മരണശേഷം കെ ആർ നാരായണനെയും അവർ ക്രിസ്ത്യാനിയാക്കി; യമുനാ തീരത്ത് ഹൈന്ദവ ആചാരപ്രകാരം അടക്കം ചെയ്ത ചിതാഭസ്മം ശേഖരിച്ച് ഡൽഹിയിലെ പള്ളിയിൽ ഭാര്യയ്ക്കൊപ്പം കല്ലറയിൽ അടക്കി; മുൻ ഇന്ത്യൻ പ്രസിഡന്റെന്ന് കല്ലറയിൽ ആലേഖനം ചെയ്ത് മത പരിവർത്തനത്തിന് ഓശാന പാടി പ്രൊട്ടൻസ്റ്റന്റ് സഭ; മുൻ രാഷ്ട്രപതിയെ പോലും വെറുതേ വിടാതെ മതപരിവർത്തന ലോബി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു സുപ്രധാന ഏടായിരുന്നു ഇന്നലെ ഡൽഹിയിൽ സംഭവിച്ചത്. ദളിത് വിഭാഗത്തിൽ നിന്നുള്ള രണ്ടാമത്തെ രാഷ്ട്രപതിയായി രാജ്യത്തിന്റെ രണ്ടാമത്തെ രാംനാഥ് കോവിന്ദ് അധികാരമേൽക്കുകയുണ്ടായി. കോവിന്ദിന് മുൻപ് ദളിത് വിഭാഗത്തിൽ നിന്നും ഒരാൾ രാഷ്ട്രപതിയായത് മലയാളിയായ കെ ആർ നാരായണൻ ആയിരുന്നു. ലോകം ആദരിക്കുന്ന മലയാളി പ്രമുഖനായി അദ്ദേഹം മാറുകയും ചെയ്തിരുന്നു. അങ്ങനെയുള്ള കെ ആർ നാരായണനെ പോലും വെറുതേ വിടാതെ മതപരിവർത്തന സംഘങ്ങൾ ഇന്ത്യയിൽ വിലസുന്നു എന്ന വാർത്തയാണ് ഇന്ന് പുറത്തുവന്നത്.
രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായ തൊട്ടടുത്ത ദിവസം തന്നെ കെ ആർ നാരായണനെ മരണശേഷം ക്രിസ്ത്യാനി ആക്കിയെന്ന വാർത്ത പുറത്തുവിട്ടത് ദേശീയ മാധ്യമങ്ങളാണ്. ഇന്ത്യയിൽ ഇപ്പോഴു മതപരിവർത്തനം തകൃതിയായി നടക്കുന്നതിന്റെ തെളിവെന്ന വിധത്തിൽ കൂടിയാണ് കെ ആർ നാരായണനെയും മതംമാറ്റിയെന്നകാര്യം വാർത്തയായത്. രാജ്യത്തിന്റ ആദ്യ ദളിത് രാഷ്ട്രപതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കെ.ആർ. നാരായണനെ മരണശേഷം സഭ മതംമാറ്റിയെന്ന വാർത്തെ ശരിക്കും ഞെട്ടിക്കുന്നതാണ്. പ്രൊട്ടൻസ്റ്റന്റ് സഭയ്ക്കാരാണ് കെ ആർ നാരായണനെയും മതം മാറ്റിയ ഈ നീക്കത്തിന് പിന്നിലുള്ളത്.
യമുനാ തീരത്തോട് ചേർന്നുള്ള രാഷ്ട്രീയ സ്മൃതി സ്ഥലിൽ ഹൈന്ദവ ആചാരപ്രകാരമാണ് നാരായണന്റെ ഭൗതികദേഹം സംസ്കരിച്ചത്. മൂന്ന് വർഷത്തിന് ശേഷം ഇവിടെ നിന്നുള്ള ചിതാഭസ്മം ശേഖരിച്ച് ഡൽഹിയിലെ ക്രൈസ്തവ ശ്മശാനത്തിൽ കല്ലറ പണിത് സ്ഥാപിച്ചു. ഈ കല്ലറയിൽ മുൻ രാഷ്ട്രപതി എന്ന് എഴുതി വെക്കുകയും ചെയ്തിട്ടുണ്ട്.
ഇത്രയും കാലം രഹസ്യമാക്കി വെച്ച വിവരം ഇപ്പോഴാണ് പുറത്തുവരുന്നതെന്നാണ് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നത്. 2005 നവംബർ ഒമ്പതിനാണ് കെ.ആർ. നാരായണൻ അന്തരിച്ചത്. ജവഹർലാൽ നെഹ്റു അന്ത്യവിശ്രമം കൊള്ളുന്ന ശാന്തിവനത്തോട് ചേർന്നുള്ള രാഷ്ട്രീയ സ്മൃതി സ്ഥലിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് നാരായണനെ സംസ്കരിച്ചത്. മക്കളായ അമൃതയുടെയും ചിത്രയുടെയും സാന്നിധ്യത്തിൽ മരുമകൻ ഡോ.എസ്. രാമചന്ദ്രൻ അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചു. അന്നത്തെ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം, പ്രധാനമന്ത്രി മന്മോഹൻ സിങ്ങ്, മുൻ പ്രധാനമന്ത്രി വാജ്പേയി തുടങ്ങിയവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.
2008 ജനുവരി 24ന് ഭാര്യ ഉഷാ നാരായണൻ അന്തരിച്ചതോടെയാണ് മുൻ രാഷ്ട്രപതിയെ സഭ മാമോദീസ മുക്കിയത്. ടിന്റ് ടിന്റ് എന്നാണ് മ്യാന്മർ സ്വദേശിനിയും ക്രൈസ്തവ സഭാംഗവുമായിരുന്ന ഉഷയുടെ യഥാർത്ഥ പേര്. ക്രൈസ്തവ വിശ്വാസിയായിരുന്നു അവർ. എങ്കിലും നാരായണൻ ഹിന്ദുധർമ്മമാണ് പിന്തുടർന്നത്. ക്രൈസ്തവ വനിതകളുടെ കൂട്ടായ്മയായ യങ് വിമെൻസ് ക്രിസ്ത്യൻ അസോസിയേഷന്റെ സജീവ പ്രവർത്തകയുമായിരുന്നു ഉഷ.
ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച, ഡൽഹി സിമട്രീസ് കമ്മിറ്റിക്ക് കീഴിലുള്ള, പൃഥ്വിരാജ് റോഡിലെ ക്രൈസ്തവ ശ്മശാനത്തിലാണ് ഉഷയെ അടക്കിയത്. ഉഷയെ അടക്കിയതോടെയാണ് നാരായണനെയു മരണശേഷം മതംമാറ്റിയ സംഭവമുണ്ടായത്. നാരായണനും ഇതോടൊപ്പം കല്ലറ പണിതു. അശോകസ്തംഭം ആലേഖനം ചെയ്തിട്ടുള്ള കല്ലറയിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണനെന്ന് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അതേസമയം ഇങ്ങനെയൊക്കെ ചെയ്തത് സർക്കാർ അനുമതിയോടെയാണെന്നാണ് സഭയുടെ അവകാശവാദം. ഇക്കാര്യം ഡൽഹി സിമട്രീസ് കമ്മിറ്റി സെക്രട്ടറി പോൾ വി.ജോഷ്വ അവകാശപ്പെടുന്നു. ഭാര്യ ക്രിസ്ത്യാനിയായതിനാലാണ് ഇപ്രകാരം ചെയ്തതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ക്രൈസ്തവരുടെ പൊതുശ്മശാനത്തിന് മുൻവശത്തുള്ള ബോർഡിൽ ക്രിസ്ത്യാനികൾക്ക് മാത്രമാണെന്ന് വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്.
അതേസമയം മിശ്രവിവാഹത്തെ അംഗീകരിക്കാൻ മിക്ക ക്രൈസ്തവ സഭകളും തയ്യാറാകാറ് പോലുമില്ല. എന്നിരിക്കേയാണ് കെ.ആർ. നാരായണന്റെ പ്രശസ്തി സ്വന്തമാക്കാൻ അദ്ദേഹത്തെയു മരണ ശേഷം ക്രിസ്ത്യാനിയാക്കിയത്. മുൻ രാഷ്ട്രപതിയെ പോലും വെറുതേവിടാത്ത വിധത്തിൽ മതപരിവർത്തന ലോബി രാജ്യത്ത് വളർന്നുവെന്നതിന്റെ തെളിവായാണ് ഈ സംഭവത്തെ പലരും ചൂണ്ടിക്കാട്ടുന്നത്. അടുത്തകാലത്ത് മലയാളം നടൻ മുൻഷി വേണുവിനെയും മരണശേഷം ക്രിസ്ത്യാനിയാക്കിയ സംഭവം പുറത്തുവരുന്നിരുന്നു. നിരവധി സിനിമകളും,ടെലിവിഷൻ രംഗത്തും എല്ലാം സജീവ സാന്നിധ്യമായിരുന്ന മുൻഷി വേണുവിനെ ജോൺ ജോർജ്ജാക്കി മതം മാറ്റിയത് ഡിവൈൻ കേന്ദ്രമായിരുന്നു.
തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ ഇദ്ദേഹം കുറച്ചുകാലം ഈ ധ്യാന കേന്ദ്രത്തിൽ താമസിച്ചിരുന്നു എന്നതാണ് പേരുമാറ്റി സ്വന്തമാക്കാനുള്ള ധ്യാന കേന്ദ്രത്തിന്റെ അവകാശത്തിനു പിന്നിൽ. എന്നാൽ ധ്യാനകേന്ദ്രത്തിൽ താമസിച്ചപ്പോൾ സിനിമയിൽ അഭിനയിക്കുവാൻ പറ്റില്ലെന്ന് പറഞ്ഞതിനാൽ വേണു അവിടെ നിന്ന് ലോഡ്ജിലേക്ക് താമസം മാറ്റുകയായിരുന്നു. ഒടുവിൽ ഇരു വൃക്കകളും തകരാറിലയതോടെ സിനിമയിൽ ഷൂട്ടിങ്ങ് ഇല്ലാതെ വന്നപ്പോൾ വീണ്ടും ധ്യാന കേന്ദ്രത്തിലേക്ക് താമസം മാറ്റി. ഇതിന്റെ പേരിലാണ് വേണുവിനെ ജോൺ ജോർജ്ജാക്കിയത്.
വേണുവിന്റെ അന്തിമചടങ്ങുകൾ അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം വെച്ച ഫെള്ക്സിലും മറ്റുമാണ് ജോൺ ജോർജ്ജ് എന്ന പേരാണ് നൽകിയിരുന്നത്.എന്നാൽ ഇത്തരമൊരു മതംമാറ്റം വേണുവിന്റെ അടുത്ത സുഹൃത്തുക്കളോട് പോലും വേണു സൂചിപ്പിച്ചിരുന്നില്ല. ഇതിൽ നിന്ന് വേണു അറിഞ്ഞുകൊണ്ട് മതമോ പേരോ മാറ്റിയിട്ടില്ല എന്നാണ് സുഹൃത്തുക്കൾ പറഞ്ഞിരുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍