടിയായി കൂടുതൽ പേർ എത്തും .. അതാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് .. കുറച്ചു സമയം കഴിഞ്ഞു ഞാനും മടങ്ങി ..
വൈകുന്നേരമായപ്പോൾ എന്നെ ചില സുഹൃത്തുക്കൾ പല സ്ഥലങ്ങളിൽ ഉള്ളവർ വിളിക്കുന്നു .. ചേട്ടന് നല്ല പരിക്കുണ്ടോ എന്നാണു ചോദ്യം .. ആദ്യം സംഭവം മനസ്സിലായില്ല . പിന്നെയാണ് അവിടെ പോയ എനിക്കും കാട്ടാക്കട എസ് ഐ അടക്കമുള്ളവർക്കും തലയ്ക്കു ഏറുകിട്ടിയതായി
ഉള്ള കഥകൾ ആരോ പ്രചരിപ്പിക്കുന്നതായി മനസ്സിലായത് . എന്തായാലും ഏറു കിട്ടി എന്റെ തല മുറിഞ്ഞത് നാട്ടുകാർ മുഴുവൻ അറിഞ്ഞു ..
ഞാൻ മാത്രം അറിഞ്ഞില്ല..!!! ഇതൊക്കെ കേട്ടിട്ട് എനിക്ക് ഓർമ്മ വന്നത് മണിച്ചിത്രത്താഴിലെ ചില സീനുകൾ ആണ് .
മുൻപ് നടന്ന ഒരു സംഭവം കൂടി പറയാം. ഒരു വർഷം ഇതുപോലെ പൂവച്ചലിനടുത്ത് ഒരു വീട്ടിനു നേരെ നിരന്തരം കല്ലേറ്. കല്ലുകൾ പലദിക്കിൽ നിന്നാണ് ..വലിയ ആൾക്കൂട്ടവും പൊലീസും . എന്താണെന്നറിയാൻ അവിടെ പോയി .. വീടിന്റെ പരിസരത്തു നിരവധി കല്ലുകൾ .. മൂന്നു ദിവസമായി ചാത്തൻ എറിഞ്ഞു കൂട്ടിയതാണെന്നു വീട്ടുകാർ .. അവിടെ ഒരു കരിമ്പൂച്ച കിടപ്പുണ്ട് . അസ്ഥിത്തറയിൽ വിളക്ക് വക്കുന്നതിനടുത്ത്
ഒരു ഉരുളൻ കല്ലിനടുത്താണ് ഈ പൂച്ച കിടക്കുന്നത് .. എല്ലാവരുടെയും സംസാരം ഈ പൂച്ചയുമായി ബന്ധപ്പെട്ടാണ് . മണിക്കൂറുകൾ കഴിഞ്ഞപ്പോൾ വന്നുകൂടിയവർ മടങ്ങി ..
ഞാനും 4 മാദ്ധ്യമ സുഹൃത്തുക്കളും അവിടെ പരിസരത്തുള്ള 3 പേരും മാത്രം ബാക്കി .. ഞങ്ങൾക്ക് ഒരു വാശി ..ആ ഏറു കണ്ടിട്ടേ പോകുന്നുള്ളു ..
വീട്ടുകാരോട് ഞങ്ങൾ പോകുന്നതായി പറഞ്ഞ ശേഷം ഞങ്ങൾ തൊട്ടടുത്ത വീടിന്റെ ടെറസിലും അടുത്ത പുരയിടത്തിലും ഒക്കെ ആയി ക്യാമറകളുമായി കാത്തിരുന്നു .. കുറച്ചു സമയം കഴിഞ്ഞപ്പോൾ വീടിന്റെ പിന്നാമ്പുറത്ത് ആ വീട്ടിലുള്ള പതിനൊന്നു വയസ്സുള്ള പെൺകുട്ടി ..
ഞങ്ങൾ ശ്രദ്ധിച്ചപ്പോൾ ആ കുട്ടി പാവാട ചരടിന്റെ ഭാഗത്തു നിന്നും ഒരു കല്ലെടുത്ത് വീടിനു മുകളിലൂടെ മുറ്റത്തേക്ക് ഒരേറ്.. ഞാൻ ഇതിന്റെ പടമെടുക്കുകയും ആ കുട്ടിയുടെ അടുത്തേക്ക് ഞങ്ങൾ ഓടിയെത്തുകയും ചെയ്തു . അപ്പോഴേക്കും ആ കുട്ടി ഓടി വീടിനുള്ളിൽ കയറി ..
ഞങ്ങൾ പുറകെ പോയി നോക്കുമ്പോൾ ആ കുട്ടി ഒന്നും സംഭവിക്കാത്തത് പോലെ അടുക്കളയിലെ ബഞ്ചിൽ ഇരിക്കുന്നു .. ഞങ്ങൾ ഉടൻ തന്നെ പൊലീസിൽ വിളിച്ചു വിവരം പറഞ്ഞു .. വനിതാ പൊലീസ് ഉൾപ്പടെ എത്തി ആ കുട്ടിയേയും ജീപ്പിൽ കയറ്റി സൈക്യാട്രിസ്റ്റിന്റെ അടുത്ത് എത്തിച്ചു .
.കുട്ടിയെ പരിശോധിച്ച ഡോക്ടർ പറഞ്ഞു ഇതൊരു മാനസിക രോഗം ആണെന്ന് .. തുടർന്ന് ചികിത്സ നൽകി . അതോടെ അവിടത്തെ ചാത്തനേറും നിന്നു ..
പ്ലാവൂർ സംഭവം ഇതുമായി ചേർത്തു വായിച്ചാൽ സത്യം പിടികിട്ടും .. പൂവച്ചലിൽ ഒരു പെൺകുട്ടിക്ക് മാത്രമായിരുന്നു പ്രശനമെങ്കിൽ
ഇവിടെ അത് ഒരാളിൽ നിന്നു മറ്റൊരാളിലേക്ക് കൂടി എത്തിയിട്ടുണ്ട് .. ഇവരെ ചികിൽസിപ്പിക്കുകയാണ് വേണ്ടത് .. പക്ഷെ പറഞ്ഞു കേട്ട കഥകൾക്ക് അനുബന്ധ കഥകൾ ഉണ്ടാക്കുകയും പൊടിപ്പും തൊങ്ങലും വച്ച് നാട് മുഴുവൻ പ്രചരിപ്പിക്കുകയും കേൾക്കുന്നതെല്ലാം അന്ധമായി വിശ്വസിക്കുകയും
ചെയ്യുന്നവർക്ക് ആര് ചികിത്സ നൽകും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്