ചിറ്റപ്പന്റെ ആരാച്ചാരായത് എന്നും സ്വപ്നങ്ങളുമായി നടന്ന ചേച്ചിയുടെ മകൻ; ചേട്ടന്റെ മരുമകളെ ജിഎം ആക്കുക കൂടി ചെയ്തപ്പോൾ എല്ലാം പൂർത്തിയായി: മാദ്ധ്യമങ്ങൾ ഗൗനിക്കാതിരുന്ന വിഷയം ഏറ്റുപിടിച്ചതു സോഷ്യൽ മീഡിയ; ചാവേറുകളായ ഇടതു സൈബർ സേന ആദ്യമേ കൈവിട്ടതും വീഴ്ചകളിലേക്കു നയിച്ചു: ഇ പിയുടെ രാജിയിലേക്കു നയിച്ചതു പൊട്ടത്തരമോ അഹങ്കാരമോ?
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കണ്ണൂരിലെ സിപിഎമ്മിന്റെ ശക്തനായ നേതാവു മന്ത്രിസ്ഥാനത്തു നിന്നു പുറത്താകാൻ കാരണമായതു ചേച്ചിയുടെ മകന്റെ 'സ്വപ്നങ്ങൾ'. ഇ പി ജയരാജന്റെ ഭാര്യയുടെ ചേച്ചിയായ പി കെ ശ്രീമതി എംപിയുടെ മകൻ പി കെ സുധീറിന് അനധികൃതമായി നൽകിയ നിയമനമാണു 'ചിറ്റപ്പനു' വിനയായത്.
ചേട്ടന്റെ മരുമകളെ മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിൽ ഉന്നത സ്ഥാനത്തിൽ തിരുകിക്കയറ്റിയതും ഇ പി ജയരാജനെതിരെ കടുത്ത വിമർശനം ഉയരാൻ കാരണമായി. വിവരങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെയാണു കാര്യങ്ങൾ ജയരാജന്റെ കൈവിട്ടുപോയത്. ഇടതുപക്ഷത്തെ അനുകൂലിക്കുന്ന സൈബർ പോരാളികൾ പോലും കൈവിട്ടതോടെ സൈബർ ലോകത്തും ജയരാജനു രക്ഷയില്ലാതായി.
നിയമനവുമായി ബന്ധപ്പെട്ട വാർത്ത ആദ്യ ദിവസം മറുനാടൻ മലയാളിയടക്കമുള്ള ചില ഓൺലൈൻ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം സൈബർ ലോകത്ത് ഈ വിഷയം വലിയ ചർച്ചയാകുകയും ചെയ്തു. സിപിഎമ്മിന്റെ സൈബർ സേന പോലും ജയരാജന് അനുകൂലമായ നിലപാടു സ്വീകരിക്കാതെ വന്നതോടെ പുറത്തേക്കു പോകുക എന്ന വഴി മാത്രമായിരുന്നു ജയരാജനു മുന്നിൽ.
അധികാര കേന്ദ്രങ്ങളിൽ ദല്ലാളായി വിലസിയ പി കെ സുധീർ എന്ന മന്ത്രി ബന്ധുവിന്റെ സ്വപ്നങ്ങൾ തന്നെയാണു ചിറ്റപ്പന്റെ തൊപ്പി തെറിപ്പിച്ചത്. കണ്ണൂർ മെഡിക്കൽ കോളേജ് ഉടമകൾക്കു വേണ്ടി 300 ഏക്കർ കറുവാത്തോട്ടം കൃത്രിമം കാണിച്ചു വെളിപ്പിക്കാൻ ഒത്താശ ചെയ്തെന്നും സുധീറിനെതിരെ ആരോപണം ഉയർന്നിരുന്നു. കെഎസ്ഐഇ എംഡിയാക്കാൻ ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിയെന്ന് അടുത്ത ബന്ധുവിനെ ന്യായീകരിച്ചുള്ള ജയരാജന്റെ വിശദീകരണത്തിൽ തന്നെ വ്യക്തമായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലേയ്ക്കുള്ള മാനേജിങ് ഡയറക്ടർക്കു റിയാബിന്റെ പരസ്യത്തിൽ ആവശ്യപ്പെട്ട ഒരു യോഗ്യതയും സുധീർ നമ്പ്യാർക്കില്ലെന്നതിന് വ്യവസായ മന്ത്രിയുടെ പത്രക്കുറിപ്പുതന്നെ തെളിവാണ്. ഫേസ്ബുക്ക് പേജിലും ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ബിരുദധാരിയും നിലവിൽ ഒരു പ്രമുഖ സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് സുധീർ എന്നാണ് മാദ്ധ്യമങ്ങൾക്കായി നൽകിയ വാർത്താക്കുറിപ്പിൽ ഇപി ജയരാജൻ പറഞ്ഞിരുന്നത്. എന്നാൽ, എംഡി സ്ഥാനത്തേക്ക് നിശ്ചയിച്ച യോഗ്യതയൊന്നും സുധീറിന് ഇല്ലെന്ന് വ്യക്തമായിരുന്നു. 15 വർഷത്തെ പ്രവൃത്തി പരിചയവും ഇതിന് ആവശ്യമായിരുന്നു. എന്നാൽ, ഈ യോഗ്യതയും സുധീറിനുണ്ടായിരുന്നില്ല. ഇങ്ങനെ എംഡിയായി നിയമിക്കാൻ സർക്കാർ നിഷ്കർഷിച്ച ഒരു യോഗ്യതയുമില്ലാത്ത സുധീർ നമ്പ്യാർ സ്ക്രീനിങ് കമ്മിറ്റിയുടെ അന്തിമപട്ടികയിൽ എങ്ങനെ ഉൾപ്പെട്ടു എന്ന ചോദ്യം തന്നെയാണ് അടിമുടി അട്ടിമറിയാണ് തന്റെ ബന്ധുവായ സുധീറിന് വേണ്ടി ഇ പി ജയരാജൻ നടത്തിയതെന്ന് വ്യക്തമാകുന്നത്.
നിയമന വാർത്ത പുറത്തുവന്നത് ഒക്ടോബർ അഞ്ചിന്
ഒക്ടോബർ അഞ്ചിനാണ് പി കെ സുധീറിന്റെ നിയമനം സംബന്ധിച്ചുള്ള വാർത്ത പുറത്തുവന്നത്. സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനത്തിലായിരുന്നു ഇ പി ജയരാജന്റെ അടുത്ത ബന്ധുകൂടിയായ പി കെ ശ്രീമതിയുടെ മകനു നിയമനം ലഭിച്ചത്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായാണു സുധീർ നമ്പ്യാർക്കു നിയമനം നൽകിയത്.
ഇ പിയുടെ ഭാര്യാസഹോദരിയായ കണ്ണൂർ എംപി പി കെ ശ്രീമതിയുടെ മകനാണ് സുധീർ നമ്പ്യാർ. നേരത്തെ സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി നടത്തുന്ന പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിങ്ങുമായി ബന്ധപ്പെട്ട് പണം തട്ടിയെന്ന ആരോപണം സുധീറിനെതിരായി ഉയർന്നിട്ടുണ്ട്. സുധീറിനെ എംഡിയായി നിയമിച്ചേക്കുമെന്ന വാർത്തകൾ നേരത്തെതന്നെ മറുനാടൻ മലയാളി റിപ്പോർട്ടു ചെയ്തിരുന്നു.
ധാർഷ്ട്യം നിറഞ്ഞ മറുപടിയുമായി ജയരാജൻ
സുധീറിനെ നിയമിച്ചു എന്ന വാർത്ത പുറത്തുവന്നതോടെ ഇക്കാര്യത്തിൽ പ്രതികരിച്ച ഇ പി ജയരാജൻ 'തന്റെ ബന്ധുക്കൾ പല സ്ഥാനത്തുമുണ്ടാകും' എന്ന തരത്തിലാണു പരാമർശം നടത്തിയത്. തന്റെ ബന്ധുക്കൾ പല സ്ഥാനങ്ങളിലുമുണ്ടാവുമെന്നും എന്നാൽ അത്തരമൊരു പരാതി തന്റെ മുമ്പിൽ വന്നിട്ടില്ലെന്നും മലബാർ സിമന്റ്സിൽ വാർത്താസമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി. ചോദ്യം വീണ്ടൂം ആവർത്തിച്ചപ്പോൾ അക്കാര്യത്തിൽ മറുപടി അർഹിക്കുന്നില്ലെന്നായിരുന്നു പ്രതികരണം.
സുധീർ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായാണു നിയമിച്ചത്. ഇന്നലെയാണു സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഇയുടെ തലപ്പത്തേക്ക് സുധീർ നമ്പ്യാരെ നിയമിച്ചത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ എയർ കാർഗോ കോംപ്ലക്സുകളുടെ നടത്തിപ്പും കേരള സോപ്പ്സിന്റെ ഉടമസ്ഥതയും കൈകാര്യം ചെയ്യുന്ന കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായാണു സുധീറിനു നിയമനം നൽകിയത്. കഴിഞ്ഞ വി എസ് സർക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന പി കെ ശ്രീമതിയുടെ പേഴ്സണൽ സ്റ്റാഫിലേക്കു മരുമകളെ നിയമിച്ചതും വിവാദമായിരുന്നു. ഇക്കാര്യം സ്വന്തം പാർട്ടിയിൽ നിന്നു തന്നെ എതിർപ്പുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീമതിയുടെ മകനെ പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിയാക്കി നിയമനം നൽകാനുള്ള തീരുമാനം വന്നത്. വിവാദങ്ങൾ എത്രയുണ്ടായാലും തീരുമാനത്തിൽ നിന്നു പിന്നോട്ടില്ലെന്ന സൂചന നൽകിയ മന്ത്രിയുടെ ധാർഷ്ട്യവും എതിർപ്പുകൾക്കു ശക്തികൂട്ടി.
സുധീർ നമ്പ്യാറിനെ മുമ്പേ പുറത്താക്കിയെന്നു വിശദീകരണം
വിവാദങ്ങൾ കത്തിപ്പടർന്നതോടെ പി കെ സുധീറിനെ നിയമിക്കുന്ന കാര്യത്തിൽ വിശദീകരണവുമായി വ്യവസായ മന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പ് ഒക്ടോബർ മൂന്നിനു തന്നെ സുധീറിനെ ഒഴിവാക്കിയിരുന്നുവെന്നായിരുന്നു വിശദീകരണം.
കടുത്ത നിലപാടുമായി പിണറായി
പാർട്ടിക്കും സർക്കാരിനും കോട്ടം തട്ടുന്ന ഒന്നിനും അനുവാദം നൽകില്ലെന്ന കടുത്ത നിലപാടാണുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇത്തരം ഉന്നതസ്ഥാനങ്ങളിൽ കഴിവും മാനദണ്ഡവും മാത്രം പരിഗണിച്ചാകണം നിയമനം എന്നായിരുന്നു പിണറായി പ്രതികരിച്ചത്. ഇതോടെ ഇ പി ജയരാജനെതിരായ പ്രതികരണം പാർട്ടി അണികൾ പോലും ശക്തമാക്കി. പാലൊളി മുഹമ്മദു കുട്ടിയെപ്പോലുള്ള മുതിർന്ന നേതാക്കളും വിഷയത്തിൽ പരാമർശം നടത്തിയതോടെ ജയരാജൻ പ്രതിസന്ധിയിലായി.
മറ്റൊരു ബന്ധു കൂടി രാജിവയ്ക്കുന്നു
പി കെ സുധീർ വിഷയം കത്തിനിന്നപ്പോഴായിരുന്നു മറ്റൊരു ബന്ധുവിന്റെ നിയമനം കൂടി ജയരാജനു പ്രതിസന്ധി സൃഷ്ടിച്ചത്. ഇ.പി.ജയരാജന്റെ ബന്ധു ദീപ്തി നിഷാദിനെ കേരള ക്ലേയ്സ് ആൻഡ് സെറാമിക് ജനറൽ മാനേജർ സ്ഥാനത്തായിരുന്നു നിയമിച്ചിരുന്നത്. ഇ.പി. ജയരാജന്റെ ജ്യേഷ്ഠന്റെ മകന്റെ ഭാര്യയാണു ദീപ്തി. നിയമനവിവാദം മുറുകിയതോടെ ദീപ്തിയും രാജിവച്ചു. നിയമനവിവാദം കത്തിപ്പടർന്ന ഒരാഴ്ചയ്ക്കിടെയായിരുന്നു ദീപ്തിയുടെ രാജിയും. വിവാദം ഉയർന്നപ്പോൾ തനിക്ക് എല്ലാ യോഗ്യതയുമുണ്ടെന്നും രാജിയില്ലെന്നുമായിരുന്നു അവരുടെ നിലപാട്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത നിലപാടുകൾ കൂടി വന്നതോടെ ദീപ്തിക്കു രാജിവച്ച് ഒഴിയേണ്ടി വന്നു.
വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതും തിരിച്ചടിയായി
നിയമനവിവാദത്തിൽ ഇ പി ജയരാജനെതിരെ വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയായിരുന്നു വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് അന്വേഷണം പ്രഖ്യാപിച്ചത്. ഇതോടെ ഇ പി രാജിവയ്ക്കുമെന്നുറപ്പായി. രാജിക്കത്തു മുഖ്യമന്ത്രിക്കു കൈമാറിയെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിനു പിന്നാലെ രാജി വയ്ക്കുമെന്നും അഭ്യൂഹം പരന്നു.
ഒടുവിൽ രാജി
വിവാദം പൊട്ടിപ്പുറപ്പെട്ട് ഒമ്പതാം ദിവസമാണ് ഇ പി ജയരാജൻ രാജിവയ്ക്കുന്നത്. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിൽ രാജിക്കുള്ള സന്നദ്ധത ഇ പി അറിയിക്കുകയായിരുന്നു. രാജി അംഗീകരിച്ചതായി സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാദ്ധ്യമങ്ങളെ അറിയിക്കുക കൂടി ചെയ്തതോടെ ഒക്ടോബർ അഞ്ചിന് ആരംഭിച്ച ബന്ധുനിയമനവിവാദങ്ങൾക്കു പരിസമാപ്തിയായി.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്