അയൽവാസിയുടെ കുളിസീൻ മൊബൈലിൽ എടുക്കുന്ന തന്തയില്ലാത്തവൻ അല്ല ഞാൻ; താൻ ആർ എസ് എസുകാരനെന്ന് അറിഞ്ഞു കൊണ്ട് പൊലീസിലെ സിപിഎമ്മുകാരും പ്രാദേശിക നേതാക്കളും തനിക്കെതിരെ ഇല്ലാക്കഥ ചമച്ചു; ഫോൺ കളഞ്ഞപ്പോഴുടൻ രേഖാമൂലം പരാതി നൽകാത്തത് വിനയായി; ഇതോടെ വീട്ടിൽ ചടച്ചുകൂടി ഇരിക്കുമെന്ന് ആരും കരുതേണ്ട; പരിവാർ പ്രവർത്തനം തുടരും: അശ്ലീല വീഡിയോ കേസിൽ കുടുങ്ങിയ എഞ്ചിനിയർ മിഥുൻ രാജിന് പറയാനുള്ളത്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അയൽവാസിയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച കേസിൽ കുടുങ്ങിയ യുവ എഞ്ചിനീയർ തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന ആരോപണവുമായി രംഗത്ത്. തന്റെ മൊബൈൽ കളഞ്ഞു പോയതാണെന്നും ആർ എസ് എസുകാരനെന്ന് മനസ്സിലായ തന്നെ പൊലീസുകാർ കേസിൽ കുടുക്കിയതാണെന്നും മിഥുൻ രാജ് വിശദീകരിക്കുന്നു. പ്രചരിക്കുന്നതൊന്നും സത്യമല്ലെന്നും പറയുന്നു. ഫെയ്സ് ബുക്ക് ലൈവിലൂടേയും മിഥുൻ രാജ് കാര്യങ്ങൾ വിശദീകരിക്കുന്നത്. സിപിഎം നേതാക്കളും ദേശാഭിമാനിയും ചേർന്നൊരുക്കിയ കെണിയാണിതെന്ന് മിഥുൻ ഫെയ്സ് ബുക്ക് ലൈവിൽ വിശദീകരിക്കുന്നു.
അയൽവാസിയുടെ വീട്ടിലെ കുളിമുറിക്ക് സമീപം ഇയാളെ കണ്ട യുവതി ഭർത്താവിനെ വിവരമറിയച്ചതോടെയാണ് പിടിയിലായതെന്നായിരുന്നു വാർത്ത. കുളിക്കാനായി യുവതി കുളിമുറിയിലേക്ക് കയറുന്നതിന് മുൻപ് തന്നെ ഇയാൾ ജനലരികിൽ പതുങ്ങി നിൽക്കുന്നത് അവർക്ക് മനസ്സിലായിരുന്നു. ജനലരികിൽ ഒരു നിഴൽ കണ്ടതും യുവതി അത് ഭർത്താവിനോട് പറഞ്ഞു. പിന്നാലെ ഭർത്താവ് കുളിമുറിയിൽ കയറുകയും കുളിക്കുന്നത് പോലെ വെള്ളം കോരി ഒഴിക്കുന്നതായി കാണിക്കുകയും ചെയ്തു. ഈ ശബ്ദദം കേട്ട മിഥുൻരാജ് സ്ത്രീയാണ് കുളിക്കുന്നതെന്ന് കരുതി തന്റെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ ക്യാമറ ഓണാക്കി ജനലിന്റെ വിടവിലൂടെ വെയ്ക്കുകയായിരുന്നു.
ഈ സമയത്ത് തന്നെ യുവതിയുടെ ഭർത്താവ് ആ മൊബൈൽ ഫോൺ പിടികൂടുകയായിരുന്നു. തന്റെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ നഷ്ടപെട്ടെന്ന മനസ്സിലായ മിഥുൻ ഉടനെ അവിടെ നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തുവെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇത് പൊലീസ് ചമച്ച കഥയാണെന്നാണ് മിഥുൻ പറയുന്നത്. ഫോൺ കളവ് പോയ തന്നെ പൊലീസ് കുടുക്കുകയായിരുന്നുവെന്നും മിഥുൻ വിശദീകരിക്കുന്നു.
മിഥുന്റെ ഫെയ്സ് ബുക്ക് ലൈവ് ഇങ്ങനെ
ചില സ്ത്രീകളുടെ കുളിക്കുന്ന വീഡിയോ എടുത്തുവെന്ന വീഡിയോ.. അക്രമണത്തിന് ആസുത്രണം ചെയ്തുവെന്ന് പ്രചരിപ്പിക്കുന്നു. ഈ വാർത്ത വന്നത് ദേശാഭിമാനി എന്ന പത്രത്തിലാണ്. അത് സോഷ്യൽ മീഡിയ വഴി പ്രചരിച്ചു. ദേശാഭിമാനി വായിച്ചാൽ തന്നെ മനസ്സിലാകും. ഇക്കിളി പുസ്തകത്തിൽ വായിക്കുന്ന തരത്തിലാണ് ചമച്ചിട്ടുള്ളത്. ഞാൻ അത്തരത്തിലൊരു തന്തയില്ലായ്മ ചെയ്യില്ലെന്ന് എന്നെ അറിയാവുന്ന എല്ലാവർക്കും അറിയാം. റിമാൻഡ് പ്രതിയെന്നായിരുന്നു വാർത്ത. എന്നാൽ ഞാൻ എന്റെ വീട്ടിലുണ്ട്.
വെള്ളിയാഴ്ച രാത്രി ഫുഡ് കഴിക്കാൻ പോയപ്പോൾ മൊബൈൽ നഷ്ടമായി. അത് എന്റെ കസിന്റെ മൊബൈലിൽ നിന്ന് പൊലീസിനെ അറിയിച്ചു. അടുത്ത ദിവസം ഒരാൾ മൊബൈൽ കൊണ്ടു തന്നെവെന്ന് അറിയിച്ച് പൊലീസ് വിളിച്ചു. അവിടെ ചെന്നപ്പോൾ പൊലീസ് അസോസിയേഷൻ ഭാരവാഹികളാണ് ഉണ്ടായിരുന്നത്. മൊബൈൽ കൈപ്പറ്റാൻ ചെന്ന എന്നെ പിടിച്ചിരുത്തി. മൊബൈലും എഫ് ബിയും പരിശോധിച്ചപ്പോൾ ഞാൻ ആർ എസ് എസുകാരനെന്ന് വ്യക്തമായി. ഇതോടെ പൊലീസിലെ സിപിഎമ്മുകാരും നേതാക്കളും ചേർന്ന് ചമച്ച കഥയാണ് ഇത്. ഇതിൽ ഞാൻ പെടുകയായിരുന്നു.
കഥ ചമച്ചവർ അറിയുന്നില്ല. എനിക്ക് ഒരു കുടുംബമുണ്ട്. അച്ഛൻ റിട്ടയേർഡ് മിലിറ്ററി ഓഫീസറാണ്. അമ്മയുണ്ട്. അനുജത്തിയുണ്ട്. അവരുടെ മാനസികാവസ്ഥ ആരും ചിന്തിച്ചില്ല. കള്ളം ചെയ്തോ ഇല്ലയോ എന്ന് ആരേയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. തെറ്റു ചെയ്തോ എന്ന് അച്ഛനോടും അമ്മയോടും സുഹൃത്തുക്കളോടും മാത്രം ബോധ്യപ്പെടുത്തിയാൽ മതി. അവർക്ക് എന്നെ അറിയാം. ബന്ധുക്കളെ പോലും അറിയിക്കേണ്ടതില്ല. കൂട്ടുകാരുടെ നിർബന്ധം പോലെയാണ് ഈ വിഡീയോ ഇടുന്നത്.
ഞാൻ രണ്ട് തെറ്റുകൾ ചെയ്തു. ഒന്ന് മൊബൈൽ കളഞ്ഞപ്പോൾ അപ്പോൾ രേഖമൂലം പരാതി നൽകിയില്ല. രണ്ട് ആർഎസ്എസ് പ്രവർത്തകനായി പോയി. അത് തെറ്റാണെന്ന് കരുതുന്നില്ല. ഇനിയും ആർഎസ്എസ് പ്രവർത്തകനായി തന്നെ തുടരും. വാർത്ത പടച്ചു വിട്ടവരുടെ ഉദ്ദേശം ഞാൻ വീട്ടിൽ ചടച്ചു കൂടുമെന്നായിരിക്കും. എന്നാൽ അതൊന്നും ഉണ്ടാകില്ല. എനിക്ക് നാട്ടുകാരുടെ വലിയ പിന്തുണയാണ് അറിയിച്ചത്. കോളേജിൽ പഠിച്ച സൂപ്പർ സീനിയേഴ്സ് പോലും വിളിച്ചു. നാട്ടിലെ സുഹൃത്തുക്കളായ സഖാക്കൾ പോലും തള്ളിപ്പറയില്ലെന്ന് പറയുന്നു. എന്നെ അറിയാവുന്ന എല്ലാവർക്കും അറിയാം.
ഞാൻ ഇത്തരത്തിലൊരു തന്തയില്ലായ്മ ചെയ്യുമെന്ന്. നിങ്ങൾ മൊബൈൽ നഷ്ടപ്പെട്ടാൽ ഉടൻ രേഖാ മൂലം പരാതി നൽകണം. അല്ലെങ്കിൽ എന്റെ കൈയ്പ്പേറിയ അവസ്ഥ നിങ്ങൾക്കും വരും. മതത്തേയോ വ്യക്തികളേയോ കുറ്റപ്പെടുത്തി പോസ്റ്റ് ഇട്ടിട്ടില്ല. എല്ലാവരും ഒന്നാണെന്ന ചിന്തയുമായാണ് മുന്നോട്ട് പോകുന്നത്. എന്റെ നല്ല സുഹൃത്തുക്കളിൽ കമ്മ്യൂണിസ്റ്റുകാരുമുണ്ട്. കുഴപ്പമില്ലാതെ മാന്യമായി ജീവിച്ച എനിക്ക് ഒരു ഗതികേട് വന്നു. എന്തു കൊണ്ടാണെന്ന് അറിയില്ല. ജഗദീഷിന്റെ അനുഗ്രഹം കൊണ്ട് വലിയ കുഴപ്പമില്ലാതെ പോയി. എനിക്കും എന്റെ കുടുംബത്തിനും ഉണ്ടായ അവസ്ഥ നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാകരുതേ എന്ന് പ്രാർത്ഥിക്കുന്നു-മിഥുൻ വിശദീകരിക്കുന്നു.
മിഥുനിന്റെ കൈയിൽ നിന്നും പിടികൂടിയ മൊബൈൽ ഫോണുമായി യുവതിയും ഭർത്താവും പൂജപ്പുര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് മൊബൈൽ ഫോൺ പൊലീസും സൈബർസെല്ലും പരിശോധിച്ചപ്പോഴാണ് മിഥുൻരാജ് എന്നയാളാണ് ഉടമയെന്ന് മനസ്സിലാക്കിയത്. അടുത്ത ദിവസം രാവിലെ തന്നെ ഇയാളെ പൊലീസ് പിടികൂടുകയും ചെയ്തുവെന്നും വിശദീകരിക്കുന്നു.
എഞ്ചിനീയറിങ്ങിൽ ബിരുദധാരിയാണ് മിഥുൻ. ഇലക്ട്രോണിക് വർക്കുകളും മറ്റും മികച്ച രീതിയിൽ ചെയ്യുന്നയാളായിട്ടാണ് അറിയപ്പെടുന്നതും. നഗരത്തിലെ പല സർക്കാർ സ്ഥാപനങ്ങളിലും ഇയാളാണ് സിസിടിവി സ്ഥാപിച്ചിരിക്കുന്നത്. പൂജപ്പുര സെൻട്രൽ ജയിൽ കോംപൗണ്ടിലും ജയിൽ പരിസരത്തും സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി സിസിടിവി സ്ഥാപിക്കുന്ന ജോലി ചെയ്തത് മിഥുൻ തന്നെയാണെന്നും പൊലീസ് വിശദീകരിച്ചിരുന്നു.
Stories you may Like
- ഇന്ത്യൻ മൈക്കിൾ ജാക്സൺ മിഥുൻ ചക്രവർത്തിയുടെ ജീവിതം
- വിവാദങ്ങൾക്ക് പിന്നാലെ അനിയൻ മിഥുനോട് വിശദീകരണം തേടി ബിഗ് ബോസ്
- ബിഗ് ബോസ് വീട്ടിൽ നിന്നും പോകണമെന്ന ആവശ്യവുമായി അനിയൻ മിഥുൻ
- നിങ്ങൾ ക്ഷമ കാട്ടിയാൽ മനോഹരമായ തിയേറ്റർ അനുഭവമാണ് മലൈക്കോട്ടൈ വാലിബൻ
- ട്രാഫിക് പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ചു, കാർ ഡ്രൈവർ അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍