ദുരിതാശ്വാസ ക്യാമ്പുകളിലും താഴെ നിലയിൽ വെള്ളം കയറി; പ്രഭാതകർമ്മങ്ങൾ നിർവഹിക്കുന്നതും തുണിയലക്കുന്നതും പാത്രം കഴുകുന്നതും അഴുക്കുവെള്ളത്തിൽ; അരിയും മറ്റും ഉണ്ടെങ്കിലും കുടിവെള്ളത്തിലും വസ്ത്രത്തിനും നാപ്കിനുമൊക്കെ ക്ഷാമം; നാലുപാടും വെള്ളമായതിനാൽ മറ്റുള്ളവർക്ക് അടുക്കാൻ കഴിയുന്നില്ല; രക്ഷകരാവുന്നത് മൽസ്യത്തൊഴിലാളികൾ തന്നെ; ഒഴുക്കിൽ ബോട്ടിന്പോലും നീങ്ങാനാവുന്നില്ല; പ്രളയം വിറപ്പിച്ച ചെങ്ങന്നൂരിലെ വെൺമണിയിൽ മറുനാടൻ ലേഖകൻ കണ്ട കാഴ്ച്ചകൾ ഇങ്ങനെ
ആർ പീയൂഷ്
ചെങ്ങന്നൂർ: പ്രളയദുരന്തത്തിൽ നിന്ന് കരകയറിവരുന്ന ചെങ്ങന്നൂരിൽ ഇപ്പോളും ദുരിതം ഒഴിഞ്ഞിട്ടില്ല.ബസ്സുപോകുന്ന റോഡുകളിൽപോലും വെള്ളം കുത്തിയൊലിച്ച് പൂഴയായതോടെ ഒറ്റപ്പെട്ട വെൺമണിയിലെ ദുരിതാശ്വാസ ക്യാമ്പിൽ മുന്നൂറോളം കുടംബങ്ങളാണ് കഴിയുന്നത്.വെൺമണി മാർത്തോമാ ഹയർസെക്കൻഡിറി സ്കുൾ ആണ് ക്യാമ്പാക്കി മാറ്റിയത്.ഈ സ്കൂളും പരിസരത്തും വെള്ളം കയറിയതിനാൽ ഒന്നാം നിലയിലും രണ്ടാം നിലയിലുമായിട്ടാണ് ആളുകൾ കഴിയുന്നത്.
ഇവിടെ അരി പലവ്യഞ്ജന സാധനങ്ങൾ എന്നിവക്കൊന്നും യാതൊരു ദൗർലഭ്യവും ഇല്ലെങ്കിലും കുടിവെള്ളത്തിനും വസ്ത്രത്തിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.നാലുപാടും വെള്ളത്തിൽ ചുറ്റപ്പെട്ടതിനാൽ മറ്റ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കുന്ന രീതിയിൽ ഇങ്ങോട്ട് സാധനങ്ങൾ എത്തിക്കാനും കഴിയുന്നില്ല.കെട്ടിക്കിടക്കുന്ന അഴുക്കുവെള്ളത്തിലാണ് ഇവർ പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കുന്നതും തുണിയലക്കുന്നതും പാത്രം കഴുകുന്നതുമൊക്കെ.കൂടുതൽ സംവിധാനങ്ങൾ വർധിപ്പിച്ചില്ലെങ്കിൽ ഇവിടെ പകർച്ചവ്യാധി ഭീഷണിയും ഉണ്ടാകുമെന്ന് ആശങ്കയുണ്ട്.
യഥാർഥ ഹീറോകൾ കടലമ്മയുടെ മക്കൾ തന്നെ
സൈന്യവും ജില്ലാഭരണകൂടവുമൊക്കെ രക്ഷാപ്രവർത്തനത്തിന് ഉണ്ടെങ്കിലും എല്ലായിടത്തും എത്താൻ കഴിയുന്നത് പരമ്പരാഗത മൽസ്യത്തൊഴിലാളികൾക്ക് തന്നെയാണ്.കൊല്ലത്തുനിന്നും പൂന്തുറയിൽനിന്നുമൊക്കെയുള്ള നൂറുകണക്കിന് മൽസ്യത്തൊഴിലാളികാണ് സ്വന്തം ചെലവിൽ ഇവിടെയെത്തി രക്ഷാപ്രവർത്തനം ഏറ്റെടുത്തിരിക്കുന്നത്.ഈ ക്യാമ്പിൽ കഴിയുന്ന മിക്കവരെയും ഇവർ രക്ഷിച്ചുകൊണ്ടുവന്നതാണ്.ഇവിടേക്കുള്ള ഭക്ഷണം എത്തിക്കുന്നതും ഇവർ തന്നെയാണ്.
ഇപ്പോൾ എഞ്ചിൻ ഘടിപ്പിച്ച ഫൈബർ വള്ളങ്ങളാണ് ഇവർ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നത്.പ്രളയത്തിൽ ഒലിച്ചുവന്ന കല്ലുകളും മറ്റും തട്ടി ഫൈബർ വള്ളങ്ങളുടെ അടിഭാഗത്ത് കേടുപാടുകൾ പറ്റിയിട്ടുണ്ട്.വെൺമണിയിലുള്ള ഈ ബോട്ടിൽ ചെറുതായി വെള്ളം കയറുന്നുമുണ്ട്.എന്നാൽ ഇതൊന്നും കൂസാതെ അവർ രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാൽ നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയും ഇവർക്കുണ്ട്.നിങ്ങൾക്ക് ഉണ്ടായ എല്ലാ നഷ്ടങ്ങളും ഞങ്ങൾ പരിഹരിച്ചുതരുമെന്ന് ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട പലരും ഉറപ്പുനൽകിയിട്ടുണ്ട്.
റേഞ്ചുള്ളത് ബിഎസ്എൽഎല്ലിനു മാത്രം
വാർത്താവിനിമയ ബന്ധങ്ങൾ തകർന്നതാണ് ചെങ്ങന്നൂർ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന്.സ്വകാര്യമൊബെലുകൾക്കൊന്നും ഇവിടെ റേഞ്ച് കിട്ടുന്നില്ല. ബിഎസ്എൽഎൽ നെറ്റ് വർക്ക് മാത്രമാണ് പ്രവർത്തിക്കുന്നത്.ആരൊക്കെയാണ് എവിടെയൊക്കൊയാണ് കുടുങ്ങിക്കിടക്കുന്നതെന്ന് ഇതുമൂലം കൃത്യമായ ട്രാക്ക് ചെയ്യാൻ കഴിയുന്നില്ല. ലൊക്കേഷൻ മാപ്പ് ഇല്ലാത്തതിനാൽ സൈന്യത്തിനും എത്താൻ കഴിയുന്നില്ല. പൊലീസിന്റെ വയർലെസ് സംവിധാനവും ഭാഗികമായി തടസ്സപ്പെട്ടു.വെൺമണി പൊലീസ്സ്റ്റേഷൻ ഉൾപ്പെടെ മുങ്ങിയിരിക്കയാണ്.ഇവിടെ പൊലീസിന്റെ ജീപ്പ്പോലും എടുക്കാൻ കഴിയുന്നില്ല.കഴിഞ്ഞ നാലുദിവസമായി വീട്ടിൽപോലും പോവാൻ കഴിയാതെ ഇവർ കർമ്മ നിരതരുമാണ്.വാർത്താവിനിമയ ബന്ധം അടിയന്തിരമായി പുനഃസ്ഥാപിച്ചാൽ ചെങ്ങന്നൂരിന്റെ നില പെട്ടെന്ന് പുരോഗമിക്കും.അധികൃതരുടെ സത്വര ശ്രദ്ധ ഇതിലേക്ക് പതിയേണ്ടതാണ്.
വീടുവിടാൻ ഇപ്പോളും പലർക്കും മടിയെന്ന് രക്ഷാപ്രവർത്തകർ
പത്തടിയോളം വെള്ളം മുങ്ങിയിട്ടും വീടുവിടാൻ പലരും ഇപ്പോഴും മടിക്കയാണെന്ന് രക്ഷാപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.നാലുദിവസം മുമ്പ് ഒഴിപ്പിക്കാൻ ചെന്നപ്പോൾ കൂട്ടാക്കാത്തവർപോലും ഇപ്പോൾ ഇവിടെയുണ്ട്.ഈ ഘട്ടത്തിലും ചിലർ ഭക്ഷണംമാത്രം മതിയെന്ന് പറയുന്നുണ്ട്.ഒറ്റ ദിവസം കൊണ്ട് വെള്ളം ഇറങ്ങുമെന്നാണ് ഇവർ വിശ്വസിക്കുന്നത്.ഇങ്ങനെ നിൽക്കുന്ന പലരും പിന്നീട് കാര്യങ്ങൾ പിടിവിട്ടുപോവുമ്പോൾ ഞങ്ങളെ രക്ഷിക്കാൻ ആരും വന്നില്ലെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെ നിലവിളിക്കുന്നത് കാണാമെന്നും രക്ഷാപ്രവർത്തകർ പറയുന്നു.രണ്ടു ദിവസം മുമ്പ് രക്ഷാപ്രവർത്തകർ എത്തിയിട്ടും ബോട്ടിൽ കയറാൻ കൂട്ടാക്കാത്ത ഒരാൾ പിന്നീട് പുരപ്പുറത്ത് കയറിനിന്ന് ഭക്ഷണത്തിനായി നിലവിളിക്കുന്ന കാഴചകളും കാണാമായിരുന്നെന്ന് അവർ പറയുന്നു
കുലം കുത്തുന്ന പുഴയിൽ ആടിയുലഞ്ഞ് ബോട്ടുകൾ
റോഡ് പത്തടിയോളം വെള്ളംപൊങ്ങിയ റോഡുകൾ.കരിശടികളും, പള്ളികളും വീടുകളും വെള്ളത്തിൽ കഴുത്തറ്റം മുങ്ങിക്കിടക്കുന്നു.സൂനാമി ദുരന്തചിത്രങ്ങളെ ഓർമ്മിപ്പിക്കുന്ന രീതയിൽ വെള്ളം കയറിയ കാറുകൾ.തോണി നീങ്ങാൻ തുടങ്ങുമ്പോൾ കാണാനായ പ്രളയത്തിന്റെ ഭീകരത തന്നെയായിരുന്നു.വെൺമണി കല്ലിയത്ത് ജംഗ്ഷൻ മുങ്ങിയിരക്കയാണ്.ശ്രീഭുവനേശ്വരി ക്ഷേത്രവും വെള്ളത്തിലാണ്.പിന്നീടങ്ങോട്ട് ഒഴുക്കുകൂടി.നാട്ടുകാർ കൂടി ചേർന്ന് വടംകൊട്ടിയാണ് ബോട്ട് നീങ്ങുന്നത്.എന്നാൽ ഒഴുക്ക് തുടർന്നതോടെ ബോട്ട് ഇപ്പോൾ നിർത്തിയിട്ടിക്കയാണ്.
Stories you may Like
- സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത്! അഞ്ച് ജില്ലകളിൽ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു
- മലപ്പുറത്ത് ബോട്ട് ദുരന്ത സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചു
- ഉത്തരകാശിയിലെ തുരങ്കത്തിലെ രക്ഷാപ്രവർത്തനം എങ്ങുമെത്തിയില്ല;
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍