സീറോ മലബാർ സഭാ പ്രശ്നത്തിന്റെ യഥാർത്ഥ വിഷയം ഒടുവിൽ മറനീക്കി പുറത്തേക്ക്; ആലഞ്ചേരിക്കെതിരെ അണിനിരന്നത് കൽദായ വിരുദ്ധർ; ഇടവേളക്ക് ശേഷം കൽദായ വാദം സഭയെ പിടിച്ച് കുലുക്കുന്നു
മറുനാടൻ മലയാളി ബ്യൂറോ
എറണാകുളം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രതിയായ അതിരൂപത ഭൂമിവിൽപ്പന വിവാദ കേസിനു പിന്നിൽ കൽദായ വാദികളും കൽദായ വിരുദ്ധരും തമ്മിലുള്ള പടലപ്പിണക്കവും. കത്തോലിക്കസഭയിലെ സീറോ മലബാർ റീത്തിലെ ആരാധനക്രമവുമായി ബന്ധപ്പെട്ട് കൽദായ പക്ഷവും കൽദായവിരുദ്ധരും തമ്മിൽ വർഷങ്ങളായി നിലനിന്നിരുന്ന തർക്കങ്ങൾ തെരുവിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടുവെങ്കിലും റോമിലെ സഭാ നേതൃത്വത്തിന്റെയും പൗരസ്ത്യ തിരുസംഘത്തിന്റെയും ശക്തമായ ഇടപെടലിനെ തുടർന്ന് തൽക്കാലം കോൾഡ് സ്റ്റോറേജിലായിരുന്നെങ്കിലും ഭൂമിവിൽപ്പന വീണ്ടും പഴയതർക്കങ്ങൾ ആളിക്കത്തിച്ചിരിക്കുകയാണ്. സീറോ മലബാർ റീത്തിലെ മുഴുവൻ ദേവാലയങ്ങളിലും ദിവ്യബലിക്ക് ഉപയോഗിക്കുന്ന കുർബാന പുസ്തകം ഒന്നാണെങ്കിലും രണ്ടുപക്ഷത്തെ വൈദികരും വിശ്വാസികളെ അഭിമുഖീകരിക്കുന്നത് ഭിന്നരീതിയിലായിരുന്നു.
കൽദായപക്ഷ രൂപതകളിലെ പള്ളികളിൽ അൾത്താര കർട്ടനിട്ട് അടച്ചിടുകയാണ് പതിവ്. ദിവ്യബലി സമയത്തുമാത്രമേ കർട്ടൻ മാറ്റുക പതിവുള്ളൂ. കുർബാന സമയത്തെ ചില ആരാധനക്രമ ഭാഗങ്ങളിൽ പുരോഹിതൻ വിശ്വാസസമൂഹത്തിനു പുറംതിരിഞ്ഞുനിന്ന് അൾത്താരയ്ക്ക് അഭിമുഖമായി നിലകൊള്ളുകയാണ് പതിവ്. എന്നാൽ കൽദായ വിരുദ്ധ പക്ഷത്തുള്ള രൂപതകളിൽ ദിവ്യബലിയുടെ മുഴുവൻ സമയവും വൈദികൻ വിശ്വാസികൾക്കുനേരേ അഭിമുഖമായി നിലകൊള്ളുന്നു. അത്തരം ദേവാലയങ്ങളിൽ കർട്ടനിട്ട് അൾത്താര മറയ്ക്കുകയുമില്ല. ആരാധനക്രമത്തെ ചൊല്ലിയും കുരിശിന്റെ ആകൃതി സംബന്ധിച്ചും നേരത്തേ ഇരുപക്ഷവും പുലർത്തിയിരുന്ന ശക്തമായ വിയോജിപ്പുകൾ റോമിന്റെ ശക്തമായ ഇടപെടലുകളെ തുടർന്ന് തൽക്കാലം കെട്ടടങ്ങുകയായിരുന്നു.
രൂപതയുടെ ഭൂമി വിൽക്കുന്നതിനു തീരുമാനമെടുത്തതും, അഡ്വാൻസ് തുക വാങ്ങിയതും സഹായമെത്രാനായ സെബാസ്റ്റ്യൻ എടയന്ത്രത്താണെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഭൂമിവിൽപ്പന വിവാദത്തിൽ പ്രധാന ആരോപണ വിധേയനായ പ്രൊക്യുറേറ്റർ ജോഷി പുതുവയെ ഇതിനായി നിയോഗിച്ചത് സെബാസ്റ്റ്യൻ എടയന്ത്രത്ത് ആണെന്നും രേഖകളിലുണ്ട്. എന്നാൽ എല്ലാം കർദിനാൾ മാർ ആലഞ്ചേരിയുടെ പുറത്ത് കെട്ടിവച്ച് വിമത നീക്കം നടത്തി സ്വയം ഹീറോ ചമയുകയാണ് എടയന്ത്രത്ത്. ആഴ്ചകൾക്ക് മുമ്പ് ഈ കള്ളക്കളി പൊളിക്കുന്ന രേഖകൾ മറുനാടൻ പുറത്തുവിട്ടിരുന്നു. സഹായമെത്രാനെതിരായ രേഖകൾ കേസിന്റെ തുടർ നടപടികളിൽ ആയുധമാക്കാനും കർദ്ദിനാൾ വിഭാഗം തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കേസിൽ സഹായമെത്രാനും പ്രതിയാകുമെന്ന് ഉറപ്പായി.
അതിരൂപതയുടെ ഭൂമി വില്പനയ്ക്കുള്ള തീരുമാനത്തിന് അംഗീകാരം നൽകിയതും ഭൂമിവില്പനക്കായുള്ള സകല അധികാരങ്ങളും ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവയ്ക്ക് അനുവദിച്ചതും സഹായമെത്രാൻ മാർ എടയന്ത്രത്തിന്റെ അധ്യക്ഷതയിൽ കൂടിയ അതിരൂപതാ ഭരണ സമിതി. ഇത് വ്യക്തമാക്കുന്ന രേഖകൾ മറുനാടൻ മലയാളിയക്ക് ലഭിച്ചു. മാർ ആലഞ്ചേരിക്കെതിരെ വൈദികരെ ഇളക്കി വിടുന്നത് സഹായമെത്രാൻ മാർ എടയന്ത്രത്ത് ആണ്. ഇത് വിശ്വാസികൾ തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് മാർ എടയന്ത്രത്തിനെതിരായ നീക്കം സജീവമാക്കുന്നത്. മാർ ആലഞ്ചേരിയല്ല യഥാർത്ഥ പ്രതിയെന്നും എടയന്ത്രത്താണ് നിയമം ലംഘിച്ചതെന്നുമാണ് വിശ്വാസികളുടെ നിലപാട്. ഇത് കോടതിയെ അറിയിക്കും. നേരത്തെ ആലഞ്ചേരിക്കെതിരായ കേസിൽ അഭിഭാഷകനെ നിയമിച്ചതും എടയന്ത്രത്തായിരുന്നു. സ്ഥലവിൽപ്പനയ്ക്കായി ആദ്യത്തെ ഇടനിലക്കാരനെയും രണ്ടാമതായി സാജു വർഗീസിനെയും തീരുമാനിച്ചതും സഹായമെത്രാൻ അറിഞ്ഞു തന്നെയായിരുന്നു. എന്നാൽ ഭൂമി വിവാദം ഉയർന്നതിനു പിന്നാലെ സഹായമെത്രാൻ ഇറക്കിയ സർക്കുലറിൽ തങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ലെന്നായിരുന്നു വ്യക്തമാക്കിയത്. ഇതു തെറ്റാണെന്നു രേഖകളിലൂടെ സ്ഥാപിക്കാനാണ് കർദിനാൾ പക്ഷത്തിന്റെ ശ്രമം.
എറണാകുളം അതിരൂപതയുടെ നേതൃത്വത്തിലാണ് കൽദായവിരുദ്ധപക്ഷം ശക്തമായി നിലകൊണ്ടിരുന്നത്. തൃശൂർ അതിരൂപതയും എറണാകുളം അതിരൂപതയോടൊപ്പമായിരുന്നു. ചങ്ങനാശേരി ആർച്ച് ബിഷപ്പായിരുന്ന മാർ ജോസഫ് പച്ചത്തിലായിരുന്നു കൽദായ പക്ഷത്തിന്റെ കടിഞ്ഞാൺ കൈയാളിയിരുന്നത്. കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലും ബിഷപ് മങ്കുഴിക്കരിയും കൽദായവിരുദ്ധ പക്ഷത്ത് ശക്തമായി നിലകൊണ്ടവരാണ്. മലബാറിന്റെ പിതാവ് എന്നറിയപ്പെടുന്ന മാർ സെബാസ്റ്റ്യൻ പള്ളോപ്പള്ളിയുടെ കാലത്ത് തലശേരി അതിരൂപത കൽദായ വിരുദ്ധ പക്ഷത്തായിരുന്നെങ്കിലും അദ്ദേഹത്തിന്റെ കാലശേഷം ചേരിമാറി. ചങ്ങനാശേരി അതിരൂപതാംഗമായിരുന്നു മാർ ആന്റണി പടിയറയെങ്കിലും കൽദായ വിരുദ്ധ പക്ഷത്താണ് നിലകൊണ്ടത്. മൈസൂർ രൂപത ബിഷപ്പായിരിക്കെ അദ്ദേഹത്തെ മേജർ ആർച്ച് ബിഷപ്പായി എറണാകുളത്ത് നിയമിച്ചത് കൽദായപക്ഷത്തിനു തിരിച്ചടിയേറ്റ നടപടിയായി.
സീറോ മലബാർ സഭയ്ക്കു മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി റോമിലെ സഭാ നേതൃത്വം ഉയർത്തുകയും മാർ അബ്രഹാം കാട്ടുമനയെ പൊന്തിഫിക്കൽ ഡലിഗേറ്റായി നിയമിക്കുകയും ചെയ്തിരുന്നു. കൽദായപക്ഷ നിലപാടുകാരനായിരുന്ന അദ്ദേഹത്തിന്റെ ദുരൂഹമരണവും പുതിയ വിവാദങ്ങൾക്ക് വഴിതുറക്കുകയും ചെയ്തിരുന്നു. പിന്നീട് മേജർ ആർച്ച് ബിഷപ് പദവിയിൽ പിടിമുറുക്കാൻ ഇരുപക്ഷവും ഒളിഞ്ഞും തെളിഞ്ഞും കരുക്കൾ നീക്കിയെങ്കിലും ഇരുകൂട്ടരെയും ഞെട്ടിച്ച് റോമിലെ സഭാനേതൃത്വം സന്ന്യാസ വൈദികനായ ഫാ. വർക്കി വിതയത്തിലിനെ മേജർ ആർച്ച് ബിഷപ്പായി തെരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് കർദിനാളായി തെരഞ്ഞെടുക്കപ്പെട്ട മാർ വർക്കി വിതയത്തിൽ എറണാകുളം - അങ്കമാലി അതിരൂപതയുടെ കൽദായ വിരുദ്ധ മനോഭാവം പുലർത്തുകയായിരുന്നു. പിന്നീട് സഭയിൽ ബിഷപ്പുമാരെ തെരഞ്ഞെടുക്കുമ്പോൾ ഇരുപക്ഷത്തും സന്തുലനാവസ്ഥ നിലനിർത്താൻ നടപടി ഉണ്ടായതോടെ വിവാദങ്ങൾ പട്ടടയായി നിലകൊള്ളുകയായിരുന്നു.
റോമിലെ സഭാ നേതൃത്വം മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള അവകാശം വിട്ടു നൽകി. 2011 മെയ് 26 ന് നടന്ന തെരഞ്ഞെടുപ്പിൽ പലരെയും ഞെട്ടിച്ചുകൊണ്ട് തക്കല രൂപത ബിഷപ്പായിരുന്ന മാർ ജോർജ് ആലഞ്ചേരി ആർച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടു. കൂർമ്മ ബുദ്ധിയോടെ വിവാദവിഷയം കൈകാര്യം ചെയ്ത മാർ ആലഞ്ചേരി 2012 ജനുവരി 26 ന് കർദിനാളായി സ്ഥാനമേൽക്കുകയും ചെയ്തു. കൽദായ വിരുദ്ധ പക്ഷക്കാരനായി തുടക്കത്തിൽ അറിയപ്പെട്ട മാർ ആലഞ്ചേരി പിന്നീട് കൽദായ പക്ഷത്തേക്ക് ചേക്കേറുന്നതായി എറണാകുളം അങ്കമാലി അതിരൂപതയിലെ ഇതര ബിഷപ്പുമാരും വൈദികരിലെ നല്ലൊരു വിഭാഗവും കരുതുന്നു.
കൽദായ പക്ഷവും വിരുദ്ധ പക്ഷവുമായി സഭാപിതാക്കന്മാർ പലരും മുൻകാലങ്ങളിലേതുപോലെ ഇപ്പോൾ രംഗത്തില്ലെങ്കിലും എറണാകുളം അതിരൂപതയിലെ നല്ലൊരുവിഭാഗം വൈദികരും ശക്തമായ കൽദായ വിരുദ്ധ വാദികളായി നിലകൊള്ളുകയാണ്. കർദിനാൾ മാർ ആലഞ്ചേരിയുടെ ഭൂമി വിൽപ്പന കേസിന്റെ പുറകിൽ അദ്ദേഹത്തിന്റെ നിലപാടുകളെ ശക്തമായി എതിർക്കുന്നവരാണെന്നും പറയപ്പെടുന്നു. അടുത്തിടെ റോമിലെ സഭാനേതൃത്വം മെത്രാന്മാരെ തെരഞ്ഞെടുക്കാനുള്ള പൂർണാധികാരം സീറോ മലബാർ സഭയ്ക്കു നൽകിയ സാഹചര്യത്തിൽ സഭാ തലവനായ മാർ ആലഞ്ചേരിക്ക് കടിഞ്ഞാണിടാൻ കഴിയില്ലെന്ന ഭയപ്പാടും ചിലർ വച്ചുപുലർത്തുന്നു.
സീറോ മലബാർ സഭയിൽ പ്രശ്നങ്ങൾ അതിരൂക്ഷമാണ്. ഭൂമി വിൽപ്പന വിവാദത്തിൽ കർദിനാൾ മാർ ആലഞ്ചേരിയെ ചതിച്ചത് സഹായമെത്രന്മാരും വൈദികരുമാണെന്നാണ് വ്യക്തമാകുന്നത്. ഹൈക്കോടതിയിലെ കേസിൽ അഭിഭാഷകനെ നിശ്ചയിച്ചത് ആലഞ്ചേരിക്കെതിരെ പടയൊരുക്കം നടത്തുന്ന സഹായമെത്രാൻ തന്നെയാണ്. എല്ലാ പ്രശ്നവും പരിഹരിക്കപ്പെട്ടുവെന്ന തോന്നൽ ഉണ്ടായതോടെയാണ് ചുമതലൾ സഹായമെത്രാന്മാർക്ക് കർദിനാൾ നൽകിയത്. എന്നാൽ ആലഞ്ചേരിയെ പുറത്താക്കിയേ മതിയാകൂവെന്ന തീരുമാനത്തോടെ ചിലർ ചരടുവലിച്ചു. ഇതിന്റെ ഭാഗമായി കർദിനാളിന് കാനോൻ നിയമം മാത്രമാണ് ബാധകമെന്നും ഇന്ത്യൻ നിയമം ബാധം അല്ലെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇത് കോടതിയെ വെല്ലുവിളിക്കലായി. ഇതോടെ കേസ് അന്വേഷണത്തിനുള്ള ഉത്തരവും എത്തി.
ഈ സാഹചര്യത്തിലാണ് സീറോ മലബാർ സഭയുടെ ഭൂമിയിടപാടിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യപ്രതിയാകുന്നത്. അതിരൂപതയുടെ ഭൂമി വില്പനയ്ക്കുള്ള തീരുമാനത്തിന് അംഗീകാരം നൽകിയതും ഭൂമിവില്പനക്കായുള്ള സകല അധികാരങ്ങളും ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവയ്ക്ക് അനുവദിച്ചതും സഹായമെത്രാൻ മാർ എടയന്ത്രത്തിന്റെ അധ്യക്ഷതയിൽ കൂടിയ അതിരൂപതാ ഭരണ സമിതി (കൂരിയ). ഇത് വ്യക്തമാക്കുന്ന രേഖകൾ മറുനാടൻ മലയാളിയക്ക് ലഭിച്ചിരുന്നു. മാർ ആലഞ്ചേരിക്കെതിരെ വൈദികരെ ഇളക്കി വിടുന്നത് സഹായമെത്രാൻ മാർ എടയന്ത്രത്ത് ആണെന്ന് വിമർശനം ഉണ്ടായിരുന്നു. ഇതിനിടെയാണ് ഇതേ സഹായ മെത്രാനെ പ്രതിക്കൂട്ടിൽ നിർത്തുന്ന രേഖകൾ മറുനാടന് ലഭിച്ചത്. എന്നാൽ ഈ റിപ്പോർട്ടൊന്നും ഹൈക്കോടതിക്ക് മുന്നിലെത്തിയില്ല. പകരം കർദിനാളിനെ കുടുക്കാനായി തയ്യാറാക്കിയ റിപ്പോർട്ടാണ് ഹൈക്കോടതിയിൽ എത്തിയത്. വസ്തു ആധാരം എഴുതിയതിൽ ക്രമക്കേടുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടായിരുന്നു അത്. ഇത് പരിശോധിച്ച കോടതിക്കും അന്വേഷണത്തിന് ഉത്തരവിടേണ്ടി വന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്