ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ കൈക്കലാക്കി പകരം വ്യാജവസ്തുക്കൾ വച്ചെന്ന് സംശയം; ബി നിലവറ തുറക്കുന്നതിനെ രാജകുടുംബം എതിർക്കുന്നതെന്തിന്? പത്മതീർത്ഥക്കുളത്തിലെ കിണറ്റിലും പരിശോധന വേണമെന്ന് ആവശ്യമുയരുന്നു
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമിക്ഷത്രത്തിലെ നിലവറകളിലെ കണക്കെടുപ്പ് പൂർത്തിയാകുമ്പോൾ 'ബി' നിലവറയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. 'ബി' നിലവറ തുറക്കുന്നതിന് എന്തിനാണു രാജകുടുംബം എതിരുനിൽക്കുന്നതെന്ന ചോദ്യം ഉയരുകയാണ്. നേരത്തെ ഏഴുതവണ ഈ നിലവറ തുറന്നിട്ടുള്ളതായി വിദഗ്ധസമിതി കണ്ടെത്തിയിട്ടുണ്ട്. നിലവറകളിൽനിന്നെടുത്ത സ്വർണത്തിൽനിന്ന് ഇരുന്നൂറിലേറെ കിലോ സ്വർണം കാണാതായിട്ടുണ്ടെന്ന റിപ്പോർട്ട് വിവാദമായതിനെത്തുടർന്നാണു അതിന്റെ പിന്നിലുള്ള ദുരൂഹതകളെക്കുറിച്ചു ചൂടേറിയ ചർച്ച നടക്കുന്നത്.
ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ പല പ്രാവശ്യം ഈ നിലവറ തുറന്ന് അകത്തു പ്രവേശിച്ചിട്ടുണ്ട്. അതോടൊപ്പം മറ്റു പലരും പ്രവേശിച്ചതായും വിദഗ്ധസമിതി മനസ്സിലാക്കിയിട്ടുണ്ട്. രാജകുടുംബവുമായി ബന്ധപ്പെട്ട ഒരു പ്രശസ്ത സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫർ ഇതിന്റെ ഫോട്ടോ എടുക്കാൻ ശ്രമിച്ചത് ജീവനക്കാർ തടഞ്ഞ സംഭവം വരെയുണ്ടായിട്ടുണ്ട്. ഇവിടെയാണ് രാജകുടുംബത്തിന്റെ എതിർപ്പ് ദുരൂഹമാക്കുന്നത്. ഉത്രാടം തിരുനാളിന് നിലവറകളിൽ പ്രവേശിക്കാനുള്ള അധികാരം ഉണ്ട്. എന്നാൽ മറ്റുള്ളവർ എങ്ങനെ പ്രവേശിച്ചുവെന്നും ഫോട്ടോ എടുക്കാൻ എങ്ങനെ അനുവദിച്ചുവെന്നും അന്വേഷിക്കുമ്പോൾ പല സംശയങ്ങളും ഉയരുന്നു.
സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം അമൂല്യവസ്തുക്കളുടെ കണക്കെടുപ്പ് ആരംഭിക്കുമ്പോൾ മുതൽ കൊട്ടാരവും കൊട്ടാരവുമായി ബന്ധപ്പെട്ടവരും തികഞ്ഞ നിസ്സഹകരണമാണ് കാണിച്ചിട്ടുള്ളതെന്ന് വസ്തുതകൾ പരിശോധിച്ചാൽ മനസ്സിലാകും. ആദ്യം നിയോഗിച്ച ഡോ. സി.വി. ആനന്ദബോസിനോട് 'ബി' നിലവറ തുറന്നാൽ മരണം ഉറപ്പാണെന്നും കുടുംബം ഇല്ലാതാകുമെന്നും, അതുകൊണ്ട് പിന്തിരിയണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ദൈവത്തിന്റെ കൈയിൽനിന്ന് മരണം സംഭവിച്ചാൽ മോക്ഷം ഉറപ്പാണെന്നും, മോക്ഷത്തിനുവേണ്ടി മരിക്കാൻ തയ്യാറാണെന്നുമുള്ള നിലപാടിൽ അദ്ദേഹം ശക്തമായി മുന്നോട്ടുപോയി.
ഇന്ത്യാഗവൺമെന്റും തിരുവിതാംകൂർ രാജകുടുംബവും തമ്മിൽ 1949-ൽ ഉണ്ടായ ഉടമ്പടി പ്രകാരം പത്മനാഭസ്വാമിക്ഷേത്രത്തിന്റെ മാനേജിങ് ട്രസ്റ്റി തിരുവിതാംകൂറിന്റെ ഭരണാധികാരികളാണ്. മാനേജിങ് ട്രസ്റ്റിയെ ഭരണകാര്യങ്ങൾ സഹായിക്കാൻ മൂന്നംഗസമിതിയെ നിയമിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും അതൊരിക്കലും പാലിക്കപ്പെട്ടിട്ടില്ല.
1970- ൽ രാജാക്കന്മാരുടെ പ്രിവി പഴ്സ് നിർത്തലാക്കിയപ്പോഴും പത്മനാഭസ്വാമിക്ഷേത്ര ഭരണത്തിന് സമിതി രൂപീകരിക്കപ്പെട്ടില്ല.1992- ൽ ചിത്തിരതിരുന്നാൾ നാടു നീങ്ങുകയും ഉത്രാടം തിരുനാൾ പിൻഗാമിയാകുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. പിന്നീട് 2008 വരെയുള്ള കാലഘട്ടത്തിലാണ് നിലവറകളിൽനിന്നു സ്വത്തുക്കളുടെ കാര്യത്തിൽ തട്ടിപ്പുണ്ടായിട്ടുള്ളത്. അദ്ദേഹത്തിിന്റെ പല നടപടികളും സംശയത്തിനു വഴിതെളിച്ചു.അത് നേരിൽ കണ്ടു മനസ്സിലാക്കാൻ ഇടയായ ആളാണ് അഡ്വ.സുന്ദർസിങ്. പരമഭക്തനും, ക്ഷേത്രാചാരങ്ങളിൽ മുറുകെ പിടിക്കുന്നയാളുമായ സുന്ദർസിംഗാണ് രാജാധികാരത്തെ ചോദ്യംചെയ്ത് കോടതിയിൽ പോയതും അതു പിൽകാലനിയമസംഭവങ്ങളിലേക്ക് വഴിതെളിച്ചതും.
ക്ഷേത്രദർശനത്തിനു രാജാവു വന്നുപോകുന്നതല്ലാതെ ഭരണകാര്യങ്ങളിൽ രാജകുടുംബം ശ്രദ്ധിക്കുന്നില്ലെന്നും, ഉദ്യോഗസ്ഥന്മാർ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുകയാണെന്നും ഗോപാൽ സുബ്രഹ്മണ്യത്തിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒട്ടേറെ കൃത്രിമങ്ങൾ ഇതിനകം തന്നെ നടന്നുകഴിഞ്ഞതായിട്ടാണ് റിപ്പോർട്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള അമൂല്യവസ്തുക്കളുടെ യഥാർത്ഥമൂല്യം സങ്കല്പങ്ങൾക്കും അതീതമാണ്. അങ്ങനെയുള്ള പല അമൂല്യവസ്തുക്കളുടെയും സ്ഥാനത്ത് വ്യാജന്മാർ സ്ഥാനം പിടിച്ചിട്ടുണ്ടോയെന്ന കാര്യവും സംശയിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന്, പതിമൂന്നാം നൂറ്റാണ്ടിൽ സംഗ്രാമധീര രവിവർമ്മ സമർപ്പിച്ച സ്വർണം കൊണ്ടുള്ള പായസപാത്രം ഇപ്പോഴില്ലെന്ന് ചരിത്രഗവേഷകനും മൂല്യനിർണയസമിതിയിൽ ഉൾപ്പെട്ടിട്ടുള്ളയാളുമായ ഡോ. എം. ജി. ശശിഭൂഷൻ എഴുതിയിട്ടുണ്ട്.
അതിനുപകരം 1952-ൽ പുതുക്കിപ്പണിത പായസപാത്രമാണുള്ളത്. രണ്ടാൾചേർന്ന് എടുക്കാൻതക്ക ഭാരമുള്ളതാണത്. 13-ാം നൂറ്റാണ്ടിലെ ചരിത്രവസ്തു എന്തിനു പുതുക്കിപ്പണിതുവെന്നും, പഴയപാത്രം എവിടെപ്പോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതുപോലെ കോടികൾ വിലവരുന്ന, വിലമതിക്കാൻ കഴിയാത്ത അമൂല്യവസ്തുക്കളിൽ പലതും ഇതിനകം തന്നെ നഷ്ടപ്പെട്ടിട്ടുണ്ടെന്നതു വസ്തുതയാണ്. 'ബി' നിലവറ തുറക്കുന്നതിന് ആദ്യംമുതലേ എതിരുനിന്നവരുടെ ഗൂഢോദ്ദ്യേശവും ഇതായിരിക്കാം. പണിപ്പുരയിൽനിന്നു കണക്കിൽപ്പെടാത്ത 13 കോടിയുടെ സ്വർണം കണ്ടെത്തിയ കാര്യവും ഗോപാൽ സുബ്രഹ്മണ്യത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. അതുപോലെ മുതൽപിടി മുറിയിലും കണക്കിൽപ്പെടാത്ത സ്വർണ്ണവും വെള്ളിയും കണ്ടെത്തിയിട്ടുണ്ട്. അതുപോലെ നിലവറയിൽനിന്ന് എടുക്കുന്ന സാധനങ്ങളുടെ കണക്കും ലഭ്യമല്ല. അതുകൊണ്ടുതന്നെ അതു തിരിച്ചുവച്ചില്ലെങ്കിലും ആരും അറിയില്ല.
സുതാര്യതയും ധനകാര്യ ഉത്തരവാദിത്വവും ഭരണകാര്യങ്ങളിൽ ഇല്ലായിരുന്നുവെന്ന് ഇതിൽനിന്നും വ്യക്തമാണ്. ക്ഷേത്രട്രസ്റ്റി എന്ന നിലയിൽ ഉത്രാടം തിരുനാളിനും,എക്സിക്യൂട്ടീവ് ഓഫീസർമാർക്കും അവിടെ നടന്നിരുന്ന മോഷണങ്ങളിലും ക്രമവിരുദ്ധനടപടികളിലും അറിവുണ്ടായിരുന്നുവെന്നു വേണം അനുമാനിക്കാൻ. അമൂല്യനിധികളുടെ കസ്റ്റോഡിയൻ കൊട്ടാരമാണ്. എന്നാൽ അതു സംബന്ധിച്ച് ഒരു രേഖയും ഇല്ലെന്നു പറഞ്ഞ് ഒഴിയാനാണ് ഉത്രാടംതിരുനാൾ ശ്രമിച്ചിട്ടുള്ളതെന്ന് ഡോ. സി.വി. ആനന്ദബോസ് പറഞ്ഞിട്ടുണ്ട്. രേഖ നഷ്ടപ്പെട്ടാൽ അതു തിരിമറിക്ക് സാധ്യതയുണ്ട്. പുരാവസ്തുക്കളുടെ മേഖലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ മാഫിയ പ്രവർത്തനങ്ങൾ നടക്കുന്നത്.
13 -ാം നൂറ്റാണ്ടുമുതലുള്ള പഴയ വേണാടിലെയും, ആധുനിക തിരുവിതാംകൂറിലെയും 52 രാജാക്കന്മാർ നിക്ഷേപിച്ച അമൂല്യമായ നിധിശേഖരമാണ് നിലവറകളിൽ ഉള്ളത്. പല കാരണങ്ങളാലാണ് ഈ നിക്ഷേപങ്ങൾ ഉണ്ടായിട്ടുള്ളതെന്നുചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാം. ലോകത്തുതന്നെ ഇന്ന് അപൂർവ്വമായി മാറിയ പഴയ റോമൻ, ഗ്രീക്ക് സ്വർണ്ണ-വെള്ളി നാണയങ്ങൾ ഉൾപ്പെടെയുള്ളവ ഈ നിലവറകളിൽ ഉണ്ട്. അവ സംരക്ഷിക്കപ്പെടാനും, കണക്കെടുപ്പ് നടത്താനുമുള്ള ശ്രമത്തിന് കൊട്ടാരം എന്തിന് എതിരുനിൽക്കണമെന്നതാണ് അടിസ്ഥാന ചോദ്യം. ഉത്രാടംതിരുനാളിന് ഒറ്റയ്ക്കു നിലവറ തുറന്ന് അമൂല്യവസ്തുക്കൾ കൈയടക്കാനാവില്ല. കുറഞ്ഞത് 10 പേരുടെയെങ്കിലും അധ്വാനം ഉണ്ടെങ്കിൽ മാത്രമേ നിലവറകൾ തുറക്കാൻ കഴിയൂ. കൊട്ടാരത്തിൽ ആശ്രിതന്മാരായിനിന്ന പലരും ഇന്ന് അവരെക്കാൾ അതീവ സമ്പന്നരായിമാറി എന്നത് ഒരു യാഥാർത്ഥ്യമാണ്.
അതോടൊപ്പം പത്മതീർത്ഥക്കുളത്തിനുള്ളിലുള്ള കിണറ്റിലും നിധിശേഖരം ഉണ്ടെന്നുള്ള അഭിപ്രായം ശക്തമാണ്. 20 വർഷത്തിനുമുമ്പ് കുളം ശുചീകരിച്ചപ്പോൾ അന്നുകിണറ്റിന്റെ മൂടി തുറക്കാൻ അധികൃതർ തയ്യാറായില്ല. ഇപ്പോൾ ശുചീകരണം നടക്കുകയാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതുകൂടി പരിശോധിക്കുന്നത് അഭികാമ്യമാണ്. അങ്ങനെ വന്നാൽ കണ്ണഞ്ചിപ്പിക്കുന്ന നിധിശേഖരം കണ്ടെത്താൻ കഴിയുമെന്നാണ് പലരുടെയും വിശ്വാസം. അങ്ങനെയാണെങ്കിൽ മറ്റൊരു വിസ്മയലോകം തുറക്കപ്പെടുമെന്നകാര്യത്തിൽ തർക്കമില്ല. അതു കാണാനുള്ള അവകാശം ജനാധിപത്യ ഭരണത്തിൻ പൗരന്മാർക്കുണ്ട്. അതുകൊണ്ട് അവ സംരക്ഷിക്കാനും, മ്യൂസിയമായി പരിരക്ഷിക്കാനുള്ള ശ്രമത്തിന് കൊട്ടാരം എതിരുനിൽക്കരുതെന്നാണ് ജനങ്ങളുടെ ആഗ്രഹം.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍