രാജമാണിക്യം തിരിച്ചെത്തും മുൻപ് കെഎസ്ആർടിസിയെ അടച്ചുപൂട്ടാനൊരുങ്ങി സർക്കാർ; ശബരിമലയിലും മരാമണിലും കുളമാക്കിയതിന് പുറത്താക്കിയ എക്സിക്യുട്ടീവ് ഡയറക്ടറെ ജനറൽ മാനേജരാക്കി പ്രൊമോഷൻ നൽകി ഉത്തരവിറങ്ങി; ചട്ടങ്ങൾ ലംഘിച്ച് പ്രൊമോഷൻ നൽകിയത് ഏറ്റവും ജൂനിയറും ഏറ്റവും മോശം പ്രകടനക്കാരനുമായ ഉദ്യോഗസ്ഥന്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെഎസ്ആർടിസിയെ മെച്ചപ്പെടുത്തി ഒരു കരയ്ക്കെത്തിക്കാൻ ഒരുവശത്ത് ധനമന്ത്രി തോമസ് ഐസക്കും കോർപ്പറേഷൻ എംഡി രാജമാണിക്യവും ശ്രമങ്ങൾ തുടരുന്നതിനിടെ അതിന് പാലംവലിക്കുന്ന പ്രവർത്തനങ്ങളുമായി ഒരു വിഭാഗം ശക്തമായി ചരടുവലി തുടരുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമെന്നോണം ശബരിമല, മരാമൺ കൺവെൻഷൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ കുളമാക്കിയെന്നതുൾപ്പെടെ നിരവധി ആരോപണങ്ങൾ നേരിട്ടതോടെ സ്ഥാനം തെറിച്ച ഓപ്പറേഷൻസ് എക്സിക്യുട്ടീവ് ഡയറക്ടർ പിഎം ഷറഫ് മുഹമ്മദിന് ദിവസങ്ങൾക്കകം ജനറൽ മാനേജരാക്കി പ്രെമോഷൻ നൽകിയിരിക്കുകയാണ് സർക്കാർ.
ഇതോടെ വീണ്ടും അഴിമതിയിലേക്ക് കോർപ്പറേഷനെ എത്തിക്കാനുള്ള ശ്രമങ്ങൾ തന്നെയാണ് സർക്കാരിന്റെ ഭാഗത്തുനിന്നും നടക്കുന്നതെന്ന ആക്ഷേപവും ശക്തമായി. ചട്ടങ്ങൾ ലംഘിച്ചാണ് പുറത്താക്കിയ ഉദ്യോഗസ്ഥന് പ്രൊമോഷൻ നൽകിയിരിക്കുന്നത്. അർഹമായി ഈ സ്ഥാനം ലഭിക്കേണ്ട പലരേയും മറികടന്നാണ് ഏറ്റവും ജൂനിയറും മോശം പ്രകടനക്കാരനെന്ന് നിരവധി തവണ പഴികേട്ടയാളുമായ ഉദ്യോഗസ്ഥനെ ജനറൽ മാനേജരാക്കിയത്.
ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്, ശബരിമല തീർത്ഥാടനം എന്നിവയുമായി ബന്ധപ്പെട്ടും കെ.എസ്.ആർ.ടി.സി.യുടെ ക്രമീകരണങ്ങൾ പാളിയത് ഈ ഉദ്യോഗസ്ഥന്റെ പിടിപ്പുകേടാണെന്ന് വ്യക്തമായിരുന്നു. അന്ന് തന്നെ ഷറഫിനെ മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ നടപടി എടുക്കാൻ രാഷ്ട്രീയ സമ്മർദ്ദങ്ങൾ കാരണം ഷറഫ് ആ സ്ഥാനത്ത് തുടർന്നു. എന്നാൽ പിന്നീട് അടുത്തിടെ മാരാമൺ കൺവെൻഷന് ബസ് കൃത്യമായി ഓടിക്കുന്നതിൽ വീഴ്ചവരുത്തിയ ഓപ്പറേഷൻസ് എക്സിക്യുട്ടീവ് ഡയറക്ടർ പി.എം. ഷറഫ് മുഹമ്മദിനെ ചുമതലയിൽ നിന്ന് മാറ്റുകയായിരുന്നു. ചീഫ് ട്രാഫിക് മാനേജർ ജി. അനിൽകുമാറിന് അധികചുമതല നൽകുകയും ചെയ്്തു. പത്തനംതിട്ട എംഎൽഎ വീണ് ജോർജിന്റെ ഇടപെടലിനെ തുടർന്നായിരുന്നു നടപടി. പക്ഷേ, ദിവസങ്ങൾക്കകം പ്രൊമോഷൻ നൽകി ഇപ്പോൾ സർക്കാർ ഇയാളോടുള്ള സ്നേഹം വീണ്ടും അറിയിച്ചിരിക്കുകയാണെന്നാണ് ആക്ഷേപം.
മുൻ ഗതാഗത മന്ത്രി കൂടിയായ മാത്യു ടി തോമസും വീണാ ജോർജ് എംഎൽഎയും ശക്തമായി ആവശ്യപ്പെട്ടതോടെയാണ് ഈ ഉദ്യോഗസ്ഥനെ ഓപ്പറേഷൻസ് ചുമതലയിൽ നിന്ന് മാറ്റിയത്. എന്നാൽ ഇതിനെതിരെ ശക്തമായ നീക്കങ്ങളുമായി ഷറഫിനുവേണ്ടി മന്ത്രി കെടി ജലീലും മുന്മന്ത്രി എളമരം കരീമും കോഴിക്കോട്ടെ വ്യവസായിയും എംഎൽഎയുമായ വികെസി മമ്മദ് കോയയും രംഗത്തെത്തുകയായിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനംപോയ ഷറഫ് പ്രൊമോഷനോടെ തിരിച്ചെത്തിയതെന്നുമാണ് വിവരം.
ശബരിമല, ചെറുകോൽപുഴ, മരാമൺ സ്പെഷ്യൽ സർവ്വീസുകൾ കുളമാക്കിയതിനു കാരണക്കാരനെന്നു ഗതാഗത സെക്രട്ടറിയും ശബരിമല ജഡ്ജിയും പത്തനംതിട്ട കളക്ടറും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഷറഫ് മുഹമ്മദിനെ മാറ്റിയത്. എന്നിട്ടും ഇത് മറികടന്ന് ഇപ്പോൾ ജിഎം ആക്കിയത് പർച്ചേസ് കമ്മറ്റി ചെയർമാൻ എന്ന നിലയിൽ അഴിമതി നടത്താനാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇതോടെ ഇപ്പോൾ ലീവിലുള്ള രാജമാണിക്യം തിരിച്ചെത്തുംമുമ്പുതന്നെ കെഎസ്ആർടിസിയെ കുളംതോണ്ടാനുള്ള രീതിയിലേക്ക് കാര്യങ്ങളെത്തുമെന്നും ഒരുവിഭാഗം ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
2011 ഏപ്രിലിൽ നിയമാനുസൃതമായി എക്സിക്യുട്ടീവ് ഡയറക്ടർ (ടെക്നിക്കൽ) ആയ സുകുമാരന്റെ കയ്യിൽ നിന്നും ജനറൽ മാനേജർ സ്ഥാനം പിടിച്ചു വാങ്ങി 2016 ഫെബ്രുവരിയിൽ മാത്രം ഇഡി ആയ ഷറഫിന് നൽകിയത് നിയമ വിരുദ്ധമാണെന്നും സീനിയോരിറ്റി മറികടന്നാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഷറഫിന്റെ നിയമത്തിനു പിന്നിൽ സ്വകാര്യ ബസ് ലോബിയെ സഹായിക്കാനുള്ള ചരടുവലികളുമുണ്ടെന്നാണ് സംസാരം. ഇതോടെ കെഎസ്ആർടിസിയെ നന്നാക്കുമെന്ന് പ്രഖ്യാപിച്ച് ദൈനംദിന നടത്തിപ്പിൽ നേരിട്ട് ഇടപെടുന്ന ഗതാഗതമന്ത്രി പൂർണ്ണമായും സ്വകാര്യ ബസ് ലോബിയുടെ നിയന്ത്രണത്തിലായി എന്നാണ് ആക്ഷേപമുയരുന്നത്. 2016 ഫെബ്രുവരിയിൽ എക്സിക്യുട്ടീവ് ഡയറക്ടറായി സ്ഥാനക്കയറ്റം നൽകിയ ഓപ്പറേഷൻസ് മേധാവിയായിരുന്ന ഷറഫ് മുഹമ്മദിനെ ഔദ്യോഗിക ചുമതലകളിൽ നിന്നൊക്കെ മാറ്റി നിർത്തി ശിക്ഷാ നടപടികൾ സ്വീകരിച്ചത് രണ്ടു ദിവസം മുൻപായിരുന്നു.
മകരവിളക്കു ദിവസം പമ്പയിൽ കെഎസ്ആർടിസി സർവ്വീസുകൾ താറുമാറാക്കിയതിന് കാരണക്കാരൻ എന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ഗതാഗത സെക്രട്ടറിയും പ്രത്യേക പ്രത്യേകം റിപ്പോർട്ടുകൾ നൽകിയിരുന്നു. ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട പമ്പ സ്പെഷ്യൽ സർവ്വീസ് വിവാദത്തിൽ മനഃപൂർവ്വമായിരുന്നു മകരവിളക്കു ദിവസത്തെ സെപ്ഷ്യൽ സർവ്വീസ് കുളമാക്കൽ എന്നു കണ്ടെത്തിയിരുന്നു. പമ്പ സർവ്വീസ് പ്രശ്നത്തിൽ ആർക്കും ഒന്നും ചെയ്യാനാവില്ല എന്ന ധിക്കാരമായിരുന്നു പതിറ്റാണ്ടുകളായി സ്പെഷ്യൽ സർവ്വീസുകൾ നടത്തുന്ന ചെറുകോൽപ്പുഴ കൺവൻഷനും മാരമൺ കൺവൻഷനും കെഎസ്ആർടിസി ബസോടിക്കാതെ ഷറഫ് മുഹമ്മദ് ധിക്കാരം കാട്ടിയത്. ഇതു ചെയ്യുമ്പോഴൊക്കെ എല്ലാ ദിവസവും കെഎസ്ആർടിസി ഓഫീസിൽ എത്തുന്നതിനു മുൻപ് ഷറഫ് ഗതാഗത മന്ത്രിയെ എന്നും നേരിട്ടു സന്ദർശിക്കുമായിരുന്നു.
രാജ മാണിക്യത്തിന്റെ പല നീക്കങ്ങൾക്കും പാര വച്ചതും ഷറഫായിരുന്നുവെന്ന ആക്ഷേപവും ഉയരു്നുണ്ട്. എന്നാൽ മാരമൺ കൺവൻഷനു കെഎസ്ആർടിസി ബസുകൾ ഓടിക്കാത്തത് ജലവിഭവ വകുപ്പു മന്ത്രി മാത്യു ടി തോമസും വീണ ജോർജ് എംഎൽഎയും ഗൗരവമായി എടുത്തത് ഷറഫിനു വിവാദമായി. അങ്ങനെയായിരുന്നു ഷറഫിന്റെ ഓപ്പറേഷൻസ് മേധാവി സ്ഥാനം തെറിക്കുന്നതിലെത്തിയത്.
എന്നാൽ എക്സിക്യുട്ടീവ് ഡയറക്ടർമാരിൽ ഏറ്റവും കഴിവു കെട്ടവനെന്ന് സിഐറ്റിയു യൂണിയൻ വരെ ചൂണ്ടിക്കാട്ടിയ ഷറഫിനെ ഗതാഗതമന്ത്രിയുടെ പ്രത്യേക നിർദ്ദശ പ്രകാരം ജനറൽ മാനേജരാക്കുകയായിരുന്നു. കെഎസ്ആർടിസിയിൽ മാനേജിങ് ഡയറക്ടർ കഴിഞ്ഞാൽ അടുത്ത സ്ഥാനം ജനറൽ മാനേജരുടേതാണ്. എല്ലാ എക്സിക്യുട്ടീവ് ഡയറക്ടർമാരുടെ മുകളിലാണ് ജനറൽ മാനേജർ. പ്രഗൽഭരായ ഐഎഎസ് ഉദ്യോഗസ്ഥർ വഹിച്ച പദവിയായിരുന്നു ജനറൽ മാനേജർ. 996ൽ ഗുമസ്തനായി ജോലിയിൽ കയറി. 2006ൽ അന്നത്തെ ഗതാഗത മന്ത്രിയെ സ്വാധീനിച്ചും നിയമങ്ങൾ വരെ കാറ്റിൽ പറത്തിയും ഷറഫ് മുഹമ്മദ് എ റ്റി ഒ ആയി. 2006 ലെ ഈ സ്ഥാനക്കയറ്റവും നിയമവിരുദ്ധമാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. നിലവിലെ ഓപ്പറേഷൻസ് മേധാവി ഷറഫ് മുഹമ്മദും ഭരണ വിഭാഗം മേധാവി ശ്രീകുമാറും 2006 ൽ സ്ഥാന കയറ്റം വാങ്ങിയതിനു പിന്നിൽ ലക്ഷക്കണക്കിനു രൂപയുടെ അഴിമതി അന്നത്തെ ഗതാഗത മന്ത്രിയുടെ ഓഫീസിന്റെ പരിൽ ആരോപിക്കപ്പെട്ടിരുന്നു.
ഷറഫ് മുഹമ്മദിന് ജനറൽ മാനേജരുടെ സ്ഥാനം നൽകിയതോടെ 6 വർഷം കുടുതൽ സീനിയോറിറ്റിയുള്ള സുകുമാരനാണ് അർഹിച്ച സ്ഥാനം നഷ്ടപ്പെടുന്നത്. കെഎസ്ആർടിസിയിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥനെന്ന പ്രശംസ നേടിയ ഇദ്ദേഹം 2014 മുതൽ ഏറെ വിവാദമായ 241 സ്വകാര്യ സൂപ്പർ ക്ലാസ്സ് ഏറ്റെടുക്കലിലൂടെ കേരളത്തിലെ എല്ലാ സ്വകാര്യ ബസ് മുതലാളിമാരുടെയും ശത്രുവായി മാറിയിരുന്നു.സുകമാരനെ ഗതാഗതമന്ത്രി ഒതുക്കുകയായിരുന്നു എന്നാണ് ആക്ഷേപം. സിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടറി രാജീവുമായി ഏറെ അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥനും കൂടിയായിരുന്നു ഇദ്ദേഹം. മാറി വന്ന എംഡിമാർക്കും ഇദ്ദേഹത്തിന്റെ പ്രവർത്തനമികവിൽ എതിരഭിപ്രായം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെയായിരുന്നു മുമ്പുണ്ടായിരുന്ന ജനറൽ മാനേജർ രാജി വച്ചപ്പോൾ അന്നത്തെ എംഡി ആന്റണി ചാക്കോ ജനറൽ മാനേജർ സ്ഥാനം സുകുമാരനു നൽകിയത്.
Stories you may Like
- കെഎസ്ആർടിസിയിൽ മുഖ്യമന്ത്രി ഇടപെടുമോ?
- ഒരു ദിവസം ലാഭിച്ചത് 3.66 ലക്ഷം രൂപ; എല്ലാ ജില്ലകളിലും ഉടനെന്ന് കെഎസ്ആർടിസി
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് ബിജു പ്രഭാകർ
- എൻഎസ് എസ് സമദൂരം ഇടതിന് അനുകൂലമാകുമോ?
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്