കുട്ടനാട്ടെ കർഷകരുടെ പേരിൽ കോടികൾ വായ്പെയുടുത്ത് വൈദികൻ തട്ടിപ്പ് നടത്തിയത് ബിജെപിയുടെ കർഷക മോർച്ചാ നേതാക്കൾ നൽകിയ ഉറപ്പിന്റെ പുറത്ത്; കുട്ടനാട്ട് പാക്കേജിന് പകരമായി കർഷകരുടെ കടം എഴുതി തള്ളിക്കാൻ അഞ്ച് നേതാക്കളും കേന്ദ്രമന്ത്രിയെ പോയി കണ്ടത് പലതവണ; പോരാത്തതിന് പ്രക്ഷോഭവും; എഴുതി തള്ളുമെന്ന പ്രതീക്ഷയിൽ വ്യാജ പേരിൽ ലോണുകൾ എടുത്തതോടെ അച്ചൻ കുടുങ്ങി; കർഷക രക്ഷകനായി കുട്ടനാട്ടിൽ നിറഞ്ഞ ഫാ പീലിയാനിക്കൽ ഇപ്പോൾ ആലപ്പുഴ സബ് ജയിലിൽ
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: കേരളത്തിലെ കർഷകരുടെ ശബ്ദമായിട്ടായിരുന്നു ഫാ തോമസ് പീലിയാനിക്കൽ കേരളീയ പൊതു സമൂഹത്തിൽ നിറഞ്ഞത്. പാവപ്പെട്ട കർഷകർക്കായി സംസാരിക്കുന്ന നേതാവായി ഏവരും വലിയിരുത്തി. അച്ചനായതു കൊണ്ട് തന്നെ വലിയ അംഗീകാരവും നൽകി. കുട്ടനാട്ടിലെ കർഷകന്റെ രക്ഷകനായി പീലിയാനിക്കൽ മാറി. പക്ഷേ കുട്ടനാട് വികസനസമിതി എക്സിക്യുട്ടീവ് ഡയറക്ടർ കൂടിയായ വൈദികന് ഇന്ന് വില്ലൻ പരിവേഷമാണ്. കാർഷിക വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഫാ. തോമസ് പീലിയാനിക്കലിൻ ഇപ്പോൾ ജയിലിനുള്ളിലാണ്.
കർഷകരുടെ പേരിൽ വ്യാജ ഒപ്പിട്ടു പണം തട്ടിയെന്നാണു പരാതി. പലർക്കും ജപ്തി നോട്ടീസ് ലഭിച്ചതോടെയാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. വായ്പകൾ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് 250 കർഷകർക്കാണ് വിവിധ ബാങ്കുകൾ ജപ്തി നോട്ടീസ് അയച്ചത്. ഇവർ ബാങ്കുകളിൽ അന്വേഷിച്ചപ്പോൾ തിരിച്ചറിയിൽ രേഖപോലുമില്ലാതെ വ്യാജ ഒപ്പിട്ട് വായ്പ വാങ്ങിയെടുത്തതായാണ് വിവരം ലഭിച്ചത്. ഫാ. തോമസ് പീലിയാനിക്കലിന്റെ ശിപാർശയെ തുടർന്നാണ് വായ്പകൾ നൽകിയത്. ഇതെല്ലാം കാർഷിക കടം എഴുതി തള്ളുമെന്ന പ്രതീക്ഷയിൽ നടന്ന തട്ടിപ്പായിരുന്നു. കാവാലം കർഷക മിത്ര നെൽക്കർഷക സംഘത്തിന്റെ പേരിൽ വായ്പയെടുത്തതിന് കൊണ്ടകശേരി ഷാജി എന്നയാൾക്ക് 6.74 ലക്ഷം രൂപയുടെ ജപ്തി നോട്ടീസ് ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. സമിതിയുമായി യാതൊരു ബന്ധവുമില്ലാത്തയാളായിരുന്നു ഷാജി. കർഷകരുടെ ബുദ്ധിമുട്ടുകളും ജനകീയ വിഷയങ്ങളുമൊക്കെ ഉയർത്തിക്കാട്ടി കുട്ടനാട്ടിലെ പൊതുരംഗത്ത് രണ്ടു പതിറ്റാണ്ടായി നിറഞ്ഞുനിന്നയാളാണ് ഫാ. പീലിയാനിക്കൽ. ഫാ.പീലിയാനിക്കൽ രൂപം കൊടുത്തതാണ് കുട്ടനാട് വികസന സമിതി.
അതിനിടെ ബിജെപി നേതാക്കളുടെ വാക്ക് വിശ്വസിച്ചാണ് അച്ചൻ തട്ടിപ്പ് നടത്തിയതെന്ന വാദമാണ് സജീവമാകുന്നത്. കുട്ടനാട് പാക്കേജ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് ഫലപ്രദമായി നടപ്പായില്ല. ഏറെ പോരായ്മകൾ വന്നതോടെ കർഷകരുടെ ദുരിതം ഇരട്ടിച്ചു. ഈ സാഹചര്യത്തിൽ പാക്കേജിന് പകരം കുട്ടനാട്ടിലെ കർഷകരുടെ വായ്പ എഴതി തള്ളുമെന്നായിരുന്നു വിലയിരുത്തൽ. കർഷക മോർച്ചയുടെ നേതാക്കൾ കേന്ദ്ര സർക്കാർ കാർഷിക കടം എഴുതി തള്ളുമെന്ന ഉറപ്പ് അച്ചന് കൊടുത്തിരുന്നു. ഇത് അച്ചൻ പൂർണ്ണമായും വിശ്വസിച്ചു. കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയും കർഷക കടം എഴുതി തള്ളണമെന്ന പ്രക്ഷോഭവും എല്ലാം ഇതിന്റെ ഭാഗമായിരുന്നു. എല്ലാ ശരിയാകുമെന്ന് വിശ്വസിച്ചാണ് അച്ചൻ പലരുടേയും പേരിൽ വായ്പ എടുത്ത് കൂട്ടിയത്. എഴുതി തള്ളുന്നതോടെ പ്രശ്നങ്ങളുണ്ടാകില്ലെന്നും കരുതി. എന്നാൽ കർഷക അനുകൂല നിലപാട് കേന്ദ്രസർക്കാർ എടുത്തില്ല. ഇതോടെ വായ്പ എടുത്ത അച്ചൻ വെട്ടിലായി. തിരിച്ചടവ് മുടങ്ങിയവർ ജപ്തി ഭീഷണി ഭയന്ന് അച്ചന് മുന്നിലെത്തി. ഇതോടെയാണ് വായ്പാ തട്ടിപ്പിൽ അച്ചൻ പ്രതിക്കൂട്ടിലാകുന്നത്.
കർഷകർ അറിയാതെയും അവരുടെ പേരിൽ ലോണുകൾ എടുത്തിരുന്നു. ഈ ലോണുകൾ അടച്ചതുമില്ല. കാർഷിക കടം ഉടൻ എഴുതി തള്ളുമെന്ന ബിജെപി നേതാക്കളുടെ വാക്ക് വിശ്വസിച്ചാണ് ഇത് ചെയ്തത്. എന്നാൽ അടവ് മുടങ്ങിയപ്പോൾ ബാങ്കുകൾ വായ്പക്കാരുടെ പേരിൽ നോട്ടീസ് അയച്ചു. ഇതോടെ അറിയാതെ എടുത്ത വായ്പയെ കുറിച്ച് എല്ലാവരും അറിഞ്ഞു. തട്ടിപ്പിൽ പൊലീസിൽ പരാതി നൽകി. ഇതോടെ ഫാ പീലിയാനിക്കലിന് പിടിച്ചു നിൽക്കാൻ കഴിയാതെയായി. ഹൈക്കോടതിയിലെ മുൻകൂർ ജാമ്യ ഹർജിയും ഗുണം ചെയ്തില്ല. ഇതോടെ പൊലീസും അറസ്റ്റിന് തയ്യാറായി. കുട്ടനാട് വികസന സമിതി ഓഫിസിൽ നിന്നാണു ക്രൈം ബ്രാഞ്ച് സംഘം ഫാ. തോമസ് പീലിയാനിക്കലിനെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് കോടതിയിലും എത്തിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് കാണണമെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ കർഷകസംഘം ഭാരവാഹികൾ കൊണ്ടുവന്ന അപേക്ഷകളിൽ വായ്പയ്ക്കായി ശുപാർശ നൽകുക മാത്രമാണു ചെയ്തതെന്നു ഫാ. പീലിയാനിക്കലിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കർഷകസംഘം അംഗങ്ങളിൽനിന്നു വാങ്ങിയ തുകയ്ക്കു രസീത് നൽകിയിട്ടുണ്ടെന്നും അറിയിച്ചു. ഫാ.പീലിയാനിക്കലിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കിയതിനാൽ ആവശ്യമുള്ളപ്പോൾ വൈദ്യസഹായം ഉറപ്പാക്കണമെന്നു കോടതി നിർദ്ദേശിച്ചു. കാർഷിക വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ടു കുട്ടനാട്ടിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 14 കേസുകളിലെ മുഖ്യപ്രതിയുൾപ്പെടെ ഇപ്പോഴും ഒളിവിലാണ്.
മുഖ്യപ്രതിയായ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം റോജോ ജോസഫ് നാളെ നടക്കുന്ന ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു പൊലീസിൽ കീഴടങ്ങിയേക്കുമെന്നു സൂചനയുണ്ട്. രണ്ടു മാസമായി കമ്മിറ്റികളിൽ റോജോ പങ്കെടുത്തിരുന്നില്ല. മൂന്നു കമ്മിറ്റികളിൽ പങ്കെടുക്കുന്നില്ലെങ്കിൽ പഞ്ചായത്ത് അംഗത്വം നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന് പൊലീസിന് മുമ്പിൽ കീഴടങ്ങേണ്ട സാഹചര്യമുണ്ട്. എല്ലാ വിഭാഗം ജനങ്ങളും രാഷ്ട്രീയപാർട്ടികളുമൊക്കെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തിത്വമായിരുന്നു പീലിയാനിക്കൽ. അവഗണിക്കപ്പെട്ടു കിടന്നിരുന്ന നെൽ കർഷകരുടെ രക്ഷാമാർഗമായി വരെ ഒരു ഘട്ടത്തിൽ കുട്ടനാട് വികസന സമിതി വളർന്നിരുന്നു.
തട്ടിപ്പുകേസിൽ അറസ്റ്റിലായതോടെ വികസന സമിതിയുടെ തലവനെന്നതിനൊപ്പം പള്ളി വികാരി കൂടിയായി പ്രവർത്തിച്ചിരുന്ന പീലിയാനിക്കലിനെ ഈ ചുമതലയിൽനിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ ചങ്ങനാശേരി അതിരൂപതയും പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. അഞ്ചും ആറും പേരടങ്ങുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുണ്ടാക്കി അംഗങ്ങളുടെ വ്യാജ ഒപ്പിട്ട് വായ്പയെടുക്കുകയായിരുന്നെന്നാണ് വിവരം. സംഭവത്തിൽ ബാങ്ക് അധികാരികളും കുടുങ്ങിയ അവസ്ഥയിലാണ്. ഒരുവശത്ത് കർഷകരറിയാതെ അവരുടെ പേരിൽ വായ്പകളെടുത്തെന്ന് ആരോപണം നേരുടുന്ന ഫാ. പീലിയാനിക്കൽ മറുവശത്ത് കാർഷിക വായ്പകൾ എഴുതിത്ത്ത്ത്തള്ളാനായി നിരന്തരം പ്രക്ഷോഭങ്ങൾ നടത്തുകയായിരുന്നു.
ഇതിനായി ഡൽഹിയിൽപോയി കേന്ദ്ര കൃഷിമന്ത്രിക്ക് നിവേദനം നൽകുക വരെയുണ്ടായി. ആരോപണങ്ങൾ ഉയർന്നപ്പോൾ എല്ലാം നിഷേധിച്ചെങ്കിലും അറസ്റ്റ് ഭയന്ന് ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യഹർജി തള്ളിയതോടെ ഇടയ്ക്ക് ഒളിവിൽപോകുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍