ധാക്കയിൽ റസ്റ്റോറന്റ് ആക്രമിച്ച ഭീകരരിൽ ഭരണകക്ഷി നേതാവിന്റെ മകനും; തൊണ്ണൂറോളം തീവ്രവാദികൾ ഇന്ത്യയിലേക്ക് കടന്നു; രാജ്യത്തുടനീളം ആക്രമണസാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്
മറുനാടൻ ഡെസ്ക്
ധാക്ക/ന്യൂഡൽഹി: ധാക്കയിലെ റെസ്റ്റോറന്റിൽ വെള്ളിയാഴ്ച ആക്രമണം നടത്തിയ ഭീകരരിൽ ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗ് നേതാവിന്റെ മകനും ഉണ്ടെന്ന് സ്ഥിരീകരണം. ധാക്കയിലെ ഹോലെ ആർട്ടിസാൻ ബേക്കറി റെസ്റ്റോറന്റിൽ കയറിയ അക്രമികൾ നിരവധിപേരെ ബന്ദികളാക്കുകയും ഇന്ത്യൻ വിദ്യാർത്ഥിനി ഉൾപ്പെട 22 വിദേശികളെ തിരഞ്ഞുപിടിച്ച് കഴുത്തറുത്തുകൊലപ്പെടുത്തുകയുമായിരുന്നു.
റോഹൻ ഇംതിയാസ്, ഷമീം മുബഷിർ, നിബ്രാസ് ഇസ്ലാം, ഖൈറുൽ ഇസ്ലാം പായൽ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ആകെ ഏഴ് പേരാണ് ഹോളി ആർട്ടിസാൻ കഫെയിൽആക്രമണം നടത്തിയത്. ഇവരിൽ ആറു പേർ വധിക്കപ്പെട്ടു. ഒരാളെ ജീവനോടെ പിടികൂടിയിട്ടുണ്ട്.
അക്രമികളിൽ ഒരാളായ റോഹൻ ഇംതിയാസ് ഭരണകക്ഷിയായ അവാമി ലീഗ് നേതാവ് എസ് എം ഇതിയാസ് ഖാന്റെ മകനാണ്. അവാമി ലീഗ് ധാക്ക സിറ്റി ഘടകത്തിന്റെ നേതാവും ബംഗ്ലാദേശ് ഒളിമ്പിക് അസോസിയേഷൻ ഡെപ്യൂട്ടി സെക്രട്ടറി ജനറലുമാണ് ഇംതിയാസ് ഖാൻ. മകനെ കാണാതായതിനെ തുടർന്ന് ജനുവരി നാലിന് ഇംതിയാസ് പൊലീസിൽ പരാതി നൽകിയിരുന്നു.
കഴിഞ്ഞ ആറുമാസമായി കുടുംബവും മറ്റു ബന്ധങ്ങളും ഉപേക്ഷിച്ച് അക്രമികൾ ഭീകരസംഘടനയായ ജംഇയത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് എന്ന സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുകയും പരിശീലനം തേടുകയും ചെയ്തതായാണ് ബംഗഌദേശ് അധികൃതർ നൽകുന്ന വിശദീകരണം. കഴിഞ്ഞ ആറു മാസത്തിനിടയിൽ ഇവരെ കാണായതായിരുന്നു.
ഐ.എസ് പുറത്തുവിട്ട ചിത്രങ്ങളെന്ന് സൂചിപ്പിച്ച് തീവ്രവാദ സംഘടനകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈറ്റ് ഇന്റലിജൻസ് എന്ന ഏജൻസിയാണ് ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. കൊല്ലപ്പെട്ട അക്രമികളുടെ ചിത്രവും ഫേസ്ബുക്കിലെ ഇവരുടെ ചിത്രങ്ങളും ഒത്തുനോക്കിയാണ് അക്രമികൾ ഇവരാണെന്ന് സ്ഥിരീകരിച്ചത്. ഖൈറുൽ ഇസ്ലാം ഒഴികെയുള്ളവർ ധാക്കയിലെ പ്രമുഖ സ്കൂളുകളിൽ പഠിച്ചവരും സമ്പന്ന കുടുംബങ്ങളിൽ നിന്നുള്ളവരുമാണ്.
അതേസമയം ആകാശ്, ബദൂൻ, ബികാശ്, ഡോൺ, റിപ്പൺ എന്നിവരാണ് അക്രമികളെന്ന് ബംഗ്ലാദേശ് പൊലീസ് പറയുന്നു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം നേരത്തെ ഐ. എസ് ഏറ്റെടുത്തിരുന്നെങ്കിലും ബംഗഌദേശ് സർക്കാർ അത് നിഷേധിക്കുകയാണ്. ഭീകരാക്രമണത്തിന് പിന്നിൽ ഐ.എസ് അല്ലെന്നും പാക്കിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുള്ള ജംഇയത്തുൽ മുജാഹിദീൻ ഷയ്ഖ് ഹസീന സർക്കാരിനെ അട്ടിമറിക്കാൻ ഉദ്ദേശിച്ച് ആസൂത്രണം ചെയ്തതാണ് ഭീകരാക്രമണെന്നാണ് ബംഗ്ലാദേശ് അധികൃതരുടെ നിലപാട്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നെങ്കിലും ഇത് പ്രാദേശിക സംഘടനയായ ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് (ജെഎംബി) ആണെന്നാണ് സർക്കാർ പറയുന്നത്. ആക്രമണത്തിൽ പങ്കെടുത്തവരെല്ലാം ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്നാണ് ബംഗ്ലാദേശ് സർക്കാർ വ്യക്തമാക്കുന്നത്. ജെഎംബിയുമായി അടുത്ത ബന്ധമുള്ള പാക് ചാരസംഘടനയായ ഐഎസ്ഐ ഷെയ്ക്ക് ഹസീന സർക്കാരിനെ അട്ടിമറിക്കാനാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും ബംഗ്ഌദേശ് അധികൃതർ ആരോപിക്കുന്നു.
അതേസമയം, ബംഗ്ലാദേശിലേയും അഫ്ഗാനിസ്ഥാനിലേയും പരിശീലനം ലഭിച്ച ജമാത്ത് ഉൽ മുജാഹ്ദ്ദീന്റെ ഏകദേശം തൊണ്ണൂറോളം തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായും രാജ്യത്ത് പലയിടത്തും ഇവർ ആക്രമണം നടത്താൻ പദ്ധതികൾ ആസത്രണം ചെയ്യുന്നതായും ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹൈദരാബാദ് കേന്ദ്രമാക്കി ഐഎസ് ബന്ധത്തോടെ ആക്രമണം നടത്താനാണ് പദ്ധതിയെന്നും ഇന്റലിജൻസ് ഉദ്യോഗസ്ഥർ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കാൻ ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകി. ബംഗളുരു, മുംബൈ, എന്നിവിടങ്ങളിൽ ഭീകരാക്രമണ പദ്ധതിയുണ്ടാകാമെന്ന സംശയവും ഇന്റലിജൻസിനുണ്ട്. ഹൈദരാബാദിൽ ക്ഷേത്രം കേന്ദ്രീകരിച്ച് ഭീകരാക്രമണത്തിനും വർഗീയ കലാപത്തിനും പദ്ധതിയിട്ടത് ഭീകരരെ പിടികൂടി എൻഐഎ നിർവീര്യമാക്കിയിരുന്നു. അതേസമയം ബംഗ്ലാദേശ് തീവ്രവാദികൾ രാജ്യത്തേക്ക് കടന്നുകയറിയിട്ടുണ്ടെന്ന വിവരം കൗണ്ടർ ഇന്റലിജൻസ് ഏജൻസി നിഷേധിച്ചിട്ടുണ്ട്.
ഢാക്കയിൽ നടന്ന ആക്രമണത്തിന്റെ പശ്ചാത്തിൽ ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ് പരിഗണിച്ച് നിരവധി ഏജൻസികൾ രാജ്യത്താകമാനം തീവ്രവാദികളെ കണ്ടെത്താനുള്ള ശക്തമായ ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 'എത്ര പേർ നുഴഞ്ഞു കയറിയെന്ന് വ്യക്തമായി അറിയില്ല. നഗരത്തിലും രാജ്യത്തെ മറ്റു സ്ഥലങ്ങളിലും തീവ്രവാദികൾ കടന്നു കയറിയതായി മുന്നറിയിപ്പുണ്ട്. ബംഗ്ലാദേശിൽ നിന്നു മാത്രമല്ല അഫ്ഗാനിസ്ഥാനിൽ നിന്നും നുഴഞ്ഞു കയറ്റമുണ്ടെന്നാണ് അറിയുന്നത്.
ഇതിനു പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റിനു പുറമെ പാക് ചാരസംഘടനയായ ഐഎസ്ഐയുടെയും ബന്ധങ്ങളുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്. ബംഗ്ലാദേശ്, സിറിയ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും പരിശീലനം ലഭിച്ച തീവ്രവാദികൾ നുഴഞ്ഞുകയറിയതായാണ് മുന്നറിയിപ്പ്. ബംഗഌദേശിൽ ഭീകരാക്രമണം നടത്തിയവരെല്ലാം അഭ്യസ്തവിദ്യരായിരുന്നു. ഹൈദരാബാദിൽ പിടിയിലായവരും ഉന്നത വിദ്യാഭ്യാസം നേടിയവരാണെന്നതിനാൽ രണ്ടിടത്തും ഐഎസിന്റെ പങ്കുണ്ടാകാമെന്ന സാധ്യതയാണ് തെളിയുന്നത്.
Stories you may Like
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- ഹർമൻപ്രീത് കൗറിന്റെ വിമർശനം കടുത്തു, ഫോട്ടോക്ക് പോസ് ചെയ്യാതെ ബംഗ്ലാദേശ് ടീം
- 'ബംഗ്ലാദേശ് താരങ്ങൾക്കൊപ്പം നിൽക്കൂ'; അംപയർമാർക്കെതിരെ ഹർമൻപ്രീത് കൗർ
- 'സൺറൈസേഴ്സ് കളിക്കുമ്പോൾ കാവ്യയുടെ സങ്കടം കണ്ട് എനിക്കു ടെൻഷൻ ആകുന്നു'
- ബാറ്റുകൊണ്ട് സ്റ്റംപ് അടിച്ചു തെറിപ്പിച്ചു, അമ്പയറോട് കയർത്ത് ഹർമൻപ്രീത് കൗർ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍