രാജ്യത്തെ ഏഴു ദേശീയ പാർട്ടികൾ കഴിഞ്ഞ വർഷം 'ഔദ്യോഗികമായി' സ്വീകരിച്ച സംഭാവന വെറും 102 കോടി! 20,000 രൂപയ്ക്കു മുകളിലെ സംഭാവനക്കണു പുറത്തു വന്നപ്പോൾ 100 കോടിയോളം നൽകിയത് 1744 പേർ; കള്ളപ്പണം വെളുപ്പിക്കാൻ മാത്രമായി രാജ്യത്ത് 200 'കടലാസു പാർട്ടികൾ' പ്രവർത്തിക്കുന്നുവെന്നു വ്യക്തമാക്കി തെരഞ്ഞെടുപ്പു കമ്മീഷനും; ഇന്ത്യയിൽ രാഷ്ട്രീയം ഏറ്റവും നല്ല 'ബിസിനസ്' ആകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: രാജ്യത്ത് ഏറ്റവുമധികം കള്ളപ്പണം ഒഴുകുന്നത് രാഷ്ട്രീയ പാർട്ടികളുടെ പോക്കറ്റിലേക്കോ? വിവിധ രാഷ്ട്രീയ പാർട്ടികൾ വെളിപ്പെടുത്തിയ കണക്കുകൾ പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷം 1744 പേരിൽ നിന്ന് മാത്രം 'ഔദ്യോഗികമായി' 100 കോടി രൂപയോളം രാജ്യത്തെ ഏഴു ദേശീയ പാർട്ടികൾ ചേർന്ന് സ്വീകരിച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തുവിട്ട കണക്കാണിത്.
ഇതിനു പുറമേ കടലാസിൽ മാത്രം പ്രവർത്തിക്കുന്ന 200 രാഷ്ട്രീയ പാർട്ടികൾ രാജ്യത്തുണ്ടെന്നും അവ കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടി മാത്രം രൂപീകരിച്ചവയാണെന്നും ഇലക്ഷൻ കമ്മീഷനും സംശയം പ്രകടിപ്പിച്ചതോടെ രാജ്യത്തെ ഏറ്റവും ലാഭകരമായ 'ബിസിനസ്' ആയി രാഷ്ട്രീയം മാറുന്നുവെന്നതിലേക്കാണ് കാര്യങ്ങൾ വിരൽചൂണ്ടുന്നത്.
കറൻസി നിരോധനത്തിലൂടെ ഇപ്പോൾ നരേന്ദ്ര മോദി തുടങ്ങിവച്ച കള്ളപ്പണവേട്ടയിൽ രാജ്യത്തെ ചെറുമീനുകളാണ് വലയിൽ കുടുങ്ങുന്നതെന്നും വൻകിടക്കാരെ തൊടാൻ ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ മടിക്കുന്നുവെന്നുമുള്ള വിമർശനം ഉയരുന്നതിനിടെയാണ് ഈ കണക്കുകൾ പുറത്തുവരുന്നത്. ജനാധിപത്യ പ്രക്രിയയിലേക്കുള്ള കള്ളപ്പണത്തിന്റെ ഒഴുക്കു തടയാൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ പുതിയ ചട്ടങ്ങൾ കൊണ്ടുവരാൻ ആലോചിക്കുകയാണ്. ഇതിന്റെ ഭാഗമായി രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള സംഭാവനകൾ സ്വീകരിക്കുന്നതിന്റെ ഉൾപ്പെടെ കണക്കുകൾ രാഷ്ട്രീയ പാർട്ടികൾ നൽകണമെന്ന നിഷ്കർഷിക്കാൻ തിരഞ്ഞെടുപ്പു കമ്മീഷൻ ആലോചനകൾ തുടങ്ങിക്കഴിഞ്ഞു.
2015-16 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ഏഴു ദേശീയ പാർട്ടികൾ സംഭാവനയായി സ്വീകരിച്ചത് 102.2 കോടി രൂപയാണെന്നാണ് അവ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടുള്ളത്. 20,000 രൂപയ്ക്കു മുകളിലുള്ള സംഭാവനകൾ മാത്രം പരിഗണിക്കുമ്പോഴുള്ള കണക്കാണിത്. നിലവിലെ ചട്ടങ്ങൾ അനുസരിച്ച് ഇതിൽ താഴെ തുകകൾ സ്വീകരിക്കുമ്പോൾ അത് ആരിൽ നിന്നെന്ന് പാർട്ടികൾ വെളിപ്പെടുത്തേണ്ടതില്ല. അതേസമയം, ഇത്തരത്തിൽ ലഭിച്ച സംഭാവനകളിൽ മിക്കതിന്റെയും ഉറവിടം 'അജ്ഞാത'മാണ്.
102.2 കോടിയിൽ ഇതിൽ സിംഹഭാഗവും ഭരണകക്ഷിയായ ബിജെപിക്കു ലഭിച്ച സംഭാവനയാണ്. അതായത്, ആകെ സംഭാവന ലഭിച്ച 102 കോടി രൂപയിൽ 76 കോടി രൂപയും ബിജെപിക്കാണ് ലഭിച്ചത്. മറ്റു ദേശീയ പാർട്ടികളായ കോൺഗ്രസ്, എൻസിപി, സിപിഐ, സിപിഐ(എം), തൃണമൂൽ കോൺഗ്രസ് തുടങ്ങിയവർ വെളിപ്പെടുത്തിയ തുകയുടെ മൂന്നിരട്ടിയിൽ അധികമാണിത്. ബിജെപി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തുക സംഭാവന ലഭിച്ചതു കോൺഗ്രസിനാണ്. 918 പേരിൽനിന്നായി 20 കോടി രൂപ.
മുൻവർഷത്തെ അപേക്ഷിച്ച് (2014-15), ദേശീയ പാർട്ടികൾക്കു ലഭിച്ച സംഭാവനകളിൽ 528 കോടി രൂപയുടെ - 84 ശതമാനത്തിന്റെ - കുറവുണ്ടായി. തങ്ങൾക്കു ലഭിച്ചിരുന്ന സംഭാവനകളിൽ 98% ഇടിവുണ്ടായതായി ശരത് പവാർ നേതൃത്വം നൽകുന്ന എൻസിപി പറയുന്നു. 2014-15 വർഷത്തിൽ 38 കോടി രൂപ സംഭാവനയായി സ്വീകരിച്ച എൻസിപിക്കു ഇക്കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ചത് 71 ലക്ഷം രൂപയാണ്. 2014-15 കാലയളവിൽ 437 കോടി രൂപ സംഭാവനയായി സ്വീകരിച്ച ബിജെപിക്ക് ഈ വർഷം ലഭിച്ചത് 76 കോടി രൂപ മാത്രം; അതായത് 82% ഇടിവ്. നരേന്ദ്ര മോദിക്കു കീഴിൽ കേന്ദ്രത്തിൽ ഭരണത്തിലെത്തിയതിനു പിന്നാലെ 2013-14, 2014-15 കാലയളവിൽ ബിജെപിക്കു ലഭിച്ചിരുന്ന സംഭാവനകളിൽ 156% വരെ വളർച്ചയുണ്ടായിരുന്നു. ഇതേ വർഷങ്ങളിൽ കോൺഗ്രസിനു ലഭിച്ചിരുന്ന സംഭാവനകളിലും 137% വരെ വളർച്ചയുണ്ടായിരുന്നു.
അതേസമയം, ഇത്തരത്തിൽ പുറത്തുവന്നത് ഔദ്യോഗികമായി കാണിച്ചിട്ടുള്ള കണക്കു മാത്രമാണെന്നും വൻതുകകൾ 20,000 രൂപയ്ക്ക് താഴെയെന്ന രീതിയിൽ പല പേരുകളിൽ സ്വീകരിച്ചതായി കാട്ടി രാഷ്ട്രീയ പാർട്ടികളെല്ലാം വൻതോതിൽ കൃത്രിമം കാണിച്ചിട്ടുണ്ടെന്നുമുള്ള സംശയവും ഉയർന്നിട്ടുണ്ട്. 20,000 രൂപയ്ക്കു താഴെയുള്ള സംഭാവനകളുടെ വിശദാംശങ്ങൾ ഇനിയും ലഭ്യമായിട്ടുമില്ല. ഇതുമായി ബന്ധപ്പെട്ട ആദായനികുതിയുടെ വിശദാംശങ്ങൾ ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുള്ള പാർട്ടികൾ ഇനിയും തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയിട്ടില്ലെന്നതിനാൽ ചെറിയ തുകകളിൽ വൻതുകകൾ വകമാറ്റിയിരിക്കാമെന്ന സംശയവും ഉയരുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് 2000 രൂപയ്ക്ക് മുകളിൽ വാങ്ങുന്ന എല്ലാ സംഭാവനകളുടേയും കണക്കുകൾ ഇനി നൽകണമെന്ന നിലയിൽ പുതിയ ചട്ടങ്ങൾ തിരഞ്ഞെടുപ്പുകമ്മീഷൻ കൊണ്ടുവരുന്നതെന്നാണ് സൂചന. അതേസമയം, ഇക്കാലയളവിൽ 20,000 രൂപയ്ക്കു മുകളിലുള്ള ഒരു സംഭാവന പോലും സ്വീകരിച്ചിട്ടില്ലെന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മായാവതി നേതൃത്വം നൽകുന്ന ബഹുജൻ സമാജ്വാദി (ബിഎസ്പി) അറിയിച്ചത് കമ്മീഷനെ ഞെട്ടിച്ചിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിച്ച് രാജ്യത്ത് 200 കടലാസു പാർട്ടികൾ
അതേസമയം, കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടി മാത്രം രാജ്യത്ത് 200 രാഷ്ട്രീയ പാർട്ടികൾ പ്രവർത്തിക്കുന്നതായി തിരഞ്ഞെടുപ്പു കമ്മീഷൻ കണ്ടെത്തിയിട്ടുണ്ടെന്ന റിപ്പോർട്ടും പുറത്തുവരുന്നു. ഈ പാർട്ടികൾക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര നികുതി ബോർഡിനെ സമീപിക്കാൻ ഒരുങ്ങുകയാണ് കമ്മീഷൻ. ഇതോടൊപ്പം ഈ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്യും ഈ പാർട്ടികളുടെ പട്ടിക കമ്മീഷൻ നികുതി ബോർഡിന് ഉടൻ തന്നെ കൈമാറും. 2005 മുതൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത പാർട്ടികളാണ് ഇവയെന്നും സംഭാവന നൽകുന്ന തുകയ്ക്ക് നികുതി നൽകേണ്ടതില്ലെന്നതിന്റെ മറവിൽ ഈ പാർട്ടികൾ പലതും വ്യാപകമായി കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിൽക്കുന്നതായും തിരഞ്ഞെടുപ്പ് കമ്മീഷൻ സംശയിക്കുന്നു.
കള്ളപ്പണത്തിലൂടെ രാജ്യത്ത് കെട്ടിപ്പടുത്ത സമാന്തര സമ്പദ് വ്യവസ്ഥ വളരുന്നത് രാഷ്ട്രീയക്കാരുടെ അനുഗ്രഹത്തോടെയാണ് എന്ന് ഇതിലൂടെ വ്യക്തമാകുന്നു. കള്ളപ്പണക്കാരുടെ സംരക്ഷകരായി രാഷ്ട്രീയക്കാർ മാറുന്നതും ഈ സാഹചര്യത്തിലാണ്. ഇതോടെയാണ് ഇതിന് അറുതിവരുത്താനുള്ള നടപടികൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനും ഇപ്പോൾ തുടക്കം കുറിക്കുന്നത്. 2000 രൂപയ്ക്ക് മുകളിൽ വാങ്ങുന്ന ഓരോ സംഭാവനയ്ക്കും കൃത്യമായി വിവരം നൽകണമെന്നു വരുമ്പോൾ ഇപ്പോൾ രാഷ്ട്രീയ പാർട്ടിക്കാരും കള്ളപ്പണക്കാരും ചേർന്നുള്ള അവിശുദ്ധ ബന്ധം തകരുമെന്നും പതിയെ ഇല്ലാതാകുമെന്നും തിരഞ്ഞെടുപ്പു കമ്മീഷനും കരുതുന്നു.
രാഷ്ട്രീയ പാർട്ടിയായി രൂപീകരിക്കപ്പെടുകയും മറ്റു പ്രവൃത്തികളിൽ ഏർപ്പെടുന്നതും അംഗീകരിക്കാനാകില്ല. അത്തരം പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കും. ഇൻകം ടാക്സ് റിട്ടേൺസ് സമർപ്പിക്കാൻ പോലും തയ്യാറാകാത്ത പാർട്ടികളുണ്ട്. റിട്ടേൺസ് സമർപ്പിച്ചാലും അതിന്റെ പകർപ്പ് ഞങ്ങൾക്ക് അയക്കാറുമില്ല - തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ടു ചെയ്യുന്നു.
രാഷ്ട്രീയ പാർട്ടി എന്ന ലേബലിൽ ലഭിക്കുന്ന ആദായ നികുതി വകുപ്പ് ഇളവിന്റെ ആനുകൂല്യം മുതലെടുത്താണ് പാർട്ടികളുടെ കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നത്. രജിസ്ട്രേഷൻ റദ്ദാക്കുന്നതോട് ഈ അനുകൂല്യം ഇല്ലാതെയാകും. പാർട്ടികളുടെ പണമിടപാടുകളെ സംബന്ധിച്ച് അന്വേഷിക്കാനാണ് കമ്മീഷൻ കേന്ദ്രനികുതി ബോർഡിനോട് ആവശ്യപ്പെടുക. നിലവിൽ ഏഴ് ദേശീയ പാർട്ടികളും 58 സംസ്ഥാന പാർട്ടികളും 1786 രജിസ്ട്രേഡ് പാർട്ടികളുമാണ് രാജ്യത്തുള്ളത്.
പാർട്ടികൾ രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള അജ്ഞാത സംഭാവനകൾ സ്വീകരിക്കുന്നത് കേന്ദ്രസർക്കാർ നിരോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
രണ്ടായിരത്തിനും അതിനുമുകളിലും അജ്ഞാത സംഭാവനകൾ സ്വീകരിക്കുന്നത് തടയാൻ സർക്കാർ നിയമഭേദഗതി കൊണ്ടുവരണമെന്നാണ് കമ്മീഷന്റെ ആവശ്യം. നിലവിൽ അജ്ഞാത സംഭാവനകൾ സ്വീകരിക്കുന്നതിന് ഭരണഘടനാപരമായി തടസ്സങ്ങളൊന്നുമില്ല. എന്നാൽ 1951ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 29 സി പ്രകാരം അപ്രഖ്യാപിതവും ഭാഗികവുമായ നിരോധനമുണ്ട്. പക്ഷെ 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകൾക്കൊപ്പം സത്യവാങ്മൂലം നൽകണമെന്ന് നിയമത്തിലുണ്ട്. അതിനാൽ തന്നെ ഇത്തരം സംഭാവനകളുടെ കണക്കുകൾ മാത്രമേ എല്ലാ കക്ഷികളും നൽകാറുമുള്ളൂ. ഈ സ്ഥിതിക്ക് മാറ്റം വരുന്നതോടെ രാഷ്ട്രീയ പാർ്ട്ടികളുടെ മറവിൽ നടക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ ഇല്ലാതാകും.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്