ആദ്യമായി പാടാൻ അവസരം നൽകിയ നിർമ്മാതാവിനെ യേശുദാസ് മറന്നോ? രാമൻ നമ്പിയത്തിന്റെ മരണശേഷം അനുഗൃഹീത ഗായകൻ തിരിഞ്ഞുപോലും നോക്കിയില്ലെന്നു മകൻ
പാലക്കാട്: യേശുദാസ് എന്ന അനുഗൃഹീത ഗായകന്റെ ശബ്ദം കേൾക്കാതെ ഒരു ദിവസം പോലും മലയാളിയുടെ ജീവിതം കടന്നുപോകാറില്ല. എന്നാൽ, ഇന്ത്യയിലെ തന്നെ സംഗീത വിസ്മയമായി മാറിയ യേശുദാസിനെ ചലച്ചിത്ര ലോകത്ത് പരിചയപ്പെടുത്തിയ രാമൻ നമ്പിയത്തിനെ അധികമാർക്കുമറിയില്ല.
സ്വന്തം സിനിമ പൊട്ടിയാലും പാടുന്നെങ്കിൽ യേശുദാസ് മതിയെന്ന രാമൻ നമ്പിയത്തിന്റെ നിശ്ചയദാർഢ്യം ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ യേശുദാസ് എന്ന ഗായകൻ തന്നെയുണ്ടാവില്ലായിരുന്നു എന്ന കാര്യവും പലർക്കും അറിയില്ല. പക്ഷെ രാമൻ നമ്പിയത്തിന്റെ മരണശേഷം സിനിമാ ലോകത്ത് നിന്നോ യേശുദാസിന്റെയോ ഒരു അന്വേഷണവുമുണ്ടായില്ലെന്നു വെളിപ്പെടുത്തൽ.
രാമൻ നമ്പിയത്തിന്റെ മകൻ എൻ ആർ രഞ്ജിത്താണ് യേശുദാസ് എന്ന ഗായകൻ ഒരു ഫോൺ കോളിലൂടെ പോലും ബന്ധപ്പെടാൻ കൂട്ടാക്കിയില്ലെന്നതാണു സത്യമെന്നു പറഞ്ഞത്. മലയാളിക്ക് യേശുദാസിനെ സമ്മാനിച്ച അച്ഛനെ കുറിച്ച് മകൻ എൻ ആർ രഞ്ജിത്ത് മറുനാടൻ മലയാളിയോട് പങ്കുവച്ച വിശേഷങ്ങൾ ഇങ്ങനെ:
1962 ൽ ഇറങ്ങിയ കാൽപ്പാടുകൾ എന്ന ചിത്രത്തിലാണ് കെ ജെ യേശുദാസ് ആദ്യമായി പിന്നണി പാടിയത്. 'ജാതിഭേദം മതദ്വേഷം, ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃക സ്ഥാനമാണിത്' എന്നതായിരുന്നു വരികൾ. ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രമതിലിൽ ഈ വരികൾ കരിക്കട്ട കൊണ്ട് കുറിച്ചിട്ടിരുന്നു.
ആശാന്റേയും പി ഭാസ്കരന്റേയും വരികളും ചിത്രത്തിൽ യേശുദാസ് ആലപിച്ചിട്ടുണ്ട്. ശ്രീനാരായണഗുരുവിന്റെ ആശയങ്ങൾ ഉൾക്കൊള്ളുന്ന കാൽപ്പാടുകൾ എന്ന സിനിമയുടെ തിരക്കഥാക്യത്തും നിർമ്മതാവും രാമൻ നമ്പിയത്ത് ആയിരുന്നു. ഈ ചിത്രത്തിൽ ഗായകനായി അവസരം ചോദിച്ച് പലതവണ യേശുദാസ് രാമൻ നമ്പിയത്തിനെ കണ്ടിരുന്നു. വക്കം ചന്ദ്രശേഖര ഭാഗവതരാണ് യേശുദാസിനെ രാമൻ നമ്പിയത്തിന് പരിചയപ്പെടുത്തി കൊടുത്തത്.
തിരുവനന്തപുരം സ്വാതി തിരുനാൾ അക്കാദമിയിൽ ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ കീഴിൽ യേശുദാസ് സംഗീതം പഠിക്കുന്ന കാലമായിരുന്നു അത്. തൃശൂർ പീച്ചിയിലുള്ള താമസസ്ഥലത്ത് നമ്പിയത്തിനെ കാണാൻ വന്ന യേശുദാസിന്റെ കൂടെ പിതാവ് അഗസ്റ്റിൻ ജോസഫുമുണ്ടായിരുന്നു. 'ഇവനെ കൊണ്ട് പാടിച്ച് പറ്റുമെങ്കിൽ ഇവനെ ഒരു വഴിക്കാക്കി കൊടുക്കണം' എന്ന് കൈകൂപ്പി യേസുദാസിന്റെ പിതാവ് രാമൻ നമ്പിയത്തിനോട് പറഞ്ഞു.
സംഗീത സംവിധായകൻ എം.ബി.ശ്രീനിവാസൻ യേശുദാസിനെ കൊണ്ടു രണ്ട് കീർത്തനങ്ങൾ പാടിച്ചു. പാട്ടു പാടി കഴിഞ്ഞ ഉടനെ എം.ബി.ശ്രീനിവാസൻ യേശുദാസിനെ കെട്ടിപ്പിടിച്ചു. സൗണ്ട് എഞ്ചിനിയർ സമ്മതിക്കുകയാണെങ്കിൽ ഈ ശബ്ദം തെക്കേ ഇന്ത്യയിലെ വലിയ കണ്ടുപിടിത്തമായിരിക്കും എന്ന് എം.ബി. പറഞ്ഞു.
പക്ഷെ കാൽപ്പാടുകളുടെ റിക്കോർഡിങ്ങിന് രണ്ട് ദിവസം മുമ്പ് യേശുദാസിന് പനി പിടിച്ചു. ഈ അവസ്ഥയിൽ യേശുദാസിനെ കൊണ്ട് പാടിക്കാൻ കഴിയില്ലെന്നായി സംഗീത സംവിധായകൻ എം.ബിശ്രീനിവസൻ വിധിയെഴുതി. എന്നാൽ ദൈവത്തിന്റെ രൂപത്തിൽ യേശുദാസിന് തുണയായത് നമ്പിയത്തിന്റെ നിലപാടായിരുന്നു. താൻ നിർമ്മിക്കുന്ന പടം പൊളിഞ്ഞാലും ഗായകൻ യേശുദാസ് ആയിരിക്കുമെന്ന് തീർത്തു പറഞ്ഞ നമ്പിയത്തിന്റെ വാക്കുകൾ അറംപറ്റി. യേശുദാസിന്റെ ശബ്ദവും ഗാനങ്ങളും ചിത്രത്തിലൂടെ ഹിറ്റ് ആയപ്പോൾ ചിത്രം സമ്പൂർണ പരാജയമാറി. ബാധ്യത വന്നതോടെ തൃശൂരിലെ പറമ്പും വീടും വിറ്റ് ഒറ്റപ്പാലത്തിനടുത്ത് പത്തംകുളം എന്ന ഗ്രാമത്തിലേക്ക് ചേക്കേറി.
കാൽപ്പാടുകളിൽ അഭിനയിച്ചവർ ഉൾപ്പടെയുള്ളവർ പത്തംകുളത്തെ വീട്ടിൽ വന്നിരുന്നു. കുറച്ചു കാലം മുമ്പ് ഒരിക്കൽ യേശുദാസും പത്തംകുളത്തെ വീട്ടിൽ വന്നിരുന്നു. മകന്റെ വിവാഹ ക്ഷണക്കത്തും വാഹനവും തേടിയെത്തിയെങ്കിലും പോകാൻ രാമൻ നമ്പിയത്തിന് സാധിച്ചിരുന്നില്ല.
തന്റെ സിനിമ പൂർണമായി പരാജയപ്പെട്ടപ്പോഴും അതിലൂടെ ലോകത്തിന് ഒരു വലിയ ഗായകനെ സമ്മാനിക്കാൻ കഴിഞ്ഞതിൽ നരാമൻ നമ്പിയത്ത് ആഹ്ളാദിച്ചിരുന്നു. ചിത്രത്തിന്റെ പരാജയത്തെ തുടർന്ന് ആദ്യ നാളുകളിൽ ആത്മഹത്യയെ കുറിച്ചു പോലും അദ്ദേഹം ചിന്തിച്ചിരുന്നു. രാമൻ നമ്പിയത്ത് കഴിഞ്ഞ വർഷം ഫെബ്രുവരി പതിനാലിനാണ് മരിച്ചത്. ജീവിതത്തിന്റെ അവസാന നാളുകളിൽ അദ്ദേഹം എഴുത്തിന്റെ ലോകത്തായിരുന്നു.
കോൺഗ്രസുകാരനായിരുന്ന അദ്ദേഹം അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മരിച്ച ശേഷം കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ കാണാനെത്തിയിരുന്നു. മക്കളായ എൻ.ആർ ബിന്ദുവിന് പുറമെ എൻ ആർ.രഞ്ജിത്തും എൻ.ആർ.ബീനയും സജീവ ഇടതുപക്ഷ രാഷ്ട്രീയത്തിലുള്ളവരാണ്. അതിനാൽ ഇടതുപക്ഷ നേതാക്കളും വന്നിരുന്നു. എന്നാൽ, നമ്പിയത്തിന്റെ മരണശേഷം യേശുദാസ് വിളിച്ചില്ല. മാത്രമല്ല നമ്പിയത്തിന്റെ അടുത്ത് അവസരം ചോദിച്ച് ചെന്ന് ദിവസങ്ങൾ കാത്തു നിന്ന പാടിയ കഥ മാറി യേശുദാസിനെ വിളിച്ചു പാടിച്ച കഥകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍