സർക്കാറിൽ നിന്നും പെൻഷൻ വാങ്ങുന്ന ഭർത്താവിന് പഴംപൊരിയും മാതള ജ്യൂസും സർക്കാർ ചെലവിൽ വേണോ മന്ത്രിക്കൊച്ചമ്മേ? ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട തെരുവിൽ മുദ്രാവാക്യം വിളികളുമായി യുവമോർച്ച പ്രവർത്തകർ; പ്രത്യക്ഷ സമരത്തിലേക്ക് ബിജെപി നീങ്ങിയതോടെ നാണക്കേടിന്റെ കുഴിയിൽ മന്ത്രിസഭ; ഭർത്താവ് തന്നെ ആശ്രയിച്ചാണ് കഴിയുന്നതെന്ന വ്യാജ സത്യവാങ്ങ്മൂലം നൽകിയും ഷൈലജ ടീച്ചർ കുടുങ്ങി; വിഷയത്തിൽ തൊടാൻ മടിച്ച് പ്രതിപക്ഷം
അരുൺ ജയകുമാർ
തിരുവനന്തപുരം: ഭർത്താവിന്റെയും അമ്മയുടെ പേരിൽ വ്യാജ ചികിത്സാ ബിൽ നൽകി പണം തട്ടിയെന്ന ആരോപണം നേരിടുന്ന സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർക്കെതിരെ പ്രക്ഷോഭം ശക്തമാകുന്നു. മന്ത്രി രാജിവെക്കണമെന്നാവിശ്യപ്പെട്ട് യുവമോർച്ച ഇന്ന് സെക്രട്ടേറിയറ്റിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഭർത്താവ് ആശ്രിതനാണെന്നതുൾപ്പടെ വ്യാജ സത്യവാങ്മൂലം നൽകിയ മന്ത്രിക്ക് ഇനി തുടരാൻ അവകാശമില്ലെന്നാണ് യുവമോർച്ച പ്രവർത്തകരുടെ പ്രധാന ആരോപണം. ഈ വിഷയത്തിൽ ഇടപെടാൻ സാധിക്കുന്നത് കേരളത്തിൽ അധികാരത്തിലെത്താത്ത ബിജെപിക്ക് തന്നെയാണ്. അതുകൊണ്ടാണ് ഈ വിഷയം ശക്തമായി പിടിക്കാൻ ബിജെപി തീരുമാനിച്ചതും. എന്നാൽ, വിഷയത്തിൽ തൊട്ടാൽ കുടുങ്ങുമെന്നതിനാൽ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടു പോകുകകയാണ് യുഡിഎഫ്.
അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ ആരോഗ്യമന്ത്രി കെ.കെ ഷൈലജ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടണ് മാർച്ച് നടത്തുന്നതെന്ന് യുവമോർച്ച നേതാക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു. സർക്കാരിൽ നിന്നും പെൻഷൻ വാങ്ങുന്ന ഭർത്താവിന് പഴംപൊരിയും മാതള ജൂസും അകത്താക്കാനുള്ള പണം സർക്കാർ ഖജനാവിൽ നിന്നുമെടുത്തതിനെ കണക്കിന് പരിഹസിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളാണ് മാർച്ചിന് മുന്നിലുള്ള ജാഥയിൽ പ്രവർത്തകർ വിളിച്ചത്.ആരോഗ്യ മന്ത്രിക്ക് തന്നെ സർക്കാർ ആശുപതച്രികളിലെ ചികിത്സയിൽ വിശ്വാസമില്ലാത്തതുകൊണ്ടാണ് അവർ സ്വകാര്യ ആശുപത്രികളിൽ പോകുന്നത്. അതിലൂടെ ഈ വകുപ്പ് ശരിയാക്കാൻ തന്നെകൊണ്ട പറ്റില്ലെന്ന് മന്ത്രി പരസ്യമായി സമ്മതിച്ചതായി വേണം മനസ്സിലാക്കാനെന്നും യുവമോർച്ച നേതാക്കൾ ആരോപിച്ചു.
ചികിത്സയുടെ പേര് പറഞ്ഞ് നൽകിയ ബില്ലുകളിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായും ഇത് കൃത്യമായ സത്യപ്രതിജ്ഞ ലംഘനമാണെന്നും വ്യാജ ബില്ലുകൾ നൽകാൻ സഹായിച്ച ഡോക്ടർ ഹരികൃഷ്ണനെതിരെയും അന്വേഷണം വേണമെന്നാണ് ആവശ്യം. ഭർത്താവ് തന്നെ ആശ്രയിച്ചാണ് കഴിയുന്നത് എന്ന വ്യാജ സത്യവാങ്ങ്മൂലം നൽകിയത് ക്രമക്കേടാണ്. ഭർത്താവിന്റെയും അമ്മയുടേയും ചികിത്സയ്ക്കാണ് പണം വാങ്ങിയതെങ്കിലും അത് ഒപ്പിട്ടിരിക്കുന്നത് മന്ത്രി നേരിട്ടാണ്. അത് വ്യാജരേഖയാണ് എന്ന രീതിയിലാണ് ഇന്ന് പുറത്ത് വരുന്നത്. ഭർത്താവിന് മറ്റ് ജോലിയൊന്നും ഇല്ലെന്നും തന്നെ ആശ്രയിച്ചാണ് കഴിയുന്നതെന്നും മന്ത്രി പറയുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് കെ ഭാസ്കരൻ മാസ്റ്റർ എന്ന വ്യക്തി മട്ടന്നൂർ നഗരസഭ ചെയർമാൻ, വൈസ് ചെയർമാൻ എന്നീ പദവികൾ അലങ്കരിച്ചിട്ടുള്ളയാളാണ് എന്നതാണ്. അത് ആരും അറിയാതെ ഒളിച്ച് ചെയ്ത ജോലിയൊന്നുമല്ല.
ഇനി ജനപ്രതിനിധിയായിട്ടാണ് ആ ജോലി ചെയ്തതെങ്കിൽകൂടെ മട്ടന്നൂർ വെസ്റ്റ് പഴശ്ശി എൽപി സ്കൂളിലെ അദ്ധ്യാപകനായി റിട്ടയർ ചെയ്ത ആൾ എങ്ങനെയാണ് ഡിപ്പന്റൻ് ആവുക എന്നും ചോദ്യങ്ങൾ നേരത്തെ തന്നെ ഉയർന്നിരുന്നു. സർക്കാരിൽ നിന്നും പെൻഷൻ പറ്റുന്നയാളിനെ ആശ്രിതനെന്നും തന്നെ മാത്രം ആശ്രയിച്ച് കഴിയുന്നുവെന്നും മന്ത്രി ഒപ്പിട്ട് നൽകുന്നത് കൃതൃിമ രേഖയാണ്. ഒരു മന്ത്രി ഔദ്യോഗിക പദവിയിലിരുന്ന് വ്യാജ രേഖയിൽ ഒപ്പിടുന്നത് ഗൗരവതരമാണെന്നും രാജിയല്ലാതെ മറ്റ് വഴികൾ മന്ത്രിക്ക് മുന്നിലില്ലെന്നും യുവമോർച്ച നേതാക്കൾ പറയുന്നു.
ചികിത്സ ചെലവ് സമർപ്പിക്കുമ്പോൾ അതിൽ ഭക്ഷണത്തിന്റെ ബിൽ ഉൾപ്പെടുത്താൻ പാടില്ലെന്നാണ് നിയമം. എന്നിട്ടും അവർ സ്വകാര്യ ആശുപത്രിയായ കിംസിൽ ചികിത്സയിൽ കഴിയുമ്പോൾ കഴിച്ച ഭക്ഷണത്തിൻെ ബില്ലും സമർപ്പിച്ചട്ടുണ്ട്. ഇതിലെല്ലാം തന്നെ മന്ത്രിയുടെ ഒപ്പും ഇട്ടിട്ടുണ്ട്. മന്ത്രിമാരും എം എൽ എമാരും ചികിത്സാ രേഖകൾ റിംബേഴ്സ്മെന്റിനായി സമർപ്പിക്കുമ്പോൾ സീനിയറായ ഒരു ഡോക്ടർ ആ രേഖകൾ സ്ഥിരീകരിക്കേണ്ടതുണ്ട്. മന്ത്രി കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ തന്റെ ഭർത്താവിന്റെയും മാതാവിന്റെയും ചികിത്സയുമായി ബന്ധപ്പെട്ട രേഖകൾ സർക്കാരിന് സമർപ്പിച്ചപ്പോൾ സ്ഥീരീകരണ സർട്ടിഫിക്കറ്റ് നൽകിയത് ഡോ. ആർ ഹരികൃഷ്ണൻ ആയിരുന്നു.
ഇക്കാലയളവിൽ 16 സ്ഥീരികരണ സർട്ടിഫിക്കറ്റുകളാണ് ഹരികൃഷ്ണൻ മന്ത്രിക്കായി നൽകിയത്. ഇതിൽ ഒരു സർട്ടിഫിക്കറ്റിൽ പോലും രോഗി ഏത് ആശുപത്രിയിലാണ് ചികിത്സക്ക് വിധേയനായത് എന്ന് വ്യക്തമാക്കിയിട്ടില്ല, ആ ഭാഗം സർട്ടിഫിക്കറ്റുകളിലെല്ലാം ഒഴിച്ചിട്ടിരിക്കുകായാണ്.ഈ ഡോക്ടർ മുൻകൂറായി ഒപ്പും സീലും വച്ച സർട്ടിഫിക്കറ്റുകൾ മന്ത്രിക്ക് ആവശ്യത്തിനായി ഉപയോഗിക്കാൻ നൽകിയിരുന്നു എന്നു വേണം ഇതിൽ നിന്നും മനസ്സിലാക്കാൻ.
കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞതായി സമർപ്പിച്ചിരിക്കുന്ന മുഴുവൻ രേഖകളും വ്യാജമാണെന്നും ഷാജഹാൻ പറയുന്നു. ആ രേഖയിൽ ആദ്യം പറഞ്ഞിരിക്കുന്നത് ആശുപത്രിയിൽ കിടത്തി ചികിത്സിച്ചിട്ടില്ലെന്നാണ്. എന്നാൽ അതചിന്റെ രണ്ടാം പേജിൽ ഒരു ദിവസത്തെ എക്സിക്യൂട്ടീവ് റൂം ചാർജായി 28,600 രൂപ നൽകിയെന്നുമാണ്. രേഖ കൃതൃിമമാണെന്നതിന് ഇതിലും വലിയ വേറെ തെളിവില്ല.കൃത്രിമ രേഖ ചമയ്ച്ചതും, സത്യപ്രതിജ്ഞ ലംഘനം നടത്തിയതുമുൾപ്പടെ കുറ്റകരമായ കാര്യങ്ങളാണ് മന്ത്രിക്കെതിരെ ഇപ്പോൾ ഉയരുന്ന ആരോപണം.
കേരളത്തിൽ അഴിമതി നടത്തുന്ന കാര്യത്തിൽ ഇരു മുന്നണികളും ഒറ്റകെട്ടാണെന്ന ആരോപണവും യുവമോർച്ച ഉന്നയിക്കുന്നു. വിഷയം പൊതുസമൂഹത്തിൽ ചർച്ചയായി കഴിഞ്ഞു. എന്നാൽ ചികിത്സയ്ക്കെന്ന പേരിൽ പണം തട്ടിയ ഇടത്പക്ഷ മന്ത്രിക്കെതിരെ ഒരു അക്ഷരം പോലും പറയാൻ കോൺഗ്രസ് പ്രവർത്തകരോ നേതാക്കളോ തയ്യാറാകാത്തത് ഈ അവിശുദ്ധ ബന്ധത്തിന്റെ തെളിവാണെന്നും യുവമോർച്ച ഉന്നയിക്കുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്തും സമാനമായി തന്നെ കാര്യങ്ങൾ നടന്നതെന്നതിനാലാണ് യുഡിഎഫ് നേതാക്കൾക്ക് മിണ്ടാട്ടമില്ലാത്തത് എന്നും യുവമോർച്ച ആരോപിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍