Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കന്യകകളെ കൊണ്ടു പോയി മുറിയിൽ നിർത്തിയ ശേഷം വേണ്ടവരെ തെരഞ്ഞെടുക്കാൻ ഉത്തരവ്; ലൈംഗിക അടിമകളായി ജീവിക്കുന്നതിന്റെ ദുരിതം വർണിച്ച് യസീദി പെൺകുട്ടി രംഗത്ത്

കന്യകകളെ കൊണ്ടു പോയി മുറിയിൽ നിർത്തിയ ശേഷം വേണ്ടവരെ തെരഞ്ഞെടുക്കാൻ ഉത്തരവ്; ലൈംഗിക അടിമകളായി ജീവിക്കുന്നതിന്റെ ദുരിതം വർണിച്ച് യസീദി പെൺകുട്ടി രംഗത്ത്

'കന്യകമാരായ ഞങ്ങളെ നാൽപ്പതോളം പേർക്കൊപ്പം ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോകും. അവിടെ എത്തിക്കഴിഞ്ഞാൽ വരിവരിയായി നിരത്തി നിർത്തും. വരുന്നവർക്ക് ആവശ്യമുള്ളവരെ തങ്ങളുടെ ലൈംഗിക സംതൃപ്തിക്കായി തെരഞ്ഞെടുക്കാം. എതിർക്കാൻ ശ്രമിച്ചാൽ തിളച്ച വെള്ളം ദേഹത്ത് ഒഴിക്കുന്നതടക്കമുള്ള ക്രൂരപീഡനങ്ങൾക്കും ഇരയാകേണ്ടി വരും'- ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്ന പതിനേഴുകാരിയായ യസീദി പെൺകുട്ടിക്ക് ഇപ്പോഴും ആ ദുരനുഭവത്തിന്റെ ഓർമകൾ ഒരു പേടിപ്പെടുത്തുന്ന സ്വപ്‌നമാണ്.

ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് ഒടുവിൽ ലൈംഗിക അടിമയായി മാറേണ്ടി വന്ന പെൺകുട്ടി ഒമ്പതുമാസത്തോളം തീവ്രവാദികളുടെ പിടിയിൽ വെറും ലൈംഗിക ഉപകരണംമാത്രമായി കഴിഞ്ഞതിന്റെ കഥകൾ വിവരിച്ചത് ലോകം ഞെട്ടലോടെയാണ് കേട്ടത്.

തട്ടിക്കൊണ്ടുപോകുന്ന യസീദി സ്ത്രീകളെയും പെൺകുട്ടികളെയും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ നിർബന്ധിച്ചാണ് ഇസ്ലാം മതത്തിൽ ചേർക്കുന്നത്. ഇത്തരത്തിൽ തട്ടിക്കൊണ്ടു പോകപ്പെട്ടവരാണ് ഈ പതിനേഴുകാരി പെൺകുട്ടിയും പത്തുവയസുള്ള അവളുടെ അനിയത്തിയും.

ആയുധധാരികളായ സംഘങ്ങൾ ചുറ്റിലും നിരക്കും. കൈവിലങ്ങണിയിച്ച് ഇവരെയെല്ലാം ഒരു ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോയി. നിരവധി സ്ത്രീകളാണ് ഇവരെപ്പോലെ നിസഹായരായി ആ മുറികളിലും കാണപ്പെട്ടത്. ജീവിതം തന്നെ മടുത്ത് എങ്ങനെയും മരണത്തെ പുൽകിയാൽ മതി എന്ന് ആഗ്രഹിച്ചു കഴിയുന്നവർ.

വീണ്ടും വീണ്ടും ക്രൂരമായ പീഡനങ്ങള്ൾക്കിരയാകുന്ന ഇവരുടെ അവസ്ഥ പെൺകുട്ടിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. ഒരുപാട് സ്ത്രീകളാണ് അത്തരത്തിൽ നരകതുല്യമായ യാതന അനുഭവിച്ചുകൊണ്ടിരുന്നത്. ഹോട്ടൽ മുറിയിലുണ്ടായിരുന്നവർ നാമമാത്രമായ വസ്ത്രം ധരിച്ചവരായിരുന്നു. വീണ്ടും വീണ്ടും ബലാൽസംഗം ചെയ്യപ്പെടാതിരിക്കാൻ മരണം വരിക്കാൻ പോലും തയ്യാറായിരിക്കുന്നവരായിരുന്നു അവർ. അത്രത്തോളം ഭീകരമായിരുന്നു അവർ അനുഭവിച്ചിരുന്ന ദുരിതം.

തീവ്രവാദികളാൽ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ആ പതിനേഴുകാരി പെൺകുട്ടി ഇപ്പോൾ ഗർഭിണിയാണ്. ഭയം മാറാത്ത കണ്ണുകൾ ഇപ്പോഴും താൻ അനുഭവിച്ച പീഡനപർവത്തിന്റെ കാഠിന്യം വെളിപ്പെടുത്തുന്നുമുണ്ട്. ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്നത് എതിർക്കാൻ ചെറുതായെങ്കിലും ശ്രമിച്ചാലുണ്ടാകുന്നത് അതിഭയങ്കര പീഡനമുറകളാണ്.

ഒമ്പതുമാസം നീണ്ട പീഡനപർവത്തിനിടെ നിരവധി തവണയാണ് ഈ പെൺകുട്ടിയുടെ ശരീരത്തിൽ തിളച്ചവെള്ളമൊഴിച്ചു പൊള്ളിച്ചത്. ലൈംഗിക അടിമകളാക്കാൻ ലേലം നടക്കുന്ന സ്ഥലത്തായിരുന്നു ഈ പെൺകുട്ടിയെയും പത്തുവയസുള്ള അനിയത്തിയെയും തീവ്രവാദികൾ കൊണ്ടുപോയത്. ഓരോരുത്തരെയും നിരത്തി നിർത്തി ഇഷ്ടപ്പെടുന്നവരെ ഉടമ എന്ന് സ്വയം വിശേഷിപ്പിക്കുന്നയാൾ കൂട്ടിക്കൊണ്ടു പോകുന്നു. ഇതിനു പിന്നാലെയാണ് കൂട്ടബലാൽസംഗങ്ങളുടെയും പീഡനങ്ങളുടെയും നാളുകൾ.

കഴിഞ്ഞ ഓഗസ്റ്റിലാണ് പതിനേഴുകാരിയായ ഈ യസീദി പെൺകൊടി ലൈംഗിക അടിമയായി മാറിയത്. അൽ റസിയ്യാഹ് എന്നു പേരുള്ള ഒരാളായിരുന്നു ഇവിടെ ഉടമ. ദിവസവും രാവിലെ ലൈംഗിക അടിമകളെ നഗ്നരാക്കി നിർത്തി ഇയാൾ ഒരാളെ തെരഞ്ഞെടുക്കും. അയാളുടെ തെരഞ്ഞെടുപ്പിനുശേഷം കൂട്ടാളികളും ഓരോരുത്തരെ വീതം കൊണ്ടുപോകും. ഒരുസമയം ഒരാൾ എന്ന കണക്കിൽ എല്ലാവരും അവളെ ലൈംഗികമായി ഉപയോഗിച്ചു. ഇപ്പോൾ മൂന്നുമാസം ഗർഭിണിയാണ് ഈ യസീദി പെൺകുട്ടി. കുർദ്ദിഷ് ആക്രമണത്തിനിരയായി കഴിഞ്ഞ ഏപ്രിലിൽ ഇയാൾ കൊല്ലപ്പെട്ടതോടെയാണ് പെൺകുട്ടി തടവിൽ നിന്ന് രക്ഷപെട്ടത്.

സിറിയൻ കുർദിസ്ഥാൻ അതിർത്തിയിലെ സിൻജാർ പ്രവിശ്യയിൽ നിന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. ആയിരക്കണക്കിന് സ്ത്രീകളെയാണ് ഇത്തരത്തിൽ തട്ടിക്കൊണ്ടു പോയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP