ദുൽഖറിന് 42 ലക്ഷം എഫ്ബി ആരാധകർ; നിവിൻപോളിക്ക് 37 ലക്ഷം: ഹിറ്റുകളുടെ കാര്യത്തിലും പുരസ്കാര നേട്ടത്തിലും ഇരുവരും ഒപ്പത്തിനൊപ്പം; ന്യൂജൻ താരയുദ്ധത്തിൽ ആരാകും പുതിയ സൂപ്പർസ്റ്റാർ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ദുൽഖറോ.. അതോ നിവിനോ.... ആരാണ് അടുത്ത സൂപ്പർസ്റ്റാർ? മമ്മുട്ടി-ലാൽ സൂപ്പർസ്റ്റാർ പോരാട്ടത്തിന്റെ മറ്റൊരു പതിപ്പുപോലെ ഒരു ന്യൂജൻ താരയുദ്ധത്തിന്റെ നെറുകയിലാണിപ്പോൾ നിവിൻപോളിയും ദുൽഖർ സൽമാനും. ആറുവർഷം മുമ്പ് 2010ൽ വിനീത് ശ്രീനിവാസൻ സംവിധായകനായ മലർവാടി ആർട്സ് ക്ളബിലൂടെ വെള്ളിത്തിരയിലെത്തിയ നിവിൻപോളി. രണ്ടുവർഷം വൈകി 2012ൽ ശ്രീനാഥ് രാജേന്ദ്രന്റെ സെക്കൻഡ് ഷോയിലൂടെ അരങ്ങേറിയ ദുൽഖർ സൽമാൻ. ആദ്യകാലത്തുണ്ടായ മമ്മുട്ടിയുടെ മകൻ എന്ന പരിവേഷം വിട്ട് ദുൽഖർ തന്റെ രണ്ടാമത്തെ ചിത്രമായ അൻവർ റഷീദിന്റെ ഉസ്താദ് ഹോട്ടലിലൂടെ കയ്യടി നേടിയപ്പോൾ ആദ്യത്തെ കുറച്ചു വേഷങ്ങൾക്കുശേഷം, ദുൽഖർ വെള്ളിത്തിരയിലെത്തിയ അതേ വർഷത്തിൽ മറ്റൊരു വിനീത് ശ്രീനിവാസൻ ചിത്രമായ തട്ടത്തിൻ മറയത്തിലൂടെ നിവിനും വരവറിയിച്ചു. അങ്ങനെ നാലുവർഷം മുമ്പ് കേരളം കൂടുതൽ ശ്രദ്ധിച്ചുതുടങ്ങിയ ഈ പേരുകൾ നിരവധി ഹിറ്റുകൾ ഒന്നിനുപുറകിൽ ഒന്നായി സൃഷ്ടിച്ചുകൊണ്ടിരുന്നു. ഇന്ന് വിജയമുറപ്പിക്കേണ്ട ഒരു സിനിമയുടെ കഥപറയുമ്പോൾ അതിൽ തീർച്ചയായും ഇടംപിടിച്ചിരിക്കുമെന്ന മട്ടിൽ ഇരുവരും വളർന്നിരിക്കുന്നു.
തട്ടത്തിൻ മറയത്തിനു ശേഷം സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങളിൽ, ആഷിഖ് അബുവിന്റെ ഡാ തടിയാ എന്നീ ചിത്രങ്ങളിലായിരുന്നു നിവിൻ വേഷമിട്ടത്. പിന്നീട് 2013ൽ അൽഫോൻസ് പുത്രന്റെ നേരം. 2014 മുതൽ നിവിന്റെ കാലം മാറിത്തുടങ്ങി. എബ്രിഡ് ഷൈനിന്റെ 1983 വൻ കുതിപ്പാണ് നിവിന് സമ്മാനിച്ചത്. തുടർന്ന് ഓം ശാന്തി ഓശാന, ദുൽഖറിനൊപ്പം വേഷമിട്ട ബാംഗ്ളൂർ ഡെയ്സ്, മിലി, ഒരു വടക്കൻ സെൽഫി എന്നീ ചിത്രങ്ങളിലൂടെ കഴിഞ്ഞവർഷം പ്രേമത്തിൽ എത്തുമ്പോഴക്കും നിവിൻ മലയാള സിനിമയിൽ സ്വന്തം മേൽവിലാസം അടിവരയിട്ടു കുറിച്ചുകഴിഞ്ഞു. അതിനു പിന്നാലെ ആക്ഷൻ ഹീറോ ബിജുവും മറ്റൊരു ബ്ളോക്ക്ബസ്റ്ററായി ജേക്കബിന്റെ സ്വർഗരാജ്യവും. പല ചിത്രങ്ങളും മെഗാഹിറ്റ്, ചിലത് 50 കോടിയിൽപ്പരം കളക്ഷൻ. അങ്ങനെ യുവ താരങ്ങൾക്കിടയിൽ മാർക്കറ്റുള്ള നടനായി നിവിൻ.
ഉസ്താദ് ഹോട്ടലിനുശേഷം എബിസിഡി, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ബാംഗ്ളൂർ ഡേയ്സ്, വിക്രമാദിത്യൻ, ഞാൻ, 100 ഡെയ്സ് ഓഫ് ലൗ, ഒ കെ കൺമണി എന്നീ ചിത്രങ്ങളിലൂടെയായിരുന്നു ദുൽഖരിന്റെ വളർച്ച. ഇപ്പോൾ ചാർലിയും പിന്നീട് കമ്മട്ടിപ്പാടവും നൽകിയ ആത്മബലത്തിൽ മുൻനിരയിലെത്തിയ ദുൽഖർ വ്യത്യസ്തതയുള്ള വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി. ചുരുങ്ങിയകാലത്തിനിടെ മണിരത്നം, രഞ്ജിത്, ലാൽജോസ് അമൽനീരദ്, സമീർ താഹിർ, മാർട്ടിൻ പ്രക്കാട്ട്, അഞ്ജലിമേനോൻ തുടങ്ങിയ നിരവധി പ്രശസ്ത സംവിധായകർക്കൊപ്പം പ്രവർത്തിച്ചത് ദുൽഖറിന്റെ അനുഭവസമ്പത്ത് കൂട്ടിയെന്ന് പറയാം.
മലയാളത്തിനു പുറത്തേക്ക് ഖ്യാതി വളർത്തിയ ഇരുതാരങ്ങളും അടുത്തകാലത്ത് ഒരുപോലെ ഹിറ്റുകൾ തീർത്ത് പ്രേക്ഷകരെ വിസ്മയിപ്പിച്ചു. നിവിൻ-അൽഫോൻസ് പുത്രൻ കൂട്ടുകെട്ടായ പ്രേമം ദക്ഷിണേന്ത്യമുഴുവൻ നിവിന് ആരാധകരെ സൃഷ്ടിച്ചു. തൊട്ടുപിന്നാലെ ആക്ഷൻഹീറോ ബിജുവും ജേക്കബിന്റെ സ്വർഗരാജ്യവും. മണിരത്നത്തിന്റെ ഒ കെ കൺമണി, മാർട്ടിൻ പ്രക്കാട്ടിന്റെ ചാർലി, സമീർ താഹിറിന്റെ കലി എന്നിവയ്ക്കു പുറമെ നാലാമത് ഒരു ഹിറ്റുകൂടി വെള്ളിത്തിരയിൽ വിജയിപ്പിച്ച് ദുൽഖർ ഇതിന് മറുപടി പറഞ്ഞു.
ഇത് ന്യൂ ജൻ കാലമായതിനാൽത്തന്നെ ഫാൻസിന്റെ പ്രകടനത്തിനു പുറത്ത് സോഷ്യൽമീഡിയയിലെ സാന്നിധ്യവും ഇരുവരും ഉറപ്പിക്കുന്നുണ്ട്. ഇത് ആരാധകരെ കൂടെ നിർത്തുന്നതിൽ നിർണായകമാണെന്ന് ദുൽഖറും നിവിനും തിരിച്ചറിയുന്നുമുണ്ട്. മലയാളത്തിൽ ഇന്ന് ഫേസ്ബുക്കിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള താരം ദുൽഖറാണ്. 42 ലക്ഷത്തിൽപ്പരം പേർ. 37 ലക്ഷം ആരാധകരുമായി മോഹൻലാലിനൊപ്പം രണ്ടാം സ്ഥാനത്തുണ്ട് നിവിൻപോളി. പുതിയ സിനിമയിറങ്ങുമ്പോൾ ട്രെയിലറുകളും ടീസറുകളും ഗാനങ്ങളും യു ട്യൂബിലുൾപ്പെടെ ഷെയർചെയ്ത് പുതിയ സിനിമാ യുദ്ധം മുറുകുമ്പോൾ അതിലും മുൻനിരയിലുണ്ട് നിവിനും ദുൽഖറും. പ്രേമത്തിലെ മലരേ.. എന്ന ഗാനം യു ട്യൂബിൽ ഒരുകോടി പിന്നിട്ടു. ചാർളിയിലെ ചുന്ദരിപ്പെണ്ണെ.. അൽപകാലത്തിനിടയിൽത്തന്നെ അരക്കോടിയിലധികം ആസ്വാദകരെ കീഴ്പ്പെടുത്തി.
തമിഴകത്ത് പ്രേമം മൊഴിമാറ്റം നടത്താതെ തന്നെ നേടിയ വിജയവും ദുൽഖർ സിനിമകൾ തമിഴ്നാട്ടിൽ ഹിറ്റായതും ജപ്പാനിൽവരെ പുതിയ സിനിമകൾക്ക് ആസ്വാദകരെ കിട്ടുന്നതും ന്യൂജൻ സിനിമാ കാലത്ത് ഇരുവർക്കും മുൻനിരയിലെത്താൻ അവസരമൊരുക്കിയെന്നത് മറ്റൊരു യാഥാർത്ഥ്യം. നിവിന്റെ നേരം ഒരേസമയം തമിഴിലും മലയാളത്തിലും ഇറക്കുകയും വിജയിക്കുകയും ചെയ്തതോടെ പുതിയ പടവും തമിഴിൽ ചെയ്യാനൊരുങ്ങുകയാണ് നിവിൻ. ഇരുവരും പുതിയ തമിഴ് ചിത്രങ്ങൾക്ക് ഡേറ്റും നൽകിക്കഴിഞ്ഞു. തിരക്കുപിടിച്ച് ഒരുവർഷംതന്നെ നിരവധി ചിത്രങ്ങൾ ഇറക്കുന്ന ട്രെൻഡല്ല ഇപ്പോൾ. സൂക്ഷ്മതയോടെ ട്രെൻഡുകൾ വിലയിരുത്തി പ്രേക്ഷകരുടെ മനസ്സറിഞ്ഞാണ് ഓരോ പടവും എത്തുന്നത്. വിജയം ഉറപ്പിക്കുന്നതിന് ഓരോ മേഖലയിലും കൃത്യത പുലർത്തിയുള്ള സമീപനം നിവിന്റെയും ദുൽഖറിന്റെയും ഓരോ ചിത്രത്തിലുമുണ്ട്.
ഇനിഷ്യൽ കളക്ഷൻ നേടുന്നതിലും മറ്റെല്ലാ നടന്മാരെയും അപേക്ഷിച്ച് ഇരുവരും മുന്നിലാണ്. നിവിൻപോളിയെ അപേക്ഷിച്ച് ഇക്കാര്യത്തിൽ അൽപം കൂടി മുമ്പിലാണ് ദുൽഖർ. ദുൽഖറിന്റെ കലിയും ചാർളിയും 2.33 കോടിരൂപയുടെ ഇനിഷ്യൽ കളക്ഷൻ നേടി. അതേസമയം പ്രേമം ഉൾപ്പെടെയുള്ള സിനിമകൾ തീർത്ത ട്രെൻഡിന്റെ ഹരത്തിലാണ് നിവിൻ. ഇരുവരും നടത്തുന്ന വേഷപ്പകർച്ചകളിലും സാമ്യമുണ്ട്. കട്ടിത്താടിയുമായി നിവിൻ പ്രേമത്തിൽ വേഷമിട്ടപ്പോൾ ദുൽഖറിന്റെ ചാർലിയിലെ വേഷവും സമാനമായി. ക്യാമ്പസുകളെ കയ്യിലെടുക്കുന്നു എന്നതും ഇരുവരുടെയും ചിത്രങ്ങളുടെ പ്രത്യേകതയാണ്. കുറഞ്ഞ സമയത്തിനകം പുരസ്കാരങ്ങൾ നേടിയും ഇരുവരും മുന്നിലെത്തി. 1983ലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം 2014ൽ നിവിൻ നേടിയപ്പോൾ തൊട്ടടുത്തവർഷത്തെ പുരസ്കാരം ചാർലിയിലൂടെ ദുൽഖറും നേടി.
മമ്മുട്ടി-മോഹൻലാൽ സൂപ്പർസ്റ്റാർ മത്സരം കേരളത്തിൽ കൊടുമ്പിരിക്കൊണ്ടൊരു കാലമുണ്ടായിരുന്നു. ആരാണ് താരരാജാവെന്ന ചോദ്യമുയരും മുമ്പ് നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. നായകനായും വില്ലനായും ഒരേ പ്രാധാന്യമുള്ള കഥാപാത്രങ്ങളായുമെല്ലാം ലാലും മമ്മുട്ടിയും നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. എന്നാൽ പിന്നീട് ആരാണ് വലിയവനെന്ന് ഫാൻസ് ചോദിച്ചുതുടങ്ങി. രണ്ടുതാരങ്ങൾക്കും സൂപ്പർസ്റ്റാർ, മെഗാ സ്റ്റാർ തുടങ്ങിയ വിശേഷണങ്ങൾ ചാർത്തിനൽകാൻ ഫാൻസ് മത്സരിച്ചു. ഏറെക്കാലത്തിനുശേഷം നമ്പർ ട്വന്റി മദ്രാസ് മെയിൽ, ഹരികൃഷ്ണൻസ്, ട്വന്റിട്വന്റി എന്നീ ചിത്രങ്ങളിൽ ഇതിനിടയിൽ ഇരുവരും ഒരുമിച്ചെത്തിയതും ലാലിന്റെ നരസിംഹത്തിൽ മമ്മുട്ടിയുടെ ഗസ്റ്റ് റോളുമൊഴിച്ചാൽ തുടക്കകാല കോമ്പിനേഷൻ പിന്നീടുണ്ടായില്ല.
ഇതിനിടെ ന്യൂജൻ ചിത്രങ്ങൾ വന്നു. നായകന്മാരും നായികമാരും മാറിമാറിയെത്തി. താരരാജാക്കന്മാരെ മാറ്റി നിർത്തിയായി ന്യൂജൻ നടന്മാരുടെ വിലയിരുത്തലുകൾ. പുതിയ നടന്മാർക്കിടയിൽ ആരാണ് സൂപ്പർ എന്ന ചോദ്യത്തിന് മമ്മുട്ടി-ലാൽ മത്സരകാലത്തെ മാനദണ്ഡങ്ങളല്ല ഇപ്പോൾ. ഫേസ്ബുക്ക് ലൈക്കിന്റെയും ഫോളോവേഴ്സിന്റെയും എണ്ണം മുതൽ തുടർച്ചയായുള്ള ഹിറ്റുകളും ട്രെൻഡ് സെറ്റിംഗും വരെ താരമികവിന് മാനദണ്ഡമാകുന്നു. അങ്ങനെ ഏറെക്കാലത്തിനുശേഷം രണ്ടുപേരുകൾ മത്സരരംഗത്ത് വീണ്ടുമുയരുകയാണ്. നിവിനും ദുൽഖറും. മമ്മുട്ടിയുടെയും ലാലിന്റെയും കാര്യത്തിലെന്നപോലെ ആരാധകരുടെ വഴിവിട്ട അവകാശപ്രഖ്യാപനങ്ങൾ തുടങ്ങിയിട്ടില്ല. പക്ഷേ, സിനിമകളിൽ പുതുമകളുമായി ആരാധകരെ കീഴ്പ്പെടുത്തുമ്പോൾ, നിരന്തരം ഹിറ്റുകളുമായി മുന്നേറുമ്പോൾ, ഇനിഷ്യൽ കളക്ഷനിലുടെ നിർമ്മാതാവിന്റെ മനസ്സുനിറയ്ക്കുമ്പോൾ ഇരുവരും അറിയാതെ എത്തിപ്പെട്ടിരിക്കുന്നു. പുതിയൊരു താരയുദ്ധത്തിൽ.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്