ഇന്ത്യയിലെ അസഹിഷ്ണുതയെക്കുറിച്ച് വേവലാതിപ്പെടുന്നവർ ബംഗ്ലാദേശ് എന്നൊരു രാജ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ..? സ്വതന്ത്ര അഭിപ്രായം പറയുന്നവരെല്ലാം വധിക്കപ്പെടുന്നു; ഏറ്റവും ഒടുവിൽ കൊന്നത് ഹിന്ദുവായ യുവാവിനെ
ഇന്ത്യയിൽ അസഹിഷ്ണുതയുണ്ടെന്നും ഫാസിസ്റ്റുകൾ അഭിപ്രായസ്വാതന്ത്ര്യത്തെ നിഷേധിക്കുന്നുവെന്നും നിരവധി സെലിബ്രിറ്റികളും എഴുത്തുകാരും ബുദ്ധിജീവികളും സമീപകാലത്ത് ആരോപണവുമായി മുന്നോട്ട് വന്നിരുന്നു. എന്നാൽ ഇത്തരക്കാർ ബംഗ്ലാദേശ് എന്നൊരു രാജ്യത്തെക്കുറിച്ച് കേട്ടിട്ട് പോലുമില്ലാത്ത വിധത്തിലാണ് പെരുമാറുന്നത്. സമീപകാലത്തായി ഇവിടെ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്തുന്നവരെല്ലാം മതമൗലികവാദികളാൽ ക്രൂരമായി വധിക്കപ്പെടുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 23ന് യൂണിവേഴ്സിറ്റി പ്രഫസറായിരുന്ന എ.എഫ്.എം റിസൗൾ കരിം സിദ്ദിഖ് യൂണിവേഴ്സിറ്റിയിലേക്ക് ജോലിക്ക് പോകുന്നതിനിടെ ഐസിസ് തീവ്രവാദികളുടെ ആക്രമണത്താൽ മരിച്ചിരുന്നു. അതിന് മുമ്പ് ഏപ്രിൽ ആറ് ബുധനാഴ്ച രാത്രി തീവ്രവാദ വിരുദ്ധ എഴുത്തുകാരനായ 26കാരനും നിയമവിദ്യാർത്ഥിയുമായ നാസിമുദ്ദീൻ സമദിനെ ആക്രമികൾ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.അതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പെ ഇപ്പോഴിതാ നിഖിൽ ജോർദർ എന്ന ഹിന്ദു യുവാവ് കൂടി ബംഗ്ലാദേശിൽ വധിക്കപ്പെട്ടിരിക്കുകയാണ്.
മോട്ടോർസൈക്കിളിലെത്തിയ രണ്ടു പേർ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ഏപ്രിൽ 30ന് വെട്ടിവീഴ്ത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.പ്രവാചകനെ വിമർശിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് സൂചനയുണ്ട്. ഈ കൊലപാതകത്തിന്റെയും ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിട്ടുണ്ട്. ജോർദർ 2012ൽ രണ്ടാഴ്ച ജയിലിൽ കിടന്നിരുന്നു. തുർന്ന് അദ്ദേഹത്തിനെതിരെയുള്ള പരാതി പിൻവലിച്ചതിനെ തുടർന്ന് മോചിതനാവുകയായിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള രാജ്ഷാഹിയിലെ യൂണിവേഴ്സിറ്റിയിലേക്ക് പോകുന്നതിനിടെയായിരുന്നു ഏപ്രിൽ 23ന് പ്രഫസർ എ.എഫ്.എം റിസൗൾ കരിം സിദ്ദിഖ് വധിക്കപ്പെട്ടത്. അടുത്തിടെ നിരവധി യുക്തിവാദികളായ ബ്ലോഗർമാരെ വധിച്ചത് പോലെ തന്നയാണ് ഈ പ്രഫസറെയും വകവരുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ വർഷങ്ങളിലായി രാജ്ഷാഹി യൂണിവേഴ്സിറ്റിയിലെ മൂന്ന് മറ്റ് പ്രഫസർമാർ വധിക്കപ്പെട്ടിരുന്നു. ഇസ്ലാമിക് തീവ്രവാദികളായിരുന്നു ഇതിന് പിന്നിലും പ്രവർത്തിച്ചിരുന്നു.
ഏപ്രിൽ ആറിന് ധാക്കയിലെ സർവകലാശാലക്ക് സമീപം സുഹൃത്തിനോടൊപ്പം നടന്നു പോകുമ്പോഴാണ് നിയമവിദ്യാർത്ഥിയായ നാസിമുദ്ദീൻ ക്രൂരമായി വധിക്കപ്പെട്ടത്. മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ കത്തി ഉപയോഗിച്ച് നാസിമുദ്ദീനെ വെട്ടിവീഴ്ത്തുകയായിരുന്നു. തുടർന്ന് തലക്ക് വെടിവച്ച് മരണം ഉറപ്പാക്കിയ ശേഷമാണ് തീവ്രവാദികൾ സ്ഥലം വിട്ടിരുന്നത്.
ഈ അരുംകൊലയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരും മുന്നോട്ട് വന്നിരുന്നില്ല. ധാക്കയിലെ ജഗന്നാഥ സർവകലാശാലയിൽ നിയമവിദ്യാർത്ഥിയായ നാസിമുദ്ദീൻ യുക്തിവാദിയായിരുന്നു. തീവ്രവാദത്തെ വിർമശിച്ചിരുന്ന അദ്ദേഹം വടക്കുകിഴക്കൻ നഗരമായ സിൽത്തിൽനിന്ന് അടുത്തിടെയാണ് നിയമപഠനത്തിനായി ധാക്കയിലേക്ക് വന്നിരുന്നത്.
മാസങ്ങൾക്കു മുമ്പു തന്നെ നാസിമുദ്ദീനെ കൊലയാളികൾ ലക്ഷ്യമിട്ടിരുന്നുവെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. ബംഗ്ലാദേശ് വിമോചനസമരകാലത്തെ യുദ്ധകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട രാഷ്ട്രീയ നേതാക്കളെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് നടന്ന ദേശവ്യാപക പ്രക്ഷോഭത്തിൽ നാസിമുദ്ദീൻ സജീവമായിരുന്നുവെന്നാണ് റിപ്പോർട്ട്.ഒരു തീവ്രവാദ സംഘടന ലക്ഷ്യമിട്ട 84 യുക്തിവാദികളുടെ പട്ടികയിൽ നാസിമുദ്ദീന്റെ പേരുമുണ്ടെന്ന് മതേതര ഓൺലൈൻ ഗ്രൂപ്പിന്റെ നേതാവ് ഇമ്രാൻ സാർകർ വെളിപ്പെടുത്തിയിരുന്നു. നാസിമുദ്ദീന്റെ പല ഫേസ്ബുക്ക് പരാമർശങ്ങളും പ്രകോപനപരമായിരുന്നു. കഴിഞ്ഞ 15 മാസത്തിനിടെ ബംഗ്ലാദേശിൽ കൊല്ലപ്പെടുന്ന ആറാമത്തെ ബ്ലോഗറാണ് നാസിമുദ്ദീൻ. കൂടാതെ രണ്ട് പ്രസാധാകരും രണ്ട് വിദേശികളും മതഭീകരരുടെ കൊലക്കത്തിക്കിരയായിരുന്നു.
കഴിഞ്ഞ വർഷം ബംഗ്ലാദേശിൽ കൊല്ലപ്പെട്ടത് നാല് ബ്ലോഗർമാരായിരുന്നു. ഇതിൽ മതനിരപേക്ഷ എഴുത്തുകാരനായ നിലോയ് നീൽ ഓഗസ്റ്റിൽ കൊലക്കത്തിക്കിരയായ നാലാമത്തെ ബ്ലോഗറാണ്. ബംഗ്ലാദേശിലെ ഗൊറാൻ മേഖലയിലെ വീട്ടിൽ കടന്നുകയറിയ അക്രമികളാണ് നിലോയിയെ കൊലപ്പെടുത്തിയിരുന്നത്. മതഭീകരതയ്ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്ന നീൽ ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും തദ്ദേശീയ ജനവിഭാഗങ്ങളുടെയും അവകാശങ്ങൾക്കായും ശബ്ദമുയർത്തിയിരുന്നു.ഈ നാല് ബ്ലോഗർമാരെയും ഭീകരർ വെട്ടിവീഴ്ത്തിയത് സമാനമായ രീതിയിലായിരുന്നു. പ്രമുഖ ബ്ലോഗറും എഴുത്തുകാരനുമായ അവിജിത് റോയ് (45) ഫെബ്രുവരിയിലാണ് കൊല്ലപ്പെട്ടിരുന്നു. യുഎസ് പൗരത്വം നേടിയ ഇദ്ദേഹവും ഭാര്യയും ധാക്കയിൽ ഒരു സാംസ്കാരിക പ്രദർശനത്തിൽ പങ്കെടുത്ത് മടങ്ങവേയായിരുന്നു ആക്രമണം. റോയിയുടെ ഭാര്യക്കും ഗുരുതരമായി പരിക്കേറ്റു. ചോരയിൽക്കുളിച്ച് നിലത്തുവീണ അവിജിത് റോയിയെ വാരിയെടുത്ത് നിലവിളിക്കുന്ന ഭാര്യയുടെ ചിത്രം ഹൃദയഭേദകമായിരുന്നു.
അവിജിത് റോയ് കൊല്ലപ്പെട്ട് ഒരുമാസം പിന്നിടും മുമ്പ് മറ്റൊരു ബ്ലോഗറായ വശീയുർ റഹ്മാൻ ഇതേരീതിയിൽ ധാക്കയിൽ വധിക്കപ്പെട്ടിരുന്നു. അന്ന് രണ്ട് അക്രമികളെ ജനങ്ങൾ പിടികൂടി പൊലീസിലേൽപ്പിച്ചിരുന്നു. കഴിഞ്ഞ മെയിൽ സിൽഹെത് നഗരത്തിൽ വച്ചാണ് അനന്ദ ബിജോയ് (33) കൊല്ലപ്പെട്ടത്. നഗരമധ്യത്തിൽവച്ച് മുഖംമൂടിധാരികൾ വെട്ടിവീഴ്ത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് നീലും കൊല്ലപ്പെട്ടത്.രണ്ടുവർഷംമുമ്പ് മഞ്ച പ്രവർത്തകരായ അഹ്മദ് രജിബ് ഹൈദറും മറ്റൊരു ബ്ലോഗറും മിർപുറിൽ ഇതേപോലെ കൊല്ലപ്പെട്ടിരുന്നു. മതതീവ്രവാദികളുടെ കൊലക്കത്തിക്കിരയായ എഴുത്തുകാരെല്ലാം ഗണജാഗരൺ മഞ്ച എന്ന മതനിരപേക്ഷ സംഘടനയുടെ പ്രവർത്തകരായിരുന്നു. ബ്ലോഗർമാരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം കഴിഞ്ഞ മേയിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽഖായ്ദ ഏറ്റെടുത്തിരുന്നു. ദൈവനിഷേധികളെയാണ് തങ്ങൾ വകവരുത്തുന്നതെന്നും അവർ അവകാശപ്പെട്ടു. അൻസർ ബംഗ്ലാ ടീം എന്ന തീവ്രവാദ സംഘടനയും അന്നത്തെ ഈ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നോട്ട് വന്നിരുന്നു.
Stories you may Like
- ഹർമൻപ്രീത് കൗറിന്റെ വിമർശനം കടുത്തു, ഫോട്ടോക്ക് പോസ് ചെയ്യാതെ ബംഗ്ലാദേശ് ടീം
- 'ബംഗ്ലാദേശ് താരങ്ങൾക്കൊപ്പം നിൽക്കൂ'; അംപയർമാർക്കെതിരെ ഹർമൻപ്രീത് കൗർ
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- സ്പിൻ കെണിയിൽ വീണ് ഇന്ത്യ, ആശ്വാസ ജയം നേടി ബംഗ്ലാദേശ്
- ബാറ്റുകൊണ്ട് സ്റ്റംപ് അടിച്ചു തെറിപ്പിച്ചു, അമ്പയറോട് കയർത്ത് ഹർമൻപ്രീത് കൗർ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍