ലണ്ടൻ മേയറുടെ അധികാരങ്ങളോടെ ബർമിങ്ഹാമിലെയും പരിസരപ്രദേശങ്ങളിലെയും സ്ഥലങ്ങൾ ഉൾപ്പെടുത്തി ബ്രിട്ടൻ മറ്റൊരു മേയറെ തെരഞ്ഞെടുക്കുന്നു; അരിവാൾ ചുറ്റികയിൽ മത്സരിക്കുന്ന കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥിയെ കണ്ടു ആവേശം കയറി യുകെയിലെ സിപിഎമ്മുകാർ; ചൂടില്ലാത്ത പ്രചരണത്തിന് ചൂടു പിടിപ്പിക്കാൻ മലയാളികളും
കെ ആർ ഷൈജുമോൻ
ലണ്ടൻ: ലോകത്തെ വൻകിട നഗരങ്ങൾക്കെല്ലാം മേയർമാരുണ്ട്. അവർക്കാണ് ആ രാജ്യത്തെ പ്രധാനമന്ത്രിയേക്കാളും പ്രസിഡന്റിനേക്കാളും ഒക്കെ ആ സ്ഥലത്തെ പ്രധാന തീരുമാനങ്ങളിൽ പങ്കുണ്ടാവും. ഉദാഹരണത്തിന് ഒളിംപിക്സ് ഒരു നഗരത്തിൽ നടന്നെന്നു വരിക. അവിടെ സ്റ്റേജിൽ സ്ഥാനം കിട്ടുന്ന ഏക വ്യക്തി മേയറായിരിക്കും. പ്രധാനമന്ത്രിയും പ്രസിഡന്റുമൊക്കെ ഓഡിയൻസായി ഇരിക്കുമ്പോൾ ആയിരിക്കും ഇത്.
ഇത്തരം അധികാരങ്ങൾ ഏറെയുള്ള ഒരു മേയർ പദവിയാണ് ലണ്ടനിലുള്ളത്. പാക്കിസ്ഥാനിൽ ബസ് ഡ്രൈവറുടെ മകനായി ജനിച്ച സാദിഖ് ഖാൻ ലണ്ടൻ മേയറായ വാർത്ത എല്ലാവരും വായിച്ചതാണ്. ബ്രിട്ടണിൽ പക്ഷെ മേയർക്ക് പഞ്ഞമില്ല. ഓരോ ചെറിയ ടൗണിലും അവിടെ മേയറുമാരുണ്ട്. ലണ്ടൻ മേയറുടെ കീഴിൽ തന്നെ ഏതാണ്ട് 80 ബ്രോ കൗൺസിൽ മേയർമാർ വേറെയുണ്ട്. ലണ്ടനിൽ തന്നെ മറ്റൊരു പേരിൽ വേറൊരു മേയർ കൂടിയുണ്ട്. എന്നാൽ ലണ്ടൻ മേയറുടെ അധികാരങ്ങളോടെ വേറൊരു മേയറെ കൂടി സൃഷ്ടിക്കുകയാണ് സർക്കാർ ഇപ്പോൾ. ബ്രിട്ടണിലെ രണ്ടാമത്തെ നഗരമായ ബർമിങ്ഹാമും മറ്റ് അയൽ പ്രദേശങ്ങളും ഉൾപ്പെടുത്തിയാണ് വെസ്റ്റ് മിഡ്ലാന്റ്സ് മേയറെ തെരഞ്ഞെടുക്കുന്നത്.
ബ്രിട്ടനിലെ ഒരു പ്രധാന തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ അരിവാൾ ചുറ്റിക ചിഹ്നം കണ്ടാലോ? വിഡ്ഢിത്തം പറയാതെ എന്ന് പറയാൻ വരട്ടെ, അത് സംഭവിച്ചിരിക്കുന്നുവെന്നതാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. അടുത്ത മാസം നാലിന് നടക്കുന്ന മേയർ തിരഞ്ഞെടുപ്പിൽ തങ്ങളുടെ പാർട്ടി ചിഹ്നം കാണുവാൻ ഉള്ള ഭാഗ്യം ലഭിച്ചതിൽ സന്തോഷിക്കുകയാണ് വെസ്റ്റ് മിഡ്ലാന്റ്സിലെ മലയാളി സഖാക്കൾ. ആദ്യമായി നടക്കുന്ന വെസ്റ്റ് മിഡ്ലാന്റ്സ് മേയർ തിരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷ ഒന്നും ഇല്ലെങ്കിൽ പോലും ശക്തമായ ഒരു വോട്ടു ബാങ്ക് ആയി തീരുവാൻ കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥിക്ക് വേണ്ടി പരമാവധി വോട്ടുകൾ സമാഹരികുവാൻ ഉള്ള ശ്രമത്തിലാണ് മലയാളി സമൂഹം, പ്രത്യേകിച്ചും ഇടതു ചിന്താഗതിയുള്ളവർ.
അതിനിടെ ഏറെ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പാണ് മെയ് നാലിന് എന്നതിനാൽ മത്സര രംഗത്തുള്ള മുഴുവൻ സ്ഥനാർത്ഥികളും സജീവ പ്രചാരണത്തിലാണ്. ഒട്ടും പ്രതീക്ഷയില്ലാത്തതിനാലാകും ഇടതു പക്ഷ സ്ഥാനാർത്ഥിയുടെ സാന്നിധ്യം പോലും അവഗണിച്ച മട്ടിലാണ് മാധ്യമ പ്രചാരണം. വിവിധ പ്രവചന സർവേകൾ നടന്നതിൽ കൺസർവറ്റിവ് സ്ഥാനാർത്ഥി ആന്റി സ്ട്രീറ്റ് മുന്നിൽ ആണെന്നും എന്നാൽ ലേബർ സ്ഥാനാർത്ഥി സിയോൺ സൈമൺ ആകും വിജയിച്ചു കയറുക എന്നും സൂചനയുണ്ട്. എന്നാൽ പ്രധാന എതിരാളികൾ എല്ലാവരും തന്നെ ബർമിങ്ഹാമിൽ നിർണ്ണായക സ്വാധീനം ഉള്ളവർ ആണെന്നത് ഒരു വ്യക്തമായ പ്രവചനം അസാധ്യമാക്കുകയാണ്. പ്രധാന എതിരാളികളായ കൺസർവേറ്റിവിലെ ആന്റി സ്ട്രീറ്റും ലേബറിന്റെ സിയോനും ബർമിങ്ഹാമിൽ രാഷ്ട്രീയം കളിച്ചും ഓക്സ്ഫോർഡിൽ പഠിച്ചും വന്നവരാണെന്നതാണ് പ്രത്യേകത. വൻ കോർപറേറ്റ് രംഗത്ത് ഏറെ വർഷം പ്രവർത്തിച്ചു പരിചയമുള്ള ആന്റി ആറക്ക ശമ്പളം വലിച്ചെറിഞ്ഞാണ് ഗ്രെറ്റർ ബർമിങ്ഹാമിന്റെ മേയർ ആകാൻ ഇറങ്ങി തിരിച്ചിരിക്കുന്നത്.
വമ്പൻ ബിസിനസ് സ്ഥാപനങ്ങളെ ബർമിങ്ഹാമിൽ എത്തിക്കുക എന്നതാണ് ആൻഡിയുടെ പ്രധാന ലക്ഷ്യം. എന്നാൽ മുഴുസമയ രാഷ്ട്രീയം തന്നെയാണ് ലേബറിന്റെ സിയോൺ ഇതുവരെ ചെയ്തിട്ടുള്ളത്. മുൻ എംപിയും ജൂനിയർ മന്ത്രിയും ആയിരുന്നു എന്നതൊക്കെയാണ് സിയോണിന്റെ പ്രചാരണത്തിൽ നിറഞ്ഞു നിൽക്കുന്നത്. ടോണി ബ്ലായറിനൊപ്പവും ഗോർഡൻ ബ്രൗണിനൊപ്പം പ്രവർത്തിച്ചിട്ടുള്ള സിയോൺ ഡെയിലി ടെലിഗ്രാഫിൽ പ്രമുഖ കോളം എഴുത്തുകാരൻ കൂടിയായിരുന്നു. ലണ്ടൻ മേയറെപ്പോലെ ഏറെ അധികാരവും പ്രൗഢിയും ഉണ്ടാകുന്ന വിധമാണ് ബർമിങ്ഹാം, വൂൾവർഹാംപ്ടൺ, കവൻട്രി എന്നീ പ്രദേശങ്ങൾ ചേർത്ത് വെസ്റ്റ് മിഡ്ലാന്റ്സ് മേയറുടെ അധികാരത്തിന് കീഴിൽ എത്തുന്നത്. രാജ്യത്തെ രണ്ടാമത്തെ വൻ നഗരം ആയിട്ടും വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെടുന്ന വളർച്ച ഈ പ്രദേശത്തിന് ഉണ്ടായില്ല എന്ന ചിന്തയിലാണ് വിവിധ പ്രാദേശിക കൗൺസിലുകളെ ഒന്നിപ്പിക്കുന്ന വെസ്റ്റ് മിഡ്ലാന്റ്സ് രൂപം കൊണ്ടിരിക്കുന്നത്. നഗരം സന്ദർശിക്കുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ മൂന്നു വർഷമായി ഇരട്ടി വർധനയാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് നഗരവും ചുറ്റുപാടും 13. 5% സാമ്പത്തിക വളർച്ചയാണ് സ്വന്തമാക്കിയത്. നഗര സിരാ കേന്ദ്രത്തിൽ തന്നെ 10000 പുതിയ വീടുകൾ കൂടി തയാറാകുന്നു. ബർമിങ്ഹാം കൂടുതലായി രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നു എന്നത് തന്നെയാണ് വിലയിരുത്തൽ. ഇങ്ങനെ എണ്ണിയെണ്ണി പറയാൻ ഒട്ടേറെ നേട്ടങ്ങൾ മുന്നിൽ നിൽക്കെ കടന്നെത്തുന്ന മേയർ തിരഞ്ഞെടുപ്പിലൂടെ വിജയിച്ചു കയറുന്ന ആൾക്ക് ഒട്ടേറെ ചുമതലാകളും ഭരണപരമായ കർത്യവ്യങ്ങളുമാണ് കാത്തിരിക്കുന്നത്. മാത്രമല്ല, രാജ്യത്ത് ഈ പ്രദേശത്തിന്റെ മൊത്തം അംബാസിഡർ പദവിയും പുതിയ വെസ്റ്റ് മിഡ്ലാന്റ്സ് മേയറെ തേടിയെത്തുകയാണ്.
ലണ്ടൻ മേയറുടെ ഭരണപരമായ അധികാരവും ചുമതലയും പോലെ തന്നെയുള്ള ഒരു സംവിധാനമാണ് വെസ്റ്റ് മിഡ്ലാന്റ്സ് മേയർ തിരഞ്ഞെടുപ്പിലൂടെ ലക്ഷ്യമിടുന്നതും. എന്നാൽ ലോകത്തെ പല പ്രധാന നഗരങ്ങളെയും പിന്നിലാക്കി ബർമിങ്ഹാം മികച്ച സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കടന്നു വരുന്നത്. ഈ വർഷം പുറത്തു വന്ന മെർസാർ ക്വാളിറ്റി ലിവിങ് പട്ടികയിൽ റോം, ലോസ് അഞ്ചേഴ്സ്, മിയാമി, ദുബായ് എന്നിവയെക്കാൾ മുകളിലാണ് ബർമിങ്ഹാമിന്റെ സ്ഥാനം, എന്നാൽ രണ്ടു വർഷം മുൻപ് ചാനൽ ഫോർ പുറത്തു വിട്ട ബെനഫിറ്റ് സ്ട്രീറ്റ് പരമ്പരയും ബ്രിട്ടന്റെ ജിഹാദി തലസ്ഥാനം എന്ന ദുഷ്പ്പേരും ബർമിങ്ഹാമിനെ ഏറെ വിഷമിപ്പിക്കുന്നുണ്ട്.
മാത്രമല്ല, നഗര സിരാകേന്ദ്രം വിട്ടാൽ ബർമിങ്ഹാമിന്റെ പ്രാന്ത പ്രദേശങ്ങൾ ഏറെ വികസനം ആവശ്യമുള്ള സ്ഥലങ്ങൾ കൂടിയാണ്. അടിസ്ഥാന സൗകര്യ വികസനവും ഇവിടെ പ്രധാനമാണ്. ഇത്തരം വെല്ലുവിളികളും മേയറുടെ ചുമലിൽ എത്തും. പുതിയ മേയറുടെ കണ്ണ് ബർമിങ്ഹാമിനൊപ്പം വൂൾവർഹാംപ്ടൺ, സോലിഹാൾ, ഡെഡ്ലി, കവൻട്രി, വാൽസാൽ, വെസ്റ്റ് ബ്രോംവിച് എന്നീ ഏരിയകളിൽ കൂടി എത്തണം എന്നതും പ്രധാനമാണ്. നിലവിലെ കൗൺസിലുകളക്ക് ചെയ്യാൻ കഴിയുന്നതിൽ എന്ത് കൂടുതൽ പുതുതായി വരുന്ന മേയറുടെ ഓഫീസിന് ചെയ്യാൻ കഴിയും എന്നതാണ് ഗൗരവം അർഹിക്കുന്ന ചോദ്യം.
മലയാളികൾ ഏറെയും തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടു ചെയ്തു കഴിഞ്ഞതിനാൽ ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ സാന്നിധ്യം വോട്ടർമാരെ അറിയിക്കാൻ ഉള്ള ശ്രമമാകും മലയാളികൾ നയിക്കുന്ന ഇടതു പക്ഷ സംഘടനയായ സമീക്ഷ ഏറ്റെടുക്കുകയെന്നു പ്രസിഡന്റ് രാജേഷ് ചെറിയാനും ജോയിന്റ് സെക്രട്ടറി സ്വപ്ന പ്രവീണും അറിയിച്ചു. അതിനായി ബർമിങ്ഹാമിൽ ഏറ്റവും അധികം ആളുകൾ തടിച്ചു കൂടുന്ന പ്രധാന പരിപാടിയായ ഹാൻസ്വർത്തിലെ വൈശാഖി ആഘോഷ വേളയ്ക്കെത്തുന്ന ഒരു ലക്ഷം പേരിലേക്ക് വെസ്റ്റ് മിഡ്ലാന്റ്സ് മേയർ തിരഞ്ഞെടുപ്പ സന്ദേശം എത്തിക്കാനും കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥിയുടെ സാന്നിധ്യം അറിയിക്കാനും ഉള്ള ശ്രമാണ് സമീക്ഷ ഏറ്റെടുക്കുന്നത്.
മലയാളികളെ ലക്ഷ്യമിട്ടു മലയാളത്തിൽ ഉള്ള ലഘു ലേഖകളും തയ്യാറാക്കിയിട്ടുണ്ട്. വൈശാഖി മേളയ്ക്കെത്തുന്നവരിൽ മുഴുവൻ തന്നെ ഇന്ത്യൻ വംശജർ ആയതിനാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പറ്റിയ ഏറ്റവും മികച്ച വേദിയും ഇത് തന്നെ ആണെന്ന് സംഘടനാ വിലയിരുത്തുന്നു. ഏറ്റവും ചുരുങ്ങിയത് 3000 വോട്ടെങ്കിലും ഇടതു സ്ഥാനാർത്ഥിക്കായി കണ്ടെത്താൻ കഴിയും എന്നാണ് പ്രതീക്ഷയെന്നും രാജേഷ് ചെറിയാൻ സൂചിപ്പിച്ചു. വിജയം എന്നതിലുപരി ഇടതു ആശയങ്ങൾ കൂടുതൽ സജീവമായി ചർച്ച ചെയ്യപ്പെടുന്ന സാഹചര്യം ബ്രിട്ടനിലും യാഥാർഥ്യമാകുന്നു എന്ന് കൂടുതൽ പേരെ ബോധ്യപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യം എന്ന് സ്വപ്നയും വിശദമാക്കുന്നു.
Stories you may Like
- കണ്ണൂർ കോർപറേഷൻ മേയർ തിരഞ്ഞെടുപ്പിൽ വോട്ടുചോർച്ച സി.പി. എമ്മിന് തിരിച്ചടി
- മുസ്ലിഹ് മഠത്തിൽ കണ്ണൂർ കോർപറേഷനിൽ യു ഡി എഫ് മേയർ സ്ഥാനാർത്ഥി
- കണ്ണൂർ കോർപറേഷൻ മേയർ പദവി ടി ഒ മോഹനൻ രാജിവെച്ചു
- ഡെർബിയിൽ യൂത്ത് മേയർ ആയി തെരഞ്ഞെടുക്കപ്പെട്ടത് മലയാളി പയ്യൻ സാം ജോൺസ്
- കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ സ്ഥാനം രാജി വെയ്ക്കുന്നു
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്