അഴിമതി മുക്തമായിരുന്നോ എൽഡിഎഫ് ഭരണം? മന്ത്രിസഭയിലെ ഏറ്റവും പ്രഗത്ഭനായ മന്ത്രിയാര്? മുഖ്യമന്ത്രിക്ക് ഉപദേശകരെ കൊണ്ട് നേട്ടമുണ്ടായോ? പിണറായി സർക്കാറിന്റെ ഒരു വർഷത്തെ വിലയിരുത്തുന്ന മറുനാടൻ സർവേയ്ക്ക് മികച്ച പ്രതികരണം; നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ മൂന്ന് ദിനം കൂടി അവസരം
ടീം മറുനാടൻ
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫിന്റെ ഒരു വർഷത്തെ ഭരണത്തെ വിലയിരുത്താൻ മറുനാടൻ മലയാൡനടത്തുന്ന ഓൺലൈൻ സർവേയിൽ മികച്ച പങ്കാളിത്തം. ആയിരക്കണക്കിന് പേരാണ് സർവേ തുടങ്ങി ഒരു ദിവസം പിന്നിടുമ്പോൾ സർക്കാറിനെ വിലയിരുത്തി സർവേയിൽ വോട്ടു ചെയ്തത്. സർക്കാറിന്റെ നേട്ടങ്ങളും കോട്ടങ്ങളും കോർത്തിണക്കി കൊണ്ടുള്ള 25 ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് സർവേ ആരംഭിച്ചത്. ഭരണ നേട്ടങ്ങളേക്കാളേറെ വിവാദങ്ങൾ ചർച്ചയായിരുന്നു പിണറായി വിജയൻ സർക്കാറിന്റെ പോയ ഒരു വർഷത്തിൽ. അതുകൊണ്ട് തന്നെ വോട്ടിങ് നിലയിൽ വീറും വാശിയുമുണ്ട്. ഇനിയും വോട്ട് ചെയ്യാത്താവർക്ക് ഈ വാർത്തക്കൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് വോട്ടു രേഖപ്പെടുത്താൻ അവസരമുണ്ട്.
അഴിമതിക്കെതിരെ രാഷ്ട്രീയ മുദ്രാവാക്യം മുന്നോട്ടു വെച്ചു കൊണ്ടാണ് എൽഡിഎഫ് അധികാരത്തിൽ കയറിയത്. അതുകൊണ്ട് തന്നെ അഴിമതിക്കെതിരെ ശക്തമായ നടപടികൾ പ്രതീക്ഷിച്ചു. ഇത് എത്രത്തോളം വിജയിച്ചു എന്നത് അടക്കമുള്ള ചോദ്യങ്ങളാണ് സർവേയിൽ ഉൾപ്പെടുത്തിയിരുന്നത്. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പ് തന്നെയാണ് ഏറ്റവും അധികം വിവാദങ്ങളിൽ ചെന്നു ചാടിയതും. വിവാദങ്ങൾക്ക് ഒരു വശത്തുകൊഴുക്കുമ്പോൾ തന്നെ സാമൂഹ്യക്ഷേമ രംഗത്ത് ചില മികച്ച നേട്ടങ്ങളും ഈ സർക്കാറിന്റേതായുണ്ട്. സാമൂഹ്യക്ഷേമ രംഗത്താണ് ഈ മികച്ച നേട്ടങ്ങൾ. ഇക്കാര്യങ്ങളിലൊക്കെ അഭിപ്രായം പറയാനുള്ള അവസരങ്ങളാണ് മറുനാടൻ നൽകിയിരിക്കുന്നത്. സർക്കാറിന്റെ ഒന്നാം വാർഷിക ദിവസമായ മെയ് 25ന് പൂർണമായും സർവേ ഫലം പ്രസിദ്ധീകരിക്കുന്നതാണ്. അതുകൊണ്ട് തന്നെ മൂന്ന് ദിവസം കൂടി ഇനി വോട്ട് ചെയ്യാം.
ജനപ്രതീക്ഷകളിൽ എത്രകണ്ട് നിറവേറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാറിനായി? ഒരു വർഷം തികയ്ക്കുന്ന പിണറായി സർക്കാറിന് തുടക്കത്തിലുണ്ടായ ഊർജ്ജം പിന്നീട് ലഭിച്ചോ? ഇതേക്കുറിച്ചുള്ള പൊതുജന അഭിപ്രായമാണ് മറുനാടൻ തേടുന്നത്. മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിവാദങ്ങൾ പരിഗണിക്കുമ്പോൾ കടുത്ത ഇടതു അനുഭാവികൾ പോലും ഈ സർക്കാറിന് ഫുൾമാർക്ക് നൽകാൻ സാധ്യതയില്ല. ഇതിന് പ്രധാന കാരണം സർക്കാറിന്റെ പ്രതിച്ഛായ കെടുത്തിയ രണ്ട് മന്ത്രിമാരുടെ വിവാദമായ രാജികളാണ്. ബന്ധു നിയമന വിവാദത്തിൽ കുടുങ്ങി ഇ പി ജയരാജന് രാജി വെക്കേണ്ടി വന്നു. അധികം വൈകാതെ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ മംഗളം ചാനലിന്റെ ഹണി ട്രാപ്പിലും കുടുങ്ങി സ്ഥാനം പോയി.
ഇവിടെയും നിന്നില്ല വിവാദങ്ങൾ. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി എം കെ ദാമോദരനെ നിയമിച്ചതും അടക്കമുള്ള വിഷയങ്ങളും വിവാദത്തിലായി. നിലമ്പൂരിലെ മാവോയിസ്റ്റുകളുടെ കൊലപാതകവും ജിഷ്ണു കേസിലെ നിലപാടുകളും സർക്കാറിനെ തീർത്തും പ്രതിരോധത്തിലാക്കി. ഇതിനിടെ ഉദ്യോഗസ്ഥ തലത്തിലെ ചേരിപ്പോരും പിണറായി വിജയന് തലവേദന ഏറെയുണ്ടാക്കി. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസുമായുള്ള ഉദ്യോഗസ്ഥ ഏറ്റുമുട്ടലാണ് സർക്കാറിനെ ഏറെ വലച്ചത്. ഒടുവിൽ ജേക്കബ് തോമസിന് പടിയിറങ്ങേണ്ടിയും വന്നു. ഉദ്യോഗസ്ഥ തലത്തിലെ ചീത്തപ്പേര് മുറുകിയ വേളയിലാണ് ഡിജിപി സെൻകുമാറിന് നീക്കിയ നടപടിക്ക് മരവിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. ഇത് സർക്കാറിനെ സംബന്ധിച്ചിടത്തോളം കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്.
ജിഷ്ണു പ്രണോയി കേസിലെ വിവാദങ്ങളും ഇടതു സർക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു. ഡിജിപിയെ കാണാൻ എത്തിയ മഹിജയെ തടഞ്ഞതും വഴിയിൽ പൊലീസ് വലിച്ചിഴച്ചതും കേരളത്തിന്റെ മനസ്സാക്ഷിയെ നോവിപ്പിച്ച സംഭവങ്ങളായി. മുൻ വി എസ് സർക്കാർ തുടങ്ങി വെച്ച മൂന്നാർ ഓപ്പറേഷനിലെ പ്രേതങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെയും പിടികൂടുന്ന കാഴ്ച്ച പിന്നീട് നാം കണ്ടു. ഇരട്ടചങ്കൻ എന്ന് ആരാധകർ വിളിക്കുമ്പോഴും മൂന്നാറിൽ കുരിശു കണ്ട് പേടിക്കുകയായിരുന്നു പിണറായി വിജയൻ. ഈ ഭയപ്പാടിന് പിന്നിൽ, മൂന്നാറിലെ കയ്യേറ്റക്കാരെ സംരക്ഷിക്കലാണെന്ന വ്യാഖ്യാനവും ശക്തമാകുകയാണ് ഉണ്ടായത്. മൂന്നാർ വിവാദത്തിന് പിന്നാലെ പൊമ്പിളെ ഒരുമൈ സമരക്കാരെ അധിക്ഷേപിക്കുന്ന വിധത്തിൽ മന്ത്രി എം എം മണി നടത്തിയ പ്രസംഗവും വിവാദത്തിലായി.
അഴിമതിക്കെതിരെ പടപൊരുതി അധികാരത്തിൽ കയറിയ പിണറായി സർക്കാർ ഒടുവിൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ആർ ബാലകൃഷ്ണ പിള്ളക്ക് കാബിനെറ്റ് പദവിയോടെ മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനായി നിയമിച്ചു. ഇടതു അണികളെ പോലും നിശബ്ദരാക്കിയ നടപടിയായി പോയി ഈ തീരുമാനം. വെറുതേ വഴിയേ പോയെ വിവാദങ്ങൾ ഏണിവെച്ച് പിടിക്കുന്ന കാഴ്ച്ചയാണ് ഏറ്റവും ഒടുവിൽ കേരളം കണ്ടത്. കൊച്ചി മെട്രോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നതിന് പകരം മുഖ്യമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന മന്ത്ര കടകംപള്ളി പറഞ്ഞത് വെറുതേ വിവാദം ക്ഷണിച്ചു വരുത്തലായി.
ഇതിനിടെ സർക്കാറിന്റെ വികസന പദ്ധതികൾ മാധ്യമങ്ങൾ കണ്ടില്ലെന്നു നടിച്ചു എന്ന ആക്ഷേപവും ശക്തമായി. വിവാദപ്പെരുമഴയിൽപ്പെട്ട് മുങ്ങിപ്പോയ നിരവധി നല്ലകാര്യങ്ങളും മുങ്ങിപ്പോകുന്ന കാഴ്ച്ചയാണ് കേരളം കണ്ടത്. കാർഷികരംഗത്തും വ്യാവസായിക രംഗത്തും തൊഴിൽരംഗത്തുമെല്ലാം താഴേത്തട്ടിൽ ഉണർവുണ്ടാക്കാൻ പിണറായി സർക്കാറിന് സാധിച്ചു എന്നാണ് വിലയിരുത്തുന്നത്. കശുവണ്ടി മേഖലയിൽ തൊഴിൽ ദിനങ്ങൾ ഉണ്ടാക്കാൻ സാധിച്ചത് വലിയൊരു നേട്ടമായി. തരിശുഭൂമികളിൽ കൃഷിയിറക്കാൻ തീരുമാനിച്ചതും വലിയൊരു മുന്നേറ്റമാണ് ഉണ്ടാക്കിയത്. പാവപ്പെട്ടവരുടെ ഏക ആശ്രയമായ ക്ഷേമപെൻഷനുകൾ കുടിശ്ശിക തീർത്ത് നൽകിത്തുടങ്ങിയത്, വിദ്യാഭ്യാസ വായ്പ്പയുടെ പലിശബാധ്യത ഏറ്റെടുത്തത് തുടങ്ങിയ കാര്യങ്ങൾ എൽഡിഎഫ് സർക്കാറിന്റെ തിളങ്ങുന്ന നേട്ടങ്ങളായി മാറി.
സ്കൂൾ യൂണിഫോറം കൈത്തറിയിലൂടെ നൽകിയതും എൽഡിഎഫിന്റെ മികച്ചൊരു പദ്ധതിയായാണ് വിലയിരുത്തുന്നത്. അടുത്തവർഷം യുപി സ്കൂളിലെ വിദ്യാർത്ഥികൾക്കുകൂടി നൽകാൻ കഴിയണം എന്ന് സർക്കാർ ആഗ്രഹിക്കുന്നു. ഇത് കൂടുതൽ പേരുടെ തൊഴിൽ ഉറപ്പാക്കും. രണ്ടുലക്ഷം തൊഴിദിനങ്ങൾ വർധിച്ചിട്ടുണ്ടെന്നും സർക്കാർ അവകാശപ്പെടുന്നു. ദേശീയപാതാ വികസനം, എൽഎൻജി പൈപ്പ് ലൈൻ പദ്ധതി, കൂടംകുളം വൈദ്യുതി ലൈൻ പദ്ധതി തുടങ്ങിയവയിലെല്ലാം സർക്കാർ ഇടപെട്ടിട്ടുണ്ട്. റെയിൽവെ, സിവിൽ ഏവിയേഷൻ മേഖലയിൽ വലിയ വികസന കുതിപ്പിന് തുടക്കമിട്ടു. അടിസ്ഥാന വികസനത്തിന് സാമ്പത്തിക സമാഹരണത്തിന് കിഫ്ബി എന്ന നൂതന സംവിധാനം പ്രായോഗികമാക്കി. 6500 കോടി രൂപ മുതൽമുടക്കുള്ള തീരദേശ ഹൈവേയും, 3500 കോടി രൂപ മുതൽ മുടക്കുള്ള മലയോര ഹൈവേയും കേരളത്തിന്റെ മുഖച്ഛായതന്നെ മാറ്റുമെന്നാണ് പ്രതീക്ഷ.
25 ചോദ്യങ്ങളാണ് മറുനാടൻ സർവേക്കായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ചോദ്യങ്ങളിലും നിങ്ങളുടെ അഭിപ്രായം ഒപ്ഷനിൽ ക്ലിക് ചെയ്തു രേഖപ്പെടുത്താം. ഈ വാർത്തയ്ക്കൊപ്പം നൽകിയ ലിങ്കിൽ ക്ലിക് ചെയ്ത് സർവേയിൽ പങ്കാളികളാകാം. നിങ്ങളുട ജിമെയ്ൽ അക്കൗണ്ട് ഓപ്പൺ ചെയ്ത ശേഷം വേണം വോട്ട് രേഖപ്പെടുത്താൻ.
നിങ്ങളുടെ ജിമെയിൽ വിലാസം ലോഗിൻ ചെയ്താൽ മാത്രമെ വോട്ട് ചെയ്യാൻ സാധിക്കു, നിങ്ങളുടെ കമ്പ്യൂട്ടറിൽ ഓട്ടോമാറ്റിക്കലി ലോഗിൻ ചെയ്യുന്നതാണെങ്കിൽ പ്രശ്നമില്ല. അതുപോലെ ഒരു ഐപി ആഡ്രസിൽ നിന്നും ഒരാൾക്ക് മാത്രമെ വോട്ട് ചെയ്യാൻ പറ്റു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്