ജോലിസ്ഥലത്ത് തമാശ കാണിക്കുന്ന മലയാളി നഴ്സുമാർക്കൊരു പാഠം; ഡിമെൻഷ്യ രോഗികൾ കുഞ്ഞുങ്ങളെ പോലെ കരുതുന്ന ഡോളിനെ എടുത്ത് എറിഞ്ഞു; ബ്രിട്ടനിൽ രണ്ട് കെയറർമാർക്ക് ഒരു വർഷം വരെ തടവ് ശിക്ഷ
ലണ്ടൻ: ബ്രിട്ടനിലെ നഴ്സിങ് ഹോമിലെ ഡിമെൻഷ്യ രോഗിൾ കുഞ്ഞുങ്ങളെ പോലെ കരുതുന്ന ഡോളിനെ എടുത്ത് എറിഞ്ഞ കേസിലെ പ്രതികളായ രണ്ട് സീനിയർ കെയറർമാർക്ക് ഒരു വർഷം വരെ തടവ്. ഷൗന ഹിഗിൻ(20), വിക്ടോറിയ ജോൺസൺ( 23) എന്നിവരാണ് ഈ കേസിൽ യഥാക്രമം 13ഉം 12ഉം മാസങ്ങൾ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നത്. വയോധികരോഗികൾ സ്വന്തം കുഞ്ഞുങ്ങളെ പോലെ കരുതി പരിപാലിക്കുന്ന ഡോളുകളെ ഇവിടുത്തെ ഈ വർഷം ആദ്യം ഇവിടുത്തെ ജീവനക്കാർ തന്നെ വലിച്ചെറിഞ്ഞ് ആഘോഷിക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവം വെളിച്ചത്ത് വന്നയുടൻ തന്നെ ഈ സീനിയർ കെയറർമാർ സസ്പെൻഷനിലാവുകയും ചെയ്തിരുന്നു. അന്ന് ഈ കെയറർമാരുടെ ക്രൂരമായ ആഘോഷത്തിന്റെ വീഡിയോ പുറത്ത് വരുകയും ചെയ്തിരുന്നു. ജോലി സ്ഥലത്ത് തമാശ കാണിക്കുന്ന മലയാളി നഴ്സുമാർക്ക് പാഠമാണ് ഇവർക്ക് ലഭിച്ചിരിക്കുന്ന ജയിൽ ശിക്ഷ.
ഈ പാവകളെ കെയറർമാർ കുക്കിങ് പോട്ടിൽ വച്ച് ചൂടാക്കുന്നതിന്റെ ചിത്രങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് പൊലീസ് ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണമാണ് നടത്തിയിരുന്നത്. മറ്റൊരു ചിത്രത്തിൽ ഒരു പെൻഷനറുടെ മുറിയിൽ നിന്നും തട്ടിയെടുത്ത പാവയുടെ കഴുത്തിൽ ഇവിടുത്തെ ജീവനക്കാർ കയറിട്ട് തൂക്കിയിട്ടിരിക്കുന്നതും വെളിപ്പെട്ടിരുന്നു. സിൽവർഡെയിൽ കെയർ ഹോമാണ് ആഷ്ബോൺ ഹൗസ് എന്ന ഈ സ്ഥാപനം നടത്തുന്നത്. 65 വയസിന് മുകളിലുള്ള 29 പേരാണിവിടെ കഴിയുന്നത്. എല്ലാവരും നഴ്സിങ് കെയറോ പഴ്സണൽ കെയറോ ആവശ്യമുള്ളവരാണ്. ഇക്കൂട്ടത്തിൽ ഡിമെൻഷ്യ രോഗികളും പഠനവൈകല്യമുള്ളവരുമുണ്ട്. ഈ ഹോമിന്റെ ഇടനാഴിയിൽ വച്ചാണ് പാവകളെ ആക്രമിക്കുന്നതിന്റെ വീഡിയോ പകർത്തിയിട്ടുള്ളത്.
ഇതിലൊരു സ്റ്റാഫ് ഒരു പാവയെ നിലത്തിട്ട് ചവിട്ടുന്നതും കാണാം. ഈ സ്റ്റാഫിന്റെ സഹപ്രവർത്തകരനാണീ ദൃശ്യം ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ എന്തി വികാരമാണ് ഉണ്ടാകുന്നതെന്ന് ക്യാമറയിൽ പകർത്തുന്നയാൾ ആക്രമണകാരിയോട് ചോദിക്കുന്നതും കേൾക്കാം. പാവയുടെ ഉടമയ്ക്ക് വിഷമമുണ്ടാകുന്നതിനാൽ തനിക്ക് നല്ല സുഖം തോന്നുന്നുവെന്നാണ് വനിതാ ജീവനക്കാരിയുടെ മറുപടി. ഈ ചിത്രങ്ങളും വീഡിയോയും കെയർഹോമിലെ ചില ജീവനക്കാർ വാട്ട്സാപ്പിലുടെ ഷെയർ ചെയ്യുകയും ചെയ്തിരുന്നു.തങ്ങളുടെ പ്രിയപ്പെട്ടവരെ കെയർഹോമിലാക്കുമ്പോൾ അവർക്ക് ആദരവും ബഹുമാനവും കലർന്ന പെരുമാറ്റമെങ്കിലും അവിടുത്തെ ജീവനക്കാരിൽ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാൽ ഇവിടെ അതിൽ നിന്നം തീർത്തും വിരുദ്ധമായാണ് സംഭവിച്ചിരിക്കുന്നതെന്നുമാണ് ഇവർക്ക് തടവ് ശിക്ഷ വിധിച്ച് കൊണ്ട് ജഡ്ജ് ആൻഡ്ര്യൂ ലോകോക്ക് പ്രസ്താവിച്ചിരിക്കുന്നത്. പ്രതികൾ അന്തേവാസികളോട് വളരെ ക്രൂരമായാണ് പെരുമാറിയിരിക്കുന്നതെന്നും കോടതി ആരോപിക്കുന്നു.
സംഭവം വെളിച്ചത്ത് വന്നതിനെ തുടർന്ന് കെയർ ക്വാളിറ്റി കമ്മീഷനിൽ വിവരമറിയിക്കുകയും സംഭവം ഹെൽത്ത് ആൻഡ് കെയർ പ്രഫഷൻസ് കൗൺസിലിലേക്കും ഡിസ്ക്ലോഷർ ആൻഡ് ബാറിങ് സർവീസിലേക്കും റഫർ ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ കെയർ ആൻഡ് ക്വാളിറ്റി കമ്മീഷൻ ഇവിടെ പരിശോധന നടത്തിയതിന് ശേഷം ഈ കെയർഹോമിൽ പുരോഗമനപരമായ പ്രവർത്തനങ്ങൾ നടന്ന് വരുകയായിരുന്നു.ചില സ്റ്റാഫുകളുടെ മനോഭാവത്തിൽമാറ്റമുണ്ടാകേണ്ടിരിയിരിക്കുന്നുവെന്നാണ് ഒഫീഷ്യലുകൾ പ്രതികരിക്കുകയും ചെയ്തിരുന്നു. തങ്ങൾ വയോധികരോഗികളോട് കഴിഞ്ഞ വർഷം ഡിസംബർ ഒന്ന് മുതൽ 26 വരെയുള്ള ദിവസങ്ങൾക്കിടയിൽ വളരെ മോശമായിട്ടാണ് പെരുമാറിയിരിക്കുന്നതെന്ന് രണ്ട് പ്രതികളും കോടതിയിൽ സമ്മതിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
തങ്ങളെ തടവിലിടാനുള്ള വിധി മാഞ്ചസ്റ്ററിലെ മിൻഷുൾ സ്ട്രീറ്റ് ക്രൗൺ കോടതി പുറപ്പെടുവിപ്പിക്കുമ്പോൾ രണ്ട് കെയറർമാരും കരയുന്നത് കാണാമായിരുന്നു. പാവകളെ തട്ടിപ്പറിച്ച് വയോധികരോഗികളെ വിഷമിപ്പിക്കുന്ന വീഡിയോ തദ്ദേശവാസിയായ ഒരാൾ പ്രാദേശിക പത്രത്തിന് അയക്കുകയും തുടർന്ന് ഇക്കഴിഞ്ഞ ജനുവരിയിൽ ഇക്കാര്യം പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെടുകയുമായിരുന്നു.തന്റെ കക്ഷിയുടെ പ്രവർത്തി അപക്വത മൂലം സംഭവിച്ച് പോയതാണെന്നാണ് ഷൗന ഹിഗിന്റെ അഭിഭാഷകനായ ജോൺ മാർഷ് കോടതിയിൽ വാദിച്ചത്. മാദ്ധ്യമങ്ങളിൽ ഈ വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഹിഗിന് വധഭീഷണി വരെ ലഭിച്ചിരുന്നുവെന്നും മാർഷ് ബോധിപ്പിച്ചു. വിക്ടോറിയ ജോൺസൺ സംഭവത്തിന് ശേഷം മാനസികമായി ആഘാതത്തിലായതിനാൽ കൗൺസിലിംഗിന് വിധേയമായിക്കൊണ്ടിരിക്കുന്നുവെന്നാണ് അവരുടെ അഭിഭാഷകനായ സ്റ്റീവൻ സുള്ളിവൻ കോടതിയിൽ ബോധിപ്പിച്ചിരുന്നത്. അപക്വതയും ചിന്തയില്ലായ്മയും നിരുത്തരവാദിത്വവും മൂലമാണ് ഈ തെറ്റ് സംഭവിച്ചിരിക്കുന്നതെന്നും ആരെയും മനഃപൂർവം ദ്രോഹിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നില്ലെന്നും സുള്ളിവൻ ബോധിപ്പിച്ചെങ്കിലും കോടതി ചെവിക്കൊണ്ടില്ല. കെയർ ഹോമുകളിലെ രോഗികളോട് തെറ്റായി പെരുമാറുന്ന കെയറർമാരെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ വർഷമായിരുന്നു പുതിയ നിയമം നിലവിൽ വന്നിരുന്നത്. ഇത് പ്രകാരം ശിക്ഷ ലഭിക്കുന്ന ആദ്യത്തെ കെയറർമാരായി ഈ രണ്ട് പേർ മാറിയിരിക്കുകയാണ്.
Stories you may Like
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- ബ്രിട്ടന്റെ വാതിൽ നഴ്സുമാർക്കായി തുറന്നു തന്നെ കിടക്കും
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍