Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രായപൂർത്തിയായ പെൺകുട്ടിയെ സഹോദരന്റെ കൺമുന്നിൽ മൂവർസംഘം ബലാത്സംഗത്തിന് ഇരയാക്കി; പുറംലോകം അറിയാതിരിക്കാൻ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി; അമ്മാവൻ പ്രതികൂട്ടിലായ വിവാദകേസിൽ നിർണായകമായത് ഇരയായ പെൺകുട്ടിയുടെ മൊഴി!

പ്രായപൂർത്തിയായ പെൺകുട്ടിയെ സഹോദരന്റെ കൺമുന്നിൽ മൂവർസംഘം ബലാത്സംഗത്തിന് ഇരയാക്കി; പുറംലോകം അറിയാതിരിക്കാൻ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി; അമ്മാവൻ പ്രതികൂട്ടിലായ വിവാദകേസിൽ നിർണായകമായത് ഇരയായ പെൺകുട്ടിയുടെ മൊഴി!

പാട്യാല: പഞ്ചാബിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതികൾ ആക്രമണത്തിന് ദൃക്‌സാക്ഷിയായ പെൺകുട്ടിയുടെ 12കാരനായ സഹോദരനെയും കൊലപ്പെടുത്തി. വീട്ടിലെ ഉത്തരത്തിൽ കെട്ടിതൂങ്ങിയ നിലയിലായിരുന്നു 12 കാരന്റെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ മൂന്നു പേരെ പാട്യാല പൊലീസ് കസ്റ്റഡിയിലെടുത്തു.

പട്യാല ജില്ലയിലെ ഉൾഗ്രാമത്തിൽ ഇക്കഴിഞ്ഞ ജൂൺ 15നായിരുന്നു ആക്രമണം നടന്നത്. മാതാപിതാക്കൾ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയം മൂന്നംഗ ആക്രമി സംഘം വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

ഈ സമയം പെൺകുട്ടിയുടെ 12 വയസുകാരനായ സഹോദരൻ പുറത്ത് കളിക്കാൻ പോയതായിരുന്നു. വീട്ടിൽ തിരികെയെത്തിയപ്പോൾ സഹോദരിയെ മൂന്നംഗംസംഘം പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് കണ്ടത്. ഇതു കണ്ട സഹോദരൻ നിലവിളിച്ചെങ്കിലും ആക്രമികൾ സഹോദരനെ പിൻതുടർന്ന് പിടികൂടുകയും ആക്രമിക്കുകയും ചെയ്‌തെന്ന് പൊലീസ് പറയുന്നു.

സഹോദരിയെ പീഡിപ്പിച്ച വിവരം മാതാപിതാക്കളോട് പറഞ്ഞാൽ കൊല്ലുമെന്നായിരുന്നു ആക്രമി സംഘത്തിന്റെ ഭീഷണി. എന്നാൽ ഇതിനു കൂട്ടാക്കാതിരുന്ന സഹോദരൻ ഓടി മാറാൻ ശ്രമിച്ചു. എന്നാൽ ആക്രമിസംഘം കുട്ടിയെ പിടികൂടി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഉത്തരത്തിൽ കെട്ടിത്തൂക്കി കടന്നുകളയുകയായിരുന്നു.

വീട്ടുകാർ തിരിച്ച് വീട്ടിലെത്തുമ്പോഴാണ് ഇളയമകൻ ഉത്തരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തുന്നത്. സംഭവത്തിന്റെ വാസ്തവികത പുറം ലോകം അറിഞ്ഞാൽ കൊലപ്പെടുത്തുമെന്ന് പ്രതികൾ പറഞ്ഞതോടെ പെൺകുട്ടി സത്യാവസ്ഥ വീട്ടുകാരോട് വെളിപ്പെടുത്താൻ തയ്യാറാതുമില്ല. പൊലീസ് പ്രാധമിക നിഗമനത്തിൽ ആത്മഹത്യയാണെന്ന് വിധിയെഴുതി കൈ കഴുകാൻ നോക്കിയെങ്കിലും വീട്ടുകാർ ഇതിൽ സംശയം പ്രകടിപ്പിക്കുകയും തുടർന്ന് കുട്ടികളുടെ മാതൃസഹോദരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുട്ടികളെ മുൻപ് മാതൃസഹോദരൻ മർദിച്ചിട്ടുണ്ട്. ഇതേ തുടർന്നുള്ള പകയാണെന്നുമായിരുന്നു വീട്ടുകാർ മൊഴിനൽകിയത്.

എന്നാൽ സംഭവ സമയം വീട്ടിലുണ്ടായിരുന്ന പെൺകുട്ടിയോട് പൊലീസ് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞപ്പോൾ പെൺകുട്ടി പീഡനത്തിന്റെയും കൊലപാതകത്തിന്റേയും കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. പൊലീസ് പിടിയിലായ ആക്രമിസംഘത്തിനെതിരെ ബലാത്സംഗം, കൊലപാതകം,ക്രമിനൽ ഗൂഢാലോചന, പോസ്‌കോ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP